text
stringlengths
63
327k
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇതു കൊല്‍ക്കത്ത. ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം ക്യാമറക്കണ്ണുകള്‍ക്ക് ചാകരയാണ് ഈ നഗരം. ഇടുങ്ങിയ വഴികള്‍, ഗതകാല സ്മരണകള്‍ പേറുന്ന പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങള്‍, നിരങ്ങി നീങ്ങുന്ന ട്രാമുകള്‍, കിതച്ച് വലിച്ച് ഓടുന്ന സൈക്കിള്‍ റിക്ഷാവണ്ടികള്‍, പഴകിത്തുരുമ്പിച്ച ബസുകള്‍, വൃത്തിഹീനമായ ചേരികള്‍, ഇരുട്ടത്തും സജീവമായി രാത്രിക്ക് വെളിച്ചം പകരുന്ന കച്ചവടക്കാര്‍. പുകയൂതി അനന്തമായ ആഹ്ലാദത്തിലേക്ക് ചിറകടിച്ചുയരുന്നവര്‍. ഈ മഹാനഗരം തേടിയെത്തുന്നവരെ വരവേല്‍ക്കുന്നത് ഇത്തരം കാഴ്ചകളാണ്. കൊല്‍ക്കത്ത ഒരു സ്വപ്ന നഗരമാണ്. കൊല്‍ക്കത്തയ്ക്ക് നിഗൂഢമായ ഒരു സൗന്ദര്യമുണ്ട്. മറ്റു നഗരങ്ങളെപ്പോലെ ഒറ്റനോട്ടത്തില്‍ മോഹിപ്പിക്കുന്ന സൗന്ദര്യമല്ല. മെല്ലെ മെല്ലെ നമ്മെ മയക്കി എടുത്തു കൊണ്ടു പോകും കൊല്‍ക്കത്ത. ഹൗറ ഉള്‍ക്കൊള്ളുന്ന വിശാല കല്‍ക്കത്ത ഇന്ത്യയിലെ ഏറ്റവുമധികം വ്യവസായവല്‍ക്കരിക്കപ്പെട്ട ഒരു മേഖലയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഇന്ത്യയില്‍ നിന്നും കടല്‍ വഴിയുള്ള കച്ചവടത്തിന്റെ പകുതിയോളവും കല്‍ക്കത്ത തുറമുഖം വഴിയാണ് നടന്നിരുന്നത്. ലോകയുദ്ധകാലത്ത് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ചരക്ക് കൈകാര്യം ചെയ്തിരുന്ന തുറമുഖം ഇതായിരുന്നു. 1971-ല്‍ ബംഗ്ലാദേശിന്റെ പിറവിയോടെ കൊല്‍ക്കത്തയിലേക്ക് അഭയാര്‍ഥികളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി. ഈ അഭയാര്‍ത്ഥി പ്രവാഹം സമ്പന്നമായ കൊല്‍ക്കത്തയുടെ മുഖം തന്നെ മാറ്റിമറിച്ചു. ഉപജീവനമാര്‍ഗമില്ലാതെ ഒട്ടനവധിയാളുകള്‍ പെട്ടെന്നു വന്നെത്തിയത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. ആയിരങ്ങള്‍ തെരുവുകളിലും ചേരികളിലും കഴിഞ്ഞുകൂടി. സമ്പന്നതയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ നാളുകള്‍. ഒരു കാലത്ത് കല, സാഹിത്യം, സാംസ്‌കാരികം, കായികം, വ്യവസായം തുടങ്ങിയ സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച കൊല്‍ക്കത്തയിലെ നിറം മങ്ങിയ ഈ തെരുവുകള്‍ നമ്മോട് പറയുന്നത് അതിജീവനത്തിന്റെ കഥകളാണ്. വെല്ലുവിളികളെ അതിജീവിക്കേണ്ടത് എങ്ങനെയെന്ന് കാട്ടിത്തരുന്നു. പ്രശ്‌നങ്ങളെ നിസ്സംഗതയോടെ കൈകാര്യം ചെയ്യണമെന്ന് നമ്മേ ഓര്‍മ്മിപ്പിക്കുന്നു. കൊല്‍ക്കത്ത എന്നത് ഹൂഗ്ലി നദിയുടെകിഴക്കുള്ള ഭാഗമാണ്. ഇവിടെ വ്യവസായങ്ങള്‍ വളരെക്കുറവാണ്. നദിക്കപ്പുറമാണ് വ്യവസായകേന്ദ്രമായ ഹൗറ നിലനില്‍ക്കുന്നത്. ഈ രണ്ടു ഭാഗങ്ങളേയ്യും ബന്ധിപ്പിച്ചു കൊണ്ട് ഹൗറ പാലം അഥവാ രബീന്ദ്രസേതു നില കൊള്ളുന്നു. കൊല്‍ക്കത്തയുടെ ചരിത്രം തുടങ്ങുന്നത് 1692-ല്‍ ജോബ് ചാര്‍നോക്ക് എന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്‍ ഹൂഗ്ലി നദിയുടെ കിഴക്കന്‍ തീരത്തെ ചതുപ്പ് പ്രദേശം വ്യാപാരകേന്ദ്രം പണിയുന്നതിന് തെരഞ്ഞെടുത്തതോടെയാണ്. 1773 മുതല്‍ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊല്‍ക്കത്ത. പത്തൊമ്പതാം നൂറ്റാണ്ടിലെ അതിന്റെ പ്രതാപകാലത്ത് കിഴക്കിന്റെ സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നും കൊട്ടാരങ്ങളുടെ നഗരം എന്നും കൊല്‍ക്കത്ത വിശേഷിപ്പിക്കപ്പെട്ടിരുന്നു. നഗരത്തിലേക്കു പണമൊഴുകിയതോടെ പ്രൗഢിയേറിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നു. വീതിയുള്ള റോഡുകളും ലൈബ്രറികളും നിര്‍മിക്കപ്പെട്ടു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ട്രെയിലർ പുറത്ത്. നവാഗതനായ ഫെലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സെക്കന്‍ഡ് ഷോയ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിയ്ക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്. തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ജൂൺ 29ന് റിലീസ് ചെയ്യും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വിക്കറ്റ് കീപ്പിംങിലും ബാറ്റിംങിലും നായകസ്ഥാനത്തും മാത്രമല്ല ക്രിക്കറ്റിന് പുറത്തും അവസരം കിട്ടിയാല്‍ ധോണി വെറുതെ കളയാറില്ല. അത്തരമൊരു അവസരമാണ് രണ്ടാം ഏകദിനത്തിന് മുമ്പ് കൊല്‍ക്കത്ത പൊലീസ് മഹേന്ദ്ര സിംങ് ധോണിക്ക് മുന്നിലേക്ക് നീട്ടിയത്. കിട്ടിയ അവസരം കൊല്‍ക്കത്ത പൊലീസ് ഷൂട്ടിംങ് റേജില്‍ ധോണി ശരിക്ക് ഉപയോഗിക്കുകയും ചെയ്തു. ധോണിയുടെ ഷൂട്ടിംങ് പ്രകടനത്തിന്റെ ചിത്രം കൊല്‍ക്കത്ത പൊലീസ് തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന് പിന്നാലെ ധോണിയുടെ ഷൂട്ടിംങ് വീഡിയോയും അവര്‍ തന്നെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. ശ്വാസം നിലച്ചുപോകുന്ന കൃത്യതയാണ് ധോണിയുടെ ഷൂട്ടിംങിനെന്നാണ് കൊല്‍ക്കത്ത പൊലീസ് തന്നെ പറയുന്നത്. 36കാരനായ ധോണിയുടെ ബൈക്ക് പ്രേമവും പ്രസിദ്ധമാണ്. ബുധനാഴ്ച്ചയാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ് ധോണിയുടെ പേര് ബിസിസിഐ ശുപാര്‍ശ ചെയ്തത്. ക്രിക്കറ്റിനായി ധോണി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പത്മഭൂഷണ്‍ നല്‍കണമെന്നാണ് ബിസിസിഐ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്. ധോണിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ രണ്ട് ലോക കിരീടങ്ങള്‍ നേടിയിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലോക കായിക ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍. 2022ലെ ലോകകപ്പ് വേദിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ലോകകായിക മേഖലയില്‍ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഖത്തറിന്റെ സ്ഥാനം ഒരുപാട് ഉയരത്തിലാണ്. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാനും അതിലൂടെ ആരോഗ്യപരമായ ജീവിത ശൈലി ശീലിപ്പിക്കാനും ആരോഗ്യമുള്ള സമൂഹത്തെ പടുത്തുയര്‍ത്താനും ഓരോ വര്‍ഷവും ഒരു പ്രത്യേക ദിനം തന്നെ ഖത്തര്‍ മാറ്റിവെച്ചിരിക്കുന്നു. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10 ചൊവ്വാഴ്ചയാണ് ഖത്തര്‍ കായിക ദിനമായി ആഘൊഷിച്ചത്. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ ജനങ്ങളിലും സ്‌പോര്‍ട്‌സ് ജീവിതത്തിന്റെ സുപ്രധാന ചര്യയാക്കുകയും അതുവഴി വ്യക്തി വികാസവും സാമൂഹിക സഹവര്‍ത്തിത്വം സാധ്യമാക്കുകയും ആരോഗ്യ പൂരണവും സജീവവുമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയുമാണ് കായികദിന പ്രഖ്യാപനത്തിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നത്. മറ്റെല്ലാ മേഖലകളിലും രാജ്യം വികസന ജൈത്രയാത്ര തുടരുമ്പോള്‍ കായിക മേഖലകളിലും ഖത്തര്‍ ഒരുപാട് മുന്നിലാണ്. രാജ്യത്തിന്റെ വികസനം ശക്തിപ്പെടുത്താന്‍ ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കേണ്ട ആവശ്യം മനസ്സിലാക്കി രാജ്യത്തെ പൗരന്മാരുള്‍പ്പെടെ എല്ലാ താമസക്കാര്‍ക്കും വ്യായാമത്തിനും കായിക പരിശീലനത്തിനും അവസരവും സൗകര്യവും ഒരുക്കി പുതിയൊരു കായിക സംസ്‌കാരം വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നിരവധി ക്രിയാത്മകമായ കായിക പരിപാടികളാണ് ഖത്തര്‍ ഒരുക്കിയത്. മന്ത്രാലയങ്ങളും സ്വദേശികളും പ്രവാസികളും നിരവധി സ്‌പോര്‍ട്‌സ് പരിപാടികള്‍ സംഘടിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചക്കാലം ഖത്തര്‍ കായികാഘോഷ ലഹരിയിലായിരുന്നു. കായിക മത്സരങ്ങള്‍ക്കും ബോധവത്ക്കരണങ്ങള്‍ക്കും വേണ്ടി വിവിധ ക്ലബുകളും പാര്‍ക്കുകളും ഇന്‍ഡോര്‍ ഹാളുകളും കളി സ്ഥലലങ്ങളും പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കുകയായിരുന്നു. ആസ്പയര്‍ അക്കാദമി, കത്താറ, ഇസ്‌ലാമിക് ആര്‍ട് മ്യൂസിയം, സൂഖ് വാഖിഫ്, ഒളിംപിക് വില്ലേജ് എന്നിവിടങ്ങളില്‍ ആഘോഷങ്ങള്‍ നടന്നു. ആയിരക്കണക്കിന് പേരാണ് ആഘോഷ പരിപാടിയില്‍ പങ്കാളികളായത്. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിംപിക് കമ്മിറ്റി തുറന്ന സ്‌പോര്‍ട്‌സ് വില്ലേജ് ഏറെ ആകര്‍ഷകമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വദേശികളും വിദേശികളും സ്‌പോര്ട്‌സ് വില്ലേജ് സന്ദര്‍ശിച്ചു. കായിക പരിശീലനങ്ങള്‍ പതിവാക്കുക വഴി നല്ല ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌പോര്‍ട്‌സ് വില്ലേജ് തുറന്നത്. വ്യത്യസ്ത കായികോപകരണങ്ങളും സൗകര്യങ്ങളുമാണ് വില്ലേജില്‍ ഒരുക്കിയിരുന്നു. ഖത്തര്‍ 2006 ഏഷ്യന്‍ ഗെയിംസ് മുതല്‍ 2015 ഫെബ്രുവരി ആദ്യ ദിനം അവസാനിച്ച ലോക ഹാന്റ്ബാള്‍ ടൂര്‍ണമെന്റ് വരെ ഖത്തര്‍ ഏറ്റെടുത്ത് വിജയിപ്പിച്ച മുഴുവന്‍ കായിക മേളകളും ലോകരാജ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കണ്ടത്. ഇതിലെല്ലാം ഖത്തറിന്റെ സംഘാടക മികവ് പ്രകടമായിരുന്നു. പ്രവാസികളുടെയും സ്വദേശികളുടേയും ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്ന, അവരുടെ ആരോഗ്യം ലക്ഷ്യമിട്ട് ഓരോ വര്‍ഷവും ദേശീയ കായികദിനം ആഘോഷിക്കുമ്പോഴും ഇന്ത്യന്‍ പ്രവാസി സമൂഹം വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് അതിനെ വരവേല്‍ക്കുന്നത്. ഖത്തറിന്റെ കായിക മുന്നേറ്റത്തില്‍ സന്തോഷിക്കുകയും ഖത്തറിന് ലഭിക്കുന്ന നേട്ടത്തില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രവാസി സംഘടനകള്‍ നിരവധി സ്‌പോര്‍ട്‌സ് പരിപാടികളാണ് സംഘടിപ്പിച്ചത്. വിവിധ പ്രവാസി സംഘടനകളും ഇന്ത്യന്‍ സ്‌കൂളുകളും ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥപാനങ്ങളും കായിക ദിനാചാരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്. യുവജന കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഖത്തര്‍ ചാരിറ്റി മുഖ്യപ്രായോജകരായി യൂത്ത് ഫോറം സംഘടിപ്പിച്ച മൂന്നാമത് പ്രവാസി കായിക മേള സംഘാടക മികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടു ദിവസങ്ങളായായിരുന്നു മത്സരങ്ങള്‍ നടന്നത്. മേളയുടെ ആദ്യദിവസം ശാന്തിനികേതന്‍ സ്‌കൂളില്‍ വോളിബാള്‍, വടംവലി, ഷട്ടില്‍ ബാഡ്മിന്റണ്‍, ആം റസ്‌ലിംഗ് മത്സരങ്ങളും രണ്ടാം ദിവസം അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മേളയില്‍ പങ്കെടുത്ത പതിനെട്ട് ടീമുകള്‍ അണിനിരന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. ബാന്റ്‌വാദ്യം, ശിങ്കാരി മേളം, കോല്‍ക്കളി, ദഫ്മുട്ട്, പുലിക്കളി, ഒപ്പന, കളരിപ്പയറ്റ് തുടങ്ങിയ വിവിധ കലാ- സാംസ്‌കാരിക പ്രകടനങ്ങളും നിശ്ചല ദൃശ്യങ്ങളും മാര്‍ച്ച് പാസ്റ്റിനു നിറപ്പകിട്ടേകി. ഖത്തര്‍ ചാരിറ്റി സാമൂഹ്യ വികസന വകുപ്പ് ഉപമേധാവി അലി ഇബ്രാഹിം അല്‍ ഗരീബാണ് മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ലോക കായിക ഭൂപടത്തില്‍ ഖത്തര്‍ അനിഷേധ്യ ശക്തിയായി മാറിയതായും രാജ്യത്തിന്റെ മുഴുവന്‍ സംരംഭങ്ങള്‍ക്കും പ്രവാസി സമൂഹം നല്‍കുന്ന ഐക്യദാര്‍ഢ്യവും പിന്തുണയും അഭിമാനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഫുട്ബാളര്‍ ആസിഫ് സഹീറാണ് മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചത്. തുടര്‍ന്ന് 100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഹൈ ജംപ്, ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ, 4 x 100 മീറ്റര്‍ റിലേ എന്നീ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളിലെ മത്സരങ്ങളും പഞ്ചഗുസ്തി, വടംവലി എന്നിവയുടെ സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും അരങ്ങേറി. ഖത്തറിലെ വിവിധ മലയാളി കൂട്ടായ്മകളെ പ്രതിനിധീകരിച്ച് മാപ് ഖത്തര്‍, എഡ്മാക് എറണാകുളം, വോളിഖ് ഖത്തര്‍, ഫ്രണ്ട്‌സ് ഓഫ് കേരള, കള്‍ച്ചറല്‍ ഫോറം കോഴിക്കോട്, സ്‌കിയ ഖത്തര്‍, ദിവാ കാസര്‍ഗോഡ്, ഖത്തര്‍ പാലേരി പാറക്കടവ് അസോസിയേഷന്‍, തൃശൂര്‍ യൂത്ത് ക്ലബ്ബ്, ഖത്തര്‍ പൂളപ്പൊയില്‍ അസോസിയേഷന്‍, അല്‍ഖോര്‍ യൂത്ത് ക്ലബ്ബ്, ക്യു സി എം സി ചെറിയകുമ്പളം, ഇമ എടവനക്കാട്, കുറ്റിയാടി സ്‌പോര്‍ട്‌സ് വിംഗ്, വെപെക്‌സ് ഖത്തര്‍, കെ പി എ ക്യു കോഴിക്കോട് എന്നീ ടീമുകളാണ് മേളയില്‍ മാറ്റുരച്ചത്. ഇതിനു പുറമേ നാല്‍പ്പത് വയസിനു മുകളിലുള്ള പ്രവാസികള്‍ക്കാായി നടത്തിയ 800 മീറ്റര്‍ ഓട്ടം കാണികള്‍ക്ക് ആവേശം നല്കി. മേളയുടെ അവസാന ഇനമായിരുന്ന ആവേശകരമായ വടംവലി മത്സരം കാണാന്‍ നൂറുക്കണക്കിന് ആളുകളായിരുന്നു തടിച്ചുകൂടിയത്. നാട്ടിലെത്തിയ ഒരു പ്രതീതിയായിരുന്നു മനസ്സില്‍. ഗ്രാമീണ കായികോത്സവത്തിന്റെ പ്രതീതി ജനിപ്പിക്കാന്‍ ഈ മത്സരങ്ങള്‍ക്ക് കഴിഞ്ഞു. ഗ്രാമീണ കായികോത്സവങ്ങളില്‍ കണ്ടുവരാറുള്ള വടംവലി മത്സരം മേളയുടെ ആവേശമായി മാറുകയായിരുന്നു. ഒരു നിമിഷം നാട്ടിലെ ഏതോ ഉത്സവപ്പറമ്പിലേക്ക് ഈ കാഴ്ച കൊണ്ടുപോകുകയായിരുന്നു. കുട്ടികളും യുവാക്കളും പങ്കെടുത്ത സ്‌പോര്‍ട്‌സ് മീറ്റ് നാട്ടിലെ സ്‌കൂള്‍, കോളെജ് കായികോത്സവങ്ങളെ വീണ്ടും തിരികെ കൊണ്ടുവരുന്ന രൂപത്തില്‍ ആയിരുന്നു. നാല്‍പ്പത് വയസ്സിനു മുകളിലുള്ളവര്‍ക്ക് നടത്തിയ 800 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത പലരുടെയും പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. പ്രായം ഒരു പ്രശ്‌നമേ ആയിരുന്നില്ല. അവരില്‍ ശരീരത്തിന്റെ പ്രായം ഒരുപാട് കുറയുകയായിരുന്നു. മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലുകളും ഇല്ലാതാകാനും ശാരീരിക ആരോഗ്യത്തെ കുറിച്ചു ബോധാവാന്മാരാകാനും സ്‌പോര്‍ട്‌സ് മീറ്റുകള്‍കൊണ്ട് സാധിച്ചു എന്നതില്‍ സംശയമില്ല. ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തൃശൂര്‍ യൂത്ത് ക്ലബ്ബ് 34 പോയിന്റുകളോടെ ചാംപ്യന്‍പട്ടം നേടി. എഡ്മാഖ് എറണാകുളം 25 പോയിന്റുമായി റണ്ണേഴ്‌സ്അപ്പും വെപ്പെക്‌സ് തൃശൂര്‍ 22 പോയിന്റോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വര്‍ണാഭമായ സമാപന ചടങ്ങില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് നാസര്‍ മുഹമ്മദ് അല്‍ മാല്‍കി മുഖ്യാതിഥി ആയിരുന്നു. യൂത്ത് ഫോറം പ്രസിഡന്റ് എസ് എ ഫിറോസിന്റെ അഭിപ്രായത്തില്‍ കായിക മേഖലയിലെ വലിയ ഒരു സംരംഭവുമായി യൂത്ത് ഫോറം മുമ്പോട്ട് വന്നപ്പോള്‍ സാധാരണ പ്രവാസി യുവാവിനെ കുറിച്ചുള്ള ചിന്ത യൂത്ത് ഫോറത്തിന് സ്വാഭാവികമായും പ്രയോജനമായിട്ടുണ്ടെന്നാണ്. പഴയ കായിക കാലങ്ങളെ ജീവിതത്തിലേക്ക് കോര്‍ത്തുപിടിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ പോലെ ഉറക്കെ ആഹ്ലാദിക്കാനും ആകാശത്തിലേക്ക് ഹൃദയംകൊണ്ട് മുഷ്ടി ഉയര്‍ത്താനും ആര്‍പ്പ് വിളിക്കാനും കാത്തിരിക്കുന്ന ഒരുപാട് പേരുടെ മനസ്സറിഞ്ഞു കൊണ്ടുള്ള ചുവടുവെപ്പായിരുന്നു ഇതെന്ന് കഴിഞ്ഞ രണ്ടു പ്രവാസി മേളകള്‍ സാക്ഷ്യപ്പെടുത്തുന്നു. നിരവധി പ്രവാസി സംഘടനകളെ ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിപ്പിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഈ സംരംഭത്തിന്റെ പ്രധാന ആകര്‍ഷണീയത. ഈ ഒത്തുചേരല്‍ നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. കായിക മേഖലയിലെ ഈ ഐക്യവും മുന്നേറ്റവും സമൂഹത്തിന്റെ സര്‍വമേഖലകളിലേയും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മത്സര പരിപാടികള്‍ ലഖ്തയിലെ അല്‍ ഫുര്‍ഖാന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അരങ്ങേറിയത്. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ഹാമിദ് അല്‍ മുല്ല മുഖ്യാതിഥിയായിരുന്നു. കായിക മത്സരങ്ങള്‍ക്ക് രാജ്യം നല്‍കുന്ന പ്രാധാന്യം ഖത്തറിലെ മുഴുവന്‍ ആളുകളും ആവേശപൂര്‍വ്വം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോക്കസ് ഖത്തറിന്റെ ഹിലാല്‍, ബിന്‍ മഹമ്മൂദ്, ദോഹ, മദീന ഖലീഫ എന്നീ ഏരിയകളും ക്യു ഐ ഐ സി, ഇന്‍സൈറ്റ് ഖത്തര്‍ എന്നീ ടീമുകളാണ് മാറ്റുരച്ചത്. നേരത്തേ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നതിനാല്‍ ഒട്ടേറെ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചതായി സംഘാടകര്‍ അറിയിച്ചു. ഫുട്ബാള്‍, വോളിബാള്‍, ബാഡ്മിന്റണ്‍, പഞ്ചഗുസ്തി, കമ്പവലി, നടത്ത മത്സരം, സാക്ക് റേസ്, ചെസ്സ് തുടങ്ങിയ ഇനങ്ങളില്‍ 45 പോയിന്റ് നേടി മദീന ഖലീഫ ഒന്നാം സ്ഥാനത്ത് എത്തി. 25 പോയിന്റ് നേടി ഇന്‍സൈറ്റ് ഖത്തര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ഡോ. അബ്ദുല്ല ഹാമിദ് അല്‍ മുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫോക്കസ് ഖത്തര്‍ സ്‌പോര്‍ട്‌സ് മാനേജര്‍ ജഷ്മീര്‍ നേതൃത്വം നല്‍കി. കായിക മത്സരങ്ങള്‍ നാഗേഷ്, നിസ്താര്‍, മുഹമ്മദ് റിസ്‌വാന്‍, ശിഹാബുദ്ദീന്‍, റിയാസ് വാണിമേല്‍ എന്നിവര്‍ നിയന്ത്രിച്ചു. ഫോക്കസ് ഖത്തര്‍ സി ഇ ഒ മുനീര്‍ അഹ്മദ്, അഡ്മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്മാന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അലി ചാലിക്കര, സുലൈമാന്‍ മദനി എന്നിവര്‍ സംബന്ധിച്ചു. ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റിഫോറം മാസ് യോഗയും കൂട്ടനടത്തവും സംഘടിപ്പിച്ചു. കോര്‍ണിഷിലെ 'ഒറി'ക്ക് സമീപം നടന്ന മാസ് യോഗയിലും കൂട്ടനടത്തത്തിലും നൂറുകണക്കിന് ഫ്രട്ടേണിറ്റി വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഹരിതാഭമായ പുല്‍ത്തകിടിയില്‍ വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫ്രട്ടേണിറ്റി വളണ്ടിയര്‍മാരുടെ പ്രകടനത്തിന് വിദേശികള്‍ അടക്കമുള്ള നിരവധി പേര്‍ കാഴ്ചക്കാരായി. യോഗ പ്രദര്‍ശനത്തിന് ശേഷം കോര്‍ണിഷിലൂടെയുള്ള കൂട്ടനടത്തത്തില്‍ ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ക്കൊപ്പം നിരവധി പേര്‍ അണിനിരന്നു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആരോഗ്യ ബോധവത്ക്കരണത്തിനായി ഖത്തറിലെ പ്രമുഖ കമ്പനിയായ കോസ്റ്റല്‍ ഗ്രൂപ്പുമായി സഹകരിച്ച് ഫോറം പുറത്തിറക്കിയ 'ഫിറ്റ്‌നസ് ഫസ്റ്റ്' എന്ന കൈപ്പുസ്തകം വിതരണം ചെയ്യുകയും ചെയ്തു. യോഗ പ്രദര്‍ശനത്തിന് ടി ഒ ഇസ്മായില്‍, നൗഷാദ് മണ്ണോളി എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ മലയില്‍ പരിപാടികള്‍ നിയന്ത്രിച്ചു. ചാലിയാര്‍ തീരത്തുള്ള 24 പഞ്ചായത്ത് കൂട്ടായ്മയാണ് ചാലിയാര്‍ ദോഹ. മാര്‍ച്ച് പാസ്റ്റ് കൗതുകവും മനോഹരവുമായിരുന്നു. അഞ്ഞൂറോളം കായികതാരങ്ങള്‍ അണിനിരന്ന മത്സരപരിപാടിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത് മുന്‍ ഇന്ത്യന്‍ താരവും ചാലിയാര്‍ തീരത്തിന് എക്കാലത്തും അഭിമാനക്കാവുന്ന ഫുട്ബാള്‍ ലെജന്റുമായ ആസിഫ് സഹീറായിരുന്നു. അബ്ദുല്ല സാലിം അന്‍സാരി (ഖത്തര്‍ പെട്രോളിയം) മുഖ്യാതിഥിയായി സംബന്ധിച്ചു. നിലമ്പൂര്‍ മുതല്‍ ബേപ്പൂര്‍ വരെ നീണ്ടുനിവര്‍ന്നൊഴുകുന്ന ചാലിയാറിന്റെ ഒഴുക്കിന്റെ രൂപത്തിലായിരുന്നു ടീമുകള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം ഫറോക്ക് പഞ്ചായത്തിനും രണ്ടാം സ്ഥാനം വാഴക്കാട് പഞ്ചായത്തിനും മൂന്നാം സ്ഥാനം വാഴയൂര്‍ പഞ്ചായത്തിനും ലഭിച്ചു. വാഴക്കാട് പഞ്ചായത്ത് 51 പോയിന്റുകളോടെ ഓവറോള്‍ ചാംപ്യന്മാരായി. കൊടിയത്തൂര്‍ രണ്ടാം സ്ഥാനത്തും ഫറോക്ക് മൂന്നാം സ്ഥാനവും നേടി. ഓവറോള്‍ ചാംപ്യന്‍ഷിപ്പുള്ള കെ എ റഹ്മാന്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫി വാഖ് ടീം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റും ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയരക്ടറുമായ ശംസുദ്ദീന്‍ ഒളകര, ഇന്ത്യന്‍ താരം ആസിഫ് സഹീര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. വക്‌റ സ്‌പോര്ട്‌സ് ക്ലബ്ബ് മാനേജര്‍ അഹമ്മദ് എന്നിവര്‍ ചാലിയാര്‍ ദോഹക്കുള്ള ഉപഹാരം കൈമാറി. ചാലിയാര്‍ ദോഹ പ്രസിഡന്റ് മഷ്്ഹൂദ് തിരുത്തിയാട് യോഗപരിപാടികള്‍ നിയന്ത്രിച്ചു. കമ്പവലിയിലും ഫുട്ബാളിലും വാഖിന്റെ നേതൃത്വത്തിലുള്ള വാഴക്കാട് അസോസിയേഷന്‍ വിജയികളായി. ഓവറോളിംഗ് ട്രോഫി വാഖ് പ്രസിഡന്റ് അബ്ദുല്‍സത്താര്‍, വൈസ് പ്രസിഡന്റ് ടി പി അക്ബര്‍, ടീം ക്യാപ്റ്റന്‍ ജയ്‌സല്‍ എളമരംഏറ്റുവാങ്ങി. കായിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്ന ഖത്തറിന്റെ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കുറ്റിയാടി മഹല്ല് സ്‌പോര്‍ട്‌സ് വിംഗ് നൈബേര്‍സ് മീറ്റ് 2015 എന്ന പേരില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രാദേശിക ടീമുകളെ പങ്കെടുപ്പിച്ച് കായികമേള സംഘടിപ്പിച്ചു. അബുഹമൂര്‍ അല്‍ ജസീറ അക്കാദമി ഗ്രൗണ്ടില്‍ നടന്ന മേളയില്‍ വോളീബാള്‍, ഫുട്ബാള്‍, ക്രിക്കറ്റ്, വടംവലി, റിലേ, റണ്ണിംഗ് റേസ് തുടങ്ങിയ വിവിധ കായിക മല്‍സരങ്ങളാണ് അരങ്ങേറിയത്. വിവിധ മത്സരങ്ങളുടെ പോയിന്റ് അടിസ്ഥാനത്തില്‍ ക്യു കെ എം സി കുറ്റിയാടി ഓവറോള്‍ ചാംപ്യന്‍സ് ട്രോഫിയും ആയഞ്ചേരി മഹല്ല് സ്‌പോര്‍ട്‌സ് വിംഗ് റണ്ണറപ്പ് ട്രോഫിയും നേടി. മേളയോടൊപ്പം സിജി ഖത്തര്‍ ചാപ്റ്റര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്‌സുകളെയും പരിചയപ്പെടുത്തുന്ന കരിയര്‍ ഗൈഡന്‍സ് എക്‌സിബിഷനും ഒരുക്കിയിരുന്നു. ഖത്തര്‍ കെ എം സി സിയും വോളിഖും സംയുക്തമായി അല്‍ അറബി വോളിബാള്‍ അസോസിയഷന്‍ ഇന്‍ഡോര്‍ ഹാളില്‍ സംഘടിപ്പിച്ച ഏകദിന വോളിബാള്‍ ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങള്‍ കൊണ്ടും മികച്ച സംഘാടനംകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. നാട്ടിൽ നിന്നും കളിക്കാനെത്തിയ ജൂനിയർ ഇന്ത്യൻ ഇന്റർ നാഷണൽ പ്ലയെർ മർസാദ് സുഹൈൽ അടങ്ങുന്ന നാല് കളിക്കാരോടൊപ്പം ഖത്തറിലെ വോളിഖിന്റെ കളിക്കാരും കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ കാണികള്‍ക്ക് ഹരമായി മാറുകയായിരുന്നു. മുഖ്യ ആകര്‍ഷണമായിരുന്ന കെ എം സി സി ഇന്ത്യന്‍ ടീമും ഖത്തര്‍ ജൂനിയര്‍ ടീമും തമ്മില്‍ നടന്ന മത്സരം കാണാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തിങ്ങി നിറയുകയായിരുന്നു. ആവേശകരമായ മത്സരത്തില്‍ 3-1 ന് ഖത്തര്‍ നാഷണല്‍ ജൂനിയര്‍ ടീം വിജയം വരിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ കെ എം സി ജില്ലാ ടീമുകള്‍ അണിനിരന്ന മത്സരത്തില്‍ കെ എം സി സി കണ്ണൂര്‍, തൃശൂര്‍ ടീമുകള്‍ സംയുക്ത ജേതാക്കളായി. സമാപനച്ചടങ്ങില്‍ കലാ- കായിക- സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കെ എംസി സി ജില്ലാ- സംസ്ഥാന നേതാക്കളും ഖത്തര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തലവന്‍ ലെഫ്റ്റനന്റ് അബ്ദുല്ല ഖമിസ് അല്‍ഹമദ്, ഖത്തര്‍ വോളിബാള്‍ അസോസിയേഷനിലെ ഹുസൈന്‍ ഇമാം അലി, ഖത്തര്‍ ഒളിംപിക് കമ്മിറ്റിയിലെ റാഷിദ് മുഹമ്മദ് മഹ്മൂദ് കഹാര, കെ മുഹമ്മദ് ഈസ, അസീസ് നരിക്കുനി, വോളിഖ് പ്രസിഡന്റ് നജീബ്, ഉപദേഷിക സമിതി ചെയർമാൻ അബ്ദുള്ള കേളോത്ത് മറ്റു പ്രധാന വൊലിഖ് ഭാരവാഹികളും പങ്കെടുത്തു. ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് കെ എം സി സി ഉപദേശക സമിതി അംഗം എസ് എ എം ബഷീര്‍ കായികദിന ഐക്യപ്രസംഗം നടത്തി. കായിക ദിനത്തോടനുബന്ധിച്ച്ചു പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒളിപ്യൻ റഹ്മാൻ സ്മാരക സെവന്സ് ഫുട്ബാൾ ടൂർണമെന്റ് ഉൾപടെ വേറെയും നിരവധി പരിപാടികൾ പ്രവാസി മലായളി സംഘടനകൾ സംഘടിപ്പിച്ചട്ടുണ്ട്. മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലുകളും ഇല്ലാതാകാനും ശാരീരിക ആരോഗ്യത്തെ കുറിച്ചു ബോധാവാന്മാരാകാനും ഇത്തരം സ്‌പോര്‍ട്‌സ് മീറ്റുകള്‍ കൊണ്ടുകഴിയും എന്നതില്‍ സംശയമില്ല. ഇതിന് അവസരം നല്കുന്ന ഖത്തര്‍ അധികൃതരോട് നാം ഒരുപാട് കടപ്പെട്ടിരിക്കുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഛത്തീസ്ഗഡില്‍ 56 ശതമാനം പോളിങ് | ശരണമന്ത്രങ്ങളെ ലാത്തികൊണ്ട് അടിച്ചമര്‍ത്താനാകില്ല: ശ്രീധരന്‍പിള്ള | കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു | ശബരിമല: ആര്യമാ സുന്ദരം പിന്‍മാറി; പിണറായി സര്‍ക്കാറിന് തിരിച്ചടി | എരുമേലി: വാട്ടര്‍ അതോറിട്ടിയുടെ പതിവു പരിപാടികള്‍ക്ക് മുടക്കമില്ല. ടാറിംഗിനു തൊട്ടുപിന്നാലെ റോഡ് വെട്ടിപ്പൊളിച്ചു. എരുമേലി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. എരുമേലി- റാന്നി സംസ്ഥാന പാതയുടെ ഹെവിമെയിന്റനന്‍സ് അടക്കമുളള നടപടികള്‍ ഉണ്ടാകുന്നതിനാല്‍ പൈപ്പുകളുടെ ലീക്കും മറ്റു പണികളും ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നുമാസം മുമ്പ് മരാമത്ത് വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടാണ് വാട്ടര്‍ അതോറിട്ടി മുക്കിയത്. കഴിഞ്ഞദിവസം രാത്രിയില്‍ കുഴിക്കാനെത്തിയ പണിക്കാരെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് റോഡ് വെട്ടിപ്പൊളിക്കുന്ന വിവരം മരാമത്ത് വകുപ്പുപോലും അറിയുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ രാത്രിയില്‍ റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുവാദംചോദിക്കാനുള്ള വാട്ടര്‍ അതോറിട്ടിയുടെ ശ്രമവും മരാമത്ത് വകുപ്പ് തള്ളി. ഇതോടെ വാട്ടര്‍ അതോറിട്ടിക്കെതിരെ പ്രതിഷേധം ശക്തമായി. എരുമേലി റോഡില്‍ കരിങ്കല്ലുമൂഴിയില്‍ പൈപ്പ് പൊട്ടിയതുമൂലം ടാറിംഗ് ഒഴിവാക്കിയ ഭാഗവും പൊപ്പ് പൊട്ടി ടാറിംഗ് തകര്‍ന്ന ഭാഗവും നന്നാക്കാതെയാണ് കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ വീണ്ടും റോഡ് വെട്ടിപ്പൊളിച്ചത്. മൂക്കന്‍പെട്ടി റോഡിലെ ഒരു പൈപ്പ് മാറാന്‍ റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുവാദത്തിന്റെ മറവിലാണ് എരുമേലി റോഡില്‍ പണി പൂര്‍ത്തിയാക്കിയ റോഡ് വെട്ടിപ്പൊളിച്ചതെന്നും മരാമത്ത് എ.ഇ.മോളമ്മ പറഞ്ഞു. റോഡിലെ പൈപ്പുകള്‍ പൊട്ടി റോഡ് തകരുന്ന സംഭവം കഴിഞ്ഞദിവസവും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ''പണി'' യുമായി രംഗത്തിറങ്ങിയ വാട്ടര്‍ അതോറിട്ടിയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ശബരിമല റോഡുകളുടെ നിര്‍മ്മാണം വിലയിരുത്താന്‍ വകുപ്പുമന്ത്രി അബ്ദുറബ്ബ് ഇന്ന് എരുമേലിയില്‍ എത്തുമെന്നും വാട്ടര്‍ അതോറിട്ടിയുടെ പതിവുപരിപാടി ശ്രദ്ധയില്‍പ്പെടുത്തുമെന്നും എ.ഇ.പറഞ്ഞു. അന്യസംസ്ഥാന പൊലീസ് സേവനം: പ്രഖ്യാപനം പാഴ്‌വാക്കായി എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ അന്യസംസ്ഥാന പൊലീസിന്റെ സേവനം ഉണ്ടാകുമെന്ന കേരളാ പൊലീസിന്റെ പ്രഖ്യാപനമാണ് പാഴ്‌വാക്കായത്. സംസ്ഥാന എഡിജിപിയായിരുന്ന ചന്ദ്രശേഖരന്‍ എരുമേലിയിലെത്തി പ്രഖ്യാപിച്ചതാണ് അന്യസംസ്ഥാന പൊലീസ് സേവനം. എന്നാല്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. ശബരിമല സീസണില്‍ എരുമേലിയിലെത്തുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പദ്ധതി വെറും പ്രഖ്യാപനത്തിലൊതുക്കി. സീസണിലെ അമിതവില തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ മെച്‌പ്പെടുത്തുന്നതിലെ ആശയവിനിമയം, അപകടസമയങ്ങളിലെ സഹായങ്ങള്‍, തീര്‍ത്ഥാടന നിര്‍ദ്ദേശങ്ങള്‍, തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ക്കായി അന്യസംസ്ഥാന പൊലീസിന്റെ സഹായം തേടുമെന്നായിരുന്നു കേരള പൊലീസിന്റെ പ്രഖ്യാപനം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായി തീര്‍ത്ഥാടകര്‍ എത്തുന്നത്. അന്യസംസ്ഥാനത്തെ തീര്‍ത്ഥാടകരുമായി ആശയവിനിമയം നടത്താന്‍ കഴിയാത്തതാണ് പ്രധാന പ്രതിസന്ധിയെന്ന് ഹൈന്ദവസംഘടനകളും ദേവസ്വം ബോര്‍ഡും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അന്യസംസ്ഥാന പൊലീസിന്റെ സേവനം ഉറപ്പാക്കുമെന്ന കേരളാ പൊലീസിന്റെ പ്രഖ്യാപനത്തെ നാട്ടുകാര്‍ ഏറെ സ്വാഗതം ചെയ്തുവെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ്. ശബരിമല ക്ഷേത്രമുള്‍പ്പെടെ കനത്ത സുരക്ഷയുടെ ഭാഗമായി ക്രമീകരണങ്ങള്‍ ഒരുക്കിയെങ്കിലും എരുമേലിയെ മാത്രം ഒഴിവാക്കിയ നടപടി കടുത്ത അവഗണനയാണെന്നും നാട്ടുകാര്‍ പറഞ്ഞു. എരുമേലിയുടെ സുരക്ഷാ കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ശബരിമല സീസണില്‍ ജോലിക്കെത്തിയ ഫയര്‍ഫോഴ്സ്‌ സേനാംഗങ്ങള്‍ കച്ചവടക്കാരില്‍ നിന്നും പണം പിരിക്കുന്നതായി പരാതി സൌത്ത്‌ വാട്ടര്‍ കുടിവെള്ള പദ്ധതിക്ക്‌ സ്ഥലമെടുപ്പ്‌ പൂര്‍ത്തിയായി: പരാതിക്കെതിരെ ജലവകുപ്പ്‌ കോടതിയിലേക്ക്‌ നടന്‍ വിനീത്‌കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. ബംഗളുരുവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ‘അയാള്‍ ഞാനല്ല’ എന്ന സിനിമയിലാണ് ഫഹദിന്റെ ഇരട്ടവേഷം. ഫഹദ് ഫാസില്‍ എന്ന താരവും ഡ്യൂപ്പ് ആയിട്ടുമാണ് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നത്. യുവതാരങ്ങളില്‍ പൃഥ്വിരാജ് മാത്രമേ ഇരട്ട വേഷം ചെയ്തിട്ടുള്ളൂ. കുഞ്ചാക്കോ ബോബനും ഇപ്പോള്‍ ഇരട്ടവേഷം ചെയ്യാന്‍ പോകുകയാണ്. ചിറകൊടി്ഞ്ഞ കിനാക്കളിലാണ് ചാക്കോച്ചന്‍ ഇരട്ടവേഷം ചെയ്യുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. സംവിധായകന്റെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. സംവിധായകന്‍ രഞ്ജിത്താണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ജി.എസ്. വിജയന്റെ ബാപ്പൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത മറ്റൊരാള്‍ക്കു വേണ്ടി കഥയും തിരക്കഥയും എഴുതുകയാണ്. ഇപ്പോഴിതാ ദുല്‍ക്കറും. മറിയം മുക്ക് എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ടിന്റെ ഈ ചിത്രം പൂര്‍ത്തിയായാല്‍ ഫഹദ് വിനീതിനൊപ്പം ജോയിന്‍ ചെയ്യും. ഗുജറാത്തിലു ബംഗളുരുവിലുമാണ് ചിത്രീകരണം നടക്കുക. മൃദുല മുരളിയും ദിവ്യ പിള്ളയും ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. 2015 മാര്‍ച്ചോടെ ചിത്രം തിയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിനീതും കൂട്ടരും. പയ്യാവൂര്‍: പയ്യാവൂര്‍ ആസാദ് സ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഉത്തരകേരളാ വടംവലി മത്സരം നടക്കും. 24ന് രാവിലെ 10ന് പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഒന്നാം സമ്മാനം നേടുന്ന ടീംമുകള്‍ക്ക് ഇരുപത്തിഅയ്യായിരം രൂപയും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്ന ടീമുകള്‍ക്ക് പതിനയ്യായിരം രൂപയും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് അയ്യായിരം രൂപയും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ടീമുകള്‍ 18ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകസമിതി അറിയിച്ചു. ഫോണ്‍: 9496356985, 9048057389. പയ്യാവൂര്‍: പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളാഘോഷത്തിനും നവനാള്‍പ്രാത്ഥനയ്ക്കും ഇന്നലെ വൈകീട്ട് നാലിന് വികാരി ഫാ: ഡോ: ജോസ് വെട്ടിക്കല്‍ കൊടിയേറ്റിയതോടെ തുടക്കമായി. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ കാര്‍മ്മികത്വം വഹിച്ച് ഫാ.ജോര്‍ജ് പടിഞ്ഞാറേ ആനശ്ശേരില്‍ വചന സന്ദേശം നല്‍കി. ആഘോഷങ്ങള്‍ ഫെബ്രുവരി രണ്ടിന് സമാപിക്കും. ഇന്നു മുതല്‍ 30 വരെ വൈകുന്നേരം 4.15. ന് നടക്കുന്ന ആഘോഷമായ കുര്‍ബാന, വചന സന്ദേശം, നവനാള്‍പ്രാത്ഥന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ: ജോസഫ് തേനംമാക്കല്‍, ഫാ: അരുണ്‍ മുയല്‍ക്കല്ലിങ്കല്‍, ഫാ: അബ്രാഹം ഞാമത്തോലില്‍, ഫാ: ജോസഫ് കൊരട്ടിപ്പറമ്പില്‍, ഫാ: ക്രിസ്റ്റി ചക്കാനിക്കുന്നേല്‍, ഫാ: പീറ്റര്‍ കൊച്ചു വീട്ടില്‍, ഫാ: കെ.ടി.മാത്യൂ കുഴുപ്പില്‍, ഫാ: ഫ്രാന്‍സീസ് തേക്കുംകാട്ടില്‍, എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.ഈ ദിവസങ്ങള്‍ ശിശുദിനം, വിദ്യാത്ഥി ദിനം, കുടുംബ ദിനം, രോഗി ദിനം, കര്‍ഷക ദിനം, ജൂബിലി ദിനം, സാരഥി ദിനം, തൊഴിലാളി ദിനം, എന്നിങ്ങനെ ആഘോഷിക്കും.മരിച്ചവരുടെ ഓര്‍മ്മ ദിനമായി ആചരിക്കുന്ന 31ന് രാവിലെ 6.45 ന് വിശുദ്ധ കുര്‍ബാന, വൈകീട്ട് 4.15ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ: ജോസഫ് കണ്ണംകുളം കാര്‍മ്മികത്വം വഹിക്കും. ആറിന് സെമിത്തേരിയില്‍ ഒപ്പീസ് ഫാ: അബ്രാഹം പൊരുന്നോലിലച്ചന്റെയും, പരേതരായ മുന്‍ വികാരിമാരുടെയും, ഇടവകാംഗങ്ങളുടെയും അനുസ്മരണം. രാത്രി ഏഴിന് സണ്‍ഡേ സ്‌കൂളിന്റെയും, ഭക്തസംഘടനകളുടെയും വാര്‍ഷികം കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി റെക്ടര്‍ ഫാ.ഡോ: എമ്മാനുവേല്‍ ആട്ടേല്‍ വിശിഷ്ടാതിഥി ആയിരിക്കും ഒന്നിന് രാവിലെ ഏഴിന് കുര്‍ബാന, വൈകുന്നേരം അഞ്ചിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ: ആന്റണി പുരയിടം മുഖ്യകാര്‍മ്മികത്വം വഹിക്കും. കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നില്ലെന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍ വസ്തുതാവിരുദ്ധവും പരിഹാസ്യവുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു. റിപ്പോര്‍ട്ട് പരസ്പര വിരുദ്ധമാണ്. ഇസ്ലാം മതം സ്വീകരിച്ച ഹിന്ദുക്കളില്‍ 61 ശതമാനം പേരും പ്രണയം മൂലം മതം മാറിയവരാണെന്ന കണ്ടെത്തല്‍ തന്നെ ലൗ ജിഹാദിന് മതിയായ തെളിവാണ്. പ്രണയം മതംമാറ്റത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ലൗ ജിഹാദായി കണക്കാക്കപ്പെടുന്നത്. വെറും എട്ട് ശതമാനം പേരാണ് ദാരിദ്ര്യം മൂലം മതം മാറുന്നത് എന്നത് ശ്രദ്ധേയം. പെണ്‍കുട്ടികളാണ് ഇരകളാക്കപ്പെടുന്നവരില്‍ ഏറെയും എന്നിരിക്കെ, ലൗ ജിഹാദില്ലെന്ന ആഭ്യന്തര വകുപ്പിന്റെ രേഖ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം വളച്ചൊടിക്കപ്പെട്ടതാണെന്ന് കരുതേണ്ടി വരും. ഇത് മത തീവ്രവാദികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണ്. ഹിന്ദു സംഘടനകള്‍ മാത്രമല്ല, ക്രൈസ്തവ സഭയും മതംമാറി ഭീകര പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാവുന്ന ക്രിസ്ത്യന്‍ യുവാക്കളെക്കുറിച്ചുള്ള ആശങ്ക വെളിപ്പെടുത്തിയിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി. അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിന്? അവാര്‍ഡ്കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. അങ്ങനെ വരുമ്പോള്‍ ആത്യന്തികമായ തീരുമാനവും ഗവണ്‍മെന്റിന്റെ ആയിരിക്കുമല്ലൊ. അപ്പോള്‍ ഗവണ്‍മെന്റ് നയങ്ങള്‍ മാറ്റുന്നത് ഗവണ്‍മെന്റിന്റെ ഇഷ്ടം. അതിനോട് വിയോജിപ്പുള്ളവര്‍ തങ്ങളുടെ സൃഷ്ടികള്‍ അവാര്‍ഡിന് സമര്‍പ്പിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. രാഷ്ട്രപതിതന്നെ അവാര്‍ഡ് നല്‍കുമെന്ന് അവാര്‍ഡിനയയ്ക്കുന്ന അപേക്ഷകന് ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല. മുന്‍ കാലങ്ങളിലെല്ലാം രാഷ്ട്രപതി തന്നെയാണോ അവാര്‍ഡ് നല്‍കിയിരുന്നത്? ഇതൊന്നുമല്ലെങ്കില്‍ രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങളോ രാജ്യ പ്രതിരോധ സംബന്ധിയായ പ്രശ്‌നങ്ങളോ ഉണ്ടായി എന്ന് കരുതുക. എന്ത് ചെയ്യും? ഇതൊക്കെ അറിഞ്ഞിട്ടും തങ്ങളുടെ സിനിമകള്‍ അവാര്‍ഡിനയയ്ക്കുന്നവര്‍ അത് ഇരുകൈയും നീട്ടി വാങ്ങാതിരിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവാര്‍ഡ് രാഷ്ട്രപതിതന്നെ തരണമെന്ന് വാശിപിടിക്കുന്നതെന്തിന്? അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌ക്കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ഇനി സ്മൃതി ഇറാനി തരുമ്പോള്‍ അവാര്‍ഡ് തുക കുറഞ്ഞുപോകുമോ? കത്വയില്‍ പിഞ്ചുബാലികയെ ബലാത്സംഗം ചെയ്ത് കൊന്നതിന്റെ പേരിലോ, രാജ്യത്തൊട്ടാകെ നടക്കുന്ന വംശ വെറിക്കെതിരെയോ ഒക്കെ പ്രതിഷേധിച്ചാണ് അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിന് ഒരു നിലപാടിന്റെ അഗ്‌നി ശോഭയുണ്ടായേനെ. (മര്‍ലന്‍ ബ്രാണ്ടോയെപ്പോലുള്ള മഹാ നടന്മാര്‍ പ്രതിഷേധിക്കുന്ന രീതി വായിച്ച് പഠിക്കുന്നത് നല്ലതാണ്). ഇതിപ്പം കൊച്ചുകുഞ്ഞുങ്ങള്‍ കളിപ്പാട്ടം കിട്ടാത്തതിന് കരയുന്ന പോലെയായിപ്പോയി. ഇതാണ് ഞാനെപ്പോഴും പറയാറുള്ളത.് അവാര്‍ഡിനു വേണ്ടിയല്ല മറിച്ച് ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന 'അങ്കിള്‍' എന്ന സിനിമ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മുംബൈ: കര്‍ണാടകയില്‍ ബിജെപി അധികാരമേറിയിട്ടും ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. 122 പോയിന്റ് വരെ ഉയര്‍ന്ന ബിഎസ്‌ഇ സെന്‍സെക്‌സ് 22 പോയിന്റ് ഇടിഞ്ഞ് 35,369 ലാണ് വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി എട്ടു പോയിന്റ് താഴ്ന്ന് 10,732 ലുമാണു വ്യാപാരം പുരോഗമിക്കുന്നത്. കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നീങ്ങി ബിജെപി അധികാരത്തിലെത്തിയതു വിപണിയ്ക്കു വ്യാപാര ആരംഭത്തില്‍ നേട്ടമായി. ബിഎസ്‌ഇയില്‍ ബാങ്ക്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഉള്‍പ്പെടെയുള്ള പ്രമുഖ സെക്ടറുകളെല്ലാം നഷ്ടത്തിലാണു വ്യാപാരം തുടരുന്നത്. എന്‍എസ്‌ഇയില്‍ മെറ്റല്‍, എനര്‍ജി, ഫിനാന്‍സ്, ഫാര്‍മ തുടങ്ങിയ സെക്ടറുകളും നഷ്ടത്തിലാണ്. ടാറ്റാ സ്റ്റീല്‍, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, സിപ്ല, ബിപിസിഎല്‍, എച്ച്‌ഡിഎഫ്‌സി എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്. കോള്‍ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, എസ്ബിഐ, വിപ്രോ, ടൈറ്റന്‍ കമ്ബനി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കിമ്മിന് ‘വൈരവും വിദ്വേഷവും’; ഉച്ചകോടി പിന്നീടാവാമെന്ന് ട്രംപ് | 2018 North Korea–United States Summit | Donald Trump | Kim Jong Un | North Korea summit | White House | United States | US | ഡോണൾഡ് ട്രംപ് | കിം ജോങ് ഉൻ | ഉത്തര കൊറിയ | സിംഗപ്പൂർ ഉച്ചകോടി | Latest News | Malayalam News | Malayala Manorama | Manorama Online വാഷിങ്ടൻ∙ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂൺ 12നു സിംഗപ്പൂരിൽ നടത്താൻ നിശ്ചയിച്ച ഉച്ചകോടിയിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻമാറി. അടുത്തിടെ ഉത്തര കൊറിയ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ കണ്ട ‘തുറന്ന വൈരവും വിദ്വേഷവുമാണ്’ ഈ നിലപാടിനിടയാക്കിയതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു. വിദ്വേഷം നിറഞ്ഞ സാഹചര്യത്തിൽ ജൂൺ 12ന് സിംഗപ്പൂരിൽ നിശ്ചയിച്ച ഉച്ചകോടി നടത്തുന്നത് ഉചിതമാകില്ലെന്നു പ്രസ്താവനയിൽ ട്രംപ് വ്യക്തമാക്കി. ഇനി എതെങ്കിലും ദിവസം കൂടിക്കാണാനാകുമെന്ന പ്രതീക്ഷയും കിമ്മിനുള്ള കത്തിൽ ട്രംപ് സൂചിപ്പിക്കുന്നുണ്ട്. ആണവ നിരായുധീകരണ വിഷയത്തിൽ ഉത്തരകൊറിയയുടെ നിലപാടിലുള്ള അതൃപ്തിയിൽ ഉച്ചകോടി മാറ്റിവച്ചേക്കുമെന്നു നേരത്തെ സൂചനകൾ പരന്നിരുന്നു. ദക്ഷിണകൊറിയ–യുഎസ് സംയുക്ത സൈനികാഭ്യാസത്തിൽ ഉത്തരകൊറിയ അതൃപ്തി അറിയിച്ചതാണ് വൈറ്റ്ഹൗസിനെ മാറ്റിചിന്തിപ്പിച്ചതെന്നാണു വിലയിരുത്തൽ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഫിലഡല്‍ഫിയാ: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലഡല്‍ഫിയാ(മാപ്പ്) നടത്തിയ ഫാമിലി ബാങ്ക്വറ്റ് വന്‍വിജയമായി. ബ്ലൂക്ക് സൈഡ് മാനര്‍ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ബാന്‍ങ്ക്വറ്റില്‍ മാപ്പ് ഫാമിലിയെക്കൂടാതെ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടണ്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.യോഹന്നാന്‍ ശങ്കരത്തില്‍ സ്വാഗതം ആശംസിച്ചു. 40 വര്‍ഷത്തെ സംഘടനാപ്രവര്‍ത്തനം കൊണ്ട് ഫിലഡല്‍ഫിയായിലെ മലയാളികളുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടിയ സംഘടനയാണ് മാപ്പ് എന്ന് പ്രസിഡന്റ് ശ്രീ.അനു സ്‌കറിയാ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറാര്‍ ഷാലു പുന്നൂസ് എന്നിവര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. മുന്‍ പ്രസിഡന്റുമാരായ എലിയാസ് പോള്‍, സാബു സ്‌കറിയാ, അലക്‌സ് അലക്‌സാണ്ടര്‍, ജോര്‍ജ് മാത്യു, വറുഗീസ് ഫിലിപ്പ്, ജേക്കബ് സി. ഉമ്മന്‍, വിന്‍സന്റ് ഇമ്മാനുവേല്‍ എന്നിവര്‍ അതാതു കാലങ്ങളിലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംസാരിച്ചു. ഫോമാ നേതാക്കളായ ജോസ് ഏബ്രഹാം, അനിയന്‍ ജോര്‍ജ്, പോള്‍സി മത്തായി, സ്റ്റാന്‍ലി കളത്തില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ദിയാ ചെറിയാന്‍, സാബു സ്‌കറിയാ, റെജി ഫിലിപ്പ് എന്നിവര്‍ക്ക് പ്ലാക്ക് നല്‍കി ആദരിച്ചു. തോമസ് എം.ജോര്‍ജ്, തോമസ് ജോര്‍ജ്, ജോണ്‍സണ്‍ മാത്യു, ശ്രീജിത്ത് കോമാട്ട് മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ബാങ്ക്വറ്റിനെ നേതൃത്വം നല്‍കി. ലിജോ ജോര്‍ജ് എം.സി. ആയി പ്രവര്‍ത്തിച്ചു. കലാപരിപാടികളും നടത്തപ്പെട്ടു. പ്രസിഡന്റ് അനുസ്‌കറിയ-267-496-2423, ജനറല്‍ സെക്രട്ടറി- തോമസ് ചാണ്ടി-201-446-5027 ട്രഷറാര്‍ ഷാലു പുന്നൂസ്-203-482-9123 <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒക്ടോബര്‍ മാസം മൂന്ന് മുതലാണ് അനശ്ചിതകാല പണിമുടക്ക്. ഇന്ന് ചേര്‍ന്ന സംയുക്തസമരസമിതിയുടെതാണ് തീരുമാനം. എംഡി ടോമിന്‍ തച്ചങ്കരിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ യോഗത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കെഎസ്‌ആര്‍ടിസിയുടെ പുരോഗതിയല്ല... Read More കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒക്ടോബര്‍ മാസം മൂന്ന് മുതലാണ് അനശ്ചിതകാല പണിമുടക്ക്. ഇന്ന് ചേര്‍ന്ന സംയുക്തസമരസമിതിയുടെതാണ് തീരുമാനം. എംഡി ടോമിന്‍ തച്ചങ്കരിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ യോഗത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കെഎസ്‌ആര്‍ടിസിയുടെ പുരോഗതിയല്ല തച്ചങ്കരിയുടെ ലക്ഷ്യമെന്നും തന്‍പ്രമാണിത്തം കാണിക്കാനാണ് എംഡി ശ്രമിക്കുന്നതെന്നും യോഗത്തില്‍ തൊഴിലാളി നേതാക്കള്‍ പറഞ്ഞു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഡ്രൈവേഴ്സ് യൂണിയന്‍ എന്നീ സംഘടനകള്‍ ഒന്നിച്ചാണ് പണിമുടക്കുന്നത്. ശമ്ബളപരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക, ഇടക്കാലാശ്വാസം എന്നിവ അനുവദിക്കുക, തടഞ്ഞുവച്ച പ്രമോഷന്‍ നല്‍കുക, അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണു യൂണിയനുകള്‍ ഉന്നയിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂജേഴ്‌സി:മഹാപ്രളയത്തിന്റെ ദുരന്ത സ്മരണകളുമായി 62 വയസു പൂര്‍ത്തിയാക്കിയ കേരളം ലോകമെങ്ങും പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ലോകമലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് നയിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളത്തിനും മലയാള ഭാഷക്കും ഉചിതമായ ആദരവ് നല്‍കി മാതൃകയായി.അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മലയാള ഭാഷയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത രണ്ടു വ്യക്തികളെ ആദരിച്ചുകൊണ്ടു വേള്‍ഡ് മലയാളി കൗണ്‍സില്‍(ഡബ്ല്യൂ എം സി)ന്യൂജേഴ്‌സി ചാപ്റ്റര്‍ കേരള പിറവി ദിനത്തില്‍ എഡിസണ്‍ ഹോട്ടലില്‍ നടത്തിയ ചടങ്ങ് ലാളിത്യം കൊണ്ടും പങ്കാളിത്തംകൊണ്ടും സമ്പന്നമായിരുന്നു. അമേരിക്കയിലെ മലയാളികളില്‍ മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് ഏറ്റുവും കൂടുതല്‍ പ്രയത്‌നിച്ചിട്ടുള്ള ജനനി മാസികയുടെ മാനേജിംഗ് എഡിറ്റര്‍ ജെ. മാത്യു, രണ്ടു ദശാബ്ദത്തിലേറെ അമേരിക്കയില്‍ മലയാളം ഓണ്‍ലൈന്‍ പത്രം നടത്തി വരുന്ന അമേരിക്കന്‍ മലയാളികള്‍ നെഞ്ചേറ്റിയ ഇ മലയാളി പത്രത്തിന്റെ എഡിറ്റര്‍ ജോര്‍ജ് ജോസഫ് എന്നിവരെ ആദരിച്ചുകൊണ്ടാണ് കേരളത്തിനും മലയാള ഭാഷക്കും പിറന്നാള്‍ മധുരമൊരുക്കിയത്. അദരവുകള്‍ക്കും അവാര്‍ഡുകള്‍ക്കും പിടികൊടുക്കാതെ അംഗീകാരങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കാറുള്ള ഈ രണ്ടുമഹത് വ്യക്തികളെയും ഒരേ വേദിയില്‍ കൊണ്ടുവന്ന് ആദരിച്ചത് തന്നെ വേള്‍ഡ് മലയാളി കൗണ്‍സിലിന് കേരള പിറവി ദിനത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം തന്നെ. ഭാഷ മരിക്കുന്നില്ല എന്നതിന് തെളിവായിരുന്നു മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ഈ പരിപാടിയിലെ പങ്കാളിത്തവും ഏറെ സജീവമായിരുന്ന ചര്‍ച്ചകളും വ്യക്തമാക്കുന്നത്.അമേരിക്കയില്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകളും ഭാഷയുടെ വളര്‍ച്ചക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്തുവരുന്നതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളും അമേരിക്കയിലെ ഭാവി തലമുറയുടെ ഭാഷ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു. കേരളത്തില്‍ അടുത്തകാലത്തുണ്ടായ മഹാപ്രളയത്തിന്റെ ദുഃഖം ഉള്‍ക്കൊണ്ടുകൊണ്ടും കേരളത്തിന്റെ പുനരുദ്ധാരണത്തില്‍ അഭിമാനം കൊണ്ടുമാണ് ഭാഷയുടെ എല്ലാ മഹത്വങ്ങളും വിളിച്ചോതിയ കേരളപിറവി ദിനം കൊണ്ടാടിയത്. കേരളം കേരളം കേളി കേട്ടുണരുന്ന കേരളം... എന്ന് തുടങ്ങുന്ന വികാര നിര്‍ഭരമായ ഒരു ഗാനത്തോടെ തുടങ്ങിയ കേരളപ്പിറവി ദിനത്തിന് ഉചിതമായ ഒരു സമ്മാനമായിരുന്നു അത്.ദൈവത്തിന്റെ കൈവയ്പ്പു ചാര്‍ത്തിയ പ്രകൃതിയുടെ പറുദീസയായ കേരളത്തെ വര്‍ണിക്കാന്‍ ഇത്ര മനോഹരമായ മറ്റൊരു ഗാനമുണ്ടെന്നു തോന്നുന്നില്ല. മിനിമോള്‍ എന്ന സിനിമയിലെ ഈ ഗാനത്തിലൂടെ പ്രകൃതിയെ തൊട്ടറിഞ്ഞ ശ്രീകുമാരന്‍ തമ്പി എന്ന കവിയുടെ രചനയിലൂടെ യേശുദാസ് അനശ്വരമാക്കിയ 1977 ലെ ഈ ഗാനം രാജു ജോയി ആലപിച്ചപ്പോള്‍ ഗൃഹാതുരത്വം തുളുമ്പിയ നിമിഷങ്ങളായിരുന്നു സദസില്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യൂ എം സി) ന്യൂജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് പിന്റോ ചാക്കോ കണ്ണമ്പള്ളിയുടെ അധ്യക്ഷതയില്‍ നിറഞ്ഞ സദസിന് സ്വാഗതമോതി. തുടര്‍ന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് മധു രാജന്‍ ആശംസ നേര്‍ന്നു.അമേരിക്കയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കു വഹിച്ച ജനനി മാസികയുടെ മാനേജിങ്ങ് എഡിറ്ററും ഗുരുകുലം മലയാളം സ്കൂളിന്‍റെ സ്ഥാപകനുമായ ജെ. മാത്യൂസിനെ ഡബ്ല്യൂ എം സി ചെയര്‍പേഴ്‌സണ്‍ തങ്കമണി അരവിന്ദന്‍ സദസിനു പരിചയപ്പെടുത്തി.തുടര്‍ന്ന് ഡബ്ല്യൂ എം സിസ്ഥാപക നേതാവ് അലക്‌സ് കോശി ജെ. മാത്യൂസിന് ഫലകം നല്‍കി ആദരിച്ചു. അമേരിക്കന്‍ സംസ്കാരത്തില്‍ വളരുന്ന മലയാളികളുടെ മക്കളെ ഭാഷ പഠിപ്പിക്കുന്നത് അക്ഷരമാലകളില്‍ നിന്നാകരുതെന്നും അടുക്കളകളില്‍ നിന്നാവണം അവര്‍ ഭാഷ പേടിച്ചു തുടങ്ങേണ്ടതെന്നും മറുപടി പ്രസംഗം പറഞ്ഞ ജെ. മാത്യൂസ് പറഞ്ഞു. അമേരിക്കയില്‍ മലയാള ഭാഷയെ വളര്‍ത്തുന്നതില്‍ കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി സേവനം നല്‍കിവരുന്ന ഇ മലയാളി ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്ററും ഉടമയുമായ ജോര്‍ജ് ജോസഫിനെ രാജന്‍ ചീരന്‍ സദസിനു പരിചയപ്പെടുത്തി. എഴുത്തുകാരനും ഡബ്ല്യൂ എം സി നേതാവുമായ ആന്‍ഡ്രൂസ് പാപ്പച്ചന്‍ ജോര്‍ജ് ജോസഫിന് ഫലകം നല്‍കി ആദരിച്ചു. ഇമലയാളി ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലിലൂടെ താന്‍ ഉള്‍പ്പെടെ ഒരുപാട് എഴുത്തുകാര്‍ക്ക് എഴുതുവാനും എഴുത്തിനെ പ്രോത്സാഹിപ്പിക്കുവാനും ഇമലയാളിക്കും ജോര്‍ജ് ജോസഫിനും കഴിഞ്ഞതായി ആന്‍ഡ്രൂസ് പറഞ്ഞു. ഇമലയാളിയില്‍ ആര്‍ക്കും എഴുതാമെന്ന സാഹചര്യമുണ്ടായതാണ് യഥാര്‍ത്ഥത്തില്‍ ഒരുപാട് അമേരിക്കന്‍ എഴുത്തുകാരെ സൃഷ്ടിക്കാന്‍ കാരണമായതെന്ന് മറുപടി പ്രസംഗത്തില്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. തുടര്‍ന്ന് ദൃശ്യമാധ്യമരംഗത്തുനിന്നു ആദരവ് ഏറ്റുവാങ്ങിയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഇന്റര്‍നാഷണല്‍ ഡിവിഷന്‍ ബ്രോഡ്ക്കാസ്‌റ് ഡയറക്ടര്‍ വിനി നായര്‍ സന്ദേശം നല്‍കി. പ്രവാസി മലയാളികളുടെ പരിപാടികളില്‍ കുട്ടികളുടെ പരിപാടികള്‍ക്ക് മുന്‍തൂക്കം നാകണമെന്ന് വിനി നായര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തില്‍, കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഡബ്ല്യൂ എം സിനേതാവ് ഡോ. ഗോപിനാഥന്‍ നായര്‍, സുധീര്‍ നമ്പ്യാര്‍ ,മഞ്ച് പ്രസിഡന്റ് ഡോ. സുജ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ച. സോമന്‍ ജോണ്‍ ഡബ്ല്യൂ എം സിയുടെ ചാരിറ്റി പ്രവര്‍ത്തങ്ങളെക്കുറിച്ചു പ്രസംഗിച്ചു. ഫിലിപ്പ് മാരേട്ട് നന്ദി പറഞ്ഞു. ഷൈനി രാജു ആയിരുന്നു അവതാരിക. .അമേരിക്കയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് മാധ്യമങ്ങള്‍ വഹിച്ച പങ്ക് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഷോളി കുംബിലിവേളില്‍ മോഡറേറ്ററായിരുന്നു. ജെ. മാത്യൂസ്, ജോര്‍ജ് ജോസഫ് , മധു രാജന്‍, വിനീ നായര്‍, ജിനേഷ് തമ്പി, ഫിലിപ്പ് മാരേട്ട് , അലക്‌സ് കോശി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ഇമലയാളി പോലുള്ള പത്രങ്ങളില്‍ വായനക്കാരുടേതായി വരുന്ന ചില പ്രതികരണങ്ങള്‍ പലപ്പോഴും അതിരുവിട്ടുപോകുമ്പോള്‍ അത് ആ ലേഖനമെഴുതിയ എഴുത്തുകാരെ മാനസികമായി തളര്‍ത്തുമെന്നു അഭിപ്രായപ്പെട്ട ജെ. മാത്യൂസിനു അനുകൂലമായും പ്രതികൂലമായും അഭിപ്രായമുയര്‍ന്നു. ജോര്‍ജ് ജോസഫിനെ വേദിയില്‍ ഇരുത്തിക്കൊണ്ടു തന്നെ പറയുകയാണെന്ന് അഭിപ്രായപ്പെട്ട ജെ. മാത്യൂസിനുള്ള ആദ്യത്തെ മറുപടി ജോര്‍ജ് ജോസെഫിന്റെതു തന്നെയായിരുന്നു. വായനക്കാരുടെ പ്രതികരണങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇമലയാളിക്കു ഒരുപാടു എഴുത്തുകാരെ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞതെന്ന് അഭിപ്രായപ്പെട്ട ജോര്‍ജ് ഇങ്ങനെ എഴുതിവന്നവര്‍ പലകുറി എഴുതി തെളിഞ്ഞാണ് ഒരു നല്ല എഴുത്തുകാരായി മാറിയതെന്നും ചൂണ്ടിക്കാട്ടി. കൈകാര്യം ചെയ്യാന്‍ പറ്റാത്തത്ര പ്രതികരണങ്ങളാണ് ദിവസേനെ ലഭിച്ചുകൊണ്ടിരിക്കുന്നത്. സഭ്യമല്ലാത്ത പ്രതികാരനാണ് പ്രസിദ്ധികരിക്കാറില്ല. പ്രതികരണങ്ങള്‍ ആരെയെങ്കിലും വേദനപ്പിച്ചാല്‍ ചൂണ്ടിക്കാട്ടിയാല്‍ അവ നീക്കം ചെയ്യാറുമുണ്ട്. വായനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ് പ്രതികരണങ്ങളെന്നും അവ വരുന്നത് എഴുത്തുകാര്‍ക്ക് കൂടുതല്‍ നന്നായി എഴുതുവാന്‍ പ്രേരണ നല്‍കുമെന്നും ഫ്രാന്‍സിസ് തടത്തില്‍ പറഞ്ഞു.ലേഖനങ്ങളോ സാഹിത്യ സൃഷ്ടികളോ വായിക്കാതെ പ്രതികരണങ്ങള്‍ ഇടുന്നതാണ് അപകടം. അങ്ങനെ ഇടുന്നവര്‍ വായനക്കാരെ കൂടുതല്‍ ആശയകുഴപ്പത്തിലാക്കുകയും ചര്‍ച്ചയുടെ ഗതി തിരിച്ചുവിടുകയും ചെയ്യുമെന്നും ഫ്രാന്‍സിസ് പറഞ്ഞു. അമേരിക്കയില്‍ പ്രിന്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളെപ്പോലെ ദൃശ്യമാധ്യമങ്ങളും വന്‍ സാമ്പത്തിക ഞെരുക്കത്തിലാണെന്നു വിനി നായര്‍ അഭിപ്രായപ്പെട്ടു. സംഘടനകളും ബിസിനസുകാരുമൊക്കെ പിന്തുണ നല്‍കിയില്ലെങ്കില്‍ മാധ്യമങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകുമെന്നും വിനി നായര്‍ പറഞ്ഞു. ഡബ്ല്യൂ എം സി ലോകവ്യാപകമായി നടത്തിയ ഭൂമി മലയാളം ഭാഷ പ്രതിജ്ഞാ വാചകം തോമസ് മൊട്ടക്കല്‍ ചൊല്ലിക്കൊടുത്തു.ഡബ്ല്യൂ എം സി ന്യൂജേഴ്‌സി ചാപ്റ്റര്‍ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് ജിനേഷ് തമ്പി, മിനി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.പ്രമുഖ നടകാചാര്യനും എഴുത്തുകാരനുമായ കാവാലം നാരായണ പണിക്കര്‍ രചിച്ച ആലായാല്‍ തറവേണം നടുക്കൊരമ്പലം വേണം ,, എന്ന് തുടങ്ങുന്ന ഗാനത്തിന് മോഹിനിയാട്ടത്തിലൂടെ നൃത്താവിഷ്ക്കാരം നടത്തിയ പ്രമുഖ നര്‍ത്തകിയും കൊറിയോഗ്രാഫറുമായ മാലിനി നായരും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം കേരള പിറവിദിനത്തിനു തികച്ചും അനുയോജ്യമായ നൃത്താവതരണമായിരുന്നു. ത്തിനു പിന്നാലെ ഡബ്ല്യൂ എം സി ഭാരവാഹികള്‍ ചേര്‍ന്ന് ആലപിച്ച 'അമ്മ മലയാളം എന്ന സംഘ ഗാനവും ഭാഷക്കുള്ള ആദരവും അംഗീകാരവുമായി. റോഷന്‍ ആന്‍ഡ്രൂസ് ഗാനം ആലപിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പീഡനം: അറസ്റ്റിലായത് രണ്ട് പൊലീസുകാരുള്‍പ്പെടെ അഞ്ചുപേര്‍; ഡിവൈഎസ്പിക്കും പങ്കെന്ന് ആരോപണം | Daily Indian Herald ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പീഡനം: അറസ്റ്റിലായത് രണ്ട് പൊലീസുകാരുള്‍പ്പെടെ അഞ്ചുപേര്‍; ഡിവൈഎസ്പിക്കും പങ്കെന്ന് ആരോപണം ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്.ഐ. അടക്കം മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭമാണിതെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ രണ്ടുപോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ പിടിയിലായത്. ഡിവൈ.എസ്.പി അടക്കം കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പി:പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തിനാണു ചുമതല. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ: ഉദയംപേരൂര്‍ സ്വദേശി കെ.ജി. ലെെജു(38), പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കനാര്യാട് തെക്കേപ്പറമ്പില്‍ ജിന്‍മോന്‍(22), ഇടനിലക്കാരിയുടെ സുഹൃത്തും ഡ്രൈവറുമായ പൊെേള്ളത്തെ സ്വദേശി യേശുദാസ്(28) എന്നിവരാണ് അറസ്റ്റിലായത്. ലെെജുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവായ പുന്നപ്ര സ്വദേശി ആതിര(24), ആന്റി നാര്‍കോട്ടിക് വിഭാഗം സീനിയര്‍ സി.പി.ഒ: നെല്‍സണ്‍ തോമസ്(40) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. നിര്‍ധനകുടുംബാംഗമായ പതിനാറുകാരിയെ ആതിര വീട്ടില്‍നിന്നു പതിവായി വിളിച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇടനിലക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പോലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. കേസിലെ ഒന്നാം പ്രതിയായ ആതിരയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി. സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അച്ഛനും സഹോദരനും അമ്മാവനും അറസ്റ്റില്‍; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് ഇരയായത് പച്ചത്തെറിയുമായി സിപിഎം സൈബര്‍ ഗുണ്ടകള്‍: ആര്‍എംപി നേതാവ് കെകെ രമക്കെതിരെ തെറിവിളിയുടെ പെരുമഴ ഇളയ സഹോദരന്റെ മുന്നില്‍ വച്ച് ഏഴ് വയസ്സുകാരിയെ പൊലീസുകാരന്‍ പീഡിപ്പിച്ചു; പത്ത് രൂപ നല്‍കി പ്രലോഭിപ്പിച്ചാണ് ക്രൂരത നടത്തിയത് കസബ വിവാദം: പാർവ്വതിയെ തെറിപറഞ്ഞ ഒരാള്‍ കൂടി അറസ്റ്റില്‍; സഹായത്തിന് ആരുമില്ലാതെ മമ്മൂട്ടി ഫാന്‍സ് എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസൊതുക്കാന്‍ മാതാപിതാക്കള്‍ക്ക് പോലീസ് ഭീഷണി; പീഡനം ഒതുക്കാന്‍ വന്‍ ഇടപെടല്‍; സിഐ മധുസൂദനന്‍ നായര്‍ക്കെതിരെ പരാതിയുമായി പായ്ച്ചിറ നവാസ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശബരിമല: കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതിയില്ല; വിമര്‍ശനങ്ങള്‍ ക്രിയാത്മകം | ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പിനിടെ സ്‌ഫോടനം; ആര്‍ക്കും പരിക്കില്ല | പഠന ക്യാമ്പിനിടെ കെട്ടിടം തകര്‍ന്നു വീണ് പോലീസുകാര്‍ക്ക് പരിക്ക് | ശബരിമല: ആര്യമാ സുന്ദരം പിന്‍മാറി; പിണറായി സര്‍ക്കാറിന് തിരിച്ചടി | മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടുവെന്ന് സമ്മതിച്ച് ചെയര്‍മാന്‍ ഒ. കെ. വാസു.ക്ഷേത്ര സ്വത്ത് കൈവശം വെയ്ക്കുന്നവരില്‍ മനോരമയും മാതൃഭൂമിയും അടക്കമുള്ളവരുണ്ടെന്നും സര്‍വ്വേയില്‍ തെളിഞ്ഞു കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടുവെന്ന് സമ്മതിച്ച് ചെയര്‍മാന്‍ ഒ. കെ. വാസു. ക്ഷേത്രഭൂമി സര്‍വേ നടത്താന്‍ വേണ്ടി എച്ച്ആര്‍ ആന്‍ഡ് സിയുടെ കാലത്ത് നിയോഗിച്ചിരുന്ന സ്‌പെഷ്യല്‍ ടീം 1123 ക്ഷേത്രങ്ങളുടെ ഭൂമി സര്‍വേ നടത്തി. 24,698.24 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തി. ക്ഷേത്ര സ്വത്ത് കൈവശം വെയ്ക്കുന്നവരില്‍ മനോരമ അടക്കമുള്ളവരുണ്ടെന്നും സര്‍വ്വേയില്‍ തെളിഞ്ഞു. മലപ്പുറം തൃക്കളയൂര്‍ ക്ഷേത്രത്തിന്റെ ഒരു ലക്ഷം ഏക്കര്‍ ഭൂമിയില്‍ ഇപ്പോള്‍ 45 ഏക്കര്‍ മാത്രമാണ് കൈവശം. കൊയപ്പത്തൊടി, കൊളക്കാടന്‍ എന്നീ കുടുംബങ്ങളാണ് സ്വത്ത് കൈവശം വെച്ചിരിക്കുന്നത്. പുല്‍പ്പള്ളി ദേവസ്വത്തിന്റെ 26,000 ഏക്കര്‍ ഭൂമി ഇപ്പോള്‍ 35 ഏക്കര്‍ മാത്രം. വള്ളിയൂര്‍കാവിന് 12000 ഏക്കര്‍ ഭൂമി ഉണ്ടെങ്കിലും ഇപ്പോള്‍ 60 ഏക്കര്‍മാത്രം. അന്യാധീനപ്പെട്ട ഭൂമിയില്‍ 101 ഏക്കര്‍ പാരിസണ്‍ എസ്റ്റേറ്റിന്റെ കൈവശം. തളിപ്പറമ്പ് തിമിരി ദേവസ്വത്തിന്റെ 1400 ഏക്കര്‍ കയ്യേറി. വെള്ളോറ ചുഴലി ദേവസ്വത്തിന്റെ 234 ഏക്കറും നടുവില്‍ വെള്ളാട് ദേവസ്വത്തിന്റെ 23000 ഏക്കര്‍ ഭൂമിയും കയ്യേറ്റക്കാരില്‍ നിന്ന് ഒഴിപ്പിക്കാന്‍ വിധിയായിട്ടുണ്ട്. വെള്ളാട് ദേവസ്വത്തിന്റെ 26,000 ഏക്കറാണ് നഷ്ടപ്പെട്ടത്. ഇതില്‍ കരുവഞ്ചാലില്‍ മൂന്നേക്കര്‍ 24 സെന്റിലുള്ള കെട്ടിടം ഒഴിപ്പിക്കാന്‍ വിധിയായി. പാലക്കാട് കല്ലേക്കുളങ്ങര ഭഗവതി ക്ഷേത്രം വക 694 ഏക്കര്‍ ഭൂമിയാണ് അന്യാധീനപ്പെട്ടത്. കൊട്ടിയൂര്‍ ദേവസ്വത്തിന് 40,000 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടു. ഇപ്പോള്‍ പാര്‍ക്കിംഗിന് പോലും സ്ഥലമില്ല. അഞ്ചേക്കര്‍ സ്ഥലം മാത്രമാണ് ദേവസ്വത്തിന് സ്വന്തം. കണ്ണൂര്‍ രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിന്റെ സ്ഥലം ആലക്കാടന്‍ അഹമ്മദ് മുതല്‍ 11 പേരും, കെ. പി. ഫൗസിയ, അബ്ദുള്‍ കാദര്‍, ചിരുത, നടുവില്‍ പുരയില്‍ സുമേഷ്, എന്നിവരും കയ്യേറി. കാസര്‍കോട്ടെ 27 ക്ഷേത്രങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടു. വിവിധ കോടതികളിലും ലാന്‍ഡ് ട്രൈബ്യൂണലുകളിലുമായി കേസ് നടക്കുകയാണ്. പുല്ലൂര്‍ വിഷ്ണുമംഗലം ക്ഷേത്രത്തിന്റെ 83 സെന്റ് തിരിച്ചെടുക്കാന്‍ വിധിയായി. വെള്ളാട് ശിവക്ഷേത്രത്തിന്റെ ആയിരക്കണക്കിന് ഏക്കര്‍ സ്വകാര്യ വ്യക്തികളും വനം വകുപ്പും കയ്യേറി. ക്ഷേത്ര ഭൂമി സംരക്ഷിക്കാന്‍ ജില്ലാ കളക്ടറടക്കമുള്ള റവന്യൂ അധികാരികള്‍ക്ക് ബാദ്ധ്യതയുണ്ടെങ്കിലും അത് നടക്കുന്നില്ല. അങ്ങാടിപ്പുറം തളി ക്ഷേത്രം, ബത്തേരി ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴിലാക്കും. ധാരാളം ക്ഷേത്രങ്ങള്‍ ക്ഷേത്ര സംരക്ഷണ സമിതി, ഊരായ്മ ദേവസ്വം, സംഘപരിവാര്‍, സ്വതന്ത്ര ട്രസ്റ്റിമാര്‍ എന്നിവരാണ് നടത്തുന്നത്. സമയ ബന്ധിതമായി ഈ ക്ഷേത്രങ്ങളുടെ നിയന്ത്രണം തിരികെപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു | ഛത്തീസ്ഗഢ് ആദ്യ വോട്ടെടുപ്പ് നാളെ | സനലിന്റെ കൊലപാതകം അപകടമരണമാക്കാന്‍ ശ്രമം നടക്കുന്നെന്ന് ഭാര്യ | എന്‍‌എസ്‌എസിനെതിരെ സിപി‌എമ്മിന്റെ ഒളിയുദ്ധം | ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ഏതുവിധേനയും താറടിച്ചു കാണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരു കൂട്ടം അഭിഭാഷകരെയും കൂട്ടുപിടിച്ചു നടത്തിയ രാഷ്ട്രീയ കുടിലതക്കേറ്റ തിരിച്ചടിയാണ് ഈ വിധി. തിരുവനന്തപുരം: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധി, കോടതിമുറികളെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജസ്റ്റിസ് ലോയയുടെ മരണം സ്വാഭാവികമാണെന്ന സിബിഐ കോടതി വിധി ശരിവെക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ഏതുവിധേനയും താറടിച്ചു കാണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരു കൂട്ടം അഭിഭാഷകരെയും കൂട്ടുപിടിച്ചു നടത്തിയ രാഷ്ട്രീയ കുടിലതക്കേറ്റ തിരിച്ചടിയാണ് ഈ വിധിയെന്നും ഫെയ്സ്ബുക്കിലൂടെ കുമ്മനം വ്യക്തമാക്കി. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ വിശ്വസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഹര്‍ജിയെന്ന സുപ്രീം കോടതിയുടെ പരമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. 150 എം പി മാരുമായി രാഹുല്‍ ഗാന്ധി രാഷ്ട്രപതിയെ കണ്ടതും ഈ ഗൂഢാലോചനയുടെ ഭാഗമാണ്. അഭിഭാഷകര്‍ നല്‍കിയത് പൊതു താല്‍പര്യ ഹര്‍ജിയല്ല, പൈസാ താല്പര്യ ഹര്‍ജിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഫിലഡല്‍ഫിയ: മികച്ച എം എല്‍ എയ്ക്കുള്ള പുരസ്കാര ജേതാവായ റോഷി അഗസ്റ്റിന്‍ എം എല്‍ എയ്ക്ക് ഫിലഡല്‍ഫിയയില്‍ നവംബര്‍ 9 വെള്ളിയാഴ്ച്ച വൈæന്നേരം 6 മണിയ്ക്ക് പൗരസ്വീകരണം നല്‍കുന്നു. വിവിധസംഘടനാ പ്രതിനിധികള്‍യോഗത്തില്‍ സംബന്ധിക്കും. ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷനാണ് (ഓര്‍മ-ഇന്റര്‍നാഷനല്‍) സ്വീകരണ സമ്മേളനത്തിന് ഏകോപനം നിര്‍വഹിക്കുന്നത്. സ്‌പൈസ് വില്ലേജ്‌റസ്റ്റോറന്റ് ഹാളിലാണ് സ്വീകരണ സമ്മേളനം (9226 ആഷ്ടണ്‍ റോഡ്, ഫിലഡല്‍ഫിയ, 19114). കേരളത്തിലെ വിനാശകരമായ പ്രളയ ദിനങ്ങളില്‍ നിതാന്തമായ ദുരിതനിവാരണ സേവനവുമായിഅരയും തലയുംമുറുക്കി രക്ഷാ ഭടന്മാര്‍ക്കൊപ്പം നിലകൊണ്ട ജനപ്രതിനിധിയാണ് അദ്ധ്വാന വര്‍ഗസിദ്ധാന്തത്തിന്റെ യുവശബ്ദമായ റോഷിഅഗസ്റ്റിന്‍ എം എല്‍.എ. കൂടുതല്‍വിവരങ്ങള്‍ക്ക്: ജോസ് ആറ്റുപുറം (267-231-4643), ജോര്‍ജ് നടവയല്‍ (215-494-6420), വിന്‍സന്റ് ഇമ്മാനുവേല്‍ (215-88-3341), ജോര്‍ജ്ഓലിക്കല്‍ ( 215-873-4365), ഷാജി മിറ്റത്താനി(215-715-3074), അലക്‌സ്‌തോമസ് ( 215-850-5268), മനോജ് ജോസ് (215-266-0764). <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നിരണം ഭദ്രാസന യൂത്ത് അസ്സോസിയേഷൻ പ്രവർത്തകർ ഗാന്ധി ജയന്തിയുടെ ഭാഗമായി നടത്തിയ തിരുവല്ല റെയിൽവേ സ്റ്റേഷൻ ശുദ്ധി കരണത്തിന്റെ ഉത്ഘടണം ഇടവക മെത്രപ്പോലീത്ത അഭിവന്ദ്യ ഗിവർഗ്ഗീസ് മോർ കുറിലോസ് തിരുമേനി നിർവഹിച്ചു. വൈദിക വൈസ് പ്രസിഡന്റ് ഫാദർ റജി മാത്യൂസ് , വിൽ‌സൺ ഫിലിപ്പ് കോർ എപ്പിസ്കോപ്പ , ഫാദർ മാത്യു ഫിലിപ്പ്, ഫാദർ അനീഷ് ടി വര്ഗീസ് , ഫാദർ സനു കളരിക്കട്ടു, ഫാദർ നെബു എബ്രഹാം, ഡീക്കൻ ജിതിൻ, യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി ജിബിൻ , ട്രഷറർ റിജിൽ, സെണ്ട്രൽ കമ്മറ്റി അംഗം എബ്രഹാം തോമസ് തുടങ്ങിയവർ നേത്രുത്വം നൽകി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദിനേശ് പണിക്കര്‍, മുരളി മോഹന്‍, ജോണ്‍ ജേക്കബ്ബ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രമാണ് 21 ഡയമണ്ട്സ്. മാത്യു ജോര്‍ജാണ് ചിത്രത്തിന്‍റെ സംവധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സോബിന്‍ സോമന്‍ എഡിറ്റിംഗും പ്രജിത് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീധ കൃഷ്ണന്‍, അനീഷ് ബാബു, മജീദ്, ഷാജു ശ്രീധര്‍, രാജേഷ് ശര്‍മ്മ, മഞ്ജിത്, മുന്‍ഷി ദിലീപ്, ശ്രീധരന്‍ നമ്പൂതിരി, പൂജപ്പുര രാധാകൃഷ്ണന്‍, സനല്‍, റോസ്ലിന്‍, ഐന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക ആരോപണം സര്‍ക്കാര്‍ വകുപ്പുകള്‍ മുക്കി,കേസ് ഒത്തുതീര്‍പ്പാക്കിയത് നാലര കോടിക്ക്,ഇടനിലക്കാരന്‍ തലസ്ഥാനത്തെ പ്രമുഖ ആശ്രമത്തിലെ സ്വാമി. | Daily Indian Herald പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക ആരോപണം സര്‍ക്കാര്‍ വകുപ്പുകള്‍ മുക്കി,കേസ് ഒത്തുതീര്‍പ്പാക്കിയത് നാലര കോടിക്ക്,ഇടനിലക്കാരന്‍ തലസ്ഥാനത്തെ പ്രമുഖ ആശ്രമത്തിലെ സ്വാമി. തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെതിരായ ലൈംഗിക പീഡന പരാതി സര്‍ക്കാര്‍ മുക്കി.കോടികള്‍ കൊടുത്ത് മണിക്കൂറുകള്‍ക്കകം പരാതി ഒതുക്കി തീര്‍ത്തതായാണ് സൂചന.സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ അന്യസംസ്ഥാനക്കാരിയായ യുവതിയാണ് പീഡനം നടത്തിയെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.തന്നെ ഏതാനും മാസങ്ങളായി ഈ ഉന്നതന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി സര്‍ക്കാര്‍ വകുപ്പിന് നല്‍കിയ പരാതിയില്‍ പറയുന്നു.പരാതി ആദ്യം മണത്തറിഞ്ഞ മന്ത്രിസഭയിലെ പ്രമുഖന്‍ തന്നെ ആഭ്യന്തരവകുപ്പില്‍ ഇടപെട്ട് ഒതുക്കല്‍ ആരംഭിച്ചെന്നാണ് സൂചന.പിന്നീട് തലസ്ഥാനത്തെ ഒരു പ്രമുഖ ആശ്രമത്തിലെ സ്വാമി ഇടപെട്ടാണ് കേസ് യുവതിയുമായി ഒത്തുതീര്‍പ്പാക്കിയതെന്നാണ് പറയപ്പെടുന്നത്.നാലര കോടി രൂപക്കാണത്രെ ഒത്തുതീര്‍പ്പ്.ഇടനിലക്കാരനും ആവശ്യത്തിന് പണം ലഭിച്ചെന്നാണ് സൂചന. എന്തായാലും യുവതിയെ കേരളത്തില്‍ നിന്നും മാറ്റിയെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.സംസ്ഥാനത്തെ പ്രമുഖമായ പദവി അലങ്കരിക്കുന്ന ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ കേരളത്തെ പിടിച്ചു കുലുക്കിയ അഴിമതിയാരോപണങ്ങളിലും കുറ്റാരോപിതനായിട്ടുണ്ട്.സര്‍ക്കാരില്‍ നല്ല പിടിപാടുള്ള ഇദ്ദേഹത്തിന്റെ പവര്‍ ഒന്നു കൊണ്ട് മാത്രമാണ് കേസ് ഇത്രയും പെട്ടന്ന് ഒത്തുതീര്‍പ്പിലേക്ക് എത്താന്‍ കാരണമായതെന്നും സൂചനയുണ്ട്.എന്നാല്‍ ഇത്രയും പെട്ടന്ന് ഇതിന് വേണ്ട പണം ആരു നല്‍കി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.സര്‍ക്കാരുമായി ബന്ധമുള്ള ഒരു വ്യവസായിയുടെ പേരും കേസ് ഒത്തുതീര്‍പ്പില്‍ പറഞ്ഞുകേള്‍ക്കുന്നൂണ്ട്.എന്തായാലും വരും ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്താകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.കോടികൾ കൊടുത്ത് പീഡനക്കേസിൽ നിന്നും രക്ഷപെടുത്താൻ സഹായിച്ച വിവാദ സ്വാമിക്ക് എതിരെയും ഞെട്ടിക്കുന്ന പീഡന കേസുകൾ നിലവിൽ ഉണ്ടെന്നും അവ ഉടൻ പുറത്ത് വരുമെന്നും സൂചനയുണ്ട് . ലവ് ജിഹാദെന്ന് പഴികേട്ട മുസ്‌ലിം-ദലിത് ഐഎഎസ് ദമ്പതിമാര്‍ വീണ്ടും വാര്‍ത്തയാവുന്നു റിക്ഷാ തൊഴിലാളിയുടെ മകനില്‍ നിന്നും ഐഎഎസ് ഉദ്യോഗസ്ഥനിലേക്ക്; പിന്നില്‍ ചില പ്രതികാരങ്ങളും ഇത് സാധാരണക്കാരുടെ ഐഎഎസുകാരി; ദുരിതങ്ങളില്‍ എന്നും ജനത്തിനൊപ്പം… ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവം അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്;എയ്ഞ്ചലിന്റെ വലയില്‍ വീണത് രണ്ട് പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥര്‍; കേരളത്തെ നാണം കെടുത്തി വീണ്ടും സെക്‌സ് ബ്ലാക് മെയിലിങ്ങ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ പത്തിന് വൈകിട്ട് 3 മണിക്ക് ടാക്‌സ് നിയമങ്ങളെക്കറിച്ചും വില്പത്ര നിയമങ്ങളെക്കുറിച്ചുമുള്ള സെമിനാറുകള്‍ നടത്തുന്നു. ന്യൂയോര്‍ക്കില്‍ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചായിരിക്കും (26 North Tyson Ave., Floral Park, New York 11001) സെമിനാറുകള്‍ നടത്തുന്നത്. ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ടാക്‌സ് അക്കൗണ്ടന്റുമാരായ ഷാജു സാം, ബാബു ഉത്തമന്‍ എന്നിവര്‍ സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട ടാക്‌സ് നിയമങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് മാറിവന്ന ചില പുതിയ നിയമങ്ങളെക്കുറിച്ചും ക്ലാസുകള്‍ നടത്തും. വില്‍പത്രം തയാറാക്കുന്നതിന്റെ ആവശ്യകതയും, ആയതിനു അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളേയും കുറിച്ച് ന്യൂയോര്‍ക്കിലെ പ്രശസ്തനായ അഭിഭാഷകന്‍ വിനോദ് കെയാര്‍കെ Esq ക്ലാസുകള്‍ നടത്തും. സെമിനാറുകളില്‍ പങ്കെടുത്ത് ഈ അസുലഭ സന്ദര്‍ഭം പ്രയോജനപ്പെടുത്താന്‍ ഏവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. അന്നുതന്നെ അഞ്ചുമണിക്ക് കേരള സമാജത്തിന്റെ ഒരു പൊതുയോഗവും നടക്കുന്നതായി പ്രസിഡന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് പോത്താനിക്കാട് (പ്രസിഡന്റ്) 917 488 2590, ജോജോ തോമസ് (വൈസ് പ്രസിഡന്റ്) 516 455 9739, വിന്‍സെന്റ് സിറിയക് (സെക്രട്ടറി) 516 508 8297, വര്‍ഗീസ് ജോസഫ് (ജോ. സെക്രട്ടറി) 516 302 3563, വിനോദ് കെയാര്‍കെ (ട്രഷറര്‍) 516 633 5208. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Fejo - പ്രേമം നടിക്കുന്ന കൊലാക്കാര്‍ (Malayalam Rap Song) Premam Nadikkunna Kolakaar (official video) - with lyrics on screen <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 1.25 ലക്ഷത്തിന്റെ പേന, 1.10 ലക്ഷത്തിന്‍റെ റിസ്റ്റ് വാച്ച്, 2.15 ലക്ഷത്തിന്‍റെ വെള്ളി ഫലകം – ഒരു വര്‍ഷംകൊണ്ട് വിദേശത്തുനിന്ന് മോഡിക്ക് ലഭിച്ചത് 12.57 ലക്ഷത്തിന്‍റെ സമ്മാനങ്ങള്‍ ഡല്‍ഹി : വെറും ഒരു വര്‍ഷത്തെ വിദേശ പര്യടനത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 168 വസ്തുക്കളില്‍ നിന്നായി 12.57 ലക്ഷം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് ലഭിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ട്രഷറി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 ജൂലായ് മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ മോദിയ്ക്കു വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിച്ച 168 സമ്മാനങ്ങളുടെ മൂല്യമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ട്രഷറി പുറത്തുവിട്ട കണക്കുകളില്‍ സൂചിപ്പിക്കുന്നത്. 1.10 ലക്ഷം രൂപ വിലവരുന്ന മോണ്ട്ബ്ലാങ്ക് റിസ്റ്റ് വാച്ച്, 2.15 ലക്ഷം രൂപയുടെ വെള്ളി ഫലകം, 1.25 ലക്ഷത്തിന്റെ മോണ്ട്ബ്ലാങ്ക് പേനകള്‍ എന്നിവയെല്ലാം മോദിയ്ക്ക് ലഭിച്ച സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് കണക്കുകള്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്. ചിത്രങ്ങള്‍, പുസ്തകങ്ങള്‍, ബുള്ളറ്റ് ട്രെയിനിന്റെ മോഡല്‍ എന്നിവയും മോദിയ്ക്കു പല രാജ്യങ്ങളില്‍ നിന്നായി ലഭിച്ചിട്ടുണ്ട്. നേപ്പാളില്‍ നിന്നുള്ള ക്ഷേത്രങ്ങളുടെ മാതൃകകള്‍, വെള്ളിപ്പാത്രങ്ങള്‍, കാര്‍പ്പെറ്റുകള്‍, കമ്പിളി വസ്ത്രങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ വസ്തുക്കളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രായേല്‍, ജര്‍മനി, ചൈന, ജോര്‍ദാന്‍, പലസ്തീന്‍, യു.എ.ഇ., റഷ്യ, ഒമാന്‍, സ്വീഡന്‍, യു.കെ., ഇന്തൊനീഷ്യ, മലേഷ്യ എന്നിവയടക്കം 20 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചിട്ടുള്ളത്. രാജ്യത്തു നിന്നും വിദേശരാജ്യങ്ങളില്‍ പോകുന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു ലഭിക്കുന്ന ഉപഹാരങ്ങളുടെ മൂല്യം അയ്യായിരം രൂപയ്ക്കുമേലെയാണെങ്കില്‍ ട്രഷറിയില്‍ സൂക്ഷിക്കുകയും, അതില്‍ കുറവാണെങ്കില്‍ അതാതു വ്യക്തികള്‍ക്കു തന്നെ നല്‍കുകയുമാണ് പതിവ്. വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളെ തട്ടിക്കൊ​ണ്ടു​വന്ന് യു​വാ​ക്കള്‍ക്ക് നല്‍കാം – ബിജെപി എംഎല്‍എയുടെ... മൈതാനത്തിന് വാജ്പേയിയുടെ പേരു നൽകിയതുകൊണ്ട് വോട്ട് കിട്ടില്ല, പകരം പ്രധാനമന്ത്രിയുടെ പേരുമാറ്റിയാൽ രക്ഷേപെട്ടേക്കാം... ഇനി എ.ടി.എം കാര്‍ഡുപയോഗിച്ചും കെ.എസ്.ആര്‍.സിയില്‍ ടിക്കറ്റെടുക്കാം; ആദ്യ പരീക്ഷണം ശബരിമല സര്‍വീസുകളില്‍ മലബാർ സിമന്‍റ്സ് അഴിമതി: വി.എം. രാധാകൃഷ്ണന്‍റെ കണ്ടുകെട്ടിയ സ്വത്തുക്കളിൽ സിപിഎമ്മിൽ നിന്ന് വാങ്ങിയ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കാനഡ: ടൊറന്റോ കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ ദൈവസഭാഹാളില്‍ നടത്തപ്പെടും. എഴുത്തുകാരനും അനുഗ്രഹീത ആത്മീയ പ്രഭാഷകനുമായ സുവിശേഷകന്‍ സാജു മാത്യു മുഖ്യ പ്രഭാഷകനായി പങ്കെടുക്കും. ഡിസംബര്‍ 3 മുതല്‍ 6 വരെ വൈകിട്ട് 8 മുതല്‍ 9.30 വരെ വേദപഠന ക്ലാസുകളും ആത്മീയ ആരാധനയും ഉണ്ടായിരിക്കും. പാസ്റ്റര്‍ ജെറിന്‍ തോമസ്, ബ്രദര്‍ ടോം വര്‍ഗീസ്, ബ്രദര്‍ ജേക്കബ് ഏബ്രഹാം, ബ്രദര്‍ സിംസണ്‍ ജോര്‍ജ് തുടങ്ങിയവര്‍ കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 20.08.2018 മുതൽ KSEA ഓഫീസ് ദുരിത ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി: വിവാദമയ ആന്‍ട്രിക്‌സ്- ദേവാസ് ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെയും മുതിര്‍ന്ന അഞ്ച് ഉദ്യോഗസ്ഥരെയും പ്രതികളാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പ് മാധവന്‍ നായരെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കു പുറമെ അഴിമതി നിരോധ നിയമത്തിലെ വകുപ്പുകളും മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഐ എസ് ആര്‍ ഒയുടെ സ്‌പേസ് മാര്‍ക്കറ്റിംഗ് വിഭാഗമായ ആന്‍ട്രിക്‌സും സ്വകാര്യ കമ്പനിയായ ദേവാസും തമ്മിലുള്ള കരാര്‍ ഇടപാടിലെ അഴിമതിയാണ് കേസിനാധാരം. ഐ എസ് ആര്‍ ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന്‍ ബെംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലുണ്ടാക്കിയ കരാറില്‍ ദേവാസിന് 578 കോടി രൂപ ലഭിക്കുന്ന തരത്തില്‍ തിരിമറികള്‍ നടന്നുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ബഹിരാകാശ വകുപ്പിനെയും ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെയും കുറ്റപ്പെടുത്തി സി എ ജി പാര്‍ലിമെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി ബി ഐയുടെ കുറ്റപത്രം. എഴുപത് മെഗാ ഹെര്‍ട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം ഡിജിറ്റല്‍ മള്‍ട്ടിമീഡിയ സേവനങ്ങള്‍ക്കായി ദേവാസിന് നല്‍കാനുള്ള 2005ലെ കരാറാണ് വിവാദമായത്. മാധവന്‍ നായര്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന സമയത്താണ് ഇടപാട് നടന്നത്. സര്‍ക്കാറുമായുണ്ടാക്കിയ ഇടപാടില്‍ സ്വകാര്യ കമ്പനിക്ക് നേട്ടമുണ്ടാകുന്ന വിധത്തില്‍ സുപ്രധാന വിവരങ്ങള്‍ ബഹിരാകാശ വകുപ്പും മാധവന്‍ നായരും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് മറച്ചുവെച്ചെന്നാണ് പ്രധാനമായും കുറ്റപത്രത്തില്‍ പറയുന്നത്. സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ചെന്നും സ്വകാര്യ ലാഭത്തിനുവേണ്ടി രാജ്യത്തിന്റെ പൊതുനിക്ഷേപം ദുരുപയോഗിച്ചെന്നുമുള്ള കേസിലാണ് ഐ എസ് ആര്‍ ഒ മുന്‍ മേധാവിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കുറ്റപത്രം സി ബി ഐ സമര്‍പ്പിച്ചത്. രാഷ്ട്രീയത്തിലും ഉദ്യോഗത്തിലും സുപ്രധാന പദവികള്‍ വഹിക്കുന്നവര്‍ തങ്ങളുടെ അധികാരം വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് രൂക്ഷമായി വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട്, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം വ്യക്തമാക്കുന്നതാണ് ആന്‍ട്രിക്‌സ്- ദേവാസ് കരാറെന്നും പരാമര്‍ശിക്കുന്നുണ്ട്. ഐ എസ് ആര്‍ ഒയുടെ മുന്‍ ഉദ്യോഗസ്ഥരെയും കുറ്റപത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം, ദേവാസുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കിയതു സംബന്ധിച്ച് ഹേഗിലെ രാജ്യാന്തര ആര്‍ബിട്രേഷന്‍ െ്രെടബ്യൂണല്‍ ഇന്ത്യക്കെതിരെ 4,432 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. പിഴ ഉള്‍പ്പെടെ ആകെ നഷ്ടപരിഹാര തുകയായി ഐ എസ് ആര്‍ ഒ 6,700 കോടിയിലധികം രൂപ അടക്കേണ്ടി വരും. കരാര്‍ റദ്ദാക്കിയ നടപടി നീതീകരിക്കാനാകില്ലെന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. ഇടപാട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനിയിലെ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഒപ്പം കമ്പനിയോട് ഇന്ത്യ മോശമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് കോടതി നിരീക്ഷിച്ചത്. 2015ല്‍ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്‌സും കമ്പനിക്ക് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു. അതേസമയം, സുരക്ഷാ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരാര്‍ റദ്ദാക്കിയതെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങവെയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ആന്‍ട്രിക്‌സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയ െ്രെപവറ്റ് ലിമിറ്റഡുമായി 2005 ജനവരി 28നാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് 6 എ എന്നീ ഉപഗ്രഹങ്ങളിലെ എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാര്‍. ഇരുപത് വര്‍ഷത്തേക്ക് അനിയന്ത്രിതമായി സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംകൂടി കരാറിലൂടെ ദേവാസ് നേടിയെടുത്തിരുന്നു. നഷ്ടം ഉണ്ടായെന്ന് കണ്ടെത്തിയതോടെ ഇടപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. കരാര്‍ വിവാദമായതോടെ മാധവന്‍നായരെ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. അമ്മയില്‍ ഉള്‍പ്പെട്ടവരുടെ നിലപാട് തെറ്റാണെന്നും ഇതിലെ അംഗങ്ങളായ ഇടതുപക്ഷ പ്രതിനിധികള്‍ സി.പി.എം അംഗങ്ങളല്ലാത്തതിനാല്‍ അവരുടെ വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ മോഹന്‍ലാലിനെപ്പോലുള്ള നടന്മാര്‍ക്കെതിരെ നടത്തുന്ന പ്രതിഷേധം ശരിയല്ലെന്നും ഈ വിഷയത്തിലുള്ള സി.പി.എമ്മിന്റെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  സൗരയൂഥത്തിന് ഒരു കൂട്ടുണ്ട്; ഭൂമിയിൽ നിന്ന് 2500 പ്രകാശവർഷം അകലെ പുതിയ നക്ഷത്രസമൂഹം. ഇനി അറിയണം, അവിടെ ജീവനുണ്ടോ? | Daily Indian Herald സൗരയൂഥത്തിന് ഒരു കൂട്ടുണ്ട്; ഭൂമിയിൽ നിന്ന് 2500 പ്രകാശവർഷം അകലെ പുതിയ നക്ഷത്രസമൂഹം. ഇനി അറിയണം, അവിടെ ജീവനുണ്ടോ? ലണ്ടൻ :ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ട് എന്ന സൂചന .ഒടുവിൽ നാസ ആ രഹസ്യം പുറത്തുവിട്ടു. നമ്മുടെ സൗരയൂഥത്തെപ്പോലെ വിദൂരതയിൽ മറ്റൊന്നു കൂടിയുണ്ട്. സൗരയൂഥത്തിന്റെ ഒരു മിനിയേച്ചർ മോഡൽ. അവിടെ ജീവനുണ്ടോ? അക്കാര്യം കണ്ടെത്താൻ ഇനി വലിയ ബുദ്ധിമുട്ടൊന്നുമില്ലെന്നും നാസ പറയുന്നു. കാരണവുമുണ്ട്. ഗൂഗിളിന്റെ ആർടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിച്ചുള്ള ബഹിരാകാശ ഗവേഷണത്തിന്റെ ‘ടെസ്റ്റ് ഡോസ്’ ആയിരുന്നു ഇപ്പോൾ കഴിഞ്ഞത്. ഭൂമിക്കു പുറത്ത് ജീവനുണ്ടോയെന്നറിയാൻ വർഷങ്ങൾക്കു മുൻപ് അയച്ച കെപ്ലർ സ്പെയ്സ് ടെലസ്കോപ്പ് ഉപയോഗിച്ചു ശേഖരിച്ച ഡേറ്റയിൽ ഒരു ചെറിയ ഭാഗം വിശകലനം ചെയ്തപ്പോഴേക്കും ലഭിച്ചത് ഇത്രയും മികച്ച വിവരമാണെങ്കിൽ ഇനിയും എത്രയോ ഡേറ്റ ബാക്കി കിടക്കുന്നു. അതിനിടയിൽ എവിടെയെങ്കിലും ഭൂമിക്കു സമാനമായ ഗ്രഹമോ, അല്ലെങ്കിൽ ജീവൻ നിലനിൽക്കാനുള്ള സൗകര്യങ്ങളുള്ള ഉള്ള ഗ്രഹമോ ഉണ്ടെങ്കിൽ വളരെ എളുപ്പം കണ്ടെത്താം. അതിന്റെ ആദ്യപടി വിജയിച്ചതിന്റെ ആവേശമായിരുന്നു നാസയുടെ വാർത്താസമ്മേളനത്തിലും കണ്ടത്. കെപ്ലർ–90 എന്ന നക്ഷത്രത്തെ ചുറ്റി ഒരു ഗ്രഹം കൂടിയുണ്ടെന്നാണ് ടെലസ്കോപ്പ് ഡേറ്റ പരിശോധിച്ചതിൽ നിന്നു കിട്ടിയ നിർണായക വിവരം–ആ നക്ഷത്രസമൂഹത്തിലെ എട്ടാമത്തെ ഗ്രഹം. പ്ലൂട്ടോയ്ക്ക് ഗ്രഹപദവി നഷ്ടപ്പെട്ടതോടെ സൂര്യനു ചുറ്റും ഇപ്പോൾ എട്ടു ഗ്രഹങ്ങളാണ്. സമാനമായ സംവിധാനമാണ് കെപ്ലർ–90യെ ചുറ്റിയുള്ളതെന്നുമാണ് നാസയുടെ കണ്ടെത്തൽ. ഗൂഗിളിന്റെ എഐ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള കൂടുതൽ കണ്ടെത്തലുകളിൽ സമാനമായ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഇനിയും നമുക്ക് മുന്നിലേക്കെത്താം എന്നും ഗവേഷകർ പറയുന്നു. ‘കെപ്ലർ 90 ഐ’ എന്നാണു പുതിയ ഗ്രഹത്തിന്റെ പേര്. സൗരയൂഥത്തെപ്പോലെത്തന്നെ ചെറുഗ്രഹങ്ങൾ നക്ഷത്രത്തിനു തൊട്ടടുത്തും വലിയ ഗ്രഹങ്ങൾ ദൂരെയുമാണ്. എന്നാൽ സൂര്യനും മറ്റു ഗ്രഹങ്ങളും തമ്മിലുള്ള ദൂരത്തേക്കാൾ കുറവാണ് കെപ്ലർ 90യും മറ്റു ഗ്രഹങ്ങളും തമ്മിൽ. ഇതാണ് സൗരയൂഥത്തിന്റെ ‘മിനിയേച്ചർ’ എന്നു വിശേഷിപ്പിക്കാനുള്ള കാരണം. എഐയുടെ ഭാഗമായ മെഷീൻ ലേണിങ്ങിൽ, ന്യൂറൽ നെറ്റ്‌വർക്കുകളാണ്, ഇവിടെ ഉപയോഗപ്പെടുത്തിയത്. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളിൽ നിന്നുള്ള ‘സിഗ്നലുകൾ’ പരിശോധിക്കുകയാണു കെപ്ലർ ടെലസ്കോപ്പിന്റെ പ്രധാന ജോലി. ആ ഡേറ്റ ഭൂമിയിലേക്കയയ്ക്കും. കഴിഞ്ഞ നാലു വർഷം കൊണ്ട് 35,000ത്തിലേറെ വ്യത്യസ്ത സിഗ്നലുകൾ കെപ്ലർ ടെലസ്കോപ്പ് ഭൂമിയിലേക്കയച്ചിട്ടുണ്ട്. ആർടിഫിഷ്യൽ ഇന്റലിജന്റ്സ് സോഫ്റ്റ്‌വെയറുകൾക്ക് നായയും പൂച്ചയും തമ്മിലുള്ള വ്യത്യാസം മനുഷ്യനാണു പ്രോഗ്രാം ചെയ്തു പഠിപ്പിക്കുക. സമാനമായ രീതിയിൽ ഗ്രഹങ്ങളിലെ പ്രകാശത്തിന്റെ ‘പാറ്റേണി’ലെ വ്യത്യാസം നോക്കിയായിരുന്നു കെപ്ലർ ഡേറ്റയും എഐ വിശകലനം ചെയ്തത്. ഇതിനു വേണ്ട മസ്തിഷ്കം, ന്യൂറൽ നെറ്റ്‌വർക്, ഗൂഗിളിലെ രണ്ടു ഗവേഷകർ തയാറാക്കിയെടുത്തു. 15,000ത്തിലേറെ സിഗ്നലുകൾ ഇത് പരിശോധിച്ചു. ഗ്രഹങ്ങളിൽ നിന്നു രൂപപ്പെടുന്ന പ്രകാശ പാറ്റേണുകളും മറ്റ് വസ്തുക്കളിൽ നിന്നുണ്ടാകുന്നവയും തിരിച്ചറിയാനുള്ള ശേഷി അങ്ങനെയാണ് എഐ ന്യൂറൽ നെറ്റ്‌വർക്കിനു ലഭിച്ചത്. മനുഷ്യനെക്കൊണ്ട് അപഗ്രഥിച്ചെടുക്കാൻ പറ്റാത്ത വിവരങ്ങളാണ് എഐ എളുപ്പത്തിൽ നേടിയെടുത്തത്. വരുംകാലതലമുറയ്ക്ക് ഗൂഗിൾ എഐ ഉപയോഗിച്ച് കണ്ടെത്താൽ വൻ ‘നിധി’യാണ് കെപ്ലറിൽ നിന്നുള്ള ഡേറ്റയെന്നും നാസ ഗവേഷകരുടെ വാക്കുകൾ. ഭ്രമണത്തിനിടെ ഒരു നക്ഷത്രത്തിനു മുന്നിലൂടെ ഗ്രഹം കടന്നു പോകുമ്പോൾ അതിന്മേലുണ്ടാകുന്ന പ്രകാശവിന്യാസത്തിലെ വ്യത്യാസമാണ് കെപ്ലര്‍ പിടിച്ചെടുത്തത്. എഐ വഴി വിദൃദൂരഗ്രഹങ്ങളിലെ ഏറ്റവും സൂക്ഷ്മമായ ‘സിഗ്നലുകൾ’ പോലും വിശകലനം ചെയ്തെടുക്കാനായി. ഒപ്പം പ്രകാശ വിന്യാസത്തിന്റെ പാറ്റേണും പഠിച്ചെടുത്തതോടെ പുതിയ ഗ്രഹം ശാസ്ത്രത്തിന്റെ കണ്മുന്നിൽ തെളിഞ്ഞു വരികയായിരുന്നു. 670 നക്ഷത്രങ്ങളെ പരിശോധിച്ചതിനിടയിലാണ് രണ്ടു നക്ഷത്രങ്ങൾ നെറ്റ്‌വർക്കിന്റെ ശ്രദ്ധയിൽപ്പെട്ടത്. അതിലൊന്ന് കെപ്ലർ 90 ഐ, പിന്നൊന്ന് കെപ്ലർ 80 ജി. ഇതിൽ 90ഐയുടെ വിവരങ്ങളാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ പുതിയ ഗ്രഹത്തിൽ ‘അവസ്ഥ’ അൽപം പരിതാപകരമാണ്. മൊത്തം പാറക്കെട്ടുകളാണ്. ഒപ്പം അന്തരീക്ഷവും മോശം. ചൂടാണെങ്കിൽ പൊള്ളിക്കരിഞ്ഞു പോകും!! ഗ്രഹത്തിലെ ശരാശരി ഉപരിതല താപനില 800 ഡിഗ്രി ഫാരൻഹീറ്റെങ്കിലുമുണ്ടാകുമെന്നാണു നിഗമനം. ഭൂമിയിൽ നിന്ന് ഏകദേശം 2500 പ്രകാശവർഷം അകലെയാണ് പുതിയ നക്ഷത്രസമൂഹം. ഗ്രഹങ്ങളിൽ ഏറ്റവും കുഞ്ഞനും 90ഐ ആണ്. 14.4 ദിവസത്തിൽ ഒരിക്കലെന്ന കണക്കിനാണ് ഇത് തന്റെ ‘മാതൃനക്ഷത്ര’ത്തെ വലംവയ്ക്കുന്നത്. ശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്; ഭൂമിയുടെ കാന്തിക വലയം തകരും; ഭൂമിയിലെ വൈദ്യുത ബന്ധങ്ങള്‍ തകരാറിലാകും ലോകാവസാനം വരുന്നു …മനുഷ്യന് രക്ഷപ്പെടാന്‍ ബാക്കിയുള്ളത് 100 വര്‍ഷങ്ങള്‍ മാത്രം.. അത്ഭുത കാഴ്ച്ചകളുമായി ഭൂമിക്കടിയിലെ നഗരം; പതിനെട്ട് നില കെട്ടിടങ്ങള്‍; ആധുനീക നഗരജീവിതത്തിന്റെ ശേഷിപ്പുകള്‍ക്ക് ആയിരം വര്‍ഷം പഴക്കം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Fejo - Kootilitta Thatha (Malayalam Rap) official video with lyrics ഫെജോ - കൂട്ടിലിട്ട തത്ത - മലയാളം റാപ്പ് മച്ചാനെ... നിങ്ങടെ ഒക്കെ ഹെവി സപ്പോര്‍ട്ടിന് ആദ്യമേ നന്ദി പറയട്ടെ... 'കൂട്ടിലിട്ട തത്ത' എന്ന ഈ song' പോസ്റ്റ്‌ മലോണ്‍ എന്ന അര്‍ട്ടിസ്റ്റിന്‍റെ 'റോക്ക്സ്റ്റാര്‍' എന്ന പാട്ടിന്‍റെ മലയാളം പതിപ്പ് ആയി ഇറക്കിയ റാപ്പ് remix ആണ്... നിങ്ങടെ പ്രോത്സാഹനം തുടര്‍ന്നും ഉണ്ടാകണം... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേരളത്തിലെ ആദ്യകാല മുസ്‌ലിം തറവാടുകളില്‍ ഒന്നായിരുന്നു വെളിയങ്കോട്ടെ കാക്കത്തറയില്‍ കുടുംബം. മഹിതമായ പൈതൃകത്തിന്റെ ധാരാളം ഓര്‍മകള്‍ ഉറങ്ങിക്കിടക്കുന്ന ഈ തറവാടിന്റെ മുറ്റത്താണ് ഉമര്‍ കളിച്ചു വളര്‍ന്നത്. പിതാവിന്റെ ശിക്ഷണത്തിലും പ്രോത്സാഹനത്തിലുമായിരുന്നു ബാല്യകാലം. ഉമ്മയുടെ പ്രത്യേകശ്രദ്ധയും അവനുണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ പഠനത്തിലും ബുദ്ധിവൈഭവത്തിലും ഉമര്‍ സമര്‍ഥനായിരുന്നു. ഉമറിന് ഒമ്പത് വയസ്സുള്ളപ്പോഴായിരുന്നു പിതാവിന്റെ മരണം കുടുംബത്തെ തളര്‍ത്തിയത്. അതോടെ സഹോദരനും നാലു സഹോദരിമാരും ഉമ്മയും അടങ്ങുന്ന കുടുംബം നിരാശ്രയരായി. ഉമ്മയുടെ സംരക്ഷണയിലാണ് പിന്നെ അവര്‍ കഴിഞ്ഞു പോന്നത്. പിതാവിന്റെ മരണശേഷം താനൂരിലെ ഖാസി അഹ്മദ് മുസ്‌ലിയാരുടെ ശിഷ്യത്വത്തിലായിരുന്നു ഉമറിന്റെ പഠനം. തുടര്‍ന്ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ദര്‍സില്‍ പതിമൂന്നാം വയസ്സില്‍ ചേര്‍ന്ന് വിവിധ വിജ്ഞാന ശാഖകളിലും അവഗാഹം നേടി. മമ്മിക്കുട്ടി ഖാസിയായിരുന്നു ഉസ്താദ്. അദ്ദേഹത്തിനറിയാമായിരുന്നു ഉമറിന് നല്ലൊരു ഭാവിയുണ്ടെന്ന്. അദ്ദേഹം അവനെ പ്രത്യേകം ശ്രദ്ധിച്ചു. വേണ്ട ഉപദേശ നിര്‍ദേശങ്ങളും നല്‍കി. സര്‍വകലകളിലും പ്രാവീണ്യം നേടിയ ശിഷ്യന്റെ കഴിവ് തിരിച്ചറിഞ്ഞ് ഉമറിനു ദര്‍സ് നടത്താനുള്ള അനുമതി നല്‍കി തന്റെ സഹമുദര്‍രിസായി മമ്മിക്കുട്ടി ഖാസി നിയമിക്കുകയും ചെയ്തു ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പ് സന്ധിയില്ലാസമരം നയിച്ച് മലബാറില്‍ നിന്നും ആദ്യമായി വെള്ളക്കാരനെ കെട്ടുകെട്ടിക്കണമെന്ന ധീരശബ്ദമുയര്‍ത്തിയ ഉമര്‍ഖാസി ചെറുപ്പത്തില്‍ തന്നെ പ്രതിഭയാണെന്ന് തെളിയിച്ചിരുന്നു. പൊന്നാനിക്കടുത്ത വെളിയങ്കോട് ഗ്രാമത്തിലെ കാക്കത്തറ കുടുംബത്തിലെ ഖാസിയാരകം വീട്ടില്‍ (1757)നാണ് ഉമര്‍ ഖാസി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസവും ഖുര്‍ആന്‍ പഠനവും വെളിയങ്കോട് നിന്നു തന്നെ നേടി. ഇന്ത്യന്‍ ജനത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുകീഴില്‍ പ്രതിഷേധിക്കാനും പ്രതിരോധിക്കാനുമാകാതെ നരകിച്ചു ജീവിക്കുമ്പോള്‍ അവരെ ആവേശഭരിതരാക്കി പടപൊരുതാന്‍ സജ്ജരാക്കിയത് ഉമര്‍ ഖാസിയായിരുന്നു. നാടുനീളെ അദ്ദേഹം പ്രസംഗിച്ചു നടന്നു. വൈദേശിക ആധിപത്യം തകരണം. അവര്‍ വിനാശകാരികളാണ്. അവരെ തുരത്തണം, നികുതി കൊടുക്കരുത്, അവരെ ബഹിഷ്‌കരിക്കുക. തുടങ്ങിയവയായിരുന്നു ഉമര്‍ഖാസിയുടെ ആഹ്വാനം. ദേശാഭിമാനബോധവും സ്വാതന്ത്ര്യ ദാഹവും ഇത്രയേറെ രക്തത്തിലലിഞ്ഞ ആ വിപ്ലവജ്വാലയെ എത്ര ഊതിക്കെടുത്തിയാലും അണഞ്ഞുപോകുന്നതല്ല. എന്നിട്ടും ഉമര്‍ ഖാസിയെ ചരിത്രം വേണ്ടരീതിയില്‍ അടയാളപ്പെടുത്താതെ പോയി എന്നതാണ് ചരിത്രം. നാടിനും സമുദായത്തിനുമായി പ്രയത്‌നിക്കുന്നതിനിടയില്‍ സംതൃപ്തമായ കുടുംബ ജീവിതത്തെക്കുറിച്ചോ മറ്റോ ചിന്തിക്കാന്‍ ഉമര്‍ഖാസിക്കു സമയമുണ്ടായിരുന്നില്ല. ഒരു വിവാഹം കഴിച്ചിരുന്നു അദ്ദേഹം. എന്നാല്‍ കുറച്ചു നാളുകളാണ് ആ ദാമ്പത്യബന്ധം തുടര്‍ന്നത്. അദ്ദേഹത്തിന് മക്കളോ പിന്‍മുറക്കാരോ ഇല്ലാതെ പോയി. വെറുമൊരു പണ്ഡിതനായിരുന്നില്ല അദ്ദേഹം. സാമൂഹിക വിപ്ലവകാരി കൂടിയായിരുന്നു. കണ്ടകാര്യം തുറന്ന് പറയും. ഇക്കാര്യത്തില്‍ ആരുടെയും മുഖം നോക്കാറില്ല. ഗാന്ധിജിയും മറ്റുമൊക്കെ ജനിക്കുന്നതിനും എത്രയോ മുമ്പായിരുന്നു വൈദേശികാധിപത്യത്തിനെതിരെ ആദ്യമായുയര്‍ന്ന ഈ സമരാഹ്വാനം. അക്കാലത്ത് ബ്രിട്ടീഷുകാര്‍ നാടുവിടണമെന്നും അവര്‍ക്ക് നികുതി കൊടുക്കരുതെന്നും ആഹ്വാനം ചെയ്യുക മാത്രമല്ല അതിനു വേണ്ടി സജീവമായി പ്രവര്‍ത്തിച്ചു ഉമര്‍ഖാസി. നികുതിനിഷേധ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമായി. സമൂഹത്തില്‍ ഉമര്‍ഖാസിക്കുള്ള അംഗീകാരവും അധ്യാത്മിക വ്യക്തിത്വവും കാരണം പോലീസുദ്യോഗസ്ഥര്‍ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ നികുതി നിഷേധപ്രസ്ഥാനം ശക്തിപ്പെട്ടു. ജനങ്ങള്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭമാരംഭിച്ചു. ഇതിനെല്ലാം കാരണക്കാരന്‍ ഉമര്‍ഖാസിയാണെന്ന തിരിച്ചറിവ് ബ്രിട്ടീഷ് അധികാരികളെ വിറളിപിടിപ്പിച്ചു. പുതുതായി വന്ന പോലീസ് മേധാവി ഖാസിയെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടു. എന്നാല്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് മേധാവിയെ ഖാസി ആക്ഷേപിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെയും പോലീസ് ആക്രമണത്തിനെതിരെയും അദ്ദേഹം പൊട്ടിത്തെറിച്ചു. പോലീസ് മേധാവിയുടെ മുഖത്ത് തുപ്പിയാണ് ഇറങ്ങിപ്പോയത്. പോലീസ് സ്റ്റേഷനാകെ അമ്പരന്നു. ഖാസിയെ പിടികൂടാന്‍ ശ്രമിച്ച പോലീസുദ്യോഗസ്ഥനെ അദ്ദേഹം ചവിട്ടിത്തെറിപ്പിച്ചു. എന്നാല്‍ ബലം പ്രയോഗിച്ച് പോലീസുകാര്‍ ഖാസിയെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടു. പക്ഷേ രാത്രിയില്‍ ഖാസി പുറത്ത് കടന്ന് നേരെ വെളിയങ്കോട്ടെത്തി. അടുത്ത ദിവസം പോലീസുകാര്‍ അമ്പരന്നു. പൂട്ടിയിട്ട മുറി കുത്തിത്തുറന്ന ലക്ഷണമില്ല. പക്ഷേ, ഖാസിയെ കാണാനില്ല. നാടുനീളെ അവര്‍ തിരച്ചിലും ആരംഭിച്ചു. കോഴിക്കോട്ടെ കോടതിയില്‍ ഖാസിയെ ഹാജരാക്കി. ഖാസിയുടെ വ്യക്തിത്വവും മഹത്വവും കണക്കിലെടുത്ത കോടതി അദ്ദേഹത്തെ ആദരിച്ചു. പ്രത്യേകം കസേരയില്‍ ഇരിക്കാന്‍ അനുവദിച്ചു. എങ്ങനെയെങ്കിലും ശിക്ഷ ഇളവു ചെയ്യണമെന്ന് ഉദ്ദേശിച്ച് കോടതിയധികൃതര്‍ പറഞ്ഞു: 'നിങ്ങള്‍ പോലീസുകാരെ അടിച്ചിട്ടില്ലെന്നു പറയൂ; ഇതു പലതവണ ഉപദേശിച്ചു നോക്കി. ഖാസി സമ്മതിച്ചില്ല. അദ്ദേഹം കുറ്റം സമ്മതിച്ചു. ശിക്ഷ സ്വീകരിക്കാനും തയ്യാറായി. കോടതിയില്‍ ഉറക്കെ പ്രഖ്യാപനവും നടത്തി. ' ഞാന്‍ അടിച്ചിട്ടുണ്ട്. ബോധപൂര്‍വമാണ് അടിച്ചത്' ഇതോടെ ജഡ്ജി അസ്വസ്ഥനായി. ''ഇനി എനിക്ക് താങ്കളെ ശിക്ഷിക്കാതിരുന്നുകൂടാ. നിങ്ങളെ ശിക്ഷിക്കാതിരുന്നാല്‍ ഞാന്‍ കുറ്റക്കാരനാകും. അതുകൊണ്ട് ജയിലില്‍ ഏതാനും ദിവസം സന്തോഷപൂര്‍വം കഴിയുക'' ജഡ്ജി വിധി പ്രസ്താവിച്ചു. ജയിലറകളില്‍ കഴിഞ്ഞുകൂടേണ്ടിവന്നതില്‍ അദ്ദേഹത്തിന് പരിഭവമുണ്ടായിരുന്നില്ല. പക്ഷേ പള്ളിയും ദീനീപ്രവര്‍ത്തവുമൊക്കെയോര്‍ത്തപ്പോള്‍ പ്രയാസവും തോന്നി. ജയിലഴിക്കുള്ളില്‍ താനനുഭവിക്കുന്ന പ്രയാസങ്ങള്‍ ആത്മീയ ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍ക്കെഴുതിയ കവിതയില്‍ അദ്ദേഹം വിസ്തരിച്ചിട്ടുണ്ട്. സര്‍വവിജ്ഞാന ശാഖകളിലും അവഗാഹം നേടിയിരുന്ന ഉമര്‍ഖാസി സമകാലിക മുസ്‌ലിം സമൂഹത്തിന്റെ മാര്‍ഗദര്‍ശിയായിരുന്നു. നിരവധി പ്രശ്‌നങ്ങളുമായി മുമ്പിലെത്തുന്ന ആയിരങ്ങള്‍ക്കാണ് അദ്ദേഹം ആശ്വാസമായത്. ആരുടെ മുന്നിലും തന്റെ ആദര്‍ശം തുറന്നു പറയാനും വാദം സമര്‍ഥിക്കാനും ധൈര്യവും ത്രാണിയുമുണ്ടായിരുന്നു ഉമര്‍ഖാസിക്ക്. മികച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം. ഉദാത്തമായ രചനാ വൈഭവവും അദ്ദേഹത്തിനുണ്ടായിരുന്നു. അനേകം ഗ്രന്ഥങ്ങള്‍ ഗദ്യവും പദ്യവുമായും രചിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം രചിച്ച കവിതകള്‍ അറബി സാഹിത്യത്തില്‍ മികച്ച സ്ഥാനം നേടിയവയാണ്. അസാധാരണ രചനാ വൈഭവമാണ് പലപ്പോഴും ഉമര്‍ഖാസിയുടെ കവിതകളില്‍ സാഹിത്യ നിരൂപകന്മാര്‍ക്ക് കാണാന്‍ സാധിക്കുക. കവിതകളധികവും പ്രവാചകസ്തുതിഗീതങ്ങളാണ്. ഇത്രയധികം മദ്ഹ് കവിതകള്‍ രചിച്ച കേരളീയ പണ്ഡിതര്‍ വേറെയില്ല. അറബി മലയാളത്തിലും മറ്റും ധാരാളം കവിതകള്‍ ഉമര്‍ഖാസിയുടെതായി പ്രചാരത്തിലുണ്ട്. സാമൂഹിക ദുരാചാരങ്ങള്‍ക്കും സമൂഹത്തിന്റെ ശോച്യാവസ്ഥക്കുമെതിരായി ഇത്തരം അനേകം കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ദാര്‍ശികനായ പണ്ഡിതനായിരിക്കുമ്പോഴും ഫലിതത്തിലും വിനയത്തിലും അദ്ദേഹം ഒട്ടും കുറവ് വരുത്തിയിരുന്നില്ല. ഫലിത രസം കലര്‍ന്ന അനേകം കവിതകളിലൂടെ വലിയ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിച്ചു. ശിഥിലമാകുന്ന കുടുംബബന്ധങ്ങളെയും ബന്ധുമിത്രാതികള്‍ക്കിടയില്‍ വര്‍ധിക്കുന്ന ശത്രുതയെയും കുറിച്ചും എഴുതി. പൂര്‍വിക പണ്ഡിതരോട് അളവറ്റ സ്‌നേഹബഹുമാനങ്ങളുണ്ടായിരുന്ന അദ്ദേഹം അവരുടെ ഗ്രന്ഥങ്ങള്‍ പലതും സ്വന്തം കൈപ്പടയില്‍ പകര്‍ത്തി എഴുതിയിട്ടുണ്ട്. അമൂല്യങ്ങളായ ഈ കയ്യെഴുത്തു പ്രതികളും ഖാസിയുടെ പല രചനകളും ഇന്നു ലഭ്യമല്ല. 1852 ലാണ് ആ വീര പുരുഷന്‍ ചരിത്രത്തിലേക്ക് മടങ്ങിയത്. വെളിയങ്കോട് പള്ളിയോട് ചേര്‍ന്നാണ് അദ്ദേഹത്തിന്റെ മഖ്ബറ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിന്ന് വെളിയങ്കോട്. ഉമര്‍ഖാസിയെക്കുറിച്ച് പലരും വിലാപ കാവ്യങ്ങളും രചിച്ചിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മദ്യപിച്ച് വാഹനമോടിച്ച കോളേജ് വിദ്യാര്‍ത്ഥിനി വഴിയരികില്‍ കിടന്നുറങ്ങിയ മനുഷ്യനെ കൊന്നു,drunk college girl runs over man sleeping on footpathkeralaonlinenews.com | Malayalam news, kerala news, onlinenews, മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ച വിദ്യാര്‍ത്ഥിനി വഴിയരികില്‍ കിടന്നുറങ്ങിയ ഒരാളെ കാര്‍ കയറ്റി കൊന്നു. ഹൈദരാബാദിലെ കുഷയ്ഗുഡയിലാണ് സംഭവം. പ്രദേശത്തെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കാര്‍ ഓടിച്ചിരുന്നത്. മറ്റ് മൂന്ന് പേരും ഈ സമയത്ത് കാറിലുണ്ടായിരുന്നു. തന്റെ കടയ്ക്ക് പുറത്ത് കിടന്നുറങ്ങിയ ചെരുപ്പുകുത്തിയാണ് കൊല്ലപ്പെട്ടത്. നിയന്ത്രണം വിട്ടെത്തിയ വാഹനം ഇദ്ദേഹത്തെ ചതച്ചരച്ചാണ് നിന്നത്. 19കാരിയായ വിദ്യാര്‍ത്ഥിനി സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് നിയന്ത്രണം വിട്ട് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ മീഡിയന്‍ തകര്‍ത്ത് മറുവശത്തുള്ള നടപ്പാതയിലേക്കാണ് ഇടിച്ചുകയറിയത്. 30കാരനായ അശോകാണ് അപകടത്തില്‍ മരിച്ചത്. ആളുകള്‍ സ്ഥലത്ത് തടിച്ച് കൂടിയതോടെ പോലീസ് പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു. കാര്‍ ഓടിച്ച വിദ്യാര്‍ത്ഥിനി പോലീസ് ഓഫീസറുടെ മകളാണ്. ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ എന്റെ മകനാണ്! പിറന്നാള്‍ ദിനത്തില്‍ കരണ്‍ ജോഹറിന്റെ ആശംസയെത്തിയതിങ്ങനെ.. ബൈക്കിന്റെ ഇഎംഐ അടയ്ക്കാന്‍ സമ്മര്‍ദം; എച്ച്ഡിഎഫ്‌സി വൈസ് പ്രസിഡന്റിന്റെ കൊലപാതകത്തില്‍ ചുരുളഴിയുന്നു പെണ്‍കുട്ടി വേണമെന്ന് ആഗ്രഹിച്ചു, പിറന്നത് ആണ്‍കുഞ്ഞ്; 10 മാസം പ്രായമായ മകനെ അമ്മ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയതിന് വീടിന് പുറത്ത് വെള്ളം നിറച്ചുവെച്ച ഡ്രമ്മില്‍; മകള്‍ക്കായി മകനെ കൊലപ്പെടുത്തിയ സംഭവം അപൂര്‍വ്വം ശ്രീകൃഷ്ണപുരം: ബൈക്ക് മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കരിമ്പുഴ തോട്ടര ചാളയില്‍ ഉണ്ണിരയുടെ മകന്‍ പാലന്‍ (45) ആണ് മരിച്... കൊച്ചി: കൊച്ചിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കുന്നുംപുറത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരനായ ആന്ധ്രക്കാരന്‍ നല്ലൂരി ജിതേന്ദ്രയും... ആരാധകര്‍ക്ക് എന്നും കൗതുകം സൃഷ്ടിക്കുന്നതായിരുന്നു ശ്രീദേവിയുടെ ജീവിതം. ശ്രീദേവിയും മകള്‍ ജാന്‍വിയും തമ്മില്‍ അമ്മ മകള്‍ എന്നതിനേക്കാള്‍ സുഹൃ... കായംകുളം: കായംകുളത്ത് ടിപ്പര്‍ലോറി ബൈക്കിനു പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെ കായംകുളം -പുനലൂര്‍ ... മലപ്പുറം: വളാഞ്ചേരിക്ക് സമീപം കരിപ്പോളയില്‍ ബൈക്ക് യാത്രക്കാരന്‍ ടാങ്കര്‍ ലോറി കയറി മരിച്ചു. രാവിലെ 11 മണിക്കായിരിന്നു അപകടം. ഇബ്രാഹിം(28) ആണ് മരിച്ചത്. ഓട്ടോറിക്ഷയെ മറികടക്കാന്‍... ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ തോണ്ടൻകുളങ്ങര, ആശ്രമം വാർഡുകളിലാണ് ബൈക്ക് മോഷണം വ്യാപകമായിരിക്കുന്നത്. ഇന്ന് വെളുപ്പിനെ ആലപ്പുഴ ഇന്ദിരാ ജംഗ്ഷന് പടിഞ്ഞാറ് ത്രിവേണി ജംഗ്ഷനിലുള്ള തട്ടാരപറമ്പ് വീട്ടിൽ സു... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കുവൈറ്റ് സിറ്റി: ഈ വര്‍ഷം ഇതുവരെ കുവൈറ്റില്‍ നിന്ന് 15,391 വിദേശികളെ നാടുകടത്തിയെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 1932 വിദേശികളെയാണ് വിവിധ കാരണങ്ങള്‍Read More പ്രവാസി സംഘടനകളുടെ പേരുകള്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു; പ്രതിഷേധവുമായി കുവൈറ്റ് പ്രവാസികള്‍ കുവൈറ്റില്‍ ഇന്ത്യന്‍ എംബസ്സി വെബ്‌സൈറ്റില്‍ നിന്നും പേര് നീക്കം ചെയ്തതിനെതിരെ പ്രവാസി സംഘടനകള്‍ രംഗത്ത്. മുന്നറിയിപ്പില്ലാതെ പേര് നീക്കം ചെയ്തതിനെതിരെ കുവൈറ്റിലെ പ്രവാസി സംഘടനകള്‍ കേന്ദ്രവിദേശകാര്യ മന്ത്രിക്ക്Read More അധ്യാപക തസ്തികകളിലേക്ക് യോഗ്യരായ സ്വദേശികളെ കിട്ടാനില്ല; കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയം വിദേശികളെ തേടുന്നു കുവൈറ്റ്: കുവൈറ്റിലെ അധ്യാപക തസ്തികകളിലേക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ലഭിക്കാത്ത സാഹചര്യത്തില്‍ ആ തസ്തികകളിലേക്കുള്ള വിദേശി അധ്യാപകരുടെ നിയമനം ഈ മാസം 14 നുRead More യുവാക്കള്‍ക്ക് കീകി ഡാന്‍സ് ഭ്രാന്ത്; ഓടുന്ന കാറില്‍ നിന്ന് ചാടി ഇറങ്ങി ഇനി കീകി ഡാന്‍സ് കളിച്ചാല്‍ പിടി വീഴും എന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കുവൈറ്റ് സിറ്റി: നിരോധിച്ച കീകി ഡാന്‍സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 100 ദിനാര്‍ പിഴയും മൂന്നുമാസം തടവും ശിക്ഷ ലഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മതപരവും നിയമപരവുമായ കാരണങ്ങളാല്‍ കീകിRead More കുവൈറ്റ്: നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള ഗാര്‍ഹികത്തൊഴിലാളി റിക്രൂട്‌മെന്റ് ഉടനെയുണ്ടാകും എന്ന് റിപ്പോര്‍ട്ട്. കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായുള്ള സര്‍ക്കാര്‍ കമ്പനിയായ അല്‍ ദുറ പ്രതിനിധികള്‍ തിരുവനന്തപുരത്ത് നോര്‍ക്കറൂട്ട്‌സുമായിRead More കുവൈറ്റ് വിമാനത്താവളത്തിലെ സുരക്ഷ വിലയിരുത്താന്‍ യുഎസ് സംഘം എത്തും; പുതിയ ടെര്‍മിനല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു കുവൈറ്റ്: കുവൈറ്റ് വിമാനത്താവളത്തിലെ സുരക്ഷാ വിലയിരുത്താന്‍ യുഎസ് സംഘം ഞായറാഴ്ച എത്തും. നേരത്തെ വിമാനത്താവളം സന്ദര്‍ശിച്ച് സംഘം ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്തുകയാണു ലക്ഷ്യം. കുവൈറ്റ് അധികൃതര്‍Read More കുവൈറ്റില്‍ തൊഴിലനുമതി പുതുക്കാന്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; നിയമം ഈ മാസം മുതല്‍ പ്രാബല്യത്തില്‍ കുവൈറ്റ്: തൊഴിലനുമതി പുതുക്കാന്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം കുവൈറ്റില്‍ ഈ മാസം പ്രാബല്യത്തില്‍ വരും. നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ജാറRead More ന്യൂഡല്‍ഹി : കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യാക്കാരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ കുവൈറ്റ് അമീര്‍ ഉത്തരവിട്ടു. 119 പേരുടെ തടവുശിക്ഷയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. മലയാളികളടക്കമുള്ള 119 തടവുകാര്‍ക്ക് ഇതോടെ മോചനമാകും.Read More സന്ദർശക വിസയിൽ കുവൈത്തിലുള്ള 18,000 സിറിയക്കാരുടെ ഇഖാമ വീണ്ടും പുതുക്കി നൽകി. ആഭ്യന്തര സംഘർഷം കാരണം നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കാതായ സിറിയക്കാർക്കാണ് മൂന്ന് മാസത്തേക്ക് കൂടി ഇഖാമRead More കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ തൊഴിൽ മേഖലയിൽ വിദേശികളുടെ എണ്ണം കുറക്കാനും സ്വദേശികളുടെ എണ്ണം കൂട്ടാനും അധികൃതർ നീക്കം ആരംഭിച്ചു. നിലവിൽ സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളികളിൽ 31Read More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ക്യൂബെക്ക്: ക്യൂബെക്കില്‍ ജോലി തേടുന്ന കുടിയേറ്റക്കാര്‍ക്കായി പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു. തൊഴില്‍ തേടുന്ന കുടിയേറ്റക്കാരെയും ഇവിടുത്തെ എംപ്ലോയര്‍മാരെയും കൂട്ടിയിണക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് വെബ്‌സൈറ്റ് നിലവില്‍ വന്നത്.Read More ബെർലിൻ: അധികാരത്തിൽ തുടരാനായാൽ രാജ്യത്തേക്കുള്ള കുടിയേറ്റങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ. പരിശീലനം സിദ്ധിച്ച പ്രൊഫഷനലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും വിധം കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുമെന്നുംRead More ബെർലിൻ: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. സ്വവര്‍ഗ വിവാഹത്തിനെതിരെയുള്ള ശക്തമായ നിലപാട് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ ഉപേക്ഷിച്ചതിനെ തുടർന്ന് നടന്ന വോട്ടെടുപ്പിലാണ് സ്വവര്‍ഗ വിവാഹം നിയമപരമാക്കാൻ പാർലമെന്റ്Read More ബെർലിൻ: ആളുകള്‍ക്ക് ആവശ്യമില്ലാത്ത സ്ഥലത്തും താമസിക്കാന്‍ ഇഷ്ടപ്പെടാത്ത ഇടങ്ങളിലും ആവശ്യത്തിലേറെ വലുപ്പത്തിലും നിർമ്മിക്കപ്പെടുന്ന വീടുകൾ ജർമ്മനിയിൽ പെരുകുന്നതായി റിപ്പോർട്ട്. കൊളോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഈRead More കരാക്കസ്: വെനസ്വേലന്‍ വിദേശകാര്യമന്ത്രി ഡെല്‍സി റോഡ്രിഗസ് രാജിവെച്ചു. പുതിയ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. ഡെല്‍സിയുടെ പിന്‍ഗാമിയായി ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സിന്റെ അംബാസിഡറായിരുന്ന സാമുവല്‍Read More പാ​രി​സ്​: ഫ്രാ​ൻ​സി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ര​ണ്ടാം​ഘ​ട്ട വോ​ട്ടെടു​പ്പിൽ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണിന്‍റെ ഒ​ൻ​മാ​ർ​ഷ്​ പാർട്ടിക്ക് വൻ വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ദേശീയ അസംബ്ലിയിലെ 577ൽ 361 സീറ്റുകൾRead More ബെർലിൻ: ലോകത്തെ ഏറ്റവും മികച്ച നൂറ് യൂണിവേഴ്സിറ്റികളിൽ ആറ് ജര്‍മന്‍ യൂണിവേഴ്സിറ്റികളും. ആഗോള റാങ്കിങ്ങില്‍ 42ആം റാങ്ക് നേടിയ എല്‍എംയു മ്യൂണിച്ചാണ് ജർമ്മനിയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി. അതേസമയം കഴിഞ്ഞ തവണത്തെക്കാള്‍Read More ചിക്കാഗോ: നാസ പുതിയതായി തെരഞ്ഞെടുത്ത പന്ത്രണ്ടംഗ ബഹിരാകാശസഞ്ചാരികളുടെ സംഘത്തിൽ ഇന്ത്യൻ വംശജനും. 18300 അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിലാണ് 39കാരനായ ലെഫ്റ്റനന്റ് കേണൽ രാജ ഗ്രിന്ദർRead More ബെർലിൻ: ജർമ്മനിയിൽ അഭയാര്‍ഥിത്വ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നിർദ്ദിഷ്ട സമയത്തേക്കാൾ മൂന്നിരട്ടി സമയം വേണ്ടിവരുന്നതായി റിപ്പോർട്ട്. 10.4 മാസമാണ് ഇപ്പോള്‍ ഒരു അഭയാര്‍ഥിത്വ അപേക്ഷയില്‍ തീർപ്പാകാൻ വേണ്ടിവരുന്ന ശരാശരിRead More ബെർലിൻ: കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന മാതാപിതാക്കൾക്കു 2500 യൂറോ പിഴ ചുമത്താനുള്ള നീക്കവുമായി ജർമ്മനി. അഞ്ചാം പനി മൂലം ഇപ്പോഴും ആളുകള്‍ ജർമ്മനിയിൽ മരണപ്പെടുന്ന സാഹചര്യത്തിലാണുRead More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഹൈദരാബാദ്: തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച് പുലിവാലു പിടിച്ച് ഛായാഗ്രാഹകന്‍. കാജലിന്റെ പുതിയ തെലുങ്ക് ചിത്രം കവചത്തിന്റെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് വിവാദ സംഭവംRead More മുംബൈ: സാമൂഹിക മാധ്യമങ്ങളില്‍ ഷാരൂഖിന്റെ മകള്‍ സുഹാനയെ നിറത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും പരിഹസിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ക്ക് പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് ഷാരൂഖ്. ഒരു ദേശീയRead More ചെന്നൈ: അഭിനയിച്ച അവസാനത്തെ ചിത്രം ബോക്‌സോഫീസില്‍ വന്‍ സ്വീകാര്യത നേടുന്ന സന്തോഷത്തിലും മനസ്സ് തുറന്ന് സന്തോഷിക്കാനാവാതെ ചിത്രത്തിലെ നായകന്‍. ഇപ്പോള്‍ തീയറ്ററുകളില്‍ നിറഞ്ഞോടുന്ന രാക്ഷസന്‍ ചിത്രത്തിലെ നായകന്‍Read More ചെന്നൈ: മലയാളി അല്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കസ്തൂരി. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലെ അഭിനയിത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മലയാളത്തിലെ നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.Read More അശ്ലീല പദപ്രയോദത്തിലൂടെയുള്ള കമന്റടികളും ശരീരത്തില്‍ മുട്ടിയുരുമ്മാനൊക്കെയുള്ള ശ്രമങ്ങളും; മീ ടൂ കാമ്പയിനില്‍ വേറിട്ട പ്രതികരണവുമായി നടി മാളവിക മോഹനന്‍ മുംബൈ: ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ മീ ടൂ കാമ്പയിനില്‍ വേറിട്ട പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടി മാളവിക മോഹനന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെRead More ‘എന്റെ കരിയറില്‍ നടക്കാതെ പോയ സ്വപ്‌നമാണ് ശ്രീദേവി; പക്ഷെ അവരുടെ മകളിലൂടെ ഞാന്‍ അത് യാഥാര്‍ത്ഥ്യമാക്കും’: കരണ്‍ ജോഹര്‍ മുംബൈ: ഈ വര്‍ഷം ബോളിവുഡ് കണ്ട തീരാനഷ്ടമായ ശ്രീദേവിയുടെ മരണത്തെ ആരാധകര്‍ക്കെന്നോണം ഇന്റസ്ട്രിയിലുള്ളവര്‍ക്കും ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. തനിക്ക് നടക്കാതെ പോയ വലിയൊരു സ്വപ്നമായിരുന്നു ശ്രീദേവിയെന്ന് പറയുകയാണ് ബോളിവുഡ്Read More മുംബൈ: ബോളിവുഡ് കിങ് ഖാനും ഭാര്യ ഗൗരിക്കും മകന്‍ അബ്രാമിനും ഇത് ഒഴിവുകാലമാണ്. തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ എന്നും സന്തോഷം കാണിക്കുന്ന ഷാരൂഖ് ഇത്തവണത്തെ ഒഴിവുകാലRead More ഡിഗ്രി തോറ്റാല്‍ പെണ്ണുകിട്ടില്ലെന്ന് എല്ലാവരും പറഞ്ഞിരുന്നു; ഡിഗ്രി പോയിട്ട് പ്രീ ഡിഗ്രി പോലും ജയിച്ചില്ല: സ്റ്റീഫന്‍ ദേവസിയുടെ വെളിപ്പെടുത്തല്‍ കൊച്ചി: കീബോര്‍ഡിലൂടെ മാന്ത്രിക സംഗീതം സമ്മാനിച്ച് മുന്നേറുകയാണ് സ്റ്റീഫന്‍ ദേവസി. പങ്കെടുക്കുന്ന പരിപാടികളെയെല്ലാം തന്റെ കൈപ്പിടിയിലൊതുക്കാന്‍ അദ്ദേഹത്തിന് പ്രത്യേക വൈഭവമുണ്ട്. കുട്ടിക്കാലം മുതലേ തന്നെ സംഗിതഞ്ജനാവാന്‍ ആഗ്രഹിച്ചിരുന്നുവെന്ന്Read More പൃഥ്വിരാജിനെ രാജപ്പനെന്നു വിളിച്ചു; പിന്നീട് മാപ്പ് പറഞ്ഞു: പക്ഷെ അത് പൃഥ്വിരാജിനോടായിരുന്നില്ല: നടി ഐശ്വര്യ ലക്ഷ്മി കൊച്ചി: സിനിമ താരങ്ങള്‍ക്ക് നേരെയുളള സൈബര്‍ ആക്രമണം നിത്യ കാഴ്ചയാണ്. താരങ്ങള്‍ എന്ത് ചെയ്യുന്നു അല്ലെങ്കില്‍ എന്ത് ചെയ്തിരുന്നു എന്ന് ശ്രദ്ധിക്കാന്‍ നൂറ് കണക്കിന് കണ്ണുകളാണ് ചുറ്റിനുമുള്ളത്.Read More ഞാന്‍ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്; ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്; മീ ടുവില്‍ നിലപാട് വ്യക്തമാക്കി നിത്യ മേനോന്‍ കൊച്ചി: സിനിമയ്ക്കകത്തും പുറത്തും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരാണെന്നും എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ തനിക്ക് വേറിട്ട വഴികളാണുള്ളതെന്നും നിത്യ മേനോന്‍. സംഘടിതമായ പോരാട്ടങ്ങളുടെ ഭാഗമായല്ല, തനിച്ച്, നിശബ്ദയായിRead More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര രണ്ടാം ദിവസത്തിലേക്ക് കടന്നു. കീച്ചേരിയില്‍ നിന്നാരംഭിച്ച യാത്ര വൈകീട്ട് കണ്ണൂരില്‍ സമാപിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കള്‍ കുമ്മനംRead More കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്ക് കണ്ണൂര്‍ പയ്യന്നൂരില്‍ തുടക്കമായി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ യാത്ര ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ശേഷം 3 മണിക്ക് പയ്യന്നൂര്‍ മുതല്‍Read More കണ്ണൂര്‍: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം കുറ്റബോധം കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മലയാളിയുടെ അഭിമാന ബോധത്തേയും സുരക്ഷയെയുംRead More പെട്രോള്‍ വില വര്‍ദ്ധനവില്‍ കണ്ണന്താനം പറയുന്നത് പരമാര്‍ത്ഥമെന്ന് കുമ്മനം; വിവാദമാക്കേണ്ടതായി പരാമര്‍ശത്തില്‍ ഒന്നുമില്ല തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനവില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത് പരമാര്‍ത്ഥമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വിവാദമാക്കേണ്ടതായി പരാമര്‍ശത്തില്‍ ഒന്നുമില്ല. നികുതിയിലൂടെ ലഭിക്കുന്ന പണംRead More കേരളത്തിലെ രാഷ്‌ട്രീയ അതിക്രമങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷായാത്രാ വീണ്ടും മാറ്റി. മെഡിക്കല്‍ കോഴ വിവാദത്തെ തുടര്‍ന്ന് സെപ്തംബറിലേക്ക് മാറ്റിRead More ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്ന് കെ പി ശ്രീശനും എ കെ നസീറും വിജിലന്‍സിന് മൊഴി നല്‍കി. റിപ്പോര്‍ട്ട്Read More ബിജെപി വേദിയില്‍ കെ.എം മാണിയും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്തയെ ആദരിക്കുന്നതിന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലാണ് കുമ്മനം രാജശേഖരന്‍ അടക്കമുളള ബിജെപിRead More കോഴിക്കോട്: യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളേയും ഋഷീശ്വരന്‍മാരേയും അവഹേളിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വേദസാരമായ ഉപനിഷത്തുകളിലും ഭഗവത്ഗീതയിലുംRead More കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ യാത്ര വിവാദമാകുന്നതിനിടെ കുമ്മനത്തെ വെട്ടിമാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെRead More കൊച്ചി: മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ കല്ലുകടിയായി പ്രോട്ടോകോള്‍ ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തതിനെതിരെ പ്രതിഷേധം. വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ ട്രോളന്‍മാരും കുമ്മനത്തെRead More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശ്രീജ എന്നായിരുന്നു ആ നാലുവയസ്സുകാരിയുടെ പേര്. ഇടുക്കി ജില്ലയിലെ കുമളിക്കടുത്ത് ഒരു മരപ്പൊത്തില്‍ നിന്നും തിരികെകിട്ടിയ ചേതനയറ്റ ആ ശരീരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് മൃഗീയമായ ഒരു കൗമാര മനസ്സിന്റെ വൈകൃതങ്ങളിലേക്ക് വിരല്‍ചൂണ്ടിയത്. ഇന്നും ആ ഹീനകൃത്യം നിറവേറ്റിയ 13 കാരന്റെ മുഖമോ പേരോ പുറംലോകത്തിനറിയില്ല. അതറിയരുതെന്നത് നിയമം കുട്ടികള്‍ക്ക് അനുവദിക്കുന്ന സൗജന്യമായ സുരക്ഷിതത്വമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് സി.ഐ. ടി.പി. ശ്രീ ജിത്ത് വാര്‍ത്താസമ്മേളനത്തിലൂടെ ഒരു കുട്ടി മോഷ്ടാക്കളുടെ സംഘത്തെക്കുറിച്ചും അവര്‍ നടത്തിയ പരാക്രമങ്ങളെക്കുറിച്ചും പ്രഖ്യാപിക്കുന്നത് 2010 ജൂണ്‍ 19നായിരുന്നു. ആറുമാസത്തിനിടെ നഗരത്തിന്റെ ഉറക്കംകെടുത്തിയ ഒട്ടേറെ വാഹന മോഷണങ്ങള്‍, കമ്പ്യൂട്ടര്‍ മോഷണങ്ങള്‍, ഭവനഭേദനങ്ങള്‍. ആര്‍ക്കുമൊരു സംശയവും തോന്നാത്ത വിധം എഴുപതോളം വിദ്യാര്‍ഥിപ്പട തയ്യാറാക്കിയ തിരക്കഥക്ക നുസരിച്ചായിരുന്നു ആ സംഭവങ്ങളത്രയും. ഞെട്ടിത്തരിച്ചുപോയി അവരുടെ സാഹസിക കൃത്യങ്ങള്‍ മുഴുവനും കേട്ടപ്പോള്‍. ഇന്നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ ആര്‍ക്കുമറിയില്ല. പലരെയും നല്ലനടപ്പിന് ശിക്ഷിച്ചിരിക്കുകയാണ്. ഈ സംഭവത്തിനുശേഷവും കോഴിക്കോട് നഗരത്തില്‍ നിന്നും പലതവണ അതിന്റെ തുടര്‍ച്ചകള്‍ കേട്ടു. ഇതിന്റെ പിന്നാലെയാണ് ലഹരിഗുളികാ റാക്കറ്റിലെ രണ്ടു പ്രധാനികള്‍ പിടിയിലായത്. കലാലയങ്ങളിലേക്ക് പടര്‍ന്നു കയറിയ പുതിയ ലഹരി മാഫിയകളെക്കുറിച്ചായിരുന്നു കോഴിക്കോട്ടെ ഷാഡോ പോലീസ് പറഞ്ഞത്. ഇതില്‍ പിടിയിലായത് രണ്ടുപേരായിരുന്നു. സ്‌കൂള്‍ കുട്ടികളാണ് തങ്ങള്‍ക്ക് വേണ്ടി മൈസൂരില്‍ നിന്നും മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് ലഹരിഗുളിക എത്തിച്ചു തരുന്നതെന്നാണ് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ഇവരുടെ ഉപഭോക്താക്കളില്‍ വലിയൊരുശതമാനവും സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥികളായിരുന്നു. ഇവിടെ പത്തിരട്ടി വിലക്കാണത് വില്‍ക്കുന്നത്. മൈസൂരില്‍ നിന്നും മാസത്തില്‍ ഒന്നോ രണ്ടോ തവണ നാട്ടിലെത്തുന്ന വിദ്യാര്‍ഥികളുടെ പക്കല്‍ 500 സ്ട്രിപ്പുകളുണ്ടാകും. കഠിനവേദനക്കും മനോദൗര്‍ഭല്യമുള്ളവര്‍ക്കും ഡോക്ടര്‍മാര്‍ കുറിച്ച് നല്‍കുന്ന മരുന്നുകളിലായിരുന്നു ലഹരിയുടെ സ്വര്‍ഗരാജ്യം കുട്ടികള്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ്‌പോലും ഇത്തരം റാക്കറ്റില്‍പെട്ട ചിലകണ്ണികളാണ് പോലീസ് വലയിലായത്. കോഴിക്കോട്ടെ പല മനോരോഗ വിദഗ്ധരുടെയും അരികില്‍ ചികിത്സതേടിയെത്തുന്നു ഇത്തരം ലഹരിമരുന്നുകളുടെ അടിമകളായി തീര്‍ന്ന വിദ്യാര്‍ഥികള്‍. കോഴിക്കോട്ടെ മനോരോഗ വിദഗ്ധന്റെ അരികില്‍ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍പെട്ട 30 കുട്ടികളാണ് ചികിത്സക്കെത്തിയതെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞമാസമാണ് കൊച്ചി നഗരത്തില്‍ നിന്നും മറ്റൊരുവാര്‍ത്ത കേട്ടത്. 36 പവന്‍ സ്വര്‍ണാഭരണം കവര്‍ച്ച നടത്തിയ സംഘത്തിന്റെ പ്രധാനി ഒരു പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. മോഷണക്കഥക്കൊപ്പം തന്നെ അവന്റെ പരീക്ഷാ റിസള്‍ട്ടും പുറത്ത് വന്നു. അപ്പോള്‍ കവര്‍ച്ചയില്‍ മാത്രമല്ല പഠനത്തിലും ഏറെ മുന്നിലാണെന്നുകൂടിയാണവന്‍ തെളിയിച്ചത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു പഠനത്തില്‍ അവന്റെ ജൈത്രയാത്ര. കേരളീയ വീട്ടകങ്ങളില്‍ നിന്ന് കുട്ടികളെക്കുറിച്ച് കേട്ടുകൊണ്ടിരിക്കുന്ന കഥകളിങ്ങനെയൊക്കെയാണ്. കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യത്തില്‍ മാത്രമല്ല കുട്ടികള്‍ കുറ്റവാളികളാകുന്ന സംഭവങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പഠനത്തില്‍ മാത്രമല്ല അവര്‍ മികച്ചവരാകുന്നത്. കുറ്റകൃത്യങ്ങളില്‍ കൂടിയാണ്. ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ട കേസെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. ഇതിനു മുമ്പും ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഉണ്ടാവുന്നുമുണ്ട്. എന്നാല്‍ അവ അറസ്റ്റിലോ, പത്രവാര്‍ത്തകളിലോ ഇടം കണ്ടില്ലെന്നേയൊള്ളൂ. മാറുന്ന സംസ്‌കാരത്തിനനുസരിച്ച് കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന വ്യതിയാനമായി വേണം ഈ പ്രവണതയെ കാണാന്‍. ഇതൊരു കള്‍ച്ചറല്‍ ഷോക്കാണെന്നാണ് സൈക്കോളജിസ്റ്റായ ഡോ. പി എന്‍ സുരേഷ്‌കുമാര്‍ പറയുന്നത്. ദൃശ്യ മാധ്യമങ്ങളുടെയും പരസ്യങ്ങളുടേയും പ്രലോഭനങ്ങളില്‍ വേഗം കുരുങ്ങിപ്പോകുന്നു കൗമാര മനസ്സുകള്‍. ഹൈടെക് സംവിധാനങ്ങളോട് അവര്‍ക്ക് എന്തെന്നില്ലാത്ത അഭിനിവേശം തോന്നുന്നു. അവ സ്വന്തമാക്കണമെന്നത് വലിയ സ്വപ്നമാവും. കൗമാര മന:ശാസ്ത്രമാണത്. എടുത്തുചാട്ടവും പൊട്ടിത്തെറിയും ഇവരുടെ പ്രത്യേകതകളാണ്. പിരിമുറുക്കത്തിന്റെയും ക്ഷോഭത്തിന്റെയും സ്പര്‍ധയുടെയും പരിവര്‍ത്തനത്തിന്റെയും കാലമാണ് കൗമാരം. പാകതയില്ലാത്ത മനസ്സുകള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെയാണ്. കുറ്റ കൃത്യങ്ങളേയും കവര്‍ച്ചകളേയും ലഘൂകരിക്കപ്പെടുന്ന ഒരുചുറ്റുപാടില്‍ മാതൃകയാവേണ്ടവര്‍ തന്നെ തെറ്റു ചെയ്തതിന്റെ പേരില്‍ പിടിയിലാകു മ്പോള്‍ കുട്ടികളും അവയിലേക്ക് നടന്നടുക്കുന്നതും സ്വാഭാവികം മാത്രമാണ്. ഇടുക്കിയിലെ ശ്രീജ എന്ന നാലുവയസുകാരിയെ മൃഗീയമായി കൊന്നുതള്ളിയ പതിമൂന്നുകാരനെ അതിനായി പ്രേരിപ്പിച്ചതെന്താണെന്ന് ഓര്‍ക്കുക. യാദൃച്ഛികമായി കാണാനിടയായ ഒരു നീലച്ചിത്രത്തിലെ രംഗമാണവനെ ആ ക്രൂരതയിലേക്ക് വഴിനടത്തിയത്. 2006 ജൂണിലായിരുന്നു ആ സംഭവം. തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയില്‍ ജാസില എന്ന ഏഴുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ഒരുപതിനഞ്ചുകാരന്‍ മൃഗീയമായി കൊലപ്പെടുത്തി. ശക്കീര്‍ എന്നായിരുന്നു പയ്യന്റെ പേര്. അവന്റെ ജീവിതവും കടന്നുവന്ന വഴികളും തന്നെയായിരുന്നു ആ മൃഗീയതയിലേക്ക് നയിച്ചത്. ഒടുവില്‍ 2009 മാര്‍ച്ച് 27ന് രാത്രി വിഷം കഴിച്ച് ഷക്കീര്‍ ചെറിയജീവിതം കൊണ്ട് വലിയ പാഠങ്ങള്‍ ഓര്‍മപ്പെടുത്തിയാണ് മണ്ണോട് ചേര്‍ന്നത്. ശിഥിലമായ കുടുംബ ബന്ധത്തില്‍ നിന്ന് വരുന്ന കുട്ടിക്ക് എത്രത്തോളം അധ:പ്പതിക്കാനാവുമെന്ന പാഠം. അതിനുള്ള ഉത്തരമായിരുന്നു ശക്കീര്‍. ഇന്ത്യയില്‍16 വയസ്സില്‍ താഴെയുള്ള 45 ശതമാനം പെണ്‍കുട്ടികളും 35 ശതമാനം ആണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനിരയാകുന്നുവെന്നായിരുന്നു കണക്ക്. എന്നാല്‍ അത് പഴങ്കഥ. ഇന്ന് ഏറ്റവും കൂടുതല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് ആണ്‍കുട്ടികളെയാണ്. പീഡനത്തിനിരയാകുന്നവരോ അരാജകലോകത്തെ രാജകുമാരന്‍മാരായി വാഴുന്നു. അവര്‍ അടുത്ത മോഷണക്കൂട്ടത്തിന്റെ അധിപരാകുന്നു. പ്രകൃതിവിരുദ്ധ പീഡനസംഘങ്ങളുടെ നടത്തിപ്പുകാരാകുന്നു. ലഹരിമാഫിയയുടെ കരിയറകളായും ക്വട്ടേഷന്‍ -- ....................................... വളരെ ശ്രദ്ധേയമായ പോസ്റ്റ്.കുറ്റകൃത്യങ്ങളുടെ ലോകത്ത് കുരുന്നുകള്‍ക്കും രക്ഷയില്ലാത്ത കാലമാണിന്ന്.മനുഷ്യനിലെ മൃഗം ദംഷ്ട്രകള്‍ നീട്ടി ഏതു നിമിഷവും ചാടിവീഴുന്ന അവസ്ഥ!ഈ ദുരവസ്ഥക്ക് ഒരു പരിഹാരമാണ് ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയെന്നത്...പിന്നെ പരലോകത്തെ കുറിച്ചുള്‍ ഭയമുള്ള അന്തരീക്ഷം ഉണ്ടാവുകയെന്നതും. വളരെ നല്ല പോസ്റ്റ്. ഇത് വായിക്കുന്നവർ അങ്ങനെയാവില്ല. അങ്ങനെ ആയവർ ഇത് വായിക്കുമോ? എന്തായാലും ഇത്തരം ലേഖനങ്ങൾ എല്ലാ കാലത്തും അനുയോജ്യം.ആശംസകൾ... ഞാൻ ഹാഷിമിലൂടെ ഇവിടെ എത്തിയത്. വാക്കുകളിലൂടെ നൊമ്പര പ്പെടുത്തി ഇതെല്ലാം നമ്മുടെ കേരളത്തില്‍ ആണ് നടക്കുന്നു എന്നറിയുമ്പോള്‍ വേദന കൂടുന്നു ..സമൂഹം മാറാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം പരിശ്രമിക്കാം ....ഇനിയും ഇതൊന്നും കേള്‍ക്കാനുള്ള ഇട വരാതി രിക്കാന്‍ പ്രാര്‍ത്ഥിക്കാം നമുക്ക് ..അഭിനന്ദനം ...അര്‍ഹമായ അവാര്‍ഡ്‌ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി അഡ്വ: മുഈനുദ്ദീന്‍ എഴുതിയ 'ബന്ധങ്ങളുടെ മന:ശാസ്ത്രം" എന്ന പുസ്തകം ഓരോ മാതാപിതാക്കളും വായിക്കേണ്ടിയിരിക്കുന്നു. മാറിവരുന്ന മാധ്യമസംസ്കാരവും, ലോകത്തിന്റെ എല്ലാ കോണുകളിലേക്കും തുറന്നുവെച്ച പരശ്ശതം ജാലകങ്ങളും നമ്മുടെ ചുറ്റുപാടുകളില്‍ പതിയിരിക്കുന്ന തിന്മകളും കുഞ്ഞമനസ്സുകളെ മലിനമാക്കുന്നു. ആധുനികതയുടെ പേരില്‍ നാം കൊടുക്കുന്ന അതിരില്ലാത്ത സ്വാതന്ത്ര്യം അവരെ നശിപ്പിക്കുന്നുവെങ്കില്‍ പാപഭാരം പേറെണ്ടത് നമ്മള്‍ തന്നെയാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : റൈറ്റ് തിങ്കേഴ്‌സ് ഒരു മത ഗ്രൂപ്പല്ല. അഡ്മിൻ പാനലിൽ തന്നെ വിശ്വാസികളും അവിശ്വാസികളും മുസ്ലിംകളും അമുസ്ലിംകളുമുണ്ട്. എല്ലാ രാഷ്ട്രീയ അനുകൂലികളും അല്ലാത്തവരുമുണ്ട്. ഒരു പബ്ലിക് ഗ്രൂപ് ആയതിനാൽ തന്നെ ഗ്രൂപ്പിൽ പ്രവേശനത്തിന് മാനദണ്ഡങ്ങൾ നോക്കാറില്ല. സമൂഹത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ചർച്ച ചെയ്യാൻ കഴിയുന്ന ഒരു പൊതു പ്ലാറ്റ് ഫോമായിട്ടയാണ് ഗ്രൂപ് പ്രവർത്തിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ പൊതു ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെ കുറിച്ച് ചില മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. 2014 ൽ ഫെയ്‌സ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായ ഒരാളുമായി ബന്ധപ്പെടുത്തി ഗ്രൂപ്പിനെതിരെ പ്രചരിക്കുന്ന കാര്യങ്ങളിൽ ഒരു കഴമ്പുമില്ല. 1,82,000 ൽ അധികം മെമ്പർമാരുള്ള ഒരു ഗ്രൂപ്പിലെ എല്ലാവരെയും സ്‌ക്രീൻ ചെയ്യുക സാധ്യമല്ല. മാത്രമല്ല ഗ്രൂപ്പിന്റെ പോളിസി വളരെ വ്യക്തമായി ഗ്രൂപ്പിന്റെ വാളിൽ എഴുതി വെച്ചിട്ടുണ്ട്. അതിൽ 15 ആമതായി നൽകിയ നിയമം ഐസിസ് ചർച്ചകൾ ഒരു തരത്തിലും അനുവദിക്കില്ല എന്നും അത്തരം ചർച്ചകൾ നടത്തുന്നവരെ ബാൻ ചെയ്യുമെന്നുമാണ്. ദുരൂഹമായ അജണ്ടയുമായി വരുന്ന പ്രൊഫൈലുകൾ അഡ്മിന് റിപ്പോർട്ട് ചെയ്യണമെന്ന് പലതവണ അഡ്മിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിൽ പ്രകോപിതരായി അത്തരം തീവ്ര സ്വഭാവമുള്ള ദുരൂഹ ഐഡികൾ ഗ്രൂപ് അഡ്മിനുകൾക്കെതിരെ പലപ്പോഴും പോസ്റ്റുകൾ ഇട്ടിരുന്നു. മതം, രാഷ്ട്രീയം , ശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പിൽ 2014 ൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഐഡി രണ്ടു വര്ഷം മുൻപ് സ്വന്തം ഐഡി ഉപേക്ഷിച്ച ശേഷമാണ് ദുരൂഹ സംഘടനകളുമായി ബന്ധപ്പെട്ടത് എന്ന് കരുതുന്നു. ഗ്രൂപ്പിൽ എവിടെയും അയാളുടെ ഐസിസ് അനുകൂല പോസ്റ്റുകൾ ഇട്ടതായി കാണുന്നില്ല. മാത്രമല്ല രണ്ടു ലക്ഷത്തോളം വരുന്ന അംഗങ്ങളിൽ ഒരാൾ മാത്രമായിരുന്നു അയാൾ. പൊതു സമൂഹത്തിൽ വിവിധ വിഷയങ്ങളിൽ ഇടപെടുന്ന ഗ്രൂപ് പലപ്പോഴും സംഘടിപ്പിച്ചിട്ടുള്ള എല്ലാ സംഗമങ്ങളും മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു ചേർന്നത്. അത്തരം സംഗമങ്ങളുടെ റിപ്പോർട്ടുകളും വീഡിയോകളും പ്രമുഖ മാധ്യമങ്ങളിൽ തന്നെ വന്നതാണ്. സെബാസ്റ്യൻ പോൾ എം പി യെ പോലുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഈ സംഗമങ്ങൾ . പത്രങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തി സംഘടിപ്പിക്കുന്ന ഇത്തരം സംഗമങ്ങളിൽ ജാതി മത ഭേദമന്യേ പങ്കാളിത്തവും ഉണ്ടാവാറുണ്ട്. വിവിധ ആശയക്കാരുള്ള ഒരു പൊതു ഗ്രൂപ്പിന് ഒരിക്കലും ഏതെങ്കിലും ഒരു ആശയത്തോട് ചേർന്ന് നിൽക്കാൻ കഴിയില്ല. മാത്രമല്ല ഗ്രൂപ് പോളിസി അനുസരിച്ച് തീവ്ര സ്വഭാവം പുലർത്തുന്ന പ്രൊഫൈലുകൾക്കെതിരെ ജാഗ്രത പുലർത്തി പോരുന്നുമുണ്ട്. അത് തന്നെയാണ് ഗ്രൂപ്പിന്റെ നയവും <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂയോര്‍ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വര്‍ഷം തോറും ആചരിച്ചു വരുന്ന വി: ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാള്‍ ഈ വര്‍ഷവും മെയ് മാസം 7, ഞായറാഴ്ച ആചരിക്കപ്പെടുന്നു. അന്നേ ദിവസം ക്‌നാനായ ഭദ്രാസന ആര്‍ച്ച്ബിഷപ്പ് അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്ബാനയും, പ്രദിക്ഷണവും, നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. വൈറ്റ് പ്ലെയിന്‍സ് സെന്റ്മേരീസ് ദേവാലയത്തിന്റെ ഒരു ത്രോണോസ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച പുണ്യവാന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ചു ഏവരും പെരുന്നാളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണം എന്ന് താല്പര്യപ്പെടുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും വി. സുറിയാനി സഭയുടെ ഇംഗ്ലീഷ് മിഷന്‍ ഫെലോഷിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയില്‍ ആരംഭിക്കുന്നു അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ ആശീര്‍വാദത്തോടെ സംയുക്ത വൈദീക ധ്യാനയോഗത്തിനു ന്യൂജേഴ്‌സിയില്‍ തുടക്കം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ടൂറിസമാണ്‌ ഇന്ന്‌ ഏറ്റവും വിലപിടിപ്പുള്ള വിപണി. ഇന്ത്യയുടേയും കേരളത്തിന്റെയും ടൂറിസ സാധ്യതകളെ കണ്ടെത്തുന്നതില്‍ അധികൃതര്‍ മാത്രമല്ല ജാഗരൂകരാവുന്നത്‌. ഈ വിപണിയുടെ മൂല്യമറിയുന്ന വ്യവസായികളും ടൂര്‍ ഓപ്പറേറ്റര്‍മാരും ആശുപത്രി മാനേജ്‌മെന്റുകളും ട്രാവല്‍ ഏജന്റുമാരും ജനപ്രതിനിധികളുമെല്ലാം ഉണ്ട്‌ അവരില്‍. കേരളത്തിന്റെ പ്രകൃതി രമണീയത ആസ്വദിക്കാനെത്തുന്നവര്‍ ഇവിടുത്തെ ആധുനിക ചികിത്സാ സൗകര്യം കൂടിയാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. അത്യാധുനിക ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ഇടവും കേരളമാണ്‌. അമേരിക്കയിലെ പത്തിലൊരു ശതമാനം കൊണ്ടു കേരളത്തില്‍ നിന്ന്‌ മികച്ച ചികിത്സ ലഭ്യമാകുന്നു. മുട്ട്‌ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക്‌ അവിടെ 40,000 ഡോളര്‍ ചെലവ്‌ വരുമ്പോള്‍ ഇവിടെ 4000 ഡോളറെ വരുന്നൊള്ളൂ. ഇതുകൊണ്ടെല്ലാം തന്നെ ആഫ്രിക്ക, യൂറോപ്പ്‌, ഗള്‍ഫ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ പ്രധാനമായും ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിവിധ ആതുരാലയങ്ങളില്‍ ചികിത്സതേടിയെത്തുന്നത്‌. മെഡിക്കല്‍ ടൂറിസമെന്ന ഓമനപ്പേരിലൂടെ ഇവിടെയെത്തുന്നത്‌ കോടികളുടെ വിദേശ്യനാണ്യമാണ്‌. അതുകൊണ്ടുതന്നെ ഈ ടൂറിസവ്യാപനത്തിന്‌ സര്‍വഐശ്വര്യങ്ങളുമുണ്ടാവട്ടേ എന്നാണ്‌ സര്‍ക്കാരും പ്രാര്‍ഥിക്കുന്നത്‌. ഒരുവര്‍ഷം ഒമ്പതുലക്ഷത്തോളം പേരാണ്‌ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തുന്നത്‌. ഇവരില്‍ നാല്‍പതുശതമാനവും വിദേശികളാണ്‌. സത്യത്തില്‍ കണ്ണുമഞ്ഞളിച്ചുപോകുന്ന കാഴ്‌ചകള്‍ ഇത്രമാത്രമെന്താണിവിടെ എന്നു അതിശയിക്കുന്നവരുമുണ്ട്‌. എന്നാല്‍ ആയൂര്‍വേദത്തിന്റെ മറവില്‍ നടക്കുന്ന `സുഖചികിത്സ'യെ ഉന്നംവെച്ചാണ്‌ നാട്ടിലും മറുനാട്ടിലുമുള്ളവരെത്തുന്നതെന്ന വസ്‌തുതയെ അധികൃതര്‍ പോലും തള്ളിക്കളയുന്നില്ല. സുഖചികിത്സയുടെ അനന്ത സാധ്യതകള്‍ തേടുന്നവരെ കുരുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായാണ്‌ നമ്മുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും ആയൂര്‍വേദ മസാജ്‌ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്‌. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജവുമാണ്‌ ഈ സംവിധാനം. ലോകത്തിന്റെ ഏത്‌കോണില്‍ നിന്നും ആര്‍ക്കും എപ്പോഴും ബന്ധപ്പെടാം. തികച്ചും സ്വകാര്യമായ ഈ ഇടപാടുതന്നെയാണ്‌ ഇരുകൂട്ടര്‍ക്കും കൂടുതല്‍ സൗകര്യവും. ആവശ്യക്കാരന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള മറുപടികള്‍ ഒരുക്ലിക്കില്‍ ലഭ്യമാകുമ്പോള്‍ അതില്‍പരം സംതൃപ്‌തമായ സേവനം മറ്റെന്തുണ്ട്‌?. നേരത്തെയാണെങ്കില്‍ ഇടനിലക്കാരിലൂടെയും പത്രപരസ്യങ്ങളിലൂടെയുമൊക്കെയായിരുന്നു കസ്റ്റമേഴ്‌സിനെ തേടിയിരുന്നത്‌. ഇപ്പോള്‍ അതുവേണ്ട. ആവശ്യക്കാരന്‌ പോക്കറ്റിന്റെ കനത്തിനനുസരിച്ച്‌ ഇഷ്‌ടകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കൈവരുന്നു. ആയൂര്‍വേദ ചികിത്സാരംഗത്ത്‌ കേരളത്തിന്റെ കീര്‍ത്തിയെ കടല്‍ കടത്തിയ ഒട്ടേറെ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്‌. കോട്ടക്കല്‍ ആര്യവൈദ്യശാലയും തൈക്കാട്ട്‌ മൂസ്‌ വൈദ്യരത്‌നവും നാഗാര്‍ജുനയും ശ്രീധരീയവും സര്‍ക്കാര്‍ സംരഭമായ ഔഷധിയുമെല്ലാം അവയില്‍ ചിലതുമാത്രം. 792 ആയൂര്‍വേദ ചികിത്സാ സ്ഥാപനങ്ങളും 679 ഡിസ്‌പെന്‍സറികളും 113 ആയൂര്‍വേദ ആശുപത്രികളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ആധികാരിക രേഖ. ഇതിനുപുറമേ കേളികേട്ട നാട്ടുവൈദ്യന്‍മാരുടെ പടയുമുണ്ട്‌. ഇവരുടെയൊക്കെ മറവില്‍ വ്യാജനാണയങ്ങളുമുണ്ട്‌. അലോപ്പതിയില്‍ പോലും ചികിത്സ ലഭ്യമല്ലാത്ത 95 ശതമാനം അസുഖങ്ങള്‍ക്കും ആയൂര്‍വേദം ചികിത്സ വാഗ്‌ദാനം ചെയ്യുന്നു.പക്ഷാഘാതം, ത്വക്ക്‌ രോഗങ്ങള്‍. അസ്ഥി - സന്ധിരോഗങ്ങള്‍, നട്ടെല്ലിലെ അപാകതകള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവക്കുപുറമേ മറ്റനേകം രോഗങ്ങള്‍ക്കും ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ചികിത്സയാണ്‌ ആയൂര്‍വേദത്തിന്റെ കൈമുതല്‍. മറ്റൊരു ചികിത്സക്കും നല്‍കാന്‍ കഴിയാത്ത ശാരീരികവും മാനസികവുമായ ഉണര്‍വും ഉന്‍മേഷവും അത്‌ പ്രധാനം ചെയ്യുന്നു. അലോപ്പതി ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ശരീരത്തെ തളര്‍ത്തുമ്പോള്‍ അതില്‍ നിന്നും മോക്ഷം തേടിയെത്തുന്നതും ആയൂര്‍വേദത്തിന്റെ കൈകളിലേക്കാണ്‌. എന്നാല്‍ നൂറ്റാണ്ടുകളുടെ അടിത്തറയേയും പാരമ്പര്യ വൈദ്യന്‍മാരുടെ അറിവിനേയും ചൂഷണം ചെയ്‌തുകൊണ്ടാണ്‌ പല സ്ഥാപനങ്ങളും ഇന്ന്‌ പ്രവര്‍ത്തിക്കുന്നത്‌. അടുത്തകാലത്ത്‌ ഇന്ത്യയിലെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ നടത്തിയ സര്‍വേയില്‍ 25 ശതമാനം ആതുരാലയങ്ങളുടേയും പ്രവര്‍ത്തനം സുതാര്യമല്ലെന്നാണ്‌ കണ്ടെത്തിയത്‌. അവര്‍ തങ്ങളുടെ വിജയ രഹസ്യങ്ങള്‍ തുറന്നുപറയാന്‍ കൂട്ടാക്കിയില്ല. അവയില്‍ ഒമ്പത്‌ ശതമാനവും ആയൂര്‍വേദത്തിന്റെ പേരില്‍ വലിയ പരസ്യവാചകങ്ങളിലൂടെ മികച്ച ചികിത്സ വാഗ്‌ദാനം ചെയ്യുന്നവയായിരുന്നു. ഇവയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നാണ്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മാര്‍ക്കറ്റ്‌ റിസര്‍ച്ച്‌ (ഐ സി എം ആര്‍)ന്റെ സര്‍വേ അടിവരയിടുന്നത്‌. ഉപഭോക്താക്കള്‍ ഉന്നയിച്ച ആരോപണങ്ങളോട്‌ പ്രതികരിക്കാന്‍ പോലും ചില മാനേജ്‌മെന്റുകള്‍ തയ്യാറായില്ലത്രെ. ആയൂര്‍വേദ മസാജ്‌ സെന്ററുകളില്‍ നിന്ന്‌ നഴ്‌സുമാര്‍ നല്‍കുന്ന പരിചരണം കൊണ്ട്‌ സംതൃപ്‌തി കണ്ടെത്താനുമാണെത്രെ പലരും ഉഴിച്ചില്‍ ചികിത്സക്കെത്തുന്നത്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ തിരൂരിലെ ഒരു മര്‍മ ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നി സംഘടിച്ചെത്തിയ നാട്ടുകാര്‍ക്ക്‌ അനാശാസ്യ പ്രവര്‍ത്തനത്തിന്‌ കയ്യോടെ പിടികൂടേണ്ടിവന്നത്‌ പ്രദേശത്തെ പോലീസുകാരെ തന്നെയായിരുന്നു. ഉഴിച്ചിലുകാരിയും വേറെ ചിലമാന്യന്‍മാരും പിറകുവഴിയിലൂടെ ഓടി മറഞ്ഞു. കൊടുവള്ളിയില്‍ കഴിഞ്ഞ ദിവസമാണ്‌ വീട്‌ കേന്ദ്രീകരിച്ച്‌ നടത്തുന്ന മര്‍മ ചികിത്സാ കേന്ദ്രത്തില്‍ നിന്ന്‌ മൂന്നുപേരെയും ഒരു സ്‌ത്രീയേയും അറസ്റ്റ്‌ ചെയ്‌തത്‌. നാട്ടുകാര്‍ക്ക്‌ നേരത്തെ സംശയം തോന്നിയിരുന്നുവെങ്കിലും ഈയിടെയാണ്‌ അവര്‍ നിരീക്ഷണം ശക്തമാക്കിയത്‌. എന്നാല്‍ ഇതെല്ലാം പരല്‍മീനുകള്‍ മാത്രമാണ്‌. തിമിംഗലങ്ങള്‍ ഒരിക്കലും പിടിക്കപ്പെടുന്നില്ലെന്ന്‌ മാത്രമല്ല അവര്‍ക്ക്‌ എത്രകാലംവേണമെങ്കിലും രഹസ്യമായി പ്രവര്‍ത്തിക്കാന്‍ വളക്കൂറുള്ള മണ്ണാണ്‌ കേരളം. ഗൂഡല്ലൂരിലെ മര്‍മ ചികിത്സാകേന്ദ്രത്തിലേക്ക്‌ ഇരുപത്തിയഞ്ച്‌ വയസ്സില്‍ താഴെ പ്രായമുള്ള നഴ്‌സുമാരെ ആവശ്യമുണ്ട്‌. ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകളും മറ്റാനുകൂല്യങ്ങളും. മുന്‍പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഒന്നരവര്‍ഷംമുമ്പ്‌ പ്രമുഖ പത്രത്തിലെ ക്ലാസിഫൈഡ്‌പേജില്‍ പ്രത്യക്ഷപ്പെട്ട പരസ്യം ശ്രദ്ധയില്‍പ്പെട്ടാണ്‌ വിവാഹമോചിതയും ഒരുകുഞ്ഞിന്റെ മാതാവുമായ നിലമ്പൂരിലെ സുനന്ദയും (യഥാര്‍ഥപേരല്ല) കൂട്ടുകാരിയും വിളിക്കുന്നത്‌. നഴ്‌സിംഗിന്‌ പഠിച്ചുകൊണ്ടിരിക്കേയായിരുന്നു സുനന്ദയുടെ വിവാഹം. മൂന്നുവര്‍ഷത്തിനിടെ വിവാഹവും പ്രസവവും വിവാഹമോചനവും എല്ലാം കഴിഞ്ഞു. പിന്നെ അവള്‍ക്കാവശ്യം ഒരു ജോലിയായിരുന്നു. അതിനുള്ള അന്വേഷണത്തിനിടെയായിരുന്നു ആ പരസ്യം ശ്രദ്ധയില്‍പ്പെടുന്നത്‌. ഇന്റര്‍വ്യൂ സമയത്ത്‌ മാനേജിംഗ്‌ ഡയറക്‌ടറായ ഡോക്‌ടര്‍ തന്നെ ഇവരോട്‌ പറഞ്ഞു. ഇവിടെ വരുന്ന കസ്റ്റമേഴ്‌സിനെ പൂര്‍ണമായി തൃപ്‌തിപ്പെടുത്തുക എന്നതാണ്‌ നിങ്ങളുടെ ഡ്യൂട്ടി. അതിനു ചില വിട്ടുവീഴ്‌ച്ചക്കൊക്കെ തയ്യാറാവേണ്ടി വരും. അതിനു സമ്മതമാണോ...? സുനന്ദ വിട്ടുവീഴ്‌ചക്ക്‌ തയ്യാറായി. കൂട്ടുകാരി ഇന്റര്‍വ്യൂ പൂര്‍ത്തിയാകുംമുമ്പേ മുറിവിട്ടോടേണ്ടി വന്നു. എന്നാല്‍ വിട്ടുവീഴ്‌ചയുടെ വ്യാപ്‌തിയെക്കുറിച്ച്‌ കൂട്ടുകാരി അറിയുന്നത്‌ സ്ഥാപനയുടമയടക്കം പത്തോളം പേര്‍ അനാശാസ്യപ്രവര്‍ത്തനത്തിന്‌ പോലീസ്‌ പിടിയിലായപ്പോഴായിരുന്നു. അവരിലൊരാളായിരുന്നു സുനന്ദയും സുനന്ദയെപോലെ ഇരകളായിതീര്‍ന്നവരും അടുത്തകെണിയില്‍ കുരുങ്ങാന്‍ ഒരുങ്ങിനില്‍ക്കുന്നവരുമുണ്ട്‌ ഒരുപാട്‌. ആയൂര്‍വേദ ചികിത്സാവികസനത്തിന്റെ ഇരകളാവാന്‍ വിധിക്കപ്പെടുന്നത്‌ പലപ്പോഴും തൊഴില്‍തേടിയെത്തുന്ന സ്‌ത്രീകളാണ്‌. ചിലര്‍ക്ക്‌ രോഗികളില്‍ നിന്നുണ്ടാകുന്ന ദുരനുഭവമാണെങ്കില്‍ പെരിന്തല്‍മണ്ണക്കടുത്തുള്ള സ്ഥാപനത്തില്‍ നഴ്‌സായിരുന്ന 23കാരിക്ക്‌ സ്ഥാപനത്തിലെ ഡോക്‌ടര്‍ തന്നെയായിരുന്നു വില്ലന്‍. വിവാഹ വാഗ്‌ദാനത്തില്‍ മോഹാലസ്യപ്പെട്ട്‌ അവള്‍ക്ക്‌ കൂട്ടുനില്‍ക്കേണ്ടിവന്നത്‌ പലവൃത്തികേടുകള്‍ക്കുമായിരുന്നുവെത്രെ. ഇവിടെനിന്നും രക്ഷപ്പെട്ട്‌ ഗൂഡല്ലൂരിലെ സ്ഥാപനത്തിലാണവള്‍ എത്തിപ്പെട്ടത്‌. പോലീസ്‌ റെയ്‌ഡുണ്ടായ ദിവസം ഡ്യൂട്ടിയില്ലാത്തത്‌കൊണ്ട്‌ മാത്രമാണ്‌ രക്ഷപ്പെട്ടതും. കോഴിക്കോട്‌ ഒരു മസാജ്‌ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന രാജിയുടെ വിലാസവും ഫോണ്‍ നമ്പറും തന്നത്‌ ശാഹിദ എന്ന നഴ്‌സായിരുന്നു. അവള്‍ക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്‌ തുറന്നുപറയാന്‍ രാജി തയ്യാറായില്ല. ഈ മേഖലയില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട്‌ സ്ഥാപനങ്ങളുണ്ട്‌. അവിടെ മാന്യമായ രീതിയില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുമുണ്ട്‌. അവരെല്ലാം മോശപ്പെട്ടവരാണെന്ന സന്ദേശമാവും ഇതിലൂടെ ഉണ്ടാവുക. ചിലകള്ള നാണയങ്ങളുണ്ട്‌. അവര്‍ക്ക്‌ വഴങ്ങി പ്രവര്‍ത്തിക്കുന്നവരുമുണ്ടാവും. പക്ഷേ എന്നുകരുതി എല്ലാവരേയും ഒരേ അളവുകോല്‍കൊണ്ട്‌ അളക്കുന്നത്‌ ശരിയല്ലല്ലോ. എന്നാണ്‌രാജിയുടെ പക്ഷം. ഈ രംഗത്ത്‌ സേവനം ചെയ്യുന്ന പലരും പ്രതികരിക്കാനും തയ്യാറായില്ല. ആയൂര്‍വേദ മേഖലയില്‍ വ്യാജ ചികിത്സാ കേന്ദ്രങ്ങളെ സൃഷ്‌ടിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമം നടത്തുകയാണെന്ന്‌ ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്‌. അംഗീകൃത യോഗ്യതയില്ലാതെ പ്രകൃതിചികിത്സ നടത്തുന്നവര്‍ക്ക്‌ ബി ക്ലാസ്‌ രജിസ്‌ട്രേഷന്‍ നല്‍കാനുള്ള സംസ്ഥാന നിലപാട്‌ കേന്ദ്ര നിര്‍ദേശത്തിന്‌ വിരുദ്ധമാണെന്നാണ്‌ അവര്‍ പറയുന്നത്‌. അംഗീകൃത യോഗ്യതയുള്ളവരുടെ തന്നെ വിദ്യാഭ്യാസ യോഗ്യത പ്ലസ്‌ടുവാണ്‌. പതിനഞ്ച്‌ വര്‍ഷത്തെ പ്രവൃത്തി പരിചയവും മുപ്പത്തിയഞ്ച്‌ വയസ്സും ഉള്ളവര്‍ക്ക്‌ പ്രത്യേകയോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ബി ക്ലാസ്‌ രജിസ്‌ട്രേഷന്‍ നല്‍കാനായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍ ഇതിന്റെ മറവില്‍ യോഗ്യത എസ്‌ എസ്‌ എല്‍ സിയും ചികിത്സാ പരിചയം പത്തുവര്‍ഷമാക്കി ഇളവുചെയ്യുകയാണ്‌ സര്‍ക്കാറെന്നും ഇവര്‍ പറയുന്നു. നിലവിലുള്ള സ്ഥാപനത്തെക്കുറിച്ചു തന്നെ വ്യാപകമായ പരാതികള്‍ നിലനില്‍ക്കുമ്പോള്‍ പുതിയ നിയമംകൂടി പ്രാബല്യത്തിലായാല്‍ വ്യാജ ചികിത്സാ കേന്ദ്രങ്ങളും അതുവഴി ചൂഷണങ്ങളും വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റൊരു തമാശകേള്‍ക്കണോ..? വിപണിയില്‍ ഇന്ന്‌ പുറത്തിറങ്ങുന്നത്‌ ആയിരക്കണക്കിന്‌ ആയൂര്‍വേദ മരുന്നുകളാണ്‌. ആയൂര്‍വേദത്തിന്റെ നിലനില്‍പ്പ്‌ തന്നെ പച്ചമരുന്നിലാണ്‌. എന്നാല്‍ ചികിത്സക്കും മരുന്ന്‌ നിര്‍മാണത്തിനും ആവശ്യമായ പച്ച മരുന്നുകള്‍ തന്നെ കിട്ടാക്കനിയായിരിക്കുന്നു. തമിഴ്‌നാടിനെ ആശ്രയിച്ചായിരുന്നു സംസ്ഥാനത്ത്‌ അടുത്തകാലംവരെ പച്ചമരുന്നുകളുടെ നിര്‍മാണം. എന്നാല്‍ സര്‍പ്പഗന്ധി, ആടലോടകം, കുറുന്തോട്ടി, അമുക്കുരം, രാമച്ചം, കടുക്ക, നെല്ലിക്ക, താണിക്ക, മുഞ്ഞ, ഓരിലമൂല, കൂവളം, പയ്യാന, പാതിരി, തിപ്പലി, ഞെരിഞ്ഞില്‍, തുടങ്ങിയ ഔഷധ സസ്യങ്ങളെല്ലാം നാടുനീങ്ങിയിരിക്കുന്നു. കാട്ടുമരങ്ങളുടെ തോല്‍ഉള്‍പ്പെടെ അങ്ങാടി മരുന്നുകളായി വില്‍പ്പന നടത്തരുതെന്നാണ്‌ വനം വകുപ്പിന്റെ നിര്‍ദേശം. ഇതുമൂലം മരുന്ന്‌ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ ആവശ്യത്തിന്‌ ലഭിക്കുന്നില്ല. വേണ്ടത്ര ഔഷധക്കൂട്ടുകളില്ലാതെയാണ്‌ പല മരുന്നുകളും വിപണിയിലെത്തുന്നതും. പക്ഷേ അതൊന്നും വിദഗ്‌ധ ചികിത്സ വാഗ്‌ദാനം ചെയ്യുന്ന സ്ഥാപനങ്ങളോ മരുന്ന്‌ കമ്പനികളോ അംഗീകരിച്ചു തരില്ല. എന്നാല്‍ ലോകത്തിലെ സകലമാന അസുഖങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ വാഗ്‌ദാനം ചെയ്യുന്ന മരുന്നുകളിലെല്ലാം ഈ ഔഷധക്കൂട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന പരസ്യവാചകമാവും കാണുക. ദഹന വ്യവസ്ഥയുടെ താളംതെറ്റല്‍ കാരണമായി ഉണ്ടാകുന്ന പൈല്‍സിന്‌ ഫലപ്രദമായ ഔഷധമായ ഹരിദ്രയില്‍ ഈ കൂട്ടുകളെല്ലാം പ്രത്യേക ആനുപാതത്തില്‍ ചേര്‍ക്കുന്നുവെന്നാണ്‌ പരസ്യവാചകം. പൈല്‍സിനുമാത്രമല്ല മറ്റനവധി രോഗങ്ങള്‍ക്കും അത്യുത്തമമാണെന്ന അവകാശവാദത്തിലാണ്‌ വിപണനം നടത്തുന്നത്‌. ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നെന്ന പേരില്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്ന മുസ്ലി പവര്‍ എക്‌സട്രയുടെ മൂവാറ്റുപുഴയിലെ ഫാക്‌ടറിയില്‍ 2009 ഒക്‌ടോബര്‍ 15ന്‌ ട്രഗ്‌സ്‌ കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം റെയ്‌ഡ്‌ നടത്തുകയുണ്ടായി. വ്യാജമരുന്നുകളും ഔഷധക്കൂട്ടുകളുമാണ്‌ പിടിച്ചെടുത്തത്‌. പക്ഷേ സംഭവം വാര്‍ത്തയെയായില്ല. ഇന്നും മലയാളിയെ ലോകവിവരങ്ങള്‍ അറിയിക്കുന്ന ദൃശ്യമാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ കുടംബത്തിന്‌ അധികക്കരുത്ത്‌ വാഗ്‌ദാനം ചെയ്യുന്ന ഈ ഔഷധമാണ്‌. ലോകത്തു തന്നെ ആദ്യമായി എയ്‌ഡ്‌സിന്‌ മരുന്നെന്ന അവകാശ വാദത്തിന്റെ ശബ്‌ദമുയര്‍ന്നത്‌ ആയൂര്‍വേദത്തിന്റെ മറവില്‍ കൊച്ചുകേരളത്തില്‍ നിന്നാണ്‌. അതേ വ്യക്തി ഇതാ വീണ്ടും കാന്‍സര്‍, ഹൃദ്രോഗം, കരള്‍രോഗം, ലൈംഗിക രോഗങ്ങള്‍, തൈറോയ്‌ഡ്‌, അസ്ഥിക്ഷയം, അള്‍ഷിമേഴ്‌സ്‌, തുടങ്ങിയ ഒട്ടനവധി അസുഖങ്ങള്‍ക്ക്‌ മരുന്ന്‌ കണ്ടെത്തിയതായി അവകാശപ്പെടുന്നു. സി എഫ്‌ എസ്‌ ക്യൂര്‍ എന്ന ക്യാപ്‌സ്‌ൂളും സിറപ്പും ഉത്തമമാണെന്നാണ്‌ ഇദ്ദേഹം തന്റെ വെബ്‌സൈറ്റിലും പ്രമുഖ മലയാള പത്രത്തിലും പരസ്യം ചെയ്യുന്നത്‌. ഇതെല്ലാം ആയൂര്‍വേദത്തിന്റെ പേരിലാണ്‌. അസുഖങ്ങള്‍ വരുമ്പോള്‍ മാത്രമല്ല അസുഖമില്ലാത്തപ്പോഴും ശരീരത്തിനും മനസ്സിനും ഉണര്‍വും ഉന്‍മേഷവും പകരുന്ന മികച്ച ട്രീറ്റുമെന്റുകളാണ്‌ മസാജ്‌ പാര്‍ലറുകളുടേയും വാഗ്‌ദാനം. പുരുഷന്‍മാര്‍ക്ക്‌ സ്‌ത്രീകളും സ്‌ത്രീകള്‍ക്ക്‌ ആവശ്യമെങ്കില്‍ പുരുഷന്‍മാരെയും വെച്ചാണ്‌ മികച്ച ചികിത്സാ പരിചരണമൊരുക്കുന്നതും. എല്ലാത്തിനും ആയൂര്‍വേദത്തിന്റെ തലയില്‍തൊട്ടാണ്‌ ആധികാരികത നല്‍കുന്നതും. ഇതിന്റെയെല്ലാം പേരില്‍ കൊഴുക്കുന്നത്‌ ലൈംഗിക വ്യാപാരമാണ്‌. ഇരകളാക്കപ്പെടുന്നതോ പാവപ്പെട്ട ജീവനക്കാരും. കുറുക്കുവഴികളിലൂടെ കുതിച്ചുയരാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാണ്‌ ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്‌. ഇവരോടൊപ്പം എന്തിനും തയ്യാറുള്ള ചില സ്‌ത്രീകളും ഉണ്ടാവും. ഇവരെവെച്ചാണ്‌ സ്ഥാപനം മുന്നോട്ടു പോകുന്നതും. ഇതിനിടയിലേക്കാണ്‌ പലരും വന്ന്‌ വീഴുന്നതും. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും ആയൂര്‍വേദത്തിന്റെ മഹത്വത്തെ കടല്‍ കടത്തുകയും ചെയ്‌ത സ്ഥാപനങ്ങള്‍ക്കെല്ലാം ചീത്തപ്പേരുണ്ടാക്കുകയാണിത്തരം സ്ഥാപനങ്ങള്‍. ജരാനരകളെ പഴങ്കഥയാക്കാനും നിത്യയൗവനം മോഹിച്ചും ആയൂര്‍വേദത്തിലൂടെ ആരോഗ്യകരമായ ജീവിതം സ്വപ്‌നം കാണുന്നവരില്‍ എത്രപേര്‍ക്കാണ്‌ സന്തോഷകരമായ ജീവിതം തിരികെ ലഭിക്കുന്നത്‌....? ഇത്തരം സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ എത്രപേരാണ്‌ ചൂഷണത്തിനിരയാകാതിരിക്കുന്നത്‌...? സംശയങ്ങളുടെ നിഴലില്‍ നിന്ന്‌ എന്നാണിവര്‍ സംശുദ്ധിയുടെ പാതയിലേക്ക്‌ ഇറങ്ങിവരിക ...? അതുവരെ മലയാളിയുടെ സംശയങ്ങള്‍ അവശേഷിക്കുക തന്നെചെയ്യും. വളരെ നല്ല ലേഖനം, പക്ഷെ ഇതൊന്നും കേൾകുവാൻ ഭരിക്കുന്നവർക്കു സമയമില്ല, കാലികപ്രസക്തമയ ഇതരം പോസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു നാട്ടിലെ പെണ്ണുങ്ങള്ക്കു വേണ്ടി സംസാരിക്കുന്നവരൊക്കെ എവിടെപ്പോയി. ഷാനിമോള് ഉസ്മാനും ഗീതട്ടീച്ചറുമൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ ഈ മേഖലയിൽനടക്കുന്ന ചൂഷണങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ആർക്കും സമയമില്ല. സ്ത്രീകളെ ചൂഷണം ചെയ്യാനായി ഒരു വിഭാഗവും അതിനു സർവ്വസമ്മതരായി ചില സ്ത്രീകളും ഉണ്ടല്ലോ. അവസാനം പിടിക്കപ്പെടുമ്പോൾ ഇരയായി അഭിനയവും.. ടൂറിസത്തിന്റെ മറവില്‍ സെക്‌സ്‌ ടൂറിസം വളരെ സജീവമാണെങ്കിലും ഇതിനെതിരെ പ്രവര്‍ത്തിക്കാത്ത സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ഇവിടെ കിളിരൂര്‍, ഐസ്‌ക്രീം പാര്‍ലര്‍ തുടങ്ങി നിരവധി കേസുകളുടെ പരമ്പരകളുടെ ചരിത്രം കേരള രാഷ്ട്രീയത്തിനുണ്ട്‌. കൂടാതെ കൊല്ലത്തുനിന്ന്‌ ബാഗ്ലൂരിലേക്ക്‌ പോകാന്‍ തൃശൂര്‍ വഴി വന്ന്‌ മഞ്ചേരിയിലൂടെ യാത്രനടത്തുന്നതിനിടെ താത്‌ക്കാലിക വിശ്രമത്തിനെത്തുന്ന ഉണ്ണിത്താന്മാന്‍മാരും അടക്കിവാഴുമ്പോള്‍ രാഷ്ട്രീയക്കാര്‍ നടപടിയെടുക്കുന്നില്ല...നടപടിയെടുക്കുന്നില്ല....എന്ന്‌ വാതോരാതെ വിളിച്ചുപറയുന്നതിലെ ഔചിത്യമാണ്‌ മനസ്സിലാകാതെ പോകുന്നത്‌. ഹംസ ആലുങ്ങലിന്‌ ഭാവുകങ്ങള്‍ നേരുന്നു നല്ല പോസ്റ്റെന്ന്‌ ഒരുഭംഗി വാക്കിനായി പറയുകയല്ല. വിഷയത്തിന്റെ എല്ലാവഷങ്ങളും ചര്‍ച്ച ചെയ്യുന്നു. പരിഹാരങ്ങളും. വിവരങ്ങളോ ആധികാരികവും വസ്‌തുനിഷ്‌ടവും. താങ്കളുടെ ഓരോ പോസ്റ്റും ഒന്നിനൊന്ന്‌ മെച്ചം.... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മഴക്കെടുതി : പ്രളയദുരിതത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ട 1000 പേര്‍ക്ക് ഓര്‍ത്തഡോക്‌സ് സഭ ഭവനപുനര്‍നിര്‍മ്മാണ സഹായം നല്‍കും,Raining flood Orthodox Church Housing assistance providedkeralaonlinenews.com | Malayalam news, kerala news, onlinenews, മഴക്കെടുതി : പ്രളയദുരിതത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ട 1000 പേര്‍ക്ക് ഓര്‍ത്തഡോക്‌സ് സഭ ഭവനപുനര്‍നിര്‍മ്മാണ സഹായം നല്‍കും കോട്ടയം: കേരളത്തില്‍ സമാനതകളില്ലാത്ത വിധം പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പങ്കെടുത്ത സൈനീകര്‍, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധസേവകര്‍, ഈ പ്രശ്‌നത്തിന്റെ ഗൗരവം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഠിനാദ്ധ്വാനം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ അനുമോദനം അര്‍ഹിക്കുന്നു. മനുഷ്യത്വം മരിച്ചിട്ടില്ലെന്നും വെല്ലുവിളികളെ നേരിടാന്‍ ജാതി-മത കക്ഷിരാഷ്ട്രീയ ഭേദമെന്യ മലയാളികള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഭദ്രാസന-ഇടവക തലങ്ങളിലും ആദ്ധ്യാത്മീയ സംഘടനാപ്രവര്‍ത്തകരുടെ നേതൃത്വത്തിലും നടക്കുന്ന രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതോടൊപ്പം താഴെപ്പറയുന്ന പദ്ധതികള്‍ സഭ ഏറ്റെടുക്കുന്നതാണ്. സഭയിലെ മേല്പട്ടക്കാരും, വൈദീകരും, സഭാസ്ഥാപനങ്ങളിലെ ജീവനക്കാരും, സഭാംഗങ്ങളായ ഉദേ്യാഗസ്ഥരും ഒരു ദിവസത്തെ വരുമാനമെങ്കിലും സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. പ്രളയദുരിതത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ടവരില്‍ അര്‍ഹരായ 1000 പേര്‍ക്ക് ഭവന പുന:നിര്‍മ്മാണ സഹായം നല്‍കും,സഭയുടെ സേവനവിഭാഗമായ ആര്‍ദ്രയുടെ ആഭിമുഖ്യത്തില്‍ 1000 നിര്‍ധന കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കും. പ്രളയദുരിതബാധിതര്‍ക്ക് സഭാവക ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സാസഹായം നല്‍കും.,സഭയുടെ വൈകാരികസഹായ കേന്ദ്രമായ 'വിപാസന'യുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് സഹായം ഏര്‍പ്പെടുത്തും. പ്രളയദുരിതത്തില്‍പ്പെട്ട് പഠനം മുടങ്ങാനിടയുളള വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കും. പ്രളയത്തെതുടര്‍ന്ന് മലിനമായ പൊതു ഇടങ്ങളും സ്ഥാപനങ്ങളും ശുചീകരിക്കുന്നതിന് യുവജന- വിദ്യാര്‍ത്ഥി സംഘടനാംഗങ്ങള്‍ സഹകരിക്കും. ആദ്ധ്യാത്മീക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യസാധനങ്ങള്‍, വസ്ത്രം, മരുന്ന് എന്നിവ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും. ഉപജീവനമാര്‍ഗ്ഗമായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെവരില്‍ അര്‍ഹിക്കുന്നവര്‍ക്ക് സഹായം നല്‍കും. കേരളത്തിലെ ഇടവകകള്‍ക്കൊപ്പം ബാഹ്യകേരളത്തിലെയും വിദേശങ്ങളിലെയും ഇടവക അംഗങ്ങളോട് ഈ സംരംഭത്തില്‍ സഹകരിക്കണമെന്ന് പ്രതേ്യകിച്ച് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആഗസ്റ്റ് 24 വെളളിയാഴ്ച്ച ഉപവസിച്ച് ഉപവാസമിച്ചം സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സഭാംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സഭയുടെ ആഭിമുഖ്യത്തില്‍ പ്രളയദുരിതാശ്വാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്താ പ്രസിഡന്റും, സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ കണ്‍വീനറും, ഫാ. എബിന്‍ അബ്രഹാം കോര്‍ഡിനേറ്ററുമായുളള സമിതിയെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്, അഡ്വ. ബിജു ഉമ്മന്‍, പ്രൊഫ. പി.സി ഏലിയാസ് എന്നിവര്‍ പങ്കെടുത്തു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ്രളയം: യു.എന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 31,000 കോടി വേണം മൃതദേഹങ്ങള്‍ അനാവശ്യമായി പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫോറന്‍സിക് വിഭാഗം മേധാവി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Home / NEWS / Keralam / മലചവിട്ടാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു; പിന്നാലെ വധഭീഷണിയും കോഴിക്കോട്: ശബരിമല തീര്‍ഥാനടത്തിനായി മാലയിട്ട് ഒരുങ്ങിയ യുവതിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതിന് പിന്നാലെ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും വധഭീഷണിയും അസഭ്യവര്‍ഷവും തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യധനകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സൂര്യ ദേവാര്‍ച്ചന എന്ന യുവതിക്കാണ് ജോലി നഷ്ടമായത്. കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥനയോടെ പൂജിച്ചാണ് മാലയിട്ടതെന്ന് യുവതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും പൊലിസിന്റെ സുരക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും ഇവര്‍ പറഞ്ഞിരുന്നു. Previous: ശബരിമലയിലെ ആക്രമണങ്ങള്‍ ആസൂത്രിതം; കലാപം സൃഷ്ടിക്കാന്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളും; ഏഷ്യാനെറ്റ് ന്യൂസിനെയും റിപ്പോര്‍ട്ടറിനെയും ആക്രമിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ശബ്ദസന്ദേശം പുറത്ത് Next: ആര്‍ട്ടിസ്റ്റ് ബേബി ചീപ്പാണ്; യൂണിറ്റ് അംഗമായ കറുത്തവര്‍ഗ്ഗക്കാരിയെ അപമാനിച്ചു; അലന്‍സിയറിനെതിരെ വീണ്ടും ലൈംഗികാരോപണം; ഫേസ്ബുക്കില്‍ അമേരിക്കന്‍ മലയാളിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  ആഘോഷ രാവുണരുകയായി;കൂട്ടുകാരിയുടെ വിവാഹ ദിവസത്തിന് മുമ്പ് താരങ്ങളുടെ ഡാന്‍സ് പ്രാക്ടീസ് -Sonam Kapoor’s wedding preparations: Varun Dhawan, KJo and Arjun Kapoor share snippets from dance rehearsals സോനത്തിന്റെ വിവാഹ ആഘോഷങ്ങള്‍ക്കായുള്ള ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന താരങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ് സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകര്‍ക്കുകയാണ്. ആശംസകള്‍ അറിയിക്കാനായി അനില്‍ കപൂറിന്റെ മുംബൈയിലെ വസതിയിലേക്ക് നിരവധി താരങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങി നിരവധി പേരാണ് വീട്ടിലെത്തി കൊണ്ടിരിക്കുന്നത്. താര വിവാഹത്തിന് മോടി കൂട്ടാന്‍ ബോളിവുഡ് താരങ്ങളുടെ നൃത്തവുമുണ്ടാകും. സോനത്തിന്റെ വിവാഹ ആഘോഷങ്ങള്‍ക്കായുള്ള ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന താരങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കരണ്‍ ജോഹറും വരുണ്‍ ധവാനും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അര്‍ജുന്‍ കപൂറും മറ്റും ഡാന്‍സ് ചെയ്യുന്നത് കാണാം. മെയ് 7 ന് മെഹന്ദി ചടങ്ങിന്റെ ആഘോഷങ്ങൾ തുടങ്ങും. വിവാഹചടങ്ങിന് ക്ഷണിക്കപ്പെട്ടവർ വെളുത്ത നിറത്തിലുള്ള വസ്ത്രം ആയിരിക്കും ധരിക്കുക. ചടങ്ങിൽ താരങ്ങളുടെ പരിപാടികളും ഉണ്ടായിരിക്കും. വിവാഹ ചടങ്ങ് മെയ് 8ന് ഉച്ചകഴിഞ്ഞ് നടക്കും. ഇന്നേ ദിവസം ക്ഷണിതാക്കളോട് ഇന്ത്യൻ പരമ്പരാഗത വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബോളിവുഡ് താരങ്ങൾക്കായി വൈകിട്ട് വിരുന്നു സൽക്കാരവുമുണ്ട്. ബി ടൗണിലെ വൻ താരങ്ങലെല്ലാം നവദമ്പതികൾക്ക് ആശംസകൾ നേരാനായി എത്തും. വരാപ്പുഴ കസ്റ്റഡി മരണം കേരളത്തിന് അപമാനമുണ്ടാക്കി, കുറ്റം ചെയ്താൽ പൊലീസ് ആയാലും നടപടിയെടുക്കും: പിണറായി വിജയൻ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സോഫ്റ്റ് വെയറുകള്‍ക്ക് പകര്‍പ്പവകാശം ഇല്ലാത്തതാണ്‍ സമൂഹത്തിന്റെ ശരിയായ ദിശയിലെക്കുള്ള വികാസത്തിനു നല്ലതെന്നു പ്രൊഫ. ഏബന്‍ മോഗ്ലന്‍ “പേറ്റന്റ്, കോപ്പി റൈറ്റ്സ്, നോളജ് കോമണ്‍സ്“ എന്ന വിഷയത്തില്‍ ആസൂത്രണ ബോര്‍ഡ്, ഐ.ടി.മിഷന്‍, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി തിരുവനന്തപുരത്ത സംഘടിപ്പിച്ച ശില്പശാലയില്‍ കോളംമ്പിയ യൂനിവേഴ്സിറ്റി യിലെ പ്രൊഫ. ഏബന്‍ മോഗ്ലന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രഭാത് പട്നായിക് , ഐ.ടി. സ്പെഷ്യല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലും എന്നിവര്‍ പങ്കെടുത്തു. സോഫ്റ്റ് വെയറുകള്‍ക്ക് പകര്‍പ്പവകാശം ഇല്ലാത്തതാണ്‍ സമൂഹത്തിന്റെ ശരിയായ ദിശയിലെക്കുള്ള വികാസത്തിനു നല്ലതെന്നു പ്രൊഫ. ഏബന്‍ മോഗ്ലന്‍ എടുത്തു പറഞ്ഞു. ഇലക്ട്രോണിക് ലോകത്തെ നിയന്ത്രിക്കുന്നവര്‍ വിജയിക്കുന്ന സമകാലിക ലോകത്താണ്‍ നാം ജീവിക്കുന്നതെന്നും, ഇതിനെ നീതിനിഷേധമോ അല്ലാതെയോ മറികടക്കുന്നവര്‍ കരുത്തരായി ജീവിക്കുന്നു. പരാജിതരാവുന്നവര്‍ വിജയികളുടെ ചൊല്‍പ്പടിക്കു ജീവിക്കുന്നു. ഇങ്ങനെയുണ്ടാവുന്ന പ്രശ്നത്തെ അതിജീവിക്കാന്‍ സാധ്യമായ മാര്‍ഗ്ഗം സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുപകരം ചെറു കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിച്ച് എതിര്‍പ്പിനെ എതിര്‍ത്ത് (റെസിസ്റ്റ് ദ റെസിസ്റ്റന്‍സ്)തോല്പിക്കാനുള്ളശക്തി ഇത്തരം ഇങ്ങനെ നേടണമെന്നു അദ്ദേഹം പറഞ്ഞു.നൂതനവും സൃഷ്ടിപരമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കുത്തകാവകാശം നല്‍കണമെന്ന വാദം ശരിയല്ലെന്ന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങളുടെ വക്താവായ പ്രൊഫ. മോഗ്ലന്‍ അഭിപ്രായപ്പെട്ടു. പേറ്റന്റിനെയും, പകര്‍പ്പവകാശത്തെയും കുറിച്ച് മുഖ്യപ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം.പരിമിതികളില്ലാത്ത കൂട്ടായ്മയുടെ സുവര്‍ണ്ണ ഉദാഹരണമായി സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയെ പ്രൊഫ. മോഗ്ലന്‍ ചൂണ്ടിക്കാട്ടി ഒപ്പം നേരെ എതിര്‍ ദിശയിലുള്ള പ്രവര്‍ത്തനത്തിനു പുതിയ അഗോളവല്‍ക്റിത ലോകത്തിലെ സമ്പന്നനായ ബില്‍ഗേറ്റ്സിന്റെ ഉടമസ്തതയിലുള്ള മൈക്രൊസൊഫ്റ്റിനെ ഉദാഹരണമായി പ്രൊഫ. മോഗ്ലന്‍ ചൂണ്ടിക്കാട്ടി. 'സൃഷ്ടിപരവും നൂതനവും ആയ പ്രവര്‍ത്തനങ്ങളിലൂടെ ആയിരുന്നില്ല ബില്‍ ഗേറ്റ്സ് സമ്പന്നനായത് . ചെറുകിട സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കള്‍നിര്‍മിച്ച സോഫ്റ്റ്‌വെയറുകള്‍ കുറച്ച് പണം കൊടുത്ത് സ്വന്തമാക്കിയും അതിന്റെ ഉപയോക്താക്കളെ പ്രോപ്രൈറ്ററി നീയമത്തിലൂടെ നിയന്ത്രിച്ചുംമൈക്രോസോഫ്ടിന്റെ അറ്റാദായം വര്‍ധിപ്പിച്ചു . മൈക്രോ സോഫ്റ്റിന്റെ വേര്‍ഡ് തന്നെ ഉദാഹരണമായെടുക്കുക. വളരെ ചെറിയ ചെറിയ കൂട്ടിചേര്‍ക്കലുകള്‍ മാത്രം നടത്തിയാണ്‍ ഒരോ പുതിയ പതിപ്പുകളും വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്പകര്‍പ്പവകാശ നിയമങ്ങള്‍ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വത്തിനുതന്നെ എതിരാണ്. ഇപ്പോഴത്തെ പകര്‍പ്പവകാശ നീയമം അനുസരിച്ച് ഉല്‍പ്പന്നമോ പ്രക്രീയയോ വികസിപ്പിച്ചെടുത്ത സ്ഥാപനത്തിനോ അല്ലെങ്കില്‍ വ്യക്തിക്കോ ഇരുപത് വര്‍ഷത്തെക്കു പകര്‍പ്പവാകാശം ലഭിക്കും എന്നാല്‍ സങ്കേതികമായി അഭൂത പൂര്‍വമായ വളര്‍ച്ച കൈവരിക്കുന്ന സമകാലിക ലോകത്ത് ഇത് വളരെ കൂടിയ കാലയളവാണെന്നും 5 വര്‍ഷമായി ഇതിനെ മാറ്റുന്നതായിരിക്കും ഉചിതമെന്നു ശില്‍പ്പശാലയില്‍ പങ്കെടുത്ത പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.കഴിഞ്ഞ 10 വര്‍ഷത്തെ അമേരിക്കന്‍ നിയമചരിത്രമെടുത്ത് നോക്കിയാല്‍ നീതിനിഷേധങ്ങളുടെ ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാനാവുമെന്നും നീയമ വിദഗ്ദന്‍ കൂടിയായ പ്രൊഫ. മോഗ്ലന്‍ പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മരിച്ചയാള്‍ മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റി അംഗമാണെന്നും സൂചനയുണ്ട്. 12 അംഗ സംഘമാണ് ഇവിടെയുണ്ടായിരുന്നതെന്നും പ്രദേശത്തുനിന്ന് രക്ഷപെട്ട മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ഡിഎഫ്ഒ സജി പറഞ്ഞു. സംഭവത്തില്‍ ഒരു സ്ത്രീ അടക്കം മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പോലിസ് പറഞ്ഞു. കരുളായി- പടുക്ക വനമേഖലയിലാണ് സംഭവം. ഇന്നു രാവിലെ മുതല്‍ ഈ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് കമാന്റോകളടങ്ങിയ പോലീസ് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവരുന്നതായാണ് സൂചന. ഇതേതുടര്‍ന്നാണ് മൂന്നുപേര്‍ക്ക് വെടിയേറ്റതെന്നാണ് കരുതുന്നത്. മരിച്ചയാള്‍ മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റി അംഗമാണെന്നും സൂചനയുണ്ട്. 12 അംഗ സംഘമാണ് ഇവിടെയുണ്ടായിരുന്നതെന്നും പ്രദേശത്തുനിന്ന് രക്ഷപെട്ട മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ഡിഎഫ്ഒ സജി പറഞ്ഞു. പല സംഘങ്ങളായി തിരിഞ്ഞ് 150ലധികം പോലീസുകാരാണ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്. പ്രദേശത്ത് ഡിഎഫ്ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സൈലന്റ് വാലി പ്രദേശത്ത് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞമാസം മുണ്ടക്കടവ് കോളനിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിനു ശേഷം ഈ വനമേഖലയില്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടന്നുവരികയാണ്. നേരത്തെ നടന്ന ഏറ്റമുട്ടലില്‍ മാവോയിസ്റ്റുകള്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : emalayalee.com - കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ അമേരിക്കന്‍ കുടിയേറ്റ ചരിത്രവും നിയമങ്ങളും -ചര്‍ച്ച നടത്തി കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ 24 ജൂണ്‍ 2018 ന് സ്റ്റാഫോര്‍ഡ് കേരള കിച്ചണില്‍ കൂടിയ പ്രതിമാസ യോഗത്തില്‍ ഡാ. സണ്ണി എഴുമറ്റൂര്‍ അദ്ധ്യക്ഷം വഹിച്ചു. ഈശോ ജേക്കബ് മോഡറേറ്റര്‍ ആയിരുന്നു. അറ്റോര്‍ണി ഡാ. മാത്യു വൈരമണ് അമേരിക്കന്‍ കുടിയേറ്റ ചരിത്രവും നിയമങ്ങളും എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. 1965 ലെ അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ നിയമം 1968 ല്‍ പ്രാബല്യത്തില്‍ വന്നു. ആ നിയമമാണ് അമേരിക്കയിലേക്കുള്ള മലയാളി നേഴ്‌സ് മാരുടെയും കുടുംബങ്ങളുടെയും വലിയ തോതിലുള്ള കുടിയേറ്റത്തിനു തുടക്കം കുറിച്ചത്. അതിനു ശേഷം 1990 കളുടെ അവസാനം ഐ.ടി. വിദഗ്ധരുടെ പ്രവാഹം കേരളത്തില്‍ നിന്നും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് ഉണ്ടായി. ഇന്ന് അനധികൃത കുടിയേറ്റം അമേരിക്കയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. അമേരിക്കന്‍ ഇമ്മിഗ്രേഷന് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുകയാണ്. സദസ്സ് 50 വര്‍ഷത്തെ കുടിയേറ്റ അനുഭവങ്ങള്‍ പങ്കു വച്ചു. അമേരിക്കയില്‍ താമസിക്കുന്ന മലയാളികളുടെയും കുടുംബങ്ങളുടെയും പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച നടന്നു. അമേരിക്കന്‍ മലയാളീ ഇന്ത്യന്‍ സംഘടനകള്‍ ഇമ്മിഗ്രേഷന്‍ പ്രശ്‌നങ്ങളില്‍ ഇടപെടണം എന്ന അഭിപ്രായവും ഉയര്‍ന്നു. തുടര്‍ന്ന് മേരി കുരവക്കല്‍ ' ങ്യ ങീാ' എന്ന ഇംഗ്ലീഷില്‍ എഴുതിയ തന്റെ കവിത അവതരിപ്പിച്ചു. തന്റെ അമ്മയുടെ വിയോഗത്തിലുള്ള ദുഖവും, അമ്മയോടുള്ള തന്റെ സ്‌നേഹവും, അമ്മയുടെ സ്‌നേഹവും ഗുണഗണങ്ങളും ഹൃദയ സ്പര്ശിയായി തന്റെ കവിതയില്‍ ചിത്രീകരിച്ചിരിക്കുന്നു എന്ന് സദസ്സ് വിലയിരുത്തി. പിന്നീട് കവി ദേവരാജ കുറുപ്പ് കാരാവള്ളില്‍ 'മാറ്റുരക്കപ്പെടുന്ന മാണിക്യ കല്ലുകള്‍' എന്ന തന്റെ കവിത ആലപിച്ചു. “ഗൃഹാതുരത്വത്തില്‍ സംവേദ സൗരഭം നുകരുമ്പോള്‍ സൗഹൃദ സാഹിത്യ വേദി തന്‍ സ്വര്‍ലോകം രചിക്കും പ്രവാസികള്‍” മാറ്റുരക്കപ്പെടാത്ത മാണിക്യ കല്ലുകള്‍ ആണ് എന്നുള്ള സന്ദേശത്തിലൂടെ, ഒരു പ്രവാസ കവിയുടെ ദീന രോദനം കാരാവള്ളില്‍ കവിതയിലൂടെ പ്രകടിപ്പിക്കുകയാണ്. . ചര്‍ച്ചയില്‍ മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, ഈശോ ജേക്കബ്, ജോസഫ് തച്ചാറ, ഡാ. സണ്ണി എഴുമറ്റൂര്‍,ഡാ. മാത്യു വൈരമണ് , ബാബു കുരവക്കല്‍, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, മേരി കുരവക്കല്‍, ജോണ്‍ മാത്യു, ദേവരാജ കുറുപ്പ്, ജോസഫ് പൊന്നോലി, ജോര്‍ജ് പാംസ്ആര്‍ട്ട്. ടോം വിരുപ്പന്‍, നൈനാന്‍ മാത്തുള്ള, ഷാജി ജോര്‍ജ്, റോഷന്‍ ഷോണ്‍ ഈശോ, ജോസഫ് മണ്ഡപം എന്നിവര്‍ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി: കാണ്ഡഹാറിലേക്കു പുറപ്പെടാനൊരുങ്ങിയ വിമാനത്തില്‍ നിന്ന് ഹൈജാക്ക് അലാറം മുഴങ്ങിയത് ഡല്‍ഹി വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി. പൈലറ്റ് അബദ്ധത്തില്‍ എമര്‍ജന്‍സി ബട്ടന്‍ അമര്‍ത്തിയതാണെന്ന് പിന്നീട് മനസിലായി. അഫ്ഗാനിസ്ഥാനിലെRead More ‘കേരള ഫ്ളഡ്സ് ദി ഹ്യൂമണ്‍ സ്റ്റോറി’ പറയും കേരളത്തിന്റെ ചങ്കുറപ്പ്; പോരാട്ട വിജയത്തിന്റെ കഥ ഡിസ്‌ക്കവറി ചാനല്‍ ഡോക്യുമെന്ററിയാക്കുന്നു തിരുവനന്തപുരം: ഒറ്റക്കെട്ടായി ചങ്കുറപ്പോടെ മഹാമാരിയെ എതിരിട്ട കേരളത്തിന്റെ കഥ പറഞ്ഞ് ഡിസ്‌ക്കവറി ചാനല്‍. ‘കേരള ഫ്ളഡ്സ് ദി ഹ്യൂമണ്‍ സ്റ്റോറി’ കേരളത്തിന്റെ ഒരുമയുടെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്.Read More ന്യൂയോര്‍ക്ക്: മുള്ളന്‍പന്നിയോട് കൂട്ടുകൂടാന്‍ പോയി പണി വാങ്ങിയ ഒരു നായയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. അവനവന് ഇണങ്ങിയ കൂട്ടുകാരുമായെ കൂട്ടുകൂടാവുള്ളൂയെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. എന്നാല്‍ ഈRead More കോഴിക്കോട്: യുവതാരം പൃഥ്വിരാജിന്റെ തകര്‍പ്പന്‍ ഡയലോഗുകളും പാട്ടുമൊക്കെയായി ഒരു പെണ്‍കുട്ടിയുടെ ഡബ്‌സ്മാഷ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പൃഥ്വിരാജിന്റെ കട്ട ആരാധികയായ ആതിര കെ. സന്തോഷാണ് ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്.Read More കല്ലെറിയുന്നവരും ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക; ഞങ്ങള്‍ക്കും കുടുംബം ഉണ്ട്; ഹെല്‍മെറ്റ് മോഷ്ടിച്ചടതല്ല; വൈറലായി പൊലീസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പമ്പയിലും നിലയ്ക്കലും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇതിനിടെ സംഘര്‍ഷം നടന്ന പരിസരത്ത് പാര്‍ക്ക് ചെയ്തRead More വൈറല്‍ ഡാഡും കിഡും തരംഗമാകുന്നു; കുളികഴിഞ്ഞുള്ള ഈ പാട്ട് കേട്ടത് ലക്ഷങ്ങള്‍; ഇവള്‍ വളര്‍ന്നു വരുമ്പോള്‍ ഡബ്സ്മാഷ് താരമാകുമെന്ന് സോഷ്യല്‍ മീഡിയ വാഷിംങ്ടണ്‍: കുളികഴിഞ്ഞ് ബാത്ത് ടൗവ്വലും ഉടുത്തുകൊണ്ട് പാട്ടു പാടുന്ന അച്ഛനും കുഞ്ഞുവാവയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. കുഞ്ഞുവാവ പാട്ടിനൊപ്പം കൃത്യമായി ചുണ്ടനക്കി പാടുന്നു എന്നതാണ്Read More അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരികള്‍ പിറവി കൊടുത്ത ഗാനത്തിന് ചുവട് വെച്ച് കാഴ്ചപരിമിതിയുള്ള പെണ്‍കുട്ടികള്‍. നവരാത്രിയോട് അനുബന്ധിച്ചുള്ള ഗാനമാണ് അവര്‍ അവതരിപ്പിച്ചത്. ഗുജറാത്തിലെ ഗര്‍ഭ എന്നRead More ഇത് മാതൃസ്‌നേഹത്തിന്റെ മറ്റൊരു പതിപ്പ്; കുഞ്ഞിനെ യാത്രയാക്കുന്ന അമ്മ നായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ മാതൃസ്‌നേഹത്തോളം വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ല. മനുഷ്യര്‍ക്കിടയിലാണെങ്കിലും മൃഗങ്ങള്‍ക്കിടയിലാണെങ്കിലും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരു നായ തന്റെ കുഞ്ഞിനെ യാത്രയാക്കുന്നതിന്റെ നൊമ്പരപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍. തെരുവുനായയുടെRead More ദൈവത്തിന്റെ ആ കരങ്ങള്‍ ഇതാണ്; കൊക്കയിലേക്ക് മറിഞ്ഞ ബസില്‍ നിന്ന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കപിലിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ ഇടുക്കി: റാന്നി വടശ്ശേരിക്കര സ്വദേശി കപില്‍ ആണ് ഇന്ന് ഇടുക്കി കാരുടെ ദൈവപുരുഷന്‍. മദ്യ ലഹരിയില്‍ ഡ്രൈവറുടെ അഭ്യാസത്തില്‍ വളഞ്ഞ് പുളഞ്ഞ് എണ്‍പതോളം യാത്രക്കാരുമായി കൊക്കയിലേക്ക് മറിഞ്ഞRead More മീനാക്ഷി മോളെ, നിന്റെ ചീട്ട് കീറാന്‍ പോകുവാ; ദിലീപിന്റെ സ്വത്ത് കിട്ടണമെങ്കില്‍ ഒരു കുട്ടി വേണമെന്ന് അമ്മ ഉപദേശിച്ചു കാണും; കുടുംബം കലക്കിയെ കാണുമ്പോള്‍ തന്നെ അറപ്പ് തോന്നുന്നു; കാവ്യയുടെ ചിത്രങ്ങള്‍ക്ക് തെറിവിളിയും പരിഹാസവും പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നടി കാവ്യാമാധവനും നടന്‍ ദിലീപും. കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നതാണ്. ഇപ്പോഴിതാ നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രവും പുറത്തുവന്നു.Read More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അബുദാബി: അബുദാബിയില്‍ കനത്ത മഴയും കാറ്റും. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കനത്ത മഴയും കാറ്റും ആരംഭിച്ചത്. പെട്ടെന്നുണ്ടായ മഴ വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്നവരടക്കമുള്ളവരെRead More അബുദാബി: ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ പാസ്‌പോര്‍ട്ടിന് പൊന്‍തിളക്കം. ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കിയത്. ദുബായ് മീഡിയാ ഓഫിസാണ് ട്വീറ്റിലൂടെ ഇകാര്യം അറിയിച്ചത്. കഴിഞ്ഞRead More മനാമ: വിദേശികള്‍ക്ക് ചെറിയ കാലയളവിലേക്ക് സൗജന്യ വിസ അനുവദിക്കാനൊരുങ്ങി ബഹറൈന്‍. യാത്രകള്‍ക്കിടയില്‍ ബഹറൈനില്‍ ഇറങ്ങുന്ന വിദേശികളെക്കൂടി ടൂറിസം രംഗത്തേക്ക് ലക്ഷ്യംവെച്ചാണ് തീരുമാനം. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി രണ്ടോ മൂന്നോRead More ഷാര്‍ജ: രാജ്യാന്തര പുസ്തകോത്സവം ആഘോഷമാക്കി പ്രവാസികള്‍. പുസ്തകങ്ങള്‍ സ്വന്തമാക്കാനും എഴുത്തുകാരെ നേരിട്ടു കാണാനുമായി പതിനായിരങ്ങളാണ് ആദ്യ ദിനങ്ങളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററിലേക്ക് ഒഴുകിയെത്തിയത്. ഓരോ വര്‍ഷം കഴിയുന്തോറുംRead More ദുബായ്: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യാത്രികര്‍ക്കായി ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുന്‍ നിര വിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ദീപാവലി കാലയളവില്‍ എമിറേറ്റ്സില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക്Read More നബിദിനം പ്രമാണിച്ച് യുഎഇയില്‍ നവംബര്‍ 18ന് പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. നേരത്തെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് നവംബര്‍ 20നായിരുന്നുRead More മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രി വാക്കാല്‍ അനുമതി നല്‍കിയിരുന്നു; എന്നാല്‍ പറഞ്ഞവാക്ക് പ്രധാനമന്ത്രി പാലിച്ചില്ല: മുഖ്യമന്ത്രി അബുദാബി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ വിദേശയാത്രയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കുപാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് സഹായം സ്വരൂപിക്കാന്‍ മന്ത്രിമാരുടെ വിദേശയാത്രക്ക് പ്രധാനമന്ത്രിRead More പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ഒരുമാസം; നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ പൊതുമാപ്പിനു ശേഷം പിടിക്കപ്പെട്ടാല്‍ കടുത്ത നടപടി അബുദബി: പൊതുമാപ്പ് അവസാനിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെ യുഎഇയിലെ അനധികൃത താമസക്കാര്‍ എത്രയും വേഗം രാജ്യംവിട്ടുപോകുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ്Read More വിദേശ ടെക്കികളില്‍ കണ്ണ് വെച്ച് അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ്; സ്റ്റാര്‍ട്ട് അപ് ലൈസന്‍സ് നയം ഉദാരമാക്കുന്നു അബുദബി: തലസ്ഥാന നഗരിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ് സ്റ്റാര്‍ട്ട് അപ് ലൈസന്‍സ് നയം ഉദാരമാക്കുന്നു. ടെക്‌നോളജി വിഭാഗത്തിലെ സ്റ്റാര്‍ട്ട് അപ് പ്രവര്‍ത്തന ലൈസന്‍സിന്Read More ആണവദുരന്തങ്ങള്‍ നേരിടാന്‍ അബുദബി പോലീസ് പുതിയ വിഭാഗത്തിന് രൂപം നല്‍കി. ആണവോര്‍ജ മേഖലകളിലെ അപകടസാഹചര്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും പ്രത്യേക ഉപകരണങ്ങളുമുള്‍പ്പെടുന്നതാണ് വിഭാഗം.Read More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  പ്രവാസി വോട്ട്: ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ- Pravasi vote central government in supreme court 25 ലക്ഷത്തോളം വരുന്ന പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പുവരുത്താൻ എന്തുകൊണ്ടാണ് കേന്ദ്രസർക്കാരിന് ഇതുവരെ കഴിയാത്തതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി ചോദിച്ചിരുന്നു ന്യൂഡൽഹി: പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ. ഇന്നലെ ചേർന്ന മന്ത്രിതല സമിതി തീരുമാനമടുത്തതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ബിൽ തയാറാക്കാൻ എത്ര സമയം വേണമെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചു. 25 ലക്ഷത്തോളം വരുന്ന പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പുവരുത്താൻ എന്തുകൊണ്ടാണ് കേന്ദ്രസർക്കാരിന് ഇതുവരെ കഴിയാത്തതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി ചോദിച്ചിരുന്നു. പ്രവാസികള്‍ക്ക് വോട്ടു ചെയ്യുന്നതിന് അവസരമൊരുക്കാന്‍ എന്തു നടപടിയെടുക്കുമെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി അന്ത്യശാസനം നൽകി. ജനപ്രാതിനിധ്യ നിയമത്തിലോ ചട്ടത്തിലോ ഭേദഗതി വരുത്താനുദ്ദേശിക്കുന്നുണ്ടോയെന്ന് അതുടൻ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. 2014-ലാണ് പ്രവാസി വോട്ട് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയിലെത്തിയത്. ഓരോ തവണ കേസ് പരിഗണിക്കുമ്പോഴും ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന മറുപടിയാണ് കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. തുടർന്നാണ് കഴിഞ്ഞ തവണ സുപ്രീംകോടതി അന്ത്യശാസനം നൽകിയത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അന്ന് കൊട്ടിയടക്കപ്പെട്ട വാതിലുകൾക്ക് മുന്നിൽ രാം നാഥ് കോവിന്ദ് തിരിച്ചെത്തി; രാജ്യത്തിന്റെ പ്രഥമ പൗരനായി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ക്ലാസില്‍ രണ്ടു വിഷയം വീതമാണ് ഒരു ദിനം പങ്കു വയ്ക്കപ്പെടുന്നത് .ഹിന്ദു പത്രം സവിശേഷമായി നല്‍കാറുണ്ട് .ചോദ്യങ്ങളിലൂടെ പഠനം എന്നതാണ് എന്റെ ഗവേഷണ വിഷയവും .പരിസര പഠന ത്തിലാണ് നല്ല ചോദ്യങ്ങള്‍ കൂടുതലും വരാറുള്ളത് .ഇന്ന് പുസ്തകത്തിലെ പഠന നേട്ടം സ്വന്തമായി വിലയിരുത്താന്‍ പറഞ്ഞു .എല്ലാം തികയാത്തവര്‍ ഉണ്ട് .ഇന്നൊരു ദിനം ശ്രമിക്കട്ടെ എന്ന് അവര്‍ .വരരുചിയുടെ കഥ അവര്‍ മറക്കുന്നില്ല .കാരണം അത് നാടകത്തില്‍ക്കൂടിയാണ് പറഞ്ഞത് ,നാളെ ഗണിതം .അത് സ്വന്തം ജൈവ വൈവിധ്യ പാര്‍ക്കില്‍ ,വള്ളി ക്കുടിലുകള്‍ ഉള്ള ,വൃക്ഷ ങ്ങള്‍ തന്നെ ഇന്‍ സ്റ്റ ലേഷന്‍ നടത്തിയിട്ടുള്ള മനോഹരമായ പാര്‍ക്കിലെ ജൈവ ഗണിതം ,ടി എം ഒന്നെഴുതി നോക്കാം ,അശ്വിനും സുജിത്തിനും വിബിനും അതുല്യക്കും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും .സ്വാഭാവികമായി . ഗണിത ലാബില്‍ ഞാന്‍ പരിമിതി നേരിടുന്നുണ്ട് . ഈ വര്‍ഷത്തെ ഏറ്റവും നല്ല സ്കൂള്‍ അനുഭവം തല്‍സമയ വര്‍ക്ക് ഷീറ്റ് നിര്‍മ്മാണം തന്നെ .വൈവിധ്യങ്ങളുടെ പങ്കിടല്‍ .അതിനായി തെരഞ്ഞെടുക്കുന്ന വീഡിയോ ഒക്കെ നന്നായി പരിശോധിക്കേണ്ടി വരും എന്നുണ്ടെങ്കിലും അതൊരു നല്ല പ്രവര്‍ത്തനമാണ് . ചില വിദ്യാലയങ്ങളില്‍ മൂല്യ നിര്‍ണ്ണയ ദിനം തന്നെ ക്ലാസ് പി ടി എ നടന്നു വെന്ന് അറിയുന്നു .അതും കൂടുതല്‍ അറിയേണ്ടതുണ്ട് .ജനുവരി അവസാനം സ്കൂള്‍ മികവു നടത്തണം .പത്താം ക്ലാസ് പരീക്ഷ വന്നു ചേര്‍ന്നാല്‍ എല്ലാം അവസാനിപ്പിക്കേണ്ട അവസ്ഥയാണ് ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ . ഈ സമയത്ത് ഡ്യുട്ടി ഇല്ലാതെ വരുമ്പോള്‍ ഇത്തവണ തൊട്ടടുത്ത പരീക്ഷയില്ലാത്ത സ്കൂളില്‍ വര്‍ക്ക് ചെയ്യാന്‍ കഴിയുമോ ? ഒരു തിയേറ്റര്‍ സാധ്യത .?മോഡ്യൂള്‍ ചര്‍ച്ചയില്‍ പ്രഭാകരന്‍ മാഷെപ്പോലെയുള്ള അധ്യാപക സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ച്ചെങ്കില്‍ ന ന്നായിരുന്നു . ഇത്തവണ ത്തെ ചോദ്യപേപ്പര്‍ പഠന വിധേയ മാക്കണം .രണ്ടു മണിക്കൂര്‍ കൊണ്ട് എന്ത് തരം ദ്രിക്സാക്ഷി വിവരണം .പ്രസംഗം .....നാലാം ക്ലാസുകാരി മടുത്തു .സമഗ്ര യില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ അനുവാദം കിട്ടിയാല്‍ മതി .ജോസ് [രക്ഷിതാവ് ]എന്നോട് ആവശ്യ പ്പെട്ടത് ആഴ്ചയില്‍ ഒരു ദിനം തൂമ്പാ പിടിക്കാനുള്ള അവസരം സ്കൂളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥി കള്‍ക്കും വേണം എന്നാണ് .പ്ലാനില്‍ അത് ഞാന്‍ രേഖപ്പെടുത്തി .പേന പിടിക്കുന്ന കൈകളില്‍ പാതി ദിനം തൂമ്പ ത്തഴപ്പു വീഴും .അല്ലല്ലോ അത് മണ്ണിന്റെ അറിയിപ്പല്ലേ ..എന്നെ മറക്കല്ലേ എന്ന് . <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സ്വാശ്രയ കരാർ വ്യവസ്ഥകൾ കണ്ണൂർ ലോബിയിൽ സ്വാധീനമുളള മാനേജുമെന്റുകൾ അടിച്ചേൽപ്പിച്ചത്; ജസ്റ്റിസ് ജെയിംസിനെ കമ്മിറ്റിയിൽ നിന്നു നീക്കാനും സമ്മർദ്ദം; വി ഡി സതീശൻ തുറന്നടിക്കുന്നു ''യുഡിഎഫ് ബഹളമുണ്ടാക്കിയിരുന്നില്ലെങ്കിൽ ബിഡിഎസ് ഫീസും പ്രതിവർഷം നാലു ലക്ഷം രൂപയായി ഇവർ ഏകീകരിക്കുമായിരുന്നു. നാലു ലക്ഷം രൂപ കൊടുത്ത്, ആകെ ഇരുപതു ലക്ഷം രൂപ ചെലവാക്കി ആരാണ് ബിഡിഎസിനു പഠിക്കുക. ഒന്നോ ഒന്നേകാൽ കോടിയോ കൊടുത്ത് നീറ്റ് മെരിറ്റുളള കുട്ടികൾ എംബിബിഎസ് പഠിക്കേണ്ട അവസ്ഥ വന്നില്ലേ. '' നീറ്റു മെരിറ്റുളള കുട്ടികൾ ഒരു കോടിയോ ഒന്നേകാൽ കോടിയോ ഫീസുകൊടുത്ത് എംബിബിഎസിനു പഠിക്കേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തിയത്, മന്ത്രിസഭയിലെ കണ്ണൂർ ലോബിയിൽ സ്വാധീനമുളള മാനേജുമെന്റുകളുടെ താൽപര്യത്തിന് സർക്കാർ വഴങ്ങിയതുകൊണ്ടാണെന്ന് കെ പി സിസി വൈസ് പ്രസിഡൻറ് വി ഡി സതീശൻ. നാരദാ ന്യൂസിനു നൽകിയ അഭിമുഖ സംഭാഷണത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ നഷ്ടം കൂടി കേരളത്തിലെ മറ്റു വിദ്യാർത്ഥികൾ താങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു. കണ്ണൂരിലെ ചില മാനേജുമെന്റുകളുടെ താൽപര്യത്തിനു വഴങ്ങിയാണ് ബിഡിഎസിന് ഏകീകൃത ഫീസായ നാലു ലക്ഷം രൂപയാക്കാൻ സർക്കാർ മുതിർന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ മാനേജ്മെന്റുകളുടെ താൽപര്യത്തിനു വഴങ്ങി ഇപ്പോൾ ജെയിംസ് കമ്മിറ്റിയിൽ നിന്ന് ജസ്റ്റിസ് ജെയിംസിനെ നീക്കാൻ ഈ ലോബി ശക്തമായ സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. പരിയാരം മെഡിക്കൽ കോളജിൽ ഒന്നേകാൽ ലക്ഷം രൂപ ഫീസുണ്ടായിരുന്നത് ഒറ്റയടിക്ക് രണ്ടര ലക്ഷം രൂപയാക്കിയതാണ് ഏറ്റവും വലിയ ചെയ്ത്ത്. എന്നിട്ടും അവിടെ കോളജ് നടത്തിക്കൊണ്ടുപോകാൻ പറ്റില്ല. രണ്ടരയെന്നത് മൂന്നാക്കിയാലും ആ കോളജ് നടത്തിക്കൊണ്ടുപോകാൻ പറ്റില്ല. അതിനു വേറെ കാരണമുണ്ട്. അവിടെ ആയിരത്തോളം ബാക്ക് ഡോർ അപ്പോയിന്മെന്റാ നടത്തിയിരിക്കുന്നത്. നാട്ടിലെ പാർടിക്കാരെ മുഴുവൻ ജോലിക്കു കയറ്റിയിട്ടുണ്ട്. കോളജു നടത്തിക്കൊണ്ടുപോകാൻ പറ്റുന്നില്ല. യാതൊരു കോസ്റ്റ് അനാലിസിസുമില്ലാതെയാണ് ആയിരക്കണക്കിനു പോസ്റ്റുകൾ സൃഷ്ടിച്ചത്. അതിന്റെ ഭാരം മുഴുവൻ മറ്റു കോളജിലെ കുട്ടികൾ വഹിക്കണമെന്നു പറയുന്നത് എന്തു നീതിയാണ്? എന്തുകൊണ്ടാണ് എം വി ജയരാജൻ ചെയർമാനായിരിക്കുന്ന കോളജിന് ഇക്കാര്യത്തിൽ മാതൃകയാവാൻ കഴിയാത്തത്? എല്ലാക്കാര്യത്തിലും സ്റ്റേറ്റ് - കോഓപ്പറേറ്റീവ് ഇൻറർവെൻഷനെക്കുറിച്ച് സിദ്ധാന്തം പറയുന്നവരാണല്ലോ ഇവർ. ഈ കോളജല്ലേ മാതൃക കാണിക്കേണ്ടത്. കിട്ടിയ അവസരം ഉപയോഗിച്ചത് ആ കോളജിന്റെ നഷ്ടം നികത്താനാണ്. പക്ഷേ, രണ്ടരയല്ല മൂന്നു ലക്ഷം രൂപ ഫീസുയർത്തിയാലും അവർക്ക് ആ കോളജ് നടത്തിക്കൊണ്ടുപോകാൻ പറ്റില്ല. യുഡിഎഫ് ബഹളമുണ്ടാക്കിയിരുന്നില്ലെങ്കിൽ ബിഡിഎസ് ഫീസും പ്രതിവർഷം നാലു ലക്ഷം രൂപയായി ഇവർ ഏകീകരിക്കുമായിരുന്നു. നാലു ലക്ഷം രൂപ കൊടുത്ത്, ആകെ ഇരുപതു ലക്ഷം രൂപ ചെലവാക്കി ആരാണ് ബിഡിഎസിനു പഠിക്കുക. ഒന്നോ ഒന്നേകാൽ കോടിയോ കൊടുത്ത് നീറ്റ് മെരിറ്റുളള കുട്ടികൾ എംബിബിഎസ് പഠിക്കേണ്ട അവസ്ഥ വന്നില്ലേ. ഇതൊക്കെ കണ്ണൂർ ലോബിയിൽ സ്വാധീനമുളള ചില മാനേജുമെന്റുകളുടെ താൽപര്യങ്ങളാണ്. ഇപ്പോ അവരാവശ്യപ്പെട്ട ഉയർന്ന ഫീസും കിട്ടി; യഥേഷ്ടം തലവരിയും വാങ്ങാം. അതാണവസ്ഥ. അവരിപ്പോൾ ജസ്റ്റിസ് ജെയിംസിനെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്. അത്രയ്ക്കു സ്വാധീനം അവർക്കുണ്ട്. ഇപ്പോ പല മാനേജുമെന്റുകളും പറയുന്നതെന്താന്നറിയോ? സർക്കാർ അങ്ങനെയൊക്കെ പലതും പറയും, എഗ്രിമെന്റൊക്കെ പലതും വെയ്ക്കും. പക്ഷേ, ഇവിടെ കാശു തരാതെ അഡ്മിഷൻ പറ്റില്ല എന്ന് പച്ചയ്ക്കു പരസ്യമായി പറയുകയാണ്. അപ്പോ ഈ കരാറുകൊണ്ട് എന്തു നേട്ടമാണുളളത്? ഞാനാണല്ലോ ആദ്യമായി ഇത് ഉയർത്തിക്കൊണ്ടുവന്നത്. വളരെ അപകടകരമായ രീതിയിലാണ് ഫീസ് വർദ്ധന. സംസ്ഥാന മെരിറ്റ് അനുസരിച്ചാണ് ആദ്യത്തെ 50 ശതമാനം സീറ്റിൽ പ്രവേശനം. അടുത്ത 35 ശതമാനം നീറ്റിലെ മെരിറ്റ് അനുസരിച്ചാണ്. നീറ്റിലെ മെരിറ്റ് എന്നുവെച്ചാൽ ഒന്നുകിൽ സംസ്ഥാന മെരിറ്റോടൊപ്പം. അല്ലെങ്കിൽ അതിനെക്കാൾ മീതെ. അവരും നല്ല ഗ്രേഡുളള മെരിറ്റോറിയസായിട്ടുളള കുട്ടികളാണ്. അതിലിപ്പോ ഒരു കുട്ടിയ്ക്ക് അഡ്മിഷൻ കിട്ടണമെങ്കിൽ ഇവരുടെ ഫീസ് അനുസരിച്ച് 55 ലക്ഷം രൂപയും തലവരി പണവും കൊടുക്കണം. 30 ലക്ഷം മുതൽ 50 ലക്ഷം വരെയാണ് തലവരിപ്പണം. അപ്പോത്തന്നെ ഏതാണ്ട് ഒരുകോടി രൂപയായി. അതെ. തീരുന്നു. മറ്റേത് നീറ്റു മെരിറ്റായി കൊടുക്കാൻ ഇവർ തീരുമാനിച്ചിരിക്കുകയാണ്. നീറ്റു മെരിറ്റും ഇതുപോലെ പ്രധാനമാണ്. നീറ്റു മെരിറ്റിലെ ഒരു സീറ്റ് സർക്കാർ എഗ്രിമെന്റു വെച്ചതു പ്രകാരം തന്നെ 55 ലക്ഷം രൂപയാണ്. തലവരി വേറെ കൊടുക്കണം എൻആർഐ ആണെങ്കിൽ 15 ലക്ഷം രൂപ വെച്ച് 75 ലക്ഷമാകും. അത് പ്ലസ് തലവരിയാണ്. മൊത്തം ഒന്നേകാൽ കോടി ചോദിച്ചിരിക്കുന്ന കോളജുകളുണ്ട്. നീറ്റു മെരിറ്റിലെ കുട്ടികൾക്ക് 30 മുതൽ 55 വരെ ചോദിച്ചിട്ടുണ്ട്. ഒരു കോളജ് എനിക്കറിയാം. ഒന്നേ പത്താണ് റേറ്റ് (ഒരുകോടി പത്തുലക്ഷം രൂപ). നീറ്റു മെരിറ്റിൽ വന്ന കുട്ടികൾ ആദ്യം കോഴ കൊടുക്കാൻ തയ്യാറാവില്ല. കോഴ കൊടുക്കാൻ തയ്യാറാകാത്തവർക്ക് നിസാര കാരണം പറഞ്ഞ് ഓൺലൈൻ അപേക്ഷ തള്ളും. അല്ലെങ്കിൽ ഡോക്യുമെന്റ്സ് ഹാജരാക്കാൻ പ്രോപ്പറായ സമയം കൊടുക്കില്ല. ചില സ്ഥലത്ത് ഫിക്സഡ് ഡെപ്പോസിറ്റു ചോദിക്കും. പ്രധാനപ്പെട്ട ഒരു കാര്യം ബാങ്കു ഗ്യാരണ്ടിയാണ്. ബാങ്കു ഗ്യാരണ്ടി വളരെ വെല്ലോഫ് ആയിട്ടുളള ആൾക്കുപോലും കൊടുക്കാൻ പറ്റില്ല. വലിയ ബിസിനസുകാർക്കു മാത്രമേ ഇതു കൊടുക്കാൻ പറ്റൂ. മിഡിൽ ക്ലാസിലെന്നല്ല, അപ്പർ മിഡിൽ ക്ലാസിലുള്ളവർക്കുപോലും പഠിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ചോദിക്കുന്ന കോഴ കൊടുക്കാൻ സമ്മതമുള്ളവർക്കു മാത്രമേ അഡ്മിഷൻ കിട്ടൂ. അവർക്കു മാത്രമേ പഠിക്കാൻ അവസരം കിട്ടൂ.. അതേ.. അങ്ങനെയൊരു സാഹചര്യം ഈ സർക്കാരുണ്ടാക്കിയിരിക്കുന്നു. എന്നിട്ട് സർക്കാരിത് ഡിഫെൻഡു ചെയ്യുകയാ. ഇവർക്കു പറ്റിയ പ്രധാനപ്പെട്ട ഒരു അബദ്ധം.. ഇവരാദ്യമേ പറഞ്ഞു, നൂറു ശതമാനം സീറ്റും സർക്കാർ ഏറ്റെടുക്കുമെന്ന്. പലരും പറഞ്ഞു, ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി വന്നു, കണ്ടോ മാനേജുമെന്റിനെ വിറപ്പിക്കുന്നതു കണ്ടോ എന്നു ചോദിച്ചു. സംഭവിച്ചതെന്താ... ഞാനിതു ശ്രദ്ധിക്കാൻ കാരണം, ബിഡിഎസിന് ഇവരാദ്യം ധാരണയിലെത്തി. മാനേജുമെന്റുമായിട്ട്.. ബിപിഎൽ 25000, ബാക്ക്വേഡ് വിഭാഗം 45000, അദേഴ്സ് 185000 എല്ലാ സീറ്റിലും നാലു ലക്ഷം രൂപ വെച്ച് ഇവർ തീരുമാനിച്ചു. ഇതിനു മുമ്പ് അമ്പതു ശതമാനം മെരിറ്റു സീറ്റിൽ ബിപിഎൽ വിഭാഗത്തിന് 23000, പിന്നാക്ക വിഭാഗത്തിന് 45000, മറ്റുള്ളവർക്ക് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം എന്നിങ്ങനെ ആയിരുന്നു ഫീസ്. അപ്പോ ഒറ്റയടിക്ക് എല്ലാ സീറ്റും നാലു ലക്ഷമാക്കി. ഇവരേറ്റവും കൂടുതൽ വിമർശിക്കുന്ന ക്രിസ്ത്യൻ മാനേജ്മെന്റ് ഒരു എംബിബിഎസ് സീറ്റിനു വാങ്ങുന്നത് 4,40,000 ആണ്. എംബിബിഎസ് ഒരു വർഷം നാലു ലക്ഷത്തി നാൽപതിനായിരത്തിന് പഠിപ്പിക്കാമെങ്കിൽ അതിന്റെ പത്തിലൊന്നു ചെലവു പോലും വരാത്ത ബിഡിഎസിന് എന്തിനു നാലു ലക്ഷം ?ഈ ചോദ്യം ഞാനുയർത്തി. പ്രതിപക്ഷ നേതാവ് ഏറ്റുപിടിച്ചു, വിഷയം ജനശ്രദ്ധയിലെത്തി. തുടർന്ന് സർക്കാർ ഈ ധാരണയിൽനിന്നു പിന്മാറി. അതേ. ഒരാലോചനയുമില്ലാതെ മാനേജുമെന്റുകൾ ചോദിച്ചതു കൊടുത്തു. ഞാനും പ്രതിപക്ഷ നേതാവും ഈ വിഷയവുമേറ്റെടുത്തതോടെ എസ്എഫ്ഐയെക്കൊണ്ട് ഇവർ പത്രസമ്മേളനം നടത്തിച്ചു. എന്നിട്ട് എസ്എഫ്ഐ എതിർത്തുവെന്ന് കാരണം പറഞ്ഞ് ഇവർ പിൻവലിച്ചു. നൂറു കണക്കിന് രക്ഷിതാക്കളും കുട്ടികളും നമ്മളോടും കാര്യങ്ങൾ പറയാറുണ്ട്. ഇന്നുച്ചയ്ക്ക് എന്നെ ഒരു കുട്ടിയുടെ പേരന്റു വിളിച്ചു. അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളജ്. സർക്കാർ ഫിക്സു ചെയ്തിരിക്കുന്നത് രണ്ടു ലക്ഷത്തി പത്താണ്. മാനേജുമെന്റ് സീറ്റിന്. അതിനു പുറമെ എല്ലാവർഷവും അഡീഷണൽ എഴുപത്തി അയ്യായിരം കൂടി വേണമെന്നാണ് മാനേജ്മെന്റു ഡിമാൻറ്. അപ്പോ രക്ഷിതാവ് രസീതു വേണമെന്നു പറഞ്ഞു. രസീതൊന്നും പറ്റില്ല. വെള്ളക്കടലാസിൽ എഴുതിത്തരാമെന്ന് മാനേജുമെന്റ്. സർക്കാരുമായി ഈ മാനേജ്മെന്റ് ഉണ്ടാക്കിയ എഗ്രമെന്റിന് എന്തു വിലയാണുള്ളത്? കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ ഫീസില്ലല്ലോ. കഴിഞ്ഞ തവണ കോളജുകൾ കോഴ വാങ്ങിയിട്ടുണ്ടാവാം. അതു ഞാൻ സമ്മതിക്കുന്നു. പക്ഷേ, സർക്കാർ ഫീസ് ഇത്രയുമില്ലല്ലോ. ഇപ്പോ ഒരു കോടി രൂപ മുതൽ ഒന്നേകാൽ കോടി രൂപ വരെയായി എംബിബിഎസിന്. ക്ലിയറാണല്ലോ. ഇപ്പോ പറയുന്നതെന്താ? മുഖ്യമന്ത്രി സഭയിൽ പറഞ്ഞു... ഞങ്ങൾ ഫീസ് ഇത്രയും ഉയർത്തിയത് പുറംവരവ് ഇല്ലാതാക്കാനാണ്. പക്ഷേ, സംഭവിച്ചതോ. ഫീസ് വർദ്ധിപ്പിച്ചതുമായി, പുറം വരവുമായി. ഇതാണ് സംഭവിച്ചത്. എന്തുകൊണ്ടാണ് നാലു ക്രിസ്ത്യൻ മാനേജ്മെന്റ് സ്വാശ്രയ കോളജുകൾക്ക് പ്രത്യേക ഫീസു നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാലു ലക്ഷം, ഇപ്പോ നാലു ലക്ഷത്തി നാൽപതിനായിരം. ഇതെന്തുകൊണ്ടാണ് ഈ മാനേജുമെന്റുകളെ നിയന്ത്രിക്കാൻ എൽഡിഎഫിനോ യുഡിഎഫിനോ കഴിയാതെ പോകുന്നത്? സർക്കാരിനു പറ്റിയ ഏറ്റവും പ്രധാനപ്പെട്ട അബദ്ധം സ്വാശ്രയ കേസുകൾ പഠിച്ചിട്ടില്ല എന്നുള്ളതാണ്. സുപ്രിംകോടതിയുടെ എല്ലാ വിധികളും മാനേജുമെന്റുകൾക്ക് അനുകൂലമാണ്. സുപ്രിംകോടതി പറഞ്ഞിരിക്കുന്നതെന്താ. ക്രോസ് സബ്സിഡി പാടില്ല. മാനേജുമെന്റു സീറ്റിലെ കുട്ടികളുടെ പണം കൊണ്ട് മെരിറ്റു സീറ്റിലെ കുട്ടികൾ പഠിക്കേണ്ട. എല്ലാം ഒരേപോലെ. ക്രിസ്ത്യൻ മാനേജുമെന്റ് ആ കോടതിവിധിയിൽ ഉറച്ചു നിന്നു. യൂണിഫോം ഫീസ് നിശ്ചയിച്ച് പ്രവേശനം ഞങ്ങൾതന്നെ നടത്തുമെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു, ആദ്യം. കുറേക്കൊല്ലം അങ്ങനെ പോയി. പിന്നെ യുഡിഎഫ് വന്നു. ഞങ്ങൾ സംസാരിച്ചു. ഇതുശരിയല്ല, അമ്പതു ശതമാനം മെരിറ്റു കൊടുക്കണം എന്ന് ഞങ്ങളാവശ്യപ്പെട്ടു. സുപ്രിംകോടതി വിധിയെ മറികടന്ന് അമ്പതു ശതമാനം മെരിറ്റോറിയസായ കുട്ടികളെ പഠിപ്പിക്കാനാണ് ഞങ്ങളീ ധാരണയായത്. അതേ... അതേ... നാലു ലക്ഷം രൂപയ്ക്ക് പഠിപ്പിക്കാമല്ലോ.. ഇപ്പോ അതു പറ്റില്ലല്ലോ. അതല്ലെങ്കിലും അവർക്കു നാലു ലക്ഷം രൂപ വെച്ചു മേടിക്കാം. ക്രിസ്ത്യൻ മാനേജുമെന്റിന് സ്വന്തം നിലയിൽ ഇതേ ഫീസു നിശ്ചയിച്ച് പഠിപ്പിക്കാം. അവർ എക്സ്പെൻസ് കാണിച്ചാൽ മതി. അതിനെക്കാൾ പണം ഇപ്പുറത്തു വരുന്നുണ്ട്. ഉദാഹരണം പറയാം. ഈ നാലു ലക്ഷത്തി നാൽപതിനായിരം വെച്ചിട്ട് ഒരു ക്രിസ്ത്യൻ മാനേജ്മെന്റിന് നൂറു സീറ്റിന് ഒരു വർഷം കിട്ടുന്നത് അഞ്ചര കോടി രൂപയാണ്. സർക്കാരുമായി എഗ്രിമെന്റു വെച്ച കോളജുകൾക്ക് കിട്ടുന്നത് ഏഴു കോടി അഞ്ചു ലക്ഷം രൂപയും പ്ലസ് തലവരി പണവുമാണ്. ഏകദേശം അഞ്ചുകോടി തലവരി പണം കിട്ടും. എൻആർഐ തലവരിയും മാനേജുമെന്റും കൂടി കൂട്ടുമ്പോ. ക്രിസ്ത്യൻ മാനേജുമെന്റിന് ലഭിക്കുന്നതിന്റെ നേരെ ഇരട്ടി തുകയാണ് എഗ്രിമെന്റു വെച്ച മാനേജുമെന്റുകൾക്ക് ഇപ്പോൾ കിട്ടുന്നത്. അപ്പോ ടോട്ടൽ വരുമ്പോ സർക്കാർ എഗ്രിമെന്റിൻറെ പ്രസക്തിയെന്താ.. ആരോഗ്യമന്ത്രിയുടെ വിശദീകരണം താങ്കൾ ശ്രദ്ധിച്ചിരുന്നോ. 25000 രൂപയ്ക്കു പഠിക്കാൻ കഴിയുന്ന ബിപിഎൽ, മറ്റു പിന്നാക്ക വിദ്യാർത്ഥികൾ എന്നീ വിഭാഗത്തിലെ കുട്ടികളുടെ എണ്ണം കൂടിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്...? 122 സീറ്റാണ് വർദ്ധിപ്പിച്ചത് എന്നാണ് അവകാശവാദം. 70 സീറ്റ് പാലക്കാട് ഞങ്ങൾ തുടങ്ങിയ മെഡിക്കൽ കോളജിൽത്തന്നെയുണ്ട്. പാലക്കാട് മെഡിക്കൽ കോളജിലും മഞ്ചേരി മെഡിക്കൽ കോളജിലും സീറ്റുണ്ട്. ആകെ സീറ്റുകളുടെ എണ്ണം കൂടിയതാണ് ഇവർ പറയുന്നത്. രണ്ടുമൂന്നു കോളജുകൾ ഇവരുടെ അടുത്ത് പുതുതായി എഗ്രിമെന്റു നടത്താൻ വന്നു. കോളജുകൾക്ക് ഭയങ്കര സന്തോഷമല്ലേ. വലിയ ഫീസ് സർക്കാർ സമ്മതിക്കുന്നു. പ്ലസ് തലവരിയും വാങ്ങാം. എന്നുവെച്ചാൽ ഇനിയും എഗ്രിമെന്റു വെയ്ക്കാൻ കോളജുകൾ വരും. എഗ്രിമെന്റു വെയ്ക്കാൻ ഭയങ്കര അട്രാക്ഷനല്ലേ. പഴയതുപോലെയല്ലല്ലോ.. അഞ്ചു കൊല്ലം കൊണ്ട് യുഡിഎഫ് വർദ്ധിപ്പിച്ചത് 34 ശതമാനമാണ്. ഇത് ഒറ്റയടിക്ക് ആദ്യത്തെ വർഷം തന്നെ 35 ശതമാനം വർദ്ധിപ്പിച്ചു. ഒന്ന് എൺപത്തഞ്ച് രണ്ടരയാവുകയും എട്ടര പതിനൊന്നാവുകയും പന്ത്രണ്ടര പതിനഞ്ചാവുകയും ചെയ്തു. അത് വലിയൊരു അട്രാക്ഷനാണ്. സുപ്രിംകോടതി വിധി പ്രകാരം തലവരി നിയന്ത്രിക്കാൻ കഴിയും. ഇവർക്കെന്തു പറ്റിയെന്നുവെച്ചാൽ ജെയിംസ് കമ്മിറ്റി വളരെ സ്ട്രോങ് സ്റ്റാൻഡെടുത്തു. ഇന്റർസേ മെരിറ്റേ എൻആർഐയിലും പറ്റൂ എന്നു പറഞ്ഞു. അപ്പോ ഗവണ്മെന്റ്, ഇവരോട് എഗ്രിമെന്റില്ലെങ്കിലും ഓറലായി അതു നിങ്ങൾ എന്തുവേണോ ചെയ്തോളാൻ പറഞ്ഞു. ഗവണ്മെന്റ് ഒരു സ്റ്റാൻഡും ജെയിംസ് കമ്മിറ്റി വേറൊരു സ്റ്റാൻഡുമെടുത്തു. ജയിംസിനെ മാറ്റണമെന്ന് സമ്മർദ്ദം ചെലുത്തുകയാണ് മാനേജുമെന്റുകൾ. ആയിരത്തോളം പരാതികളാണ് ജെയിംസ് കമ്മിറ്റിയിലെത്തിയിരിക്കുന്നത്. പരാതി വരും, സ്വാഭാവികമാണ്. മെരിറ്റിൽ നിന്നെടുക്കുമ്പോൾ പരാതി വരും. മെരിറ്റിൽ നിന്നെടുക്കണമെന്നാണ് പുതിയ സുപ്രിംകോടതി വിധി. പുതിയ വിധി കൂടി വരുമ്പോൾ വീണ്ടും പ്രശ്നമാകും. നീറ്റ് മെരിറ്റിൽ എന്റെ മകൾക്ക് അഡ്മിഷൻ കിട്ടിയെന്നു വിചാരിക്കുക. സർക്കാർ വെച്ചിരിക്കുന്ന എഗ്രിമെന്റിലെ തുകയല്ലാതെ ഞാൻ പണം തരില്ല എന്ന് തീരുമാനിച്ചാൽ അപ്പോ അവർ പുതിയ കാരണം കണ്ടെത്തും. ഓൺലൈൻ ആപ്ലിക്കേഷൻ ശരിയല്ല, ബാങ്ക് ഗ്യാരണ്ടിയില്ല എന്നൊക്കെ പറയും. എന്തിനാ ബാങ്ക് ഗ്യാരണ്ടിയൊക്കെ നിബന്ധനയാക്കിയത്. ഇല്ലാത്ത കാരണം പറഞ്ഞ് മെരിറ്റുള്ള കുട്ടിയുടെ അഡ്മിഷൻ നിഷേധിച്ച് കോഴ കൊടുക്കാൻ തയ്യാറുളളവർക്ക് അഡ്മിഷൻ കൊടുക്കും. നീറ്റു മെരിറ്റുണ്ടെങ്കിലും കോഴ കൊടുക്കാൻ തയ്യാറല്ലെങ്കിൽ ഒഴിവാക്കും. കൊടുത്താൽ അഡ്മിഷൻ കൊടുക്കും. ഇതിനെ വളരെ സ്ട്രിക്ടായി കമ്മിറ്റിയും സർക്കാരും നിയന്ത്രിക്കണം. ഒരു സീറ്റിലും ഒരു വൃത്തികേടും ചെയ്യാൻ കഴിയില്ല. പക്ഷേ, സർക്കാർ വളരെ ലിബറലാക്കി കൊടുത്തിരിക്കുകയാണ്. ജെയിംസ് കമ്മിറ്റിയുടെ സ്റ്റാൻഡ് എടുക്കുന്നില്ല. പതിനഞ്ചു ശതമാനത്തിൽ എന്തുവേണോ ചെയ്തോളൂ എന്നാണ് സർക്കാർ പറയുന്നത്. അതു ശരിയല്ലല്ലോ. സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിക്കാൻ സർക്കാരിന് ചില പരിമിതികളില്ലേ, സുപ്രിംകോടതിയൊക്കെ അവർക്ക് അനുകൂലമായിട്ടല്ലേ വിധി പറയുന്നുത്..? അതേ. പക്ഷേ, സർക്കാർ ഇത് പഠിച്ചിട്ടല്ല കൈകാര്യം ചെയ്യുന്നത്. ഏതു സർക്കാരിനും ചില ലിമിറ്റുകളുണ്ട്. പ്രത്യേകിച്ച് സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ. ഒരുപാടു നിയന്ത്രണങ്ങളുണ്ട്. പക്ഷേ, തലവരിപ്പണം നമുക്ക് നിർത്തലാക്കാം. ഇപ്പോഴാണ് നമുക്കൊരു അവസരം കിട്ടിയത്. മാനേജ്മെന്റ് സീറ്റിൽ നീറ്റ് മെരിറ്റിൽത്തന്നെ അപ്പോയിന്റു ചെയ്യണമെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്.. ഈ അവസരം ഉപയോഗിച്ചില്ല എന്നതാണ് എന്റെ ഏറ്റവും പ്രധാന വിമർശനം. യുഡിഎഫ് സർക്കാരിനു കിട്ടാത്ത ഒരു അവസരം ഈ ഗവണ്മെന്റിന് കിട്ടി. മാനേജുമെന്റിന് നേരത്തെ തന്നിഷ്ടം പോലെ കാര്യങ്ങൾ ചെയ്യാമായിരുന്നു. ഇപ്പോ അങ്ങനെയല്ല. നീറ്റു മെരിറ്റിലേ അഡ്മിഷൻ പാടുള്ളൂ എന്ന നിബന്ധന കർക്കശമായി നടപ്പാക്കിയാൽ മതി. അത് സർക്കാരിന് നന്നായി ഉപയോഗിക്കാം. ജെയിംസ് കമ്മിറ്റിയെ സ്ട്രെങ്തൻ ചെയ്യുകയും അവർക്കു വേണ്ട പിന്തുണ കൊടുക്കുകയും ചെയ്താൽ കോഴ വാങ്ങാൻ പറ്റില്ല. അഞ്ചരക്കോടി രൂപയ്ക്ക് ക്രിസ്ത്യൻ മാനേജ്മെന്റിന് നടത്തിക്കൊണ്ടുപോകാൻ പറ്റുമെങ്കിൽ ഏഴര കോടി രൂപ വാങ്ങുന്നവർക്ക് എന്തുകൊണ്ട് പറ്റുന്നില്ല. പിന്നെയും തലവരി വാങ്ങാൻ സർക്കാർ ഇവർക്കു കൂട്ടു നിൽക്കുന്നതെന്തിനാ. (കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം എങ്ങോട്ട്... വി ഡി സതീശന്റെ അഭിപ്രായം അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നു.) പീഡനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയിട്ടും മാതാപിതാക്കൾക്കു പരാതിയില്ല; അ‌ന്വേഷണത്തിൽ കുടുങ്ങിയത് അ‌ടുത്ത ബന്ധു അ‌റസറ്റിലായ പ്രതി വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്ന് മംഗലപുരം സ്ബ് ഇൻസ്പെക്ടർ നാരദാന്യൂസിനോടു പറഞ്ഞു. അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ ഭാഗത്തു നിന്നും യാതൊരു സഹകരണവുമുണ്ടായില്ലെങ്കിലും അ‌ന്വേഷണവുമായി പൊലീസ് മുന്നോട്ടു പോകുകയായിരുന്നുവെന്നും അ‌ദ്ദേഹം പറഞ്ഞു... തിരുവനന്തപുരം മുരുക്കുംപുഴയിൽ പീഡനത്തെ തുടർന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ കുട്ടിയുടെ അ‌ടുത്തബന്ധു അ‌റസ്റ്റിലായി. ശാ​ര്‍​ക്ക​ര മ​ഞ്ചാ​ടി​മൂ​ട് മ​ണ്ണം​കു​ടി വ​യ​ല്‍​തി​ട്ട​യി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ് (30) ആണ് പിടിയിലായത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മംഗലപുരം പൊലീസ് യുവാവിനെ അ‌റസ്റ്റു ചെയ്തത്. ക​ഴി​ഞ്ഞ മാ​സം 23-നാ​ണ് മു​രു​ക്കും​പു​ഴ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. സ്ഥിരമായി വീട്ടിലെത്തുമായിരുന്ന അ‌ടുത്ത ബന്ധുകൂടിയായ രാ​ജേ​ഷ് പെൺകുട്ടിയെ പീഡിപ്പിച്ചു വരിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പീഡനത്തിന്റെ ഫലമായി പെൺകുട്ടിക്കു രക്തസ്രാവം ഉണ്ടായതിനെ തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ച ചിക്തസയിൽ കഴിഞ്ഞ പെൺകുട്ടി വീട്ടിലെത്തിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുടെ മരണത്തിൽ രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നില്ല. അ‌തുകൊണ്ടുതന്നെ സ്വാഭാവിക മരണത്തിനാണ് മംഗലപുരം പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിനിരയായെന്നു വ്യക്തമാകുകയായിരുന്നു. തുടർന്നു പൊലീസ് പീഡനത്തിനു കേസ് എടുത്ത് അ‌ന്വേഷണം നടത്തുകയായിരുന്നു. അ‌ന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം പ്രതിയെ പൊലീസ് അ‌റസ്റ്റു ചെയ്തു. അ‌റസറ്റിലായ പ്രതി വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്ന് മംഗലപുരം സ്ബ് ഇൻസ്പെക്ടർ നാരദാന്യൂസിനോടു പറഞ്ഞു. അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ ഭാഗത്തു നിന്നും യാതൊരു സഹകരണവുമുണ്ടായില്ലെങ്കിലും അ‌ന്വേഷണവുമായി പൊലീസ് മുന്നോട്ടു പോകുകയായിരുന്നുവെന്നും അ‌ദ്ദേഹം പറഞ്ഞു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ പോലീ​സ് മേ​ധാ​വി പി.​അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റ്റിങ്ങല്‍ എ​എ​സ്പി ആ​ദി​ത്യ, പോ​ത്ത​ന്‍​കോ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട ര്‍ ​എ​സ്.​ഷാ​ജി, മം​ഗ​ല​പു​രം എ​സ്ഐ ബി. ​ജ​യ​ന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ധനുഷ് നായകനായെത്തുന്ന ‘വട ചെന്നൈ’. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിയില്ല. മികച്ച പ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. ഇന്ത്യയ്ക്കു പുറമെ വിദേശത്തുനിന്നും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഒരാഴ്ചത്തെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രദര്‍ശനം തുടങ്ങി ആദ്യ ആഴ്ചയില്‍ 43 കോടിയാണ് ചിത്രം നേടിയത്. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകന്‍. പിന്‍ജിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മികച്ച പ്രതികരണമാണ് ‘വട ചെന്നൈ‘ എന്ന ചിത്രത്തിന് ലഭിച്ചത്. സങ്കീര്‍ണ്ണതകള്‍ ഏറെയുള്ള ഒരല്പം ബോള്‍ഡായ കഥാപാത്രമായാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘ആടുകളം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വെട്രിമാരന്‍. ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ‘വട ചെന്നൈ’ എന്ന ചിത്രത്തിനുണ്ട്. വടക്കന്‍ ചെന്നൈയിലെ ഒരുകൂട്ടം ആളുകളുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ മുഖ്യ പ്രമേയം. ദേശീയ കാരംസ കളിക്കാരനായിട്ടാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അന്‍പ് എന്നാണ് ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമ റിലീസ് ചെയ്യുന്നതിനും മുമ്പേ ചിത്രത്തിന്റെ പ്രത്യേക പ്രെമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘അന്‍പ് ദി ആങ്കര്‍’ എന്ന പേരില്‍ റിലീസ് ചെയ്ത വീഡിയോ ഇതിനോടകംതന്നെ നിരവധി പേരാണ് കണ്ടത്. ‘വട ചെന്നൈ’ എന്ന ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്ന അന്‍പ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് തയാറാക്കിയിരിക്കുന്ന പ്രെമോ വീഡിയോ ആണ് ഇത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മകന്റെ ഫൈനൽ എഴുത്ത് പരീക്ഷയും കഴിഞ്ഞപ്പോൾ അവനെ ഹോസ്റ്റലിൽ നിന്നും അവന്റെ സാധനങ്ങൾ അടക്കം പൊക്കിക്കൊണ്ട് വരാനുള്ള യാത്ര ആയിരുന്നു അത്. പോണവഴിയ്ക്ക് ഏറ്റുമാനൂർ വഴി പോയി. റോഡ് സൈഡിൽ തന്നെ ഏറ്റുമാന്നൂരപ്പന്റെ വല്യേ ബോർഡ്. സമയം ഏകദേശം രാവിലെ പത്ത് മണിയേ ആയിട്ടുള്ളൂ അതിനാൽ തൊഴണമെന്ന് ഭാര്യയ്ക്ക് വലിയ നിർബന്ധം. കാർ ഗ്രൗണ്ടിലേക്ക് ഇറക്കി നിർത്തി നോക്കിയപ്പോ എനിക്കും സന്തോഷായി വല്യേ ഒരു പുസ്തകച്ചന്ത. ചന്തയുടെ ഉള്ളിൽ കയറിയപ്പോഴാ ഓർമ്മ വന്നത് കയ്യിൽ പൈസ ആയിട്ട് അധികമില്ല എന്നത്. നാലഞ്ച് എ.ടി.എമ്മുകൾ തപ്പി ഒന്നിലും കാശില്ലാതെ കുഴഞ്ഞ് ഇരിക്കുകയായിരുന്നു. ചെന്നപ്പോൾ തന്നെ കടക്കാരൻ പൈസ ഇല്ലെങ്കിൽ പേടിയ്ക്കണ്ടാ സ്വൈപ്പ് ചെയ്യാം. വലിയ വലിയ പുസ്തകങ്ങൾക്ക് 30% വരെ വിലക്കിഴിവ് ചെറിയവയ്ക്ക് 10% വിലക്കിഴിവ് എന്ന് കടക്കാരന്റെ സ്വാഗതപ്രസംഗം കേട്ടപ്പോൾ വലിയ വലിയ പുസ്തകങ്ങൾ എന്താ എന്ന് നോക്കി. അത് മുഴുവൻ ഭക്തിമയമായതിനാൽ ആ സെക്ഷൻ ഞാൻ വിട്ടു. ചെറിയ പുസ്തകങ്ങൾ നോക്കാൻ ചെന്നപ്പോൾ ആദ്യം കിട്ടിയത് ഗീതയുടെ “എഴുത്തമ്മമാർ”. പിന്നെ നോക്കിയപ്പോൾ ജോണിയുടെ “വയനാടൻ രേഖകൾ” തൊട്ടടുത്ത് തന്നെ “ഉണ്ണിയച്ചീചരിതം” പിന്നേയും കുറെ പുസ്തകങ്ങൾ വാങ്ങി ഇറങ്ങി. വയനാടൻ രേഖകളും ഉണ്ണിയച്ചീചരിതവും അടുത്തടുത്ത് ഇരിക്കുന്നതിൽ ഒരു കൗതുകമുണ്ട്. ഉണ്ണിയച്ചീചരിതം ചമ്പുവിൽ വയനാടിനെ പറ്റിയുള്ള വർണ്ണനകൾ ധാരാളമുണ്ട്. വയനാടൻ രേഖകളിലും ഉണ്ണിയച്ചീചരിതത്തെ ഉദ്ധരിയ്ക്കുന്നുണ്ട്. ചമ്പുക്കൾ എന്നാൽ ഗദ്യവുമല്ല പദ്യവുമല്ല. താളം നിറഞ്ഞ, കവിത നിറഞ്ഞ ഗദ്യം എന്ന് പറയാം. ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപമാണ് ചമ്പു എന്ന് വിക്കിപ്പീഡിയ. സംസ്കൃതമാണ് ഈ കാവ്യരൂപത്തിന്റെ അവിർഭാവകേന്ദ്രം എങ്കിലും മലയാളത്തിലും മറ്റ് പ്രാദേശികഭാഷകളിലും ഈ കാവ്യരൂപം ഉണ്ട്. ഉണ്ണിയച്ചീചരിതം മണിപ്രാവാളമാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ മണിപ്രവാളം ചമ്പുക്കളിൽ ഏറ്റവും പഴയത് ഉണ്ണിയച്ചീചരിതം ആണ്. ഉണ്ണിയച്ചീചരിതത്തിന്റെ പിൻതുടർച്ചക്കാരായി ഉണ്ണിച്ചിരുതേവീചരിതവും ഉണ്ണിയാടീചരിതവും ഉണ്ട്. ഒന്നും തന്നെ പൂർണ്ണരൂപത്തിൽ നമുക്ക് ലഭ്യമല്ല. ലഭ്യമായതും പലഭാഗങ്ങളും കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞ് നശിച്ചിട്ടുണ്ട്. അതിനാൽ പലഭാഗത്തും വാക്കുകളോ അക്ഷരങ്ങളോ മുഴുവൻ ആയിട്ടില്ല. ദേവൻ ശ്രീകുമാരൻ ചൊന്ന ചമ്പു മുഴുവൻ ആദരവോടെ രാമൻ ശ്രീകുമാരൻ ആയ ഇവൻ ഏട്ടിൽ എഴുതിക്കൂട്ടി എന്ന് ഉണ്ണിയച്ചീചരിതത്തിൽ അവസാനം പറയുന്നുണ്ട്. എ.ഡി 13ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം ആണ് ഉണ്ണിയച്ചീചരിതത്തിന്റെ കാലയളവ് എന്ന് പണ്ഡിതന്മാർ പറയുന്നു. അതിനായി അവർ ഭാഷാപരമായ തെളിവുകളും ചരിത്രപരമായ തെളിവുകളും ഉദ്ധരിക്കുന്നുണ്ട്. ഉണ്ണിയച്ചീചരിതകാലത്ത് പാട്ട് സാഹിത്യം പ്രചാരത്തിൽ ഉണ്ടായിരുന്നു. പാട്ട് പാമരന്മാരുടേയും മണിപ്രവാളം പണ്ഡിതവർഗ്ഗത്തിന്റേയും സാഹിത്യമായാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. പാട്ട് സാഹിത്യത്തിൽ ഭക്തി കാവ്യങ്ങൾ അധികവും രചിച്ചപ്പോൾ മണിപ്രവാളത്തിൽ ശൃംഗാര കവിതകളും സന്ദേശകാവ്യങ്ങളും ഒക്കെ ഉണ്ടായി. ഭാഷ, സാഹിത്യം, സാമൂഹികം ദേശചരിത്രം എന്നിങ്ങനെ വിവിധതലങ്ങളിൽ ഗവേഷണപഠനം അർഹിക്കുന്ന കൃതിയാണ് ഉണ്ണിയച്ചീചരിതം. ഇത് മാത്രമല്ല മറ്റ് ചമ്പുക്കളും അതെ. അവകളിൽ ഉള്ള വർണ്ണനകൾ ആണ് അറിവിന്റെ വലിയ സ്രോതസ്സ്. ഇതിനുള്ള ഒരു ഉദാഹരണമാണ് താഴെ പറയുന്നു. ഇതിൽ മലയാളമാസങ്ങൾ മേടം ഇടവം എന്നിങ്ങനെ ആണ് ഉദ്ധരിച്ചിരിക്കുന്നത്. അത് പ്രകാരം വിഷു വർഷാരംഭം തന്നെ. എന്നാൽ കേരളത്തിലെ മറ്റ് പലസ്ഥലത്തും ചിങ്ങം ഒന്നാണ് വർഷാരംഭമായി കണക്കാക്കുന്നത്. മഹിതകലേശ്വരസകലേശ്വരനുടതിരുമുടിയിൽക്കുടിപുവാനുപനത സുരനടിനീതിരമാലപരത്തിവ കടവിൽ വിളങ്ങു പളിങ്ങു മണിപ്പട പരിഗതശോഭം; പക്ല്പോമേട മൊഞ്ഞിട വന്നു കളിക്കുഞ്ചക്രവിഹംഗമ മിഥുനദ്യുതിമൽക്കർക്കടകോജ്വല ബാഹുമഹീപതിസിംഹവിഹാരസ്ഫുരിതം; കന്നി കുഴൈഞ്ഞന്നടുവതുലാവ വിരിച്ചു കവിഞ്ഞ മലർക്കുഴലോടു നമത്തനു സമ കരകുംഭംകൊണ്ടു സ മീനം കോരുന്നീർപൂന്നേരം കുഹചനരചിതകുഹൂരവരമ്യാ; തിരുമരുതൂർ അമ്പലത്തിലെ ചിറയെ വർണ്ണിക്കുകയാണ്. കൂട്ടത്തിൽ മേടം മുതൽ ഉള്ള മലയാളമാസങ്ങളെ രസകരമായി വർണ്ണനയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. മഹിതകലേശൻ=പരമശിവൻസകലേശ്വരനുട എന്നത് സകലേശ്വരനുടെ എന്ന് വായിക്കണം. ഇത് എ കാരം വിട്ട് എഴുതുന്ന പഴയ മലയാളരീതിയാണ്. കുളിക്കുഞ്ചക്രവിഹംഗമിഥുനദ്യുതിവത്=കുളിയ്ക്കുന്ന ചക്രവാക മിഥുന(=ഇണകൾ)ങ്ങളുടെ ശോഭയോട് കൂടിയത് (മിഥുനം) ഞണ്ടിനെ പോലെ ഉള്ള കൂർത്തനഖങ്ങളോടുകൂടിയ സിംഹരാജന്റെ വിഹാരം കൊണ്ട് ശോഭിയ്ക്കുന്ന എന്ന് ചുരുക്കം. സിംഹത്തിന്റെ മുൻകാലുകളിലെ കൂർത്തനഖങ്ങളെയാണ് കർക്കടകം ആയി കൽപ്പിച്ചിട്ടുള്ളത്. കന്നി കുഴൈഞ്ഞന്നടുവതുലാവ വിരിച്ചു കവിഞ്ഞ് മലർക്കുഴലോടു = കന്യക കുഴഞ്ഞ് അലസഗമനം കൊണ്ട് വിടർത്തി അരയും കവിഞ്ഞ് കിടക്കുന്ന മലരണിഞ്ഞ തലമുടിയോടുകൂടി മഹിതകലേശ്വരസകലേശ്വരനുടതിരുമുടിയിൽക്കുടിപുവാനുപനത സുരനടിനീതിരമാലപരത്തിവ കടവിൽ വിളങ്ങു പളിങ്ങു മണിപ്പട പരിഗതശോഭം; പരമേശ്വരന്റെ തിരുമുടിയിൽ ഇരിക്കുന്ന ദേവ നദി ഗംഗം തിരമാല പർത്തി പളുങ്കുമണികളാൽ ശോഭിച്ച് നിൽക്കുന്നപോലെ പക്ല്പോമേട മൊഞ്ഞിട വന്നു കളിക്കുഞ്ചക്രവിഹംഗമ മിഥുനദ്യുതിമൽക്കർക്കടകോജ്വല ബാഹുമഹീപതിസിംഹവിഹാരസ്ഫുരിതം; പകൽ അവസാനിക്കുന്ന സമയത്ത് ഒഴിഞ്ഞ സ്ഥലത്ത് വന്ന് കുളിക്കുന്ന ചക്രവാകപ്പക്ഷിക്കളുടെ ശോഭയോടുകൂടിയത്. ഞണ്ടുകളെ പോലെ കൂർത്ത മുൻ കാൽ നഖങ്ങളോട് ചേർന്ന സിംഹരാജന്റെ വിഹാരം കൊണ്ട് ശോഭിയ്ക്കുന്ന അലസഗാമികളായ, നിതംബവും കവിഞ്ഞ് കിടക്കുന്ന തലമുടിയുള്ള കന്യകമാർ വന്ന് കയ്യിലെ കുടത്തിൽ വെള്ളം കോരുമ്പോൾ ഉണ്ടാകുന്ന ശബ്ദംകൊണ്ട് മനോഹരമായ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ബിരുദ പഠനകാലത്ത് ചമ്പൂക്കളെക്കുറിച്ച് കൂടുതലറിയാൻ ഒരു അദ്ധ്യാപകൻ നിർദ്ദേശിച്ചതനുസരിച്ച് അക്കാര്യത്തിൽ കൂടുതൽ അറിവുള്ള- ഡോക്ടറേറ്റുള്ള - മറഞ്ഞിരുന്ന ചില മധ്യകാല ചമ്പൂക്കൾ കണ്ടെത്തി പഠനത്തോടെ പ്രസിദ്ധീകരിച്ച ഒരു പണ്ഡിതനെ കാണാൻ പോയ ഒരനുഭവമുണ്ട്. ഒറ്റവാചകത്തിലൂടെ അയാൾ ഞങ്ങളെ നിരാശരാക്കി. ‘ലൈബ്രറിയിൽ പുസ്തകങ്ങൾ കാണൂം ചെന്നെടുത്ത് വായിച്ചു നോക്ക്’ എന്നായിരുന്നു ഒരു മയവുമില്ലാത്ത മറുപടി. ചമ്പൂക്കൾ മലയാള ബിരുദവിദ്യാർത്ഥിയെ തൊട്ടു നിൽക്കുന്ന വലിയ അസ്വാസ്ഥ്യമൊന്നുമല്ല. കേവല കൌതുകങ്ങൾക്കപ്പുറത്ത് ആ വ്യവഹാരരൂപത്തിനു പ്രസക്തിയില്ല. എന്നിട്ടും തന്റെ ഗവേഷണമേഖലയായിരുന്ന ചമ്പൂക്കളെപ്പറ്റി അറിയാൻ വന്ന കുറച്ചു വിദ്യാർത്ഥികളോട് ഒരു പ്രചോദപരമായ ഒരു വാക്യം പോലും പറയാൻ കഴിയാത്ത അദ്ധ്യാപകൻ, ‘ആർക്കിടൈപ്പ് ’ പോലെയുള്ള ഒരു മാതൃകയാണെന്ന് തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു. ഏറിയും കുറഞ്ഞും ഈ മനുഷ്യന്റെ പ്രതിരൂപത്തെ ഒരുപാട് ആളുകളിൽ ഒരു പക്ഷേ നമ്മിൽ തന്നെ കാണുക അസാദ്ധ്യമായ കാര്യമല്ല. അറിഞ്ഞോ അറിയാതെയോ നമ്മുടെ പരപുച്ഛങ്ങളിൽ ചില സമയം കടന്നു കയറി ചുരുണ്ടിരിക്കാറുണ്ടിയാൾ. തനിക്കു പരിചിതമായ മേഖലയിൽ നിന്നുകൊണ്ട് അതറിഞ്ഞുകൂടാത്തവരൊക്കെ വിഡ്ഢികളും വിവരദോഷികളും തിരുമണ്ടന്മാരുമാണെന്ന ഭാവത്തെ പ്രതിനിധീകരിക്കുകയാണ് ഈ ‘ആദിപ്രരൂപ’ത്തിന്റെ മുഖ്യധർമ്മം. രണ്ടു വശമുണ്ട് ഈ ഭാവത്തിന്. ഒന്ന്, മനുഷ്യവിദ്വേഷമാണ്. അന്യഥാ തനിക്കു താത്പര്യമില്ലാത്ത വഹകളുടെ സംശയം തീർത്തുകൊടുക്കാനാനുള്ളയാളാണോ ഈയുള്ളവൻ എന്ന ചിന്ത. രണ്ട്, തനിക്കറിയാവുന്ന കാര്യങ്ങൾ ഒട്ടും അറിയാതെ ഈ പറ്റങ്ങൾ എങ്ങനെ ജീവിക്കുന്നു, കഷ്ടം തന്നെ എന്ന പരപുച്ഛം. പണ്ട് തോനിയിൽ കയറിയിരുന്ന്, വള്ളം ഊന്നുന്നവനു വേദാന്തമറിയാത്തതിനാൽ അവന്റെ ആയുസ്സിന്റെ മുക്കാൽ പങ്കും പാഴായല്ലോ എന്നു പരിതപിച്ച സന്ന്യാസിയിൽ നിന്നും പകർന്നു കിട്ടിയ സ്ഥായിയാണ് ഈ രസം. കൊമ്പത്തുകയറി സ്വന്തം വാലു ചുരുട്ടി സിംഹാസനമാക്കി വച്ച് ചടഞ്ഞുകൂടുന്ന ഇയാൾക്ക് സാധാരണ ജീവിതത്തിൽ വല്ല സാംഗത്യവുമുണ്ടോ? ഉണ്ടായിരുന്നു. അറിവിന്റെ കുത്തകാവകാശം സ്വന്തമാക്കിയ ഒരാളുടെ കാലുപിടിച്ചും ശുശ്രൂഷിച്ചും മാത്രം നേടിയെടുക്കാവുന്നതായി ജ്ഞാനം നിലനിന്ന കാലത്ത്. അന്ന് കാഴ്ചകളും കാഴ്ചപ്പാടുകളും ഏകശിലാമുഖമായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ട് അയാൾ, ചോദ്യമില്ലാതെ സ്വന്തം ജീവൻ നൽകാനും അമ്മയുടെ പോലും ശിരസു മുറിക്കാനും വിരലറുക്കാനും ഉമിത്തീയിൽ ദഹിക്കാനും തക്കം പോലെ കുട്ടികളെ പഠിപ്പിച്ചുപോന്നു. വിദ്യാഭ്യാസം കൂടുതൽ ആഴത്തിലുള്ള വർത്തനങ്ങളിലൂടെ പടരുന്നതുകൊണ്ടായിരിക്കും മാറിയ സാമൂഹികവ്യവസ്ഥയിലും മേൽ‌പ്പടിയാന്മാരായ ഗുരുക്കളുടെ ഛായ നിറപ്പകിട്ടോടെ ഇന്നും നില നിൽക്കുന്നുണ്ട്. ടെക്സ്റ്റ് ബുക്കുകൾ ഓരോ കുട്ടിയ്ക്കും കിട്ടി തുടങ്ങിയതോടെ അറിവിന്റെ കേന്ദ്രീകൃതവ്യവസ്ഥ പൊളിഞ്ഞത് അറിയാത്ത വനവാസികളാണ് ഇത്തരക്കാർ എന്ന് വാദിക്കാവുന്നതാണ്. ഇതു വെറും പള്ളിക്കൂട കാര്യം മാത്രമല്ല. സമൂഹം തന്നെയാണ് കലാലയം. ഒരു മുഴുസമയ വിനീത വിധേയൻ പ്രത്യേക അവസരത്തിൽ ഗുരു ചമയുന്നതു കാണാം. ഈ ഗുരുവാണ് പലപ്പോഴും നമ്മെ വിവരം കെട്ടവൻ എന്നു വിളിച്ച് അവഹേളിക്കുന്നത്. (അല്ലെങ്കിൽ തിരിച്ച് നമുക്കുള്ളിലിരുന്ന് മറ്റുള്ളവരെ അങ്ങനെ വിളിച്ച് സാഫല്യം അടയുന്നത്) വാചകങ്ങൾക്കു മാത്രമേ ഭേദമുള്ളൂ.. ഭാവം ചിരപുരാതനമാണ്. ‘മുറിവൈദ്യൻ ആളെക്കൊല്ലും’ എന്ന പഴഞ്ചൊല്ലിലെ ‘മുറി’ തീരുമാനിക്കുന്നത് ഇയാളാണ്. ഏതു പുസ്തകം നോക്കി ഒരാൾ എന്തു പറയണം എന്നു തീരുമാനിക്കുന്നത് ഇയാളാണ്. ഒരു ഉദ്ധരണിയോ വാക്യമോ എടുത്തുപറഞ്ഞാൽ സന്ദർഭത്തിൽ അതിന്റെ സാംഗത്യം അന്വേഷിക്കുന്നതിനേക്കാൾ ഇയാൾ സംത്രാസപ്പെടുന്നത് പ്രസ്തുതവ്യക്തി ആ പുസ്തകം മുഴുവൻ വായിച്ച ആളാണോ എന്നറിയാനായിരിക്കും. ഒരു പുസ്തകത്തിനു മുഴുവനായി ഒരു നിലനിൽ‌പ്പുമില്ലെന്നും അതു ചെന്നു കയറുന്നത് മുന്നേ ഒരുക്കിയിട്ടിരിക്കുന്ന ഒരു മാനസിക- സാംസ്കാരിക അന്തരീക്ഷത്തിലേയ്ക്കാണെന്നും അതു മുഴുവൻ വലിച്ചൂറ്റിക്കളഞ്ഞുകൊണ്ട് ഒരു പുസ്തകത്തിനു മാത്രമായവിടെ നിലനിൽ‌പ്പ് സാദ്ധ്യമല്ലെന്നും ഇയാൾ അറിയാനുള്ള സാദ്ധ്യത വിരളമാണ്. അതുകൊണ്ട് പുസ്തകങ്ങളെ ചൂണ്ടുകയല്ല, മറിച്ച് തനിക്കു മൂല്യവത്തായി തോന്നുന്ന മാനസികാവസ്ഥ മറ്റൊരാളിലും സൃഷ്ടിച്ചുകൊണ്ട് ഒരു വാർപ്പ് മാതൃകയ്ക്കാണ് ഇയാൾ ഉദ്യമിക്കുന്നതെന്ന കാര്യം അയാൾക്കറിയില്ലെങ്കിലും നമുക്കറിയാൻ പറ്റേണ്ടതാണ്. പതിനായിരത്തോളം വാക്കുകളുള്ള ഒരു പുസ്തകത്തിലെ ആശയം എത്രത്തോളം നാം ഗ്രഹിക്കും എന്നും അതിൽ എത്രത്തോളം നമുക്ക് തിരിച്ചുപറയാൻ പറ്റുമെന്നും മുൻപു തന്നെ രൂപപ്പെട്ടിരിക്കുന്ന ആശയഗതികൾ അതിൽ എത്രമാത്രം മാറ്റങ്ങൾ വരുത്തുമെന്നും കാലം അതിൽനിന്ന് എന്തൊക്കെ മാറ്റി വയ്ക്കുമെന്നും തിരിച്ചറിഞ്ഞാൽ മാത്രമേ പേപ്പർ തുണ്ടോ ഉദ്ധരണികളോ ബ്ലർബോ നിരൂപണമോ വാചകമേളയോ പങ്കുവയ്ക്കുന്ന അറിവിന്റെ രണ്ടാം കിടസ്ഥാനത്തെക്കുറിച്ച് ആധികാരികതയെ കൂട്ടുപിടിച്ചുള്ള വേവലാതിയ്ക്ക് അടിസ്ഥാനമുള്ളൂ. ( മറ്റൊരാളിന്റെ അറിവിന്റെ ആധികാരികതയെക്കുറിച്ച് ആധിപ്പെടുന്ന മുമുക്ഷുക്കളെക്കുറിച്ച് വി സി ശ്രീജന്റെ ഒരു ലേഖനമുണ്ട് ) അല്ലെങ്കിൽ തന്നെ അയാളുടെ ഉത്കണ്ഠ അയാളുടെ മാത്രമായ മാനസികപ്രശ്നത്തെയാണ് -അപകർഷത്തെയാണ് -കുടപിടിച്ച് പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്. ഏതറിവും പങ്കുവയ്ക്കപ്പെടാനുള്ളതാണെങ്കിൽ അതു കൂട്ടിച്ചേർക്കപ്പെടാനും തിരുത്താനും മായ്ച്ചുകളയാനും പകരം വയ്ക്കാനും ഉള്ളതും കൂടിയാണ്. അതിനു തരതമഭേദങ്ങളുണ്ടാവുന്നത് പഴയ ഗുരു ഉള്ളിൽ സിമന്റിട്ട് ഇരിപ്പുറപ്പിച്ചിരിക്കുന്നതുകൊണ്ടാണ്. അയാളെ കളയുക എളുപ്പമല്ല. കാരണം അയാൾ വിചാരിക്കുന്നത് നാലു പഴുതുമടച്ച ആധികാരികമായ അറിവുമാത്രമാണ് അറിവെന്നാണ്. ‘ പക്വതവരാതെ പറക്കരുത് ’ എന്നാണ് കെ ജി ശങ്കരപ്പിള്ളയുടെ കവിത, ‘തിരസ്കാര’ത്തിലെ ഗുരു കാക്കക്കുഞ്ഞിനെയും കോഴിക്കുഞ്ഞിനെയും ഉപദേശിക്കുന്നത്. ഗുരുവിന്റെ വാക്കുകൾക്ക് ശവപ്പെട്ടിയുടെ (അതിൽ ഉളുത്തുകിടക്കുന്ന ആശയമാണ്, അപ്പോൾ ശവം) ആകൃതിയെന്നും പറഞ്ഞ് തള്ളിയിട്ടാണ് കാക്ക കനികളുടെ പുതുമയിലേയ്ക്കും എച്ചിലിന്റെ പഴമയിലേയ്ക്കും വെയിലിന്റെ ദൂരത്തിലേയ്ക്കും മഴയുടെ പൊക്കത്തിലേയ്ക്കും പറക്കുന്നത്. ഒറ്റയ്ക്ക്. ബോധായനന്റെ ‘ഭഗവദ്ദജ്ജുകം‘ നാടകത്തിൽ ശാണ്ഡില്യൻ എന്ന ശിഷ്യൻ, പിച്ചക്കാരനും പട്ടിണിക്കാരനുമായ ഊശാന്താടിക്കാരൻ ഗുരുവിനെ കണക്കിനു ചീത്തവിളിക്കുന്നുണ്ട്. അതുകൊണ്ട് ആ സംസ്കൃതനാടകത്തിനു പ്രഹസനങ്ങൾക്കിടയിലാണ് സ്ഥാനം. കൂടുവിട്ടു കൂടുമാറാനുള്ള വിദ്യ കണ്ടങ്കിലും ശിഷ്യൻ തെറ്റു തിരുത്തി സമസ്താപരാധവും ഏറ്റു പറഞ്ഞ് ഗുരുഅനുസാരിയായി മാറിക്കാണാനുള്ള സാധ്യത നാടകത്തിന്റെ അവസാനമുണ്ട്. അതാണ് ഗുരുവിന്റെ പത്തൊൻപതാമത്തെ വിദ്യ. എയ്തുവിട്ടാൽ വീഴുന്നിടത്ത് പതിനെട്ടു വർഷം പുല്ലുപോലും കുരുക്കാത്ത ബ്രഹ്മാസ്ത്രം അല്ലെങ്കിൽ ആനമയക്കി അരിങ്ങോടരെ പുഷ്പം പോലെ വീഴ്ത്തുന്ന പൂഴിക്കടകൻ. അതാണ് ആധികാരികമായ ജ്ഞാനം. ‘ആധികാരികത’ നല്ലത്. പക്ഷേ അതുറപ്പാക്കിക്കൊടുക്കുന്ന കരാറുകളേതെന്ന ചോദ്യം ഇടയ്ക്കെങ്കിലും ഉയരേണ്ടതാകുന്നു. എന്നാലും അത് വരും വരും എന്ന പ്രതീക്ഷയിൽ ഇരുന്ന് മുട്ടുകളിൽ നീരിറങ്ങിയാൽ പിന്നെ നടക്കാതെ കഴിയാം. നിറകുടം തുളുമ്പുകയില്ലെന്ന പഴഞ്ചൊല്ലിലേയ്ക്ക് നോക്കിയാൽ വാമൂടിയ വിധേയത്വം കൊഴുത്തുരുണ്ടും ചുവന്നും ഇരിക്കുന്നതുകാണാം. മൌനം സ്വർണ്ണമാണെന്നാണ് സായ്പ്പവർകളും പറയുക. കരയാത്ത കുഞ്ഞിനാണിപ്പോൾ പാലും മുട്ടയും. തള്ളവിരൽ ദക്ഷിണയാക്കിയ ഏകലവ്യന്റെയും ഉമിത്തീയിൽ നീറിയൊടുങ്ങിയ സുകുമാരന്റെയും അച്ഛന്റെ നിർദ്ദേശം പാലിക്കാൻ കപ്പൽ തട്ടിൽ അനങ്ങാതെ നിന്ന് എരിഞ്ഞു ചത്ത കാസാബിയൻ‌കായുടെയും കഥകൾക്കൊപ്പം ഓർമ്മിക്കേണ്ട ഒരു കഥയുണ്ട്. ഗുരുവിന്റെ കാലു തടവിക്കൊണ്ടിരുന്ന രണ്ടു ചിമിട്ടൻമാരുടെയാണ്. ഗുരു ശുശ്രൂഷക്കു വേണ്ടി കാലുകൾ ശിഷ്യന്മാർക്ക് പകുത്തു നൽകിയിരുന്നു. ഒരിക്കൽ വലതുകാലിൽ വന്നിരുന്ന കൊതുകിനായി ഒരുത്തൻ കൊട്ടുവടി ആഞ്ഞു പ്രയോഗിച്ചു. കൊതുകു പറന്നുപോയി. പക്ഷേ ഗുരുവിന്റെ വലതുകാലു തകർന്നു. ഇടതുകാലിന്റെ മുതലുപിടിക്കാരൻ ചിണ്ടനു ഇതു കണ്ട് സഹിച്ചില്ല. കൊതുകിനെ നിമിത്തമാക്കാതെ തന്നെ അവൻ ഗുരുവിന്റെ ഇടതുകാലും അടിച്ചു തകർത്തു. തമാശക്കഥയാണ്. ഇത്തരം സാധനങ്ങൾ പത്തു രൂപയ്ക്ക് മൂന്നാണ്. പ്രാമാണികജ്ഞാനത്തിന്റെ മന്തുകാലു പൊളിഞ്ഞ കഥയ്ക്ക് ഗൌരവമില്ല. അതുകൊണ്ട് ആധികാരികതയും ഇല്ല. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വാലിഫോര്‍ജ്, പെന്‍സില്‍വേനിയ: 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് രൂപീകരിക്കുക എന്നതാണ് നാം മുഖ്യലക്ഷ്യമായി കാണേണ്ടെതന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നേക്കാം- ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് അനുഭാവികള്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാജ്യത്ത് വര്‍ഗ്ഗീയവത്കരണം നടക്കുന്നു. എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരല്ല. എന്നാല്‍ അവരിലൊക്കെ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് മോഡി പിന്തുടരുന്നത്. എന്തിനാണ് ഗാന്ധിജിയെ കൊന്നതെന്ന പുസ്തകം വിമാനയാത്രയ്ക്കിടയില്‍ വായിക്കുകയുണ്ടായി. ഗാന്ധിജിയെ കൊന്ന ഗോഡ്‌സേയുടേയും മോഡിയുടേയും ചിന്താഗതിയില്‍ വിലയ വ്യത്യാസമില്ല. ഗാന്ധിജിയെ കൊന്നത് മതേതരത്വത്തെ അനുകൂലിച്ചതിനാണ്. ഇപ്പോള്‍ മോഡി ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. മന്‍മോഹന്‍ സിംഗിന്റെ പത്തുവര്‍ഷത്തെ ഭരണംകൊണ്ട് നമുക്ക് ലോകത്തിനു മുന്നില്‍ ഇയര്‍ന്നു നില്‍ക്കാനായി. ഇപ്പോള്‍ ഹിന്ദുവിനെ ഹിന്ദുവും, മുസ്ലീമിനെ മുസ്ലീമുമാക്കി മനുഷ്യനെ ഭിന്നിപ്പിച്ചു. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. എല്ലാ മതത്തിനും തുല്യാവകാശം എന്നതാണ് ഇന്ത്യന്‍ തത്വം. കര്‍ണ്ണാടകയില്‍ 70-ല്‍പ്പരം സീറ്റ് ഉണ്ടായിട്ടും 35 സീറ്റ് കിട്ടിയ പാര്‍ട്ടിക്ക് മുഖ്യമന്ത്രിപദം വിട്ടുകൊടുത്തു. ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാനാണത്. ഇതിനായി മുലായത്തിന്റെ മകനേയോ, കെ.എം മാണിയേയോ ഒക്കെ കൂട്ടേണ്ടി വന്നാല്‍ അങ്ങനെ ചെയ്യണം. മുഖ്യപ്രശ്‌നം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയാണ്. ബി.ജെ.പിയാണ് നമ്മുടെ മുഖ്യശത്രു. നമുക്ക് പാളിച്ചകള്‍ പലേടത്തും ഉണ്ടായിട്ടുണ്ട്. അതില്‍ നിന്ന് പഠിച്ച് മുന്നേറണം. നാട്ടിലുള്ള ബന്ധുക്കളെ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണം. അമേരിക്കയില്‍ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു നില്‍ക്കണമെന്നദ്ദേഹം പറഞ്ഞു. മാമ്മന്‍ സി. ജേക്കബിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിനു മുന്‍കൈ എടുക്കണം. ജോബി ജോര്‍ജ്, ജോയി ഇട്ടന്‍ തുടങ്ങിയവരൊക്കെ ഇതിനായി മുന്നോട്ടുവരണം. സാം പിട്രോഡയുമായി ഇക്കാര്യം ഞാന്‍ സംസാരിക്കുന്നുണ്ട്. രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കണം. വേദിയിലുണ്ടായിരുന്ന ലീല മാരേട്ടിനേയും അദ്ദേഹം ആശ്വസിപ്പിച്ചു. ഇനിയും അവസരങ്ങള്‍ വരും. കെ.എസ്.യു ഉണ്ടായത് ലീലയുടെ പിതാവ് തോമസ് സാറിന്റെ ട്യൂട്ടോറിയലിലായിരുന്നു. ഫൊക്കാനയുടെ ഇലക്ഷനില്‍ തോറ്റതില്‍ വിഷമിക്കരുത്. എല്ലാം ശരിയാകും. കോണ്‍ഗ്രസുകാരിയെന്ന നിലയില്‍ അഭിമാനത്തോടെ പോകണം- അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മനസ് മുന്‍കൂട്ടി പറയാന്‍ പറ്റാത്ത സ്ഥിതിയാണെന്നു വി.പി. സജീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ചെങ്ങന്നൂരില്‍ അതു കണ്ടു. കെ.എം. മാണിയെ കൂട്ടുകയും മകനു രാജ്യസഭാസീറ്റ് കൊടുക്കുകയും ചെയ്തതില്‍ പരക്കെ ആക്ഷേപമുണ്ട്. അവരോടൊക്കെ താന്‍ പറഞ്ഞത് ഭാവിയില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ വേണ്ടി അതു ചെയ്തു എന്നാണ്. മാണി പോയാല്‍ കേരളത്തില്‍ ഇടതുപക്ഷം എക്കാലത്തും തുടരുന്ന സ്ഥിതി വരും. ചെറുപ്പക്കാരായ എം.എല്‍എമാര്‍ അതിരുവിട്ട് പ്രതികരിക്കുന്നത് നിയന്ത്രിക്കണമെന്ന് അദ്ദേഹം ചെന്നിത്തലയോട് നിര്‍ദേശിച്ചു. മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിച്ചാല്‍ പെട്ടെന്ന് വാര്‍ത്താ പ്രാധാന്യം നേടാം. പക്ഷെ ഗുരുക്കന്മാരേയും മറ്റും ആദരിച്ചുപോകുന്നതിലാണ് നാം വിശ്വസിക്കുന്നത്. അധികാരത്തില്‍ തിരിച്ചുവരാന്‍ കൂട്ടുകെട്ടുവേണമെങ്കില്‍ അതുണ്ടാവണം. മാണി ധനകാര്യ മന്ത്രിയായും വരട്ടെ- സജീന്ദ്രന്‍ അഭിപ്രായപ്പെട്ടു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൊല്ലം: പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍. മൃതദേഹം ആരുടേതാണെന്ന തിരിച്ചറിഞ്ഞിട്ടില്ല. അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. പൊലീസും ഫോറന്‍സിക് വിദഗ്ദരും എത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂര്‍ പൊലീസ് അറിയിച്ചു. Previous: വീട്ടില്‍ ഉറങ്ങുകയായിരുന്ന വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു; നാലുവയസ്സുകാരിയായ കൊച്ചുമകള്‍ക്ക് പരിക്ക് Next: രക്തംചിന്തിയല്ല, സന്നിധാനത്ത് മൂത്രമൊഴിച്ച് നടയടപ്പിക്കാനായിരിക്കും സംഘപരിവാര്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദമ്മാം:അപകടത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ദമ്മാം -റിയാദ് ട്രെയിന്‍ സര്‍വ്വീസ് വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കനത്ത മഴയെ തുടര്‍ന്നുണ്ടായ മഴ വെള്ളപാച്ചിലില്‍ റെയില്‍ പാളങ്ങള്‍ളുടെ സ്ലിപ്പറുകള്‍ ഇളകിയതിനെ തുടര്‍ന്ന് ദമ്മാം റെയില്‍വേ സ്‌റ്റേഷനടുത്തു വെച്ച് റിയാദ്ദമ്മാം പാസ്സഞ്ചര്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. വ്യാഴ്ച ദമ്മാം റിയാദ് റൂട്ടില്‍ റയില്‍വേ പ്രത്യേക ട്രയല്‍ റണ്‍ നടത്തിയ ശേഷമാവും സര്‍വീസുകള്‍ പുനരാംരംഭിക്കുകയെന്ന് സഊദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Sudinam Online | Malayalam news website from Kannur News Paper Sudinam Kannur കേരളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷം പങ്കുവച്ച് ‘സുഡാനി’ – Sudinam Online | Malayalam news website from Kannur News Paper Sudinam Kannur. കേരളത്തിലേക്ക് തിരിച്ചു വരുന്നതില്‍ സന്തോഷമുണ്ടെന്നും, തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സാമുവല്‍ അറിയിച്ചു ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ കേരളത്തിന്റെ പ്രിയ താരമായി മാറിയ നായകന്‍ സാമുവല്‍ റോബിന്‍സണ്‍ മലയാളത്തിലേക്ക് വീണ്ടും വരാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. സാമുവല്‍ ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കിയത്. കേരളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷം പങ്കുവച്ച് സാമുവല്‍ വീഡിയോയും ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ മാസം തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെ കഴിഞ്ഞെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. കേരളത്തിലേക്ക് തിരിച്ചു വരുന്നതില്‍ സന്തോഷമുണ്ടെന്നും, തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സാമുവല്‍ അറിയിച്ചു. വി.എ ബിജിന്‍ സംവിധാനം ചെയ്യുന്ന പര്‍പ്പിള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് സാമുവല്‍ വീണ്ടും കേരളത്തിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേഷകരുടെ മനസ് കീഴക്കടക്കിയ താരം ഇത്തവണ വില്ലനായാണ് അഭിനയ്ക്കുന്നത്. ഈ മാസം ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. സ്വര്‍ണം കൊണ്ടു നിര്‍മിച്ച പെട്ടി, തുറന്നാല്‍ ഗായത്രിമന്ത്രം: ഇഷ അംബാനിയുടെ കല്യാണക്കത്ത് വൈറലാവുന്നു ‘ലക്ഷ്മി ചേച്ചിയെ കണ്ടു, അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു’ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലണ്ടന്‍: ലണ്ടനെ തന്നെ നടുക്കുകയാണ് ദേവി ഉണ്മതല്ലെഗാഡുവിന്റെ മരണവാര്‍ത്ത. കഴിഞ്ഞ ദിവസം ആദ്യ ഭര്‍ത്താവായ രാമണോഡ്‌ഗെ ഉണ്മതല്ലെഗാഡുവാണ് ദേവിയെ അമ്പും വില്ലും കൊണ്ട് ആക്രമിച്ചത്. ഇയാളുടെRead More ലണ്ടന്‍: 2021ല്‍ ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാത്ത ടാക്സികള്‍ ഓടിക്കുമെന്ന് സ്വകാര്യ ടാക്സി കമ്പനിയായ അഡിസണ്‍ ലീ അവകാശപ്പെട്ടു. ഇതിനായി കാറുകളില്‍ ഘടിപ്പിക്കേണ്ട സോഫ്‌റ്റ്വെയറുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യാത്രക്കാര്‍ നല്‍കുന്നRead More എക്‌സിറ്റര്‍ :സമാനതകള്‍ ഇല്ലാത്ത പ്രളയ കെടുതിയില്‍ കേരള ജനത ദുരിതം അനുഭവിക്കുമ്പോള്‍ അവരുടെ ദുഖത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട തങ്ങളുടെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ ആവും വിധം സഹായമെത്തിക്കാന്‍Read More യു.കെയില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ നാട്ടിലെത്തിച്ച് നിര്‍ബന്ധിത വിവാഹം; ഇന്ത്യക്ക് നാലാം സ്ഥാനം എന്ന് റിപ്പോര്‍ട്ട് ലണ്ടന്‍: യു.കെയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥിനികളെ നാട്ടിലെത്തിച്ച് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നുവെന്ന പരാതികളില്‍ ഇന്ത്യ നാലാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ഫോഴ്‌സ്ഡ് മാര്യേജ് യൂണിറ്റിന്‍േറതാണ് ഈ കണക്ക്. 2017ല്‍Read More ചാരിറ്റിക്കായി പണം കണ്ടെത്താന്‍ കടല്‍ത്തീരത്ത് നഗ്നരായി ഒത്തുകൂടി നാനൂറിലധികം ആളുകള്‍; ചിത്രങ്ങള്‍ കാണാം ചാരിറ്റിക്കായി പണം കണ്ടെത്താന്‍ കടല്‍ത്തീരത്ത് നഗ്നരായി ഒത്തുകൂടി ഒരു പറ്റം ആളുകള്‍. എല്ലാ വര്‍ഷവും നടക്കുന്ന ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് ആളുകളാണ് എത്താറുള്ളത്. രണ്ടേകാല്‍Read More ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരണപ്പിഴവ് ട്വിറ്റര്‍ ലോകത്ത് ചര്‍ച്ചയാകുന്നു; ഇവാന്‍ക ട്രംപിനെ പരിഹസിച്ച് അമേരിക്കന്‍ മോഡല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയ്‌ക്കെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ. കഴിഞ്ഞ ദിവസം ഇവാന്‍ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനൊപ്പം എഴുതിയRead More ലണ്ടനിലെ ഭൂഗര്‍ഭ റെയില്‍ പാത വീണ്ടും തുറന്നു. 14 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഭൂഗര്‍ഭ പാതയില്‍ തീവണ്ടിയുടെ ചൂളം വിളി ഉയര്‍ന്നത്. ആറര മൈല്‍ ആണ് ഭൂഗര്‍ഭRead More ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ടവറുകളിലൊന്നായ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടിത്തം. 86നിലകളുള്ള കെട്ടിടത്തിലാണ് ദുബായ് സമയം രാത്രി 1 ന് തീപിടിത്തം ഉണ്ടായത്. നാല്‍പത്Read More ലണ്ടൺ: ഇന്ത്യൻ വംശജൻ യുകെയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ബാച്ചിലർ ഓഫ് മെഡിസിൻ ബാച്ചിലർ ഓഫ് സർജറി ബിരുദം സ്വന്തമാക്കി ഡോക്ടറായി. 21 വയസ്സും 335 ദിവസവുംRead More ലണ്ടൻ: ലണ്ടനിലെ കാംഡൻ ലോക് മാർക്കറ്റിൽ വൻ തീപിടിത്തമുണ്ടായി. മാർക്കറ്റിലെ ബഹുനില കെട്ടിടത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. സംഭവത്തിൽ ഇതുവരെ ആളപായംRead More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : emalayalee.com - സിക്കിള്‍ സെല്‍ അനീമിയ ഗവേഷണ കേന്ദ്രത്തിനു സഹകരണം തേടി മന്ത്രി ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി ഫിലഡല്‍ഫിയ: സിക്കിള്‍ സെല്‍ അനീമിയ, തലസേമിയ തുടങ്ങി രക്തത്തെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ വയനാട്ടിലെ മാനന്തവാടിയില്‍ സ്ഥാപിക്കുന്ന റിസേര്‍ച്ച് സെന്ററിനുബൗദ്ധികവും സാങ്കേതികവുമായ സഹകരണം തേടി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജഫേഴ്സണ്‍ യൂണിവേഴ്സിറ്റിയിലെ കിമ്മല്‍ കാന്‍സര്‍ സെന്ററിലെ പോപ്പുലേഷന്‍ സ്റ്റഡീസ് മേധാവി ഡോ. ഗ്രേസ് ലു യാവോയുമായി ചര്‍ച്ച നടത്തി. പ്രൊഫ. യാവോയെ മന്ത്രി ഡിസംബര്‍- ജനുവരി മാസങ്ങളില്‍ കേരളം സന്ദര്‍ശിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. പ്രാഥമിക ചര്‍ച്ചാണിതെന്നും ഭാവിയില്‍ എന്തൊക്കെ രീതിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു ഇരുകൂട്ടരും തീരുമാനിക്കുമെന്നും മന്ത്രിയും പ്രൊഫ. യാവോയും പറഞ്ഞു. രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സിക്കുന്ന വിദഗ്ധര്‍ യൂണിവേഴ്സിറ്റിയിലുണ്ടെന്ന് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഡോ. എം.വി പിള്ള പറഞ്ഞു. സ്റ്റെം സെല്‍, ബോണ്‍ മാരോ എന്നിവ മാറ്റിവെച്ച് സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയവ ഇല്ലാതാക്കാന്‍ കഴിയും. ഇതു സംബന്ധിച്ച മികച്ച വിദഗ്ധര്‍ യൂണിവേഴ്സിറ്റിയിലുണ്ട്. നിപ്പാ വൈറസിനെ പ്രതിരോധിക്കുന്നതിന് സ്വന്തം സുരക്ഷ പോലും അവഗണിച്ച് രംഗത്തിറങ്ങിയ മന്ത്രി ശൈലജ ടീച്ചറുടെ മനുഷ്യസ്നേഹത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും തെളിവുകൂടിയായി ഈ സംരംഭം ആദിവാസികള്‍ക്കിടയിലാണ് ഈ രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. പാരമ്പര്യമായി ഇതു പകരുന്നു. ഈ രോഗങ്ങളാകട്ടെ കടുത്ത വേദനയും ഉളവാക്കുന്നു. ഇത്തരം വേദന അനുഭവിക്കുന്ന പാവങ്ങള്‍ക്ക് സഹായമെത്തിക്കുക എന്ന ദൗത്യമാണ് മാനന്തവാടിയില്‍ സെന്റര്‍ സ്ഥാപിക്കുന്നതിനു പിന്നില്‍. ഇതിനായി 75 ഏക്കര്‍ സ്ഥലം വിട്ടുനല്‍കും. രക്തസംബന്ധമായ ഗവേഷണത്തിനു പുറമെ മറ്റു രോഗങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിനും സൗകര്യമൊരുക്കും. ഇന്ത്യയില്‍ എഴുനൂറില്‍പ്പരം ആദിവാസി വിഭാഗങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. അതില്‍ 150-ല്‍പ്പരം വിഭാഗങ്ങള്‍ പൗരാണിക ജീവിതം നയിക്കുന്നവരാണ്. രക്തസംബന്ധമായ രോഗങ്ങള്‍ക്ക് ഇപ്പോള്‍ കാര്യമായ ചികിത്സ ഇല്ല. എന്നാല്‍ നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു ഭേദപ്പെടുത്താനാകും. സിക്കിള്‍ സെല്‍ രോഗം 10- 15 ശതമാനം ആദിവാസികളിലും ഉണ്ട്. ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുര്‍വേദം തുടങ്ങിയ പാരമ്പര്യ ചികിത്സകളേയും സമന്വയിപ്പിച്ച് ഇവയെ നേരിടാനാകും. യൂണിവേഴ്സിറ്റിയും സെന്ററുമായി സഹകരിച്ച് അറിവ് പങ്കുവെയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കേരളത്തില്‍ ഓരോ വര്‍ഷവും 50,000 പേര്‍ക്ക് വീതം കാന്‍സര്‍ ഉണ്ടാകുന്നതായി മന്ത്രി പറഞ്ഞു. അതുപോലെ ഡയബെറ്റിസും കൂടുന്നു. ജീവിതശൈലിയിലെ മാറ്റമാണ് രോഗങ്ങള്‍ കൊണ്ടുവരുന്നതെന്ന് സംശയിക്കുന്നു. അതേ സമയം ആരോഗ്യ രംഗത്ത് വലിയ നേട്ടങ്ങളുമുണ്ട്. ശിശു മരണവും പ്രസവത്തോടനുബന്ധിച്ചുള്ള മരണവും കുറഞ്ഞു.ഇവ വികസിതപാശ്ചാത്യരാജ്യങ്ങളിലേതിനു സമാനമായി കൊണ്ടുവരാന്‍ നമുക്കായി. കേരളീയരുടെ ആയുസ് ആകട്ടെ 76 വയസായി ഉയര്‍ന്നു. അമേരിക്കയില്‍ അതു 78. ഡയബെറ്റിസിനെതിരേ 'മിഠായി' എന്നൊരു പ്രൊജക്ട് ഉണ്ടാക്കി. 10,000 പേര്‍ മാസങ്ങള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ക്ക് എതിരേ 'ഹൃദ്യം' എന്ന പ്രൊജക്ടിലും ധാരാളം പേര്‍ ചേരുന്നു. ഡയാലിസിസ് കേന്ദ്രങ്ങള്‍, കാത്ത് ലാബ് തുടങ്ങിയവയൊക്കെ കൂടുതല്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു. ഡോ. ജോസ് കാനാട്ട് മന്ത്രിയുടെ സന്ദര്‍ശനത്തെപറ്റി വിശദീകരിച്ചു. വിന്‍സന്റ് ഇമ്മാനുവല്‍, സാജിത കമാല്‍, ജോര്‍ജ് നടവയല്‍, നൊര്‍ക്ക വൈസ് ചെയര്‍ വരദരാജന്‍, അരുണ്‍ കോവാട്ട് തുടങ്ങിയവരും പങ്കെടുത്തു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പാലക്കാട്: പാലക്കാട് ദമ്പതികള്‍ പണത്തിനുവേണ്ടി വിറ്റ കുഞ്ഞിനെ തമിഴ്നാട് ഈറോഡില്‍ കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഈറോഡ് സ്വദേശി ജനാര്‍ദ്ദനന്‍ ആണ് പിടിയിലായത്. കുഞ്ഞിനെ മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. കുനിശ്ശേരി കണിയാര്‍കോട് താമസിക്കുന്ന ബിന്ദു രാജന്‍ ദമ്പതികളുടെ മൂന്നു ദിവസം പ്രായമുളള പെണ്‍കുഞ്ഞിനെയാണ് യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നാണ് കഴിഞ്ഞ മാസം 29-ന് വിറ്റത്. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് യുവതി ജില്ലാ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ക്ക് മറ്റു നാലു കുട്ടികള്‍കൂടിയുണ്ട്. കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഭര്‍തൃമാതാവിന്റെ ആവശ്യപ്രകാരം ഈറോഡില്‍ വില്പന നടത്തുകയായിരുന്നു. കുഞ്ഞിനേയും കൊണ്ട് പൊള്ളാച്ചിയിലേക്ക് പോയ യുവതി കുഞ്ഞില്ലാതെ തിരിച്ചെത്തിയപ്പോള്‍ പ്രദേശവാസികള്‍ അങ്കണവാടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് ഇടപെട്ടാണ് പൊലീസില്‍ പരാതി നല്‍കിയത്. Tags: police-find-infant-who-soled-her-parentsദമ്പതികള്‍ പണത്തിനുവേണ്ടി വിറ്റ കുഞ്ഞിനെ ഈറോഡില്‍ കണ്ടെത്തി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കുലദൈവത്തെ ആരാധിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ പൂര്‍വ്വപിതാക്കന്‍മാരെ ആദരിക്കുന്നു, അതിലൂടെ സ്വയം തന്നെയും മാനിക്കപ്പെടുന്നു. എന്തൊക്കെയോ നമുക്കജ്ഞാതമായകാരണങ്ങളും ജീവിതാനുഭവങ്ങളും കൊണ്ട്‌ നമ്മുടെ പൂര്‍വ്വ പിതാക്കള്‍ ഒരു പ്രത്യേകദേവതയേ ഇഷ്ടദൈവമായും പിന്നീട്‌ കുലദൈവമായും ആരാധിച്ചുതുടങ്ങി. ഒരു പക്ഷേ അക്കാലത്ത് നമ്മുടെ സമൂഹം നേരിടേണ്ടിവന്ന പലപ്രശ്നങ്ങള്‍ക്കും ഈ കുടുംബദൈവം ഒരു പരിഹാരവും ആശ്രയസ്ഥാനമായിരുന്നിട്ടുണ്ടാവണം. തുടര്‍ന്നുള്ള തലമുറകള്‍ കാലാനുസൃതമായിയഥായോഗ്യം യഥാസ്ഥാനം ദേവതാപ്രതിഷ്ഠ നടത്തുകയും തലമുറകളിലേക്കത്‌ ദൈവീകമായികൈമാറുകയും ചെയ്തു. ഇന്നത്തെ തലമുറയിലെത്തിനില്‍ക്കുമ്പോള്‍ കാലാനുയോജ്യമായതരത്തില്‍ മാറ്റങ്ങളോടെ ക്ഷേത്രം പുരോഗതി പ്രാപിച്ചിരിക്കുകയാണ്‌ നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമാണ്‌ ക്ഷേത്രവും ആരാധനാരീതികളും നമ്മോടുപങ്കുവയ്ക്കുന്നത്‌. തമിഴ് നാടിന്റെ ഭാഗമായ തിരുനല്‍വേലിയില്‍ നിന്ന്‌ വിവിധ ക്ഷേത്രനിര്‍മ്മിതിക്കായി തിരുവിതാംകൂറിലെത്തിച്ചേര്‍ന്ന ഒരു ശില്‍പി സമൂഹമാണ്‌ നമ്മള്‍. വൈക്കംമഹാദേവ നിര്‍മ്മിതിയാണ്‌ അതില്‍ പ്രധാനമായത്‌. വൈക്കം ക്ഷേത്രരേഖകളിലും പുരാതനശിലാലിഖിതങ്ങളില്‍നിന്നും ഇതു വ്യക്തമായി മനസിലാക്കാവുന്നതാണ്‌. ക്ഷേത്രത്തില്‍ നിന്ന് അഞ്ചുശിലാ ശാസനങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌ അതിലൊന്ന്‌ തമിഴ്‌ വട്ടെഴുത്തിലും മറ്റുള്ളവഗ്രന്ഥ ലിപിയിലുമുള്ളതാണ്‌... സന്ദര്‍ശന സമയം : എല്ലാ മലയാള മാസവും ഒന്നാം തീയതി രാവിലേ 5:30 മുതല്‍ 7:30 വരെ. വൈകുന്നേരം 5:30 മുതല്‍ 7:30 വരെ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 1917 മുതല്‍ 1946 വരെ യു.എസ്‌.എസ്‌. ആറിലെ ഭരണവകുപ്പധ്യക്ഷന്മാര്‍ അറിയപ്പെട്ടിരുന്ന പേര്‌. സോവിയറ്റ്‌ വിപ്ലവാനന്തരം 1917 ഒ. 26നു ആദ്യമായി ലെനിന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ ഒഫ്‌ പീപ്പിള്‍സ്‌ കമ്മിസേറിയറ്റ്‌ രൂപവത്‌കരിക്കപ്പെട്ടു. ഈ കൗണ്‍സിലിനെ നിയമിക്കുന്നത്‌ സുപ്രീം സോവിയറ്റ്‌ ആണ്‌. ഓരോ കമ്മിസേറിയറ്റും ഓരോ ഭരണ വകുപ്പിന്റെ ചുമതല വഹിക്കുന്നു. ഇതിനു സമാനമായ സംവിധാനം ഘടക റിപ്പബ്ലിക്കുകളിലും പ്രവര്‍ത്തിച്ചിരുന്നു. റഷ്യന്‍ വിപ്ലവകാലത്ത്‌ ഏര്‍പ്പെടുത്തിയ രാഷ്‌ട്രീയ കമ്മിസ്സാര്‍ ആണ്‌ പില്‌ക്കാലത്ത്‌ ജനകീയ കമ്മിസ്സാര്‍ ആയി രൂപാന്തരപ്പെട്ടത്‌. രാഷ്‌ട്രീയ കമ്മിസ്സാര്‍മാര്‍ പെട്രാഗ്രാഡ്‌ സോവിയറ്റിന്റെ വിവിധ സൈനികകമാന്‍ഡുകളുമായി ബന്ധമുള്ള ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ ചുമതല രാഷ്‌ട്രീയവും പ്രചാരണപരവും തന്ത്രപ്രധാനവുമായ കാര്യങ്ങള്‍ നടത്തുക എന്നതായിരുന്നു. 1946 മാ. 15നു കമ്മിസ്സാര്‍മാരുടെ കൗണ്‍സില്‍ യു.എസ്‌.എസ്‌.ആറിലെ മന്ത്രിസഭ ആയിത്തീര്‍ന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പശ്ചിമ ബംഗാളിലെ ഒരു ജില്ല, ജില്ലാ ആസ്ഥാന നഗരം. ഹിമാലയത്തിന്റെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍ നിന്ന് 10 കി. മി. അകലെ സിക്കിമും 18 കി.മീ. അകലെ നേപ്പാളും സ്ഥിതി ചെയ്യുന്നു. ജില്ലയുടെ വിസ്തൃതി: 3,149 ച:കി:മീ: ജനസംഖ്യ: 1,605,900 (2001); നഗര ജനസംഖ്യ: 396060. തിബത്തന്‍ ഭാഷയിലെ 'ഡോര്‍ജെലിങ്' എന്ന പദത്തില്‍ നിന്നാണ് 'ഡാര്‍ജിലിങ്' എന്ന പേര് നിഷ്പന്നമായിട്ടുള്ളത്. ഡാര്‍ജിലിങ് നഗരം രൂപം കൊള്ളുന്നതിനു മുമ്പ് ഇവിടത്തെ കുന്നിന്‍ മുകളില്‍ ഉണ്ടായിരുന്ന ഒരു ബുദ്ധ വിഹാരമായിരുന്നു ഡോര്‍ജെലിങ്. ഡോര്‍ജെയുടെ (Dorje) സ്ഥാനം എന്നാണ് ഇതിനര്‍ഥം. ലാമായിസത്തിലെ 'ആധ്യാത്മിക ഇടിമുഴക്ക'മാണ് ഡോര്‍ജെ. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2,248 മീ. ഉയരത്തിലാണ് ഡാര്‍ജിലിങിന്റെ സ്ഥാനം. ഈ നഗരത്തിന്റെ ഉദ്ഭവത്തിലും സംസ്കാരത്തിലും തിബത്തന്‍ സ്വാധീനം വളരെ പ്രകടമാണ്. സിക്കിം - ഹിമാലയന്‍ മല നിരകളുടെ നെറുകയിലാണ് ഡാര്‍ജിലിങ് നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ വ. ഉം, വ. കി. ഉം പ്രദേശങ്ങള്‍ ഹിമാലയന്‍ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മഞ്ഞു മൂടിയ എവറസ്റ്റ്, കാഞ്ചന്‍ ഗംഗ കൊടുമുടികളുള്‍പ്പെടെയുള്ള ഹിമാലയന്‍ ദൃശ്യങ്ങള്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നയനാനന്ദകരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. ഡാര്‍ജിലിങ് നഗരത്തിന്റെ മനം കവരുന്ന ദൃശ്യസൗന്ദര്യവും പ്രത്യേക സ്ഥാനവും 'ഗിരിസങ്കേതങ്ങളുടെ റാണി' (Queen Hill Resorts) എന്ന പദവി ഈ നഗരത്തിന് സമ്മാനിച്ചിട്ടുണ്ട്. ഡാര്‍ജിലിങ് നഗരത്തിനു പ്രധാനമായി മൂന്നു ഭാഗങ്ങളുണ്ട്. ഇവ മൂന്നും പടിക്കെട്ടുകള്‍, ഇടുങ്ങിയ നിരത്തുകള്‍, എന്നിവ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. ഉയരം കൂടിയ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലുമായി മുന്തിയ ഹോട്ടലുകള്‍, ക്ലബ്ബുകള്‍, റസ്റ്റോറന്റുകള്‍, വില്ലകള്‍, കടകള്‍ എന്നിവ കാണാം. വിനോദ സഞ്ചാര പ്രാധാന്യമുള്ള ധാരാളം പ്രദേശങ്ങളും ഇവിടെയുണ്ട്. സ്വദേശീയരും വിദേശീയരുമായ ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വര്‍ഷംതോറും ഇവിടം സന്ദര്‍ശിക്കുന്നു. മലഞ്ചെരുവില്‍ നഗരത്തില്‍ സ്ഥിരതാമസമാക്കിയവരുടെ വീടുകളും, ഇടത്തരം ഹോട്ടലുകളും, ഭക്ഷണശാലകളും മറ്റും കാണപ്പെടുന്നു. മലനിരകളുടെ അടിവാരത്തിലുള്ള വിസ്തൃതമായ പ്രദേശങ്ങളിലാണ് മാര്‍ക്കറ്റുകളും ബസാറുകളും ഉള്ളത്. ലെപ്ച്ചാസ്, തിബത്തുകാര്‍, ഭൂട്ടിയാസ്, നേപ്പാളികള്‍, പഹാഡികള്‍ തുടങ്ങിയവരും വിവിധ ഗിരിവര്‍ഗക്കാരും ഉള്‍പ്പെടുന്നതാണ് ഇവിടത്തെ വ്യാപാരിവ്യവസായി സമൂഹം. മംഗോളിയന്‍ വംശജരുടെ ഒരു ന്യൂന പക്ഷവും ഇവിടെ നിവസിക്കുന്നുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുമതവിശ്വാസികളാണ്; രണ്ടാം സ്ഥാനത്ത് മുസ്ലീങ്ങളും. ശേഷിക്കുന്നവര്‍ സിക്ക്, ബുദ്ധ, ജൈനമതങ്ങളില്‍പ്പെടുന്നു. മറ്റു മതവിശ്വാസികളായ ചെറിയൊരു ന്യൂനപക്ഷവും ഇവിടെയുണ്ട്. ബംഗാളിയും ഹിന്ദിയുമാണ് മുഖ്യഭാഷകള്‍. നിരവധി മലനിരകളും തരായ് (താഴ്വര) പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് ഡാര്‍ജിലിങ് ജില്ല. ഉഷ്ണമേഖല മുതല്‍ ഉപആല്‍പൈന്‍വരെയുള്ള കാലാവസ്ഥാ ഭേദങ്ങള്‍ ഇവിടെ അനുഭവപ്പെടുന്നു. കാലാവസ്ഥയ്ക്കനുസൃതമായ സസ്യജാലമാണ് ഇവിടെയുള്ളത്. ധാരാളം മഴ ലഭിക്കുന്ന ഈ ജില്ല തേയിലയുത്പാദനത്തില്‍ മുന്നിലാണ്. മിതമായ താപനില അനുഭവപ്പെടുന്ന വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ഏറെ സുഖകരമാണ് ശരത്കാലം. വരണ്ട മഞ്ഞുകാലത്ത് ഇടയ്ക്കിടയ്ക്ക് മഴ ലഭിക്കാറുണ്ട്. വസന്തകാലത്തും തുടര്‍ന്നു വരുന്ന മാസങ്ങളിലുമാണ് ഇവിടെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. ശ. ശ. വാര്‍ഷിക വര്‍ഷപാതം: 3,035 മി. മീ.; ശ. ശ. താപനില: ജനു. 5° സെ., ജൂല.- 16.7° സെ. തീസ്ത (Tista), മേച്ചി (Mechi), ബലാസന്‍ (Balasan), മഹാനദി (Mahanadi), ഗ്രേറ്റ് രഞ്ചിത് (Great Rangit) എന്നിവ ഡാര്‍ജിലിങ് ജില്ലയിലെ മുഖ്യനദികളാകുന്നു. വടക്കന്‍ സിക്കിമിലെ ഹിമാനിയില്‍ നിന്ന് ഉദ്ഭവിക്കുന്ന തീസ്തയാണ് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി. തേയില ഉത്പാദനമാണ് ജില്ലയുടെ പ്രധാന ധനാഗമമാര്‍ഗം. ഏലത്തിനാണ് രണ്ടാം സ്ഥാനം. സമതലങ്ങളില്‍ നെല്ല് കൃഷിചെയ്യുന്നു. കൊയിനാമരക്കൃഷി മറ്റൊരു പ്രധാന തോട്ടവിളക്കൃഷിയായി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ജില്ലയുടെ 40.7 ശ.ത. വനമാണ് (1283. ച. കി. മീ.) വിവിധ വര്‍ഗങ്ങളില്‍പ്പെട്ട ഏതാണ്ട് 600- ഓളം പക്ഷികളെ ഇവിടെ കാണാം. ഓക്, ചെസ്റ്റ്നട്, മേപ്ള്‍, ബിര്‍ച്, ആല്‍ഡര്‍, മഗ്നോലിയാസ്, ബക്ലാന്‍ഡിയാസ്, പൈറസ്, ഹിമാലയന്‍ ഫിര്‍, സിക്കിം സ്പ്രൂസ്, ലാര്‍ച് മുതലായവ ഈ പ്രദേശത്ത് സമൃദ്ധമായി വളരുന്നു. കാടുകളില്‍ കുരങ്ങ്, കാട്ടുപൂച്ച, പുലി, കുറുക്കന്‍, കരടി, ഓട്ടര്‍, വിവിധതരം അണ്ണാന്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ കാണപ്പെടുന്നു. വളരെ പു മുതല്‍ക്കേ പ്രശസ്തിയാര്‍ജിച്ച ഒരു പ്രധാന പര്‍വത-കമ്പോള പട്ടണമാണ് ഡാര്‍ജിലിങ്. ബ്രിട്ടിഷ് ഭരണകാലത്ത് ഈ പ്രദേശം ഒരു ഹില്‍ സ്റ്റേഷനായി വികസിച്ചു. ഈ കാലഘട്ടത്തില്‍ നഗരത്തിലുണ്ടായ ഗതാഗത സൗകര്യങ്ങളാണ് ഈ പ്രദേശത്തെ പുരോഗതിയിലേക്കു നയിച്ചത്. കാഞ്ചന്‍ ജംഗ കൊടുമുടിയില്‍ നിന്നും 70 കി.മി. അകലെ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിനു ഏകദേശം 500 കി. മീ. തെക്കാണ് കൊല്‍ക്കത്ത നഗരത്തിന്റെ സ്ഥാനം. രണ്ടു നഗരങ്ങളെയും റോഡ്-റെയില്‍-വ്യോമ ഗതാഗത മാര്‍ഗങ്ങളാല്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ഡാര്‍ജിലിങിലേക്കുള്ള വളഞ്ഞു പുളഞ്ഞ റോഡുകളും, ഇടുങ്ങിയ റെയില്‍പ്പാതകളും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നഗരത്തിന് 84 കി. മീ. തെക്കുള്ള സിലുഗിരിയുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാത വളരെയേറെ ദുര്‍ഘടമാണ്. ഭരണസൗകര്യാര്‍ഥം ഡാര്‍ജിലിങ് ജില്ലയെ 10 കമ്യൂണിറ്റി ഡവലപ്മെന്റ് ബ്ലോക്കുകളും, 710 വില്ലേജുകളുമായി വിഭജിച്ചിരിക്കുന്നു. ജില്ലയില്‍ മൊത്തം 9 പട്ടണങ്ങള്‍ ഉള്‍പ്പെടുന്നു. 15 പോലീസ് സ്റ്റേഷനുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡാര്‍ജിലിങ് നഗരത്തിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകള്‍, മ്യൂസിയങ്ങള്‍, ബുദ്ധവിഹാരങ്ങള്‍, കുതിരപ്പന്തയവേദികള്‍, പാര്‍ക്കുകള്‍ എന്നിവയാണ് വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. ഒബ്സര്‍വേഷന്‍ ഹില്ലാണ് ഇവിടത്തെ ഏറ്റവും ഉയരംകൂടിയ പ്രദേശം. ഇവിടെ മുമ്പുണ്ടായിരുന്ന ബുദ്ധവിഹാരം ഇന്നൊരു ഹൈന്ദവ-ബുദ്ധക്ഷേത്രമായി പരിണമിച്ചിരിക്കുന്നു. ബ്രിട്ടിഷ് ഭരണകാലത്ത് ബംഗാളിന്റെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഡാര്‍ജിലിങ്. ഡാര്‍ജിലിങിലെ ബിര്‍ച് കുന്നില്‍ (Birch Hill) ഒരു നൈസര്‍ഗിക ഉദ്യാനവും ഒരു പര്‍വതാരോഹണ പരിശീലനകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടത്തെ ലോയ്ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ 1865-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊല്‍ക്കത്ത സര്‍വകലാശാലയ്ക്ക് കീഴിലുള്ള നിരവധി കോളജുകള്‍ ഇവിടെയുണ്ട്. നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ്, നോര്‍ത്ത് ബംഗാള്‍ ദന്തല്‍ കോളജ്, സെനാഡ ഡിഗ്രി കോളജ്, സിലിഗുരി കോളജ് എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാകുന്നു. തരായ് പ്രദേശത്തുള്ള സിലിഗുരി, ജില്ലയിലെ ഒരു പ്രധാന പട്ടണമാണ്. ഡാര്‍ജിലിങ്-ഹിമാലയന്‍ റെയില്‍പ്പാതയുടെ ടെര്‍മിനല്‍ കൂടിയാണ് സിലിഗുരി; ഭാഗ് ഡോഗ്ര (Baghdogra) കൊല്‍ക്കത്ത ഡാര്‍ജിലിങ് വ്യോമഗതാഗത ശൃംഖലയുടെ ടെര്‍മിനലും. കര്‍സിയോങ് (Kurseong), കാലിംപോങ് (Kalimpong) എന്നീ ഗിരിസങ്കേതങ്ങളും ഘൂം (Ghoom) ബുദ്ധവിഹാരവും ഡാര്‍ജിലിങിനടുത്ത് സ്ഥിതിചെയ്യുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഫലസ്തീന്‍ അവകാശ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് ന്യൂസിലാന്റുകാരിയായ പ്രശസ്ത പോപ്പ് ഗായിക ലോര്‍ദെ ഇസ്രാഈലിലെ സംഗീത പരിപാടി റദ്ദാക്കി. കൗമാര പ്രായം മുതല്‍ സംഗീത രംഗത്ത് പ്രശസ്തിയാര്‍ജിച്ച 21-കാരി 2018 ജൂണിലാണ് തെല്‍ അവീവില്‍ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍, സംഗീത സംഘത്തിനൊപ്പമുള്ള ഇസ്രാഈല്‍ യാത്ര റദ്ദാക്കിയതായും ഇതൊരു ശരിയായ തീരുമാനമാണെന്നും ലോര്‍ദെ പറഞ്ഞു. ‘തെല്‍ അവീവ് ടൂര്‍ പ്രഖ്യാപിച്ചതിനു ശേഷം അസംഖ്യം ആളുകളാണ് എനിക്ക് കത്തുകളും സന്ദേശങ്ങളും അയക്കുന്നത്. വിവിധ കാഴ്ചപ്പാടുള്ളവരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇത്തവണ ഇസ്രാഈലിലേക്ക് പോകാതിരിക്കുന്നതാണ് ശരിയായ തീരുമാനം എന്നു ഞാന്‍ വിശ്വസിക്കുന്നു…’ ലോര്‍ദെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രാഈലിലെ സംഗീത പ്രേമികളോട് മാപ്പു ചോദിക്കുന്നതായും അവര്‍ പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഫലസ്തീനികള്‍ക്കു നേരെയുള്ള ഇസ്രാഈല്‍ ക്രൂരതകളില്‍ പ്രതിഷേധിക്കുന്നതിനായി രൂപീകരിച്ച ‘ബോയ്‌ക്കോട്ട്, ഡിവെസ്റ്റ്‌മെന്റ് ആന്റ് സാങ്ഷന്‍സ്’ (ബി.ഡി.എസ്) പ്രസ്ഥാനത്തിന്റെ വിജയമായാണ് ലോര്‍ദെയുടെ പിന്‍മാറ്റം വിലയിരുത്തപ്പെടുന്നത്. ഇസ്രാഈലിനെ അക്കാദമികമായും സാംസ്‌കാരികമായും ബഹിഷ്‌കരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ലോകമെങ്ങും ഇസ്രാഈല്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനു വേണ്ടിയും ബി.ഡി.എസ് പ്രവര്‍ത്തിക്കുന്നു. ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്, സംഗീതജ്ഞന്‍ റോജര്‍ വാട്ടേഴ്‌സ്, ഹോളിവുഡ് നടന്‍ റസല്‍ ബ്രാന്‍ഡ്, നടി മെഗ് റിയാന്‍, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങി നിരവധി പേര്‍ ഇസ്രാഈലിനെതിരെ പരസ്യ നിലപാടെടുത്തവരാണ്. ലോര്‍ദെക്ക് പിന്തുണയറിയിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തു വന്നു. സ്‌കോട്ട്‌ലാന്റിലെ രാഷ്ട്രീയക്കാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ റോസ് ഗ്രീര്‍, ഇസ്രാഈല്‍ ബഹിഷ്‌കരണ സംഘടനയായ പി.എസി.ബി.ഐ, ‘സയണിസത്തിനെതിരെ ജൂതന്മാര്‍’ തുടങ്ങി നിരവധി പേര്‍ ലോര്‍ദെക്ക് അനുകൂലമായി സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തു വന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പാര്‍ട്ടി പരിപാടിക്കായി തൊഴിലുറപ്പ് പദ്ധതി നിര്‍ത്തിവെച്ച സംഭവം; പഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ.പി ഉപരോധിച്ചു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂയോർക്ക്​: ട്രംപി​​​​ന്‍റെ തെരഞ്ഞെടുപ്പ്​ വിജയത്തിനായി ഫേസ്​ ബുക്ക്​ വിവരങ്ങൾ ചോർത്തി ഉപയോഗിച്ച കൺസൾട്ടൻസിയായ കേംബ്രിഡ്​ജ്​ അനലിറ്റിക്ക പ്രവർത്തനം നിർത്തി. ബുധനാഴ്​ചയാണ്​ കൺസൾട്ടൻസി പ്രവർത്തനം നിർത്തുകയാണെന്ന്​ അറിയിച്ചത്​. അമേരിക്കയിലു​ം ബ്രിട്ടനിലും കൺസൾട്ടൻസി പാപ്പരായി പ്രഖ്യാപിക്കുമെന്നും കേംബ്രിഡ്​ജ്​ അനലിറ്റിക്ക അധികൃതർ അറിയിച്ചു. കോടിക്കണക്കിന്​ ഫേസ്​ ബുക്ക്​ ഉപയോക്​താക്കളുടെ വിവരങ്ങൾ അനധികൃതമായി ചോർത്തിയെന്ന വാർത്ത പുറത്തു വന്നതോടെ തങ്ങളെ ഇടപാടുകാർ ഉപേക്ഷിച്ചു. ഇനിയും കൂടുതൽ കാലം ബസിനസ്​ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ലെന്നും സ്​ഥാപനം പ്രസ്​താവനയിൽ അറിയിച്ചു. ഒാൺലൈൻ പരസ്യത്തി​​​ന്‍റെ ഭാഗമെന്ന നിലയിൽ ഫേസ്​ബുക്ക്​ വിവരങ്ങൾ ചോർത്തിയ നടപടി രാഷ്​ട്രീയപരമായും വ്യാസായികപരമായും വ്യാപകമായി അംഗീകരിക്കപ്പെട്ടതാണെന്നും സ്​ഥാപനം ന്യായീകരിച്ചു. നിരവധി അന്വേഷണങ്ങൾ നേരിടുകയും ലോക വ്യാപകമായി പ്രവർത്താനാനുമതിക്ക്​ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ്​ സ്​ഥാപനം അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തത്​. എന്നാൽ കേംബ്രിഡ്​ജ്​ അനലിറ്റിക്ക അടച്ചു പൂട്ടാനുള്ള തീരുമാനം, ​വിവരങ്ങൾ ചോർത്തിയതി​​​ന്‍റെ വിശദാംശങ്ങൾ അറിയാനുള്ള നടപടികളെ ബാധിക്കില്ലെന്ന്​ ഫേസ്​ ബുക്ക്​ അറിയിച്ചു. തങ്ങൾ അധികൃതരുമായി ചേർന്ന്​ അന്വേഷണം തുടരും. ഇനി ഇത്തരം നടപടി ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലും സ്വീകരിക്കുമെന്നും ഫേസ്​ബുക്ക്​ പ്രസ്​താവനയിൽ അറിയിച്ചു. Tags: Cambridge Analytica Shutting Downകേംബ്രിഡ്ജ് അനലറ്റിക്കഫെസ്ബൂക്ഫേസ്ബുക്ക്‌ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം അമിത് ഷാ -ഉദ്ധവ് കൂടിക്കാഴ്ച ഇന്ന്, ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ആവർത്തിച്ച് ശിവസേന മുഖപത്രം - themediasyndicate മുംബൈ: 2019 ൽ ബി ജെ പിയുമായി സഖ്യത്തിനില്ലെന്ന് ആവർത്തിച്ച് ശിവസേന മുഖപത്രം സാമ്ന. കർഷകര ദ്രോഹിക്കുന്ന പാർട്ടിയാണ് ബി ജെ പി.കർഷകരെ പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ബി ജെ പിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖപത്രത്തില്‍ പറയുന്നു. ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ ശിവസേനാമേധാവി ഉദ്ധവ് താക്കറെയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് സമ്നയിൽ സഖ്യസാധ്യത തള്ളിയുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോക്സഭയില്‍ കേവല ഭൂരിപക്ഷം നേടിയത് ആവര്‍ത്തിക്കാമെന്നും സഖ്യകക്ഷികള്‍ പിണങ്ങിയാലും അത് ഗൗനിക്കാതെ സംസ്ഥാനങ്ങളിലെ അവരുടെ ശക്തി ചോര്‍ത്താമെന്നുമുള്ള മുന്‍ നിലപാട് തിരുത്തിയാണ് ബിജെപി എന്‍.ഡി.എയെ ശക്തിപ്പെടുത്താനുള്ള നീക്കം തുടങ്ങിയത്. ഇതിന്‍റെ ആദ്യ പടിയായി സഖ്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേനയുടെ ഉദ്ധവ് താക്കറെയുമായി ഇന്ന്കൂടിക്കാഴ്ച നടത്തും. മുംബൈയില്‍ താക്കറെയുടെ വസതിയില്‍ വെച്ച് വൈകുന്നേരം ആറിനായിരിക്കും കൂടിക്കാഴ്ച. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയെ ഒപ്പം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ നീക്കം. നേരത്തെ ബിജെപി സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. 2014 ല്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ ഉള്ള സ്ഥിതിയല്ല ഇപ്പോളെന്നാണ് ശിവസേനയുടെ പക്ഷം. Tags: 2019 ലോക്സഭാ തിരഞ്ഞെടുപ്പ്അമിത് ഷാഅമിത് ഷാ-ഉദ്ധവ് താക്കറെ കൂടിക്കാഴ്ചഉദ്ധവ് താക്കറെബിജെപി-ശിവസേന സഖ്യം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നമോ ആപ്പ് ഒരു ആപ്പാണേ, അമേരിക്കന്‍ കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന മോദി ആപ്പിനെതിരെ രാഹുല്‍ - themediasyndicate നമോ ആപ്പ് ഒരു ആപ്പാണേ, അമേരിക്കന്‍ കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന മോദി ആപ്പിനെതിരെ രാഹുല്‍ ന്യൂഡല്‍ഹി : മോദി ആപ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന വിവാദത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ വിവരങ്ങള്‍ പ്രധാനമന്ത്രി അമേരിക്കന്‍ കമ്പനികളിലെ സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. “ഹായ് എന്റെ പേര് നരേന്ദ്ര മോദി. ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. നിങ്ങള്‍ എന്റെ ഔദ്യോഗിക ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും ഞാന്‍ അമേരിക്കന്‍ കമ്പനികളിലുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് കൈമാറും”. ട്വിറ്ററിലൂടെ രാഹുല്‍ പരിഹസിച്ചു.വാര്‍ത്ത മറച്ചുവെച്ച മുഖ്യധാരാ മാധ്യമങ്ങളെയും രാഹുല്‍ പരിഹസിച്ചു. പതിവുപോലെ വളരെ നിര്‍ണായകമായ ഈ വാര്‍ത്ത കുഴിച്ചുമൂടിയ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നന്ദി. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.കഴിഞ്ഞ ദിവസമാണ് മോദി ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനുവാദമില്ലാതെ ചോര്‍ത്തി അമേരിക്കന്‍ കമ്പനികള്‍ക്ക് നല്‍കുന്നുവെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഫ്രഞ്ച് സുരക്ഷാ നിരീക്ഷകന്‍ എലിയറ്റ് ആല്‍ഡേഴ്‌സനാണ് സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടത്. ഫെയ്‌സ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബ്രിട്ടീഷ് കമ്പനി ചോര്‍ത്തിയ സംഭവം വിവാദമായി നില്‍ക്കെയാണ് മോദി ആപ്പിനെതിരായ വാര്‍ത്തകള്‍ പുറത്തുവന്നത്. തന്റെ ട്വിറ്റര്‍ പേജിലാണ് ആല്‍ഡേഴ്‌സണ്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്ര മോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ in.wzrkt.com എന്ന അമേരിക്കന്‍ ഡൊമൈനിലേക്ക് ചോര്‍ത്തപ്പെടുന്നുവെന്നാണ് ട്വീറ്റിലൂടെ ആല്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നത്. നരേന്ദ്ര മോദി ആപ്പില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങളും മറ്റും നിങ്ങളുടെ സമ്മതമില്ലാതെ ഒരു തേര്‍ഡ് പാര്‍ട്ടി ഡെമൈനിലേക്ക് കൈമാറുന്നുണ്ടെന്ന് ആല്‍ഡേഴ്‌സണ്‍ പറയുന്നു. ഉപയോക്താവിന്റെ ഇമെയില്‍ വിവരങ്ങളും ഫോട്ടോകളും കോണ്‍ടാക്റ്റ് നമ്പരും അടക്കം ചേര്‍ത്തി നല്‍കുന്നുണ്ടെന്നാണ് ആല്‍ഡേഴ്‌സണ്‍ ആരോപിക്കുന്നത്. മനില :തെ​ക്ക​ൻ ഫി​ലി​പ്പീ​ൻ​സി​ൽ ടെ​മ്പി​ൻ കൊ​ടു​ങ്കാ​റ്റി​ൽ​പ്പെ​ട്ട്​​ 132 പേ​ർ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നും ഡ​സ​ൻ​ക​ണ​ക്കി​ന്​ ആ​ളു​ക​ളെ കാ​ണാ​താ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ദ്വീ​പ​സ​മൂ​ഹ​ങ്ങ​ളി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ദ്വീ​പാ​യ മി​ണ്ട​നാ​വോ ദ്വീ​പി​ലാ​ണ്​ വെ​ള്ളി​യാ​ഴ്​​ച കൊ​​ട​ു​ങ്കാ​റ്റ്​ വീ​ശി​യ​ട​ി​ച്ച​ത്. ടു​ബോ​ഡ്​ ന​ഗ​ര​ത്തി​ന്​ സ​മീ​പ​മു​ള്ള ദ​ലാ​മ ഗ്രാ​മ​ത്തി​ലും ല​നാ​േ​വാ ദേ​ൽ നോ​ർ​ടേ പ്ര​വി​ശ്യ​യി​ലും​ കൊ​ടു​ങ്കാ​റ്റ്​ നാ​ശം വി​ത​ക്കു​ക​യാ​യി​രു​ന്നു. ക​ന​ത്ത വെ​ള്ള​​പ്പൊ​ക്ക​ത്തി​ലും മ​ണ്ണൊ​ലി​പ്പി​ലും ചെ​റു ഗ്രാ​മം മു​ഴു​വ​ൻ ഒ​ലി​ച്ചു​പോ​യി. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ടെ​മ്പി​ൻ കൊ​ടു​ങ്കാ​റ്റ്​ തെ​ക്ക​ൻ ദ്വീ​പാ​യ പ​ല​വ​നി​ലേ​ക്ക്​ നീ​ങ്ങി​യ​താ​യാ​ണ്​ വി​വ​രം. കൊ​ടു​ങ്കാ​റ്റി​ൽ ഏ​ക​ദേ​ശം 12,000ത്തി​ല​ധി​കം ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​യി. ​െപാ​ലീ​സും പ​ട്ടാ​ള​ക്കാ​രും ഗ്രാ​മ​വാ​സി​ക​ളു​ം ചേ​ർ​ന്നാ​ണ്​ ഗ്രാ​മ​ത്തി​ൽ അ​​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ്​ നീ​ക്കി മൃ​ത​ശ​രീ​ര​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്ന​ത്. മ​റ്റു ഗ്രാ​മ​ങ്ങ​ളി​ലെ​യും നാ​ശ​ന​ഷ്​​ട​ങ്ങ​ൾ കൂ​ടി ക​ണ​ക്കാ​ക്കി​യാ​ൽ മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്ന്​ ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. മി​ണ്ട​നാ​വോ​യി​ലെ ഏ​ക​ദേ​ശം മൂ​ന്നു ന​ഗ​ര​ങ്ങ​ൾ കൊ​ടു​ങ്കാ​റ്റി​ൽ ന​ശി​ച്ച​താ​യി പ്രാ​ദേ​ശി​ക വാ​ർ​ത്ത​ചാ​ന​ൽ പ​റ​യു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം 20 കൊ​ടു​ങ്കാ​റ്റെ​ങ്കി​ലും ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ, ര​ണ്ടു​കോ​ടി ജ​ന​ങ്ങ​ൾ ജീ​വി​ക്കു​ന്ന മി​ണ്ട​നാ​വോ ദ്വീ​പി​ൽ കൊ​ടു​ങ്കാ​റ്റ്​ ഭീ​ഷ​ണി​യാ​കാ​റി​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്​​ച മ​ധ്യ ഫി​ലി​പ്പീ​ൻ​സി​ൽ വീ​ശി​യ​ടി​ച്ച കേ-​ട​ക്ക്​ ചു​ഴ​ലി​ക്കാ​റ്റി​ൽ 54 പേ​ർ മ​രി​ച്ചി​രു​ന്നു. 24 പേ​രെ കാ​ണാ​താ​യി. ഇന്ത്യന്‍ ഭരണഘടന അപകടത്തില്‍; കേന്ദ്ര സര്‍ക്കാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഗോവന്‍ ആര്‍ച്ച് ബിഷപ്പ് കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് മോഹന്‍ലാലിന്റെ കോലം കത്തിച്ചു. സി.പി.ഐയുടെ യുവജനസംഘടനയായ എ.ഐ. .എഫാണ് പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളത്തെ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിനു മുന്നില്‍ കോലം കത്തിച്ചത്. അമ്മ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് രാജിവെച്ച ശേഷം മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലായിരുന്നു ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായത്. ഇതേത്തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിമാര്‍ ഉള്‍പ്പെടെ നാലു പേര്‍ ‘അമ്മ’യില്‍ നിന്നും രാജിവെച്ചെങ്കിലും വിഷയത്തില്‍ സംഘടനയില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഷൂട്ടിങ് എറണാകുളത്ത് എവിടെ ഉണ്ടായാലും തടയുമെന്ന് എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ പറഞ്ഞു. ‘മോഹന്‍ലാല്‍ സിനിമയില്‍ നായകനെങ്കിലും ജീവിതത്തില്‍ വില്ലനാണ്. ഇരയ്ക്കും വേട്ടക്കാരുനുമൊപ്പം നില്‍ക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Tags: aiyf-protests-against-mohanlal-in-connection-with-dileep-issue-threatens-to-obstruct-the-shootingകൊച്ചിയില്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചു ലഖ്‌നൗ: രാഹുല്‍ഗാന്ധി ഭ്രാന്തനാണെന്നും കോണ്‍ഗ്രസിനെ നയിക്കാന്‍ അദ്ദേഹം അയോഗ്യനാണെന്നും ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുലിന്റെ പ്രസ്താവനകളോട പ്രതികരിക്കവെയാണ്് മന്ത്രിയുടെ കടുത്ത ... പ്രതിരോധകരാറിലെ മേല്‍നോട്ടചുമതല പോലും കേന്ദ്രത്തിനില്ലേ ? ദസോള്‍ട്ടിനെ മാത്രം ക്രൂശിക്കാന്‍ മോദിസര്‍ക്കാര്‍ വെമ്പുമ്പോള്‍ ന്യൂഡല്‍ഹി : റഫാല്‍വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ കുരുക്കുകള്‍ മുറുകുന്നു. റഫാൽ ഉപകരാറിൽ വിമാനനിർമാതാക്കളായ ദസോൾട്ട് ഏവിയേഷന്റെ ഇന്ത്യയിലെ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ... രാഹുൽഗാന്ധി ഇന്നും നാളെയും പ്രളയബാധിത പ്രദേശങ്ങളില്‍, കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിക്കും തുടക്കം കൊ​ച്ചി: സം​സ്​​ഥാ​ന​ത്തെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി ചൊ​വ്വാ​ഴ്​​ച എ​ത്തും. ഇന്ന് രാവിലെ തിരുവനന്തപുരത്തു എത്തുന്ന രാഹുല്‍ഗാന്ധി ആലപ്പുഴ,തൃശൂര്‍, എറണാകുളം, വയനാട്, കോഴിക്കോട് ... ബെംഗളൂരു : 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാൻ വഴിയൊരുക്കുന്ന കർണാടക തീപാറിയ പ്രചാരണത്തിനുശേഷം ഇന്നു പോളിങ് ബൂത്തിലേക്ക്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ... by രാഷ്ട്രീയകാര്യ ലേഖകന്‍ ആലപ്പുഴ : കര്‍ണാടക തിരഞ്ഞെടുപ്പ് ചുമതല ചൂണ്ടിക്കാട്ടി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ച പി.സി വിഷ്ണുനാഥ്‌ നടത്തുന്നത് രാഹുല്‍ ഗാന്ധിയുടെ മനസറിയാനുള്ള ... ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സീറ്റ് നിശ്ചയിച്ചിരിക്കുന്നത് നാലാം നിരയില്‍. പി.ടി.ഐ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ... അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ബിജെപിയുടെ നഗര വോട്ടുകളിലെക്കുള്ള കോണ്‍ഗ്രസ് കടന്നു കയറ്റം എങ്ങനെ എന്നതാണ് ഇന്ത്യന്‍രാഷ്ട്രീയം ചര്‍ച്ച ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ... ജി.എസ്.ടിക്ക് പുറമേ ചട്ടവിരുദ്ധമായി പഞ്ചസാരയ്ക്ക് മൂന്നു ശതമാനം സെസ് എന്ന് കേന്ദ്രം, നടക്കില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വ്യോമ, കര, കടല്‍ മാര്‍ഗ്ഗമുള്ള വിദേശ ഹാജിമാരുടെ വരവ് സുഖകരമായി പൂര്‍ത്തിയായതായി സഊദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്‌യ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം വ്യാഴാഴ്ച്ച ഉച്ചവരെയായി 1.684.629 വിദേശ ഹാജിമാരാണ് എത്തിയത്. ഇതോടെ ജിദ്ദ അന്ത്രാഷ്!ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ താല്‍കാലികമായി അടച്ചു. ഇനി ഹജ്ജിനു ശേഷം ശേഷമാണ് രണ്ടാം ഘട്ടം ഹജ്ജ് ടെര്‍മിനല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുക. ജിദ്ദ, മദീന, തായിഫ് തുടങ്ങി വിവിധ വിമാനത്താവളങ്ങളിലെ ഹജ്ജ് ടെര്‍മിനല്‍ വഴി 1.584.085 വിദേശ ഹാജിമാരാണ് എത്തിച്ചേര്‍ന്നത്. കര അതിര്‍ത്തികള്‍ കടന്ന് 84.381 തീര്‍ഥാടകരും എത്തിയിട്ടുണ്ട്. കപ്പല്‍ മാര്‍ഗ്ഗം എത്തിയ തീര്‍ഥാടകര്‍ 16.163 പേരാണ്. റെക്കോര്‍ഡ് ക്രമീകരണത്തോടെ ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ തന്നെ തീര്‍ത്ഥാടകര്‍ക്ക് എമിഗ്രെഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജിനുള്ള അനുമതി പത്രമില്ലാതെ പിടിക്കപ്പെട്ടാല്‍ കനത്ത ശിക്ഷ ലഭിക്കുമെന്നും വിദേശികളെ രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ചു കയറ്റി വിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്ത്രീകള്‍ക്കായി ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ 107 വനിതാ ഉദ്യോഗസ്ഥരും മദീന വിമാനത്താവളത്തില്‍ 58 വനിതകളും ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ 28 വനിതാ ഉദ്യോഗസ്ഥരും ഈ വര്‍ഷം സേവനത്തിനുണ്ടായിരുന്നു. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ രൂപം നല്‍കിയ ഫിംഗര്‍ പ്രിന്റ് സംവിധാനം ഏറെ വിജയകരമായിരുന്നു. യാത്രക്കാരുടെ ഡാറ്റകള്‍ എളുപ്പത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഇതിന്റെ നവീകരിച്ച പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : രണ്ടാം നൂറ്റാണ്ടില്‍ കൊരിന്തിലെ ബിഷപ്പായിരുന്ന വിശുദ്ധന്‍. വിവിധ ക്രൈസ്തവ സഭകള്‍ക്ക് എഴുതിയ കത്തുകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്. ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തില്‍ ഈ കത്തുകള്‍ സംരക്ഷിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അവ നഷ്ടപ്പെട്ടുപോകുകയാണുണ്ടായത്. ക്രൈസ്തവ തത്ത്വസംഹിതകളെയും മറ്റു ക്രൈസ്തവ വിഷയങ്ങളെയും പരാമര്‍ശിച്ചുകൊണ്ടുള്ള ഏഴ് കത്തുകള്‍ ഇദ്ദേഹം എഴുതിയിരുന്നു. ഇവ കൂടാതെ ആത്മീയ ജീവിതത്തെക്കുറിച്ച് വ്യക്തിപരമായ ഒരു കത്തും ഇദ്ദേഹത്തിന്റേതായുണ്ട്. റോമന്‍ സഭയ്ക്ക് എഴുതിയ കത്തില്‍ സഭ നടത്തിവന്നിരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെ ഇദ്ദേഹം ഉള്ളുതുറന്നു പ്രകീര്‍ത്തിച്ചു. പോപ്പ് ക്ലമന്റ് (Clement), പോപ്പ് സോട്ടര്‍ (Soter) എന്നിവരുടെ കത്തുകളെ കൊരിന്ത്യര്‍ അങ്ങേയറ്റം ബഹുമാനത്തോടെയാണ് പരിഗണിക്കുന്നതെന്നും ഈ കത്തില്‍ ഇദ്ദേഹം സൂചിപ്പിച്ചു. പാശ്ചാത്യ ദേശങ്ങളില്‍ ഏ. 8-നും പൗരസ്ത്യ രാജ്യങ്ങളില്‍ ന. 29-നും ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആഘോഷിച്ചുവരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജലനിരപ്പ് 8 അടി കൂടി ഉയര്‍ന്നാല്‍ 26 വര്‍ഷത്തിനു ശേഷം ഇടുക്കി ഡാം തുറക്കേണ്ടി വരും; | Gramajyothi News ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇതിന് വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ് 2,392 അടിയാണ്. ഇത് 2,400 ല്‍ എത്തിയാല്‍ ഷട്ടറുകള്‍ തുറക്കും. ഇതുവരെയുള്ള കണക്ക് അനുസരിച്ച്‌ ഏഴ് ദിവസത്തിനുള്ളില്‍ ഡാം തുറന്ന് വിടേണ്ട സാഹചര്യമാണ് ഉള്ളത്. എന്നാല്‍ നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറന്ന് വിടുന്നത് പരമാവധി ഒഴിവാക്കും. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 ആക്കണമെന്ന കോടതിവിധി ഉണ്ടെങ്കിലും രണ്ട് സര്‍ക്കാരുകളും സമവായത്തിലെത്തി അതിന് മുന്‍പ് അണക്കെട്ട് തുറന്ന് വിടണം. അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടിലെ ജനങ്ങള്‍ വെള്ളം കിട്ടാതെയും മരിക്കും ഡാം തുറക്കാന്‍ തീരുാനമെടുത്താല്‍ ഉടന്‍ തന്നെ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും. ഷട്ടറുകള്‍ തുറക്കുന്ന സമയത്ത് വള്ളികളോ മറ്റ് മരത്തടികളോ തടസമുണ്ടാക്കിയാല്‍ ഡാമിന്റെ സുരക്ഷയേ ബാധിച്ചേക്കാം. ഇതിനിടെ പവര്‍ ഹൗസില്‍ ഏതെങ്കിലും തരത്തിലുള്ള തകരാറുണ്ടായി കഴിഞ്ഞാലും പ്രശ്‌നമാണ്. സംസ്ഥാനത്തിന് കൂടുതല്‍ ഊര്‍ജ്ജം സംരക്ഷിക്കുന്ന കാര്യം നോക്കിയാല്‍ ജലം സംഭരിക്കുന്നതാവും ഊര്‍ജ്ജ ഉല്‍പാദനത്തിന് ഗുണകരം. വൈദ്യതി ബോര്‍ഡ് മേധാവി എന്‍.എസ് പിള്ളയും ഉന്നത ഉദ്യോഗസ്ഥരും ഡാമില്‍ വന്ന് സ്ഥിതി വിലയിരുത്തിയിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദിഗംബരനെ കൊല്ലാന്‍ തീരുമാനിച്ചു. രാത്രിയുടെ ഇരുളില്‍ പാപനാശം കടലിലേക്ക് ദിഗംബരനെ ഞങ്ങള്‍ വലിച്ചെറിഞ്ഞു. അത്മാവിന് മോക്ഷം കിട്ടാന്‍ ബലികര്‍മ്മങ്ങളും ചെയ്തു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ടെഹ്റാന്‍ : 66 യാത്രക്കാരുമായി പറന്ന വിമാനം ഇറാനിലെ പര്‍വതമേഖലയില്‍ തകർന്നു വീണു. ടെഹ്റാനിൽ നിന്ന് ഇറാനിലെ തന്നെ നഗരമായ യാസൂജിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇസ്‌ഫഹാൻ പ്രവിശ്യയ്ക്കു തെക്കു ഭാഗത്ത് പർവത മേഖലയിലാണു വിമാനം തകർന്നത്. സംഭവം ഇറാൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ആസിമൻ എയർലൈൻസിന്റേതാണു വിമാനം. മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. 66 പേർ വിമാനത്തിലുള്ളതായി സൂചനയുണ്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഴുപതോളം പേരെ ഉൾക്കൊള്ളാനുള്ള ശേഷിയാണു വിമാനത്തിലുള്ളത്. പ്രാദേശിക സമയം രാവിലെ അഞ്ചിന് മെഹ്റാബാദ് വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന എടിആർ 72 വിമാനം 50 മിനിറ്റ് കഴിഞ്ഞപ്പോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഒരു പുൽമൈതാനിയിൽ അടിയന്തര ലാൻഡിങ്ങിനു ശ്രമിച്ചപ്പോഴാണു വിമാനം തകർന്നതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. വിദൂര മേഖലയായതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ട്. പർവതമേഖലയായതിനാൽ ആംബുലൻസ് ഉൾപ്പെടെ നേരിട്ടെത്താനും ബുദ്ധിമുട്ടുണ്ട്. എന്നാൽ രക്ഷാപ്രവര്‍ത്തനത്തിനു ഹെലികോപ്റ്ററുകൾ എത്തിക്കുന്നതായി സർക്കാർ അറിയിച്ചു. ടെഹ്റാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസിമൻ എയർലൈൻസ് ഇറാനിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാന കമ്പനിയാണ്. ടെഹ്റാൻ–യാസൂജ് മേഖലയിൽ സര്‍വീസ് നടത്തുന്ന ഒരേയൊരു വിമാന കമ്പനിയും ഇവരാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച റഷ്യയിലുണ്ടായ വിമാനാപകടത്തില്‍ 71 പേർ കൊല്ലപ്പെട്ടിരുന്നു. കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് താഴ്ന്നത്. വ്യാഴാഴ്ച പവന് 80 രൂപ കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന്റെ ഇന്നത്തെ ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എറണാകുളം: ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ടി.എം ജേക്കബ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധിച്ച രോഗം ബാധിച്ച് ഈ മാസം പത്ത് മുതല്‍ എറണാകുളത്തെ ലേക് ഷോര്‍ അശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകീട്ടോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്കും രാത്രി പത്ത് മണിയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റി എറെ താമസിയാതെ മരണം സംഭവിക്കുകയായിരുന്നു. 1950 സപ്തംബര്‍ 16 ന് എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തിലെ താണിക്കുന്നേല്‍ തറവാട്ടില്‍ ടിഎസ് മാത്യുവിന്റെയും അന്നമ്മ മാത്യവിന്റെയും മകനായാണ് ജനനം. കേരള സ്റ്റുഡന്‍സ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ജേക്കബ് 1971ല്‍ കെ.എസ്.സിയുടെ ജനറല്‍ സെക്രട്ടറിയും 72മുതല്‍ 75 വരെ സംസ്ഥാന പ്രസിഡന്റുമായി. 76-78 വരെ കേരള യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റായി. കേരള യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെ 1977 ല്‍ ഇരുപത്തിയാറാം വയസ്സില്‍ എറണാകുളം ജില്ലയിലെ പിറവത്ത് നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് പിറവം, കോതമംഗലം എന്നീ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് അഞ്ചാം നിയമസഭ മുതല്‍ പതിനൊന്നാം നിയമസഭ വരെ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001 വര്‍ഷങ്ങളില്‍ പിറവത്തെ പ്രതിനിധീകരിച്ച അദ്ദേഹം 1980, 1982, 1987 വര്‍ഷങ്ങളില്‍ കോതമംഗലത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടു. 77 മുതല്‍ 2002 വരെ തുടര്‍ച്ചയായി നിയമസഭാംഗമായ ജേക്കബ് 2002 മാര്‍ച്ചില്‍ തോല്‍വി അറിയാതെ നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി. 2006ല്‍ പിറവത്ത് നിന്ന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജേക്കബ് 2011 ല്‍ 157 വോട്ടിന്റെ ഭൂരിപക്ഷത്തിന് വീണ്ടും പിറവത്ത് നിന്നും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 79-81ലും, 87-91ലും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായി. 1993ല്‍ മാതൃസംഘടനയില്‍ നിന്ന് പിരിഞ്ഞ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് രൂപം നല്‍കി. കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഡി.ഐ.സി. (കെ) രൂപവത്കരിച്ചപ്പോള്‍ ജേക്കബ് അതിന്റെ ഭാഗമായെങ്കിലും പിന്നീട് സ്വന്തം പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു. 1982 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ വിദ്യഭ്യാസ മന്ത്രിയായി. എംജി വാഴ്‌സിറ്റി രൂപീകരിക്കാന്‍ തീരുമാനമെടുത്തതും കോളജുകളില്‍നിന്നു പ്രീഡിഗ്രി കോഴ്‌സ് വേര്‍പെടുത്താന്‍ തുടക്കമിട്ടതും ഇക്കാലത്തായിരുന്നു. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ അംഗീകാരം നേടിയ ജേക്കബ് 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ജലസേചന-സാംസ്‌കാരിക മന്ത്രിയായി. ഇക്കാലത്താണ് കേരളത്തിനായി ആദ്യമായൊരു ജലനയം രൂപീകരിച്ചത്. പിന്നീട് 2001ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ വീണ്ടും ജലസേചന മന്ത്രിയായി സേവനമനുഷ്ഠിച്ചു. ആന്റണിക്ക് പകരം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭയില്‍ നിന്നൊഴിവാക്കപ്പെട്ടു. 2005ല്‍ കെ.കരുണാകരനോടൊപ്പം ഡി.ഐ.സിയില്‍ ചേര്‍ന്ന് ജേക്കബ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് പുനരുജ്ജീവിപ്പിച്ച് പിറവത്ത് നിന്ന് മത്സരിച്ച്് വീണ്ടും നിയമസഭയിലെത്തുകയായിരുന്നു. മണ്ണത്തൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍, വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആനി ജേക്കബാണ് ഭാര്യ. മക്കള്‍: അനൂപ് ജേക്കബ്, അമ്പിളി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഉപയോഗശൂന്യമോ, മലിനമോ ആയ ജലവും ദ്രവവസ്‌തുക്കളും ഒഴുക്കിക്കളയുന്നതിനുള്ള ചാല്‌ അഥവാ കാന. സാധാരണയായി ഇതിന്‌ മൂടിയുണ്ടായിരിക്കുകയില്ല. റോഡരികിലെ ഓടകള്‍ ദൃഷ്‌ടാന്തമാണ്‌. ജനപ്പെരുപ്പവും വ്യാവസായികാവശിഷ്‌ടങ്ങള്‍ പോലുള്ള മാലിന്യങ്ങളും കുറഞ്ഞിരുന്ന കാലങ്ങളില്‍ ഓരോ ദേശത്തും പ്രകൃത്യാ ഉള്ള കാനകളും തോടുകളും നദികളും മറ്റും മലിനജലവും മഴക്കാലത്തുണ്ടാകുന്ന അധികജലവും ഒഴുകിപ്പോകുന്നതിനു മതിയായ മാര്‍ഗങ്ങളായിരുന്നു. ജനങ്ങള്‍ പട്ടണങ്ങളില്‍ തിങ്ങിപ്പാര്‍ത്തു തുടങ്ങിയതോടെ ഓടകള്‍ ആസൂത്രണം ചെയ്‌തു നിര്‍മിക്കേണ്ട ആവശ്യം ഉണ്ടായി. പ്രാചീന നഗരങ്ങളില്‍ എല്ലാംതന്നെ കാലാവസ്ഥയും ജീവിതനിലവാരവും അനുസരിച്ച്‌ ഓടകള്‍ നിര്‍മിച്ചിരുന്നു. ആദ്യകാലങ്ങളിലെ ഓടകള്‍ ആവശ്യത്തിനു മതിയാകുമായിരുന്നെങ്കിലും, കാലക്രമേണ ജനപ്പെരുപ്പവും വ്യാവസായിക പുരോഗതിയും കൊണ്ട്‌ മലിനജലത്തിന്റെ പരിമാണം വര്‍ധിച്ചപ്പോള്‍ അത്‌ ശുദ്ധീകരിക്കാതെ തോടുകളിലും നദികളിലും നിര്‍ഗമിപ്പിക്കുന്നത്‌ അനാരോഗ്യകരമാണെന്നു ബോധ്യമായി. കടലോരത്തുള്ള പട്ടണങ്ങള്‍ക്കു പോലും മലിനജലം കൊണ്ടുള്ള പ്രദൂഷണം ഒരു പ്രശ്‌നമായിത്തീര്‍ന്നു. ഈ പരിതഃസ്ഥിതിയില്‍ മലിനജലം ഉചിതമായ രാസപ്രക്രിയകളിലൂടെ നിശ്ചിതനിലവാരത്തില്‍ ശുദ്ധീകരിച്ചതിനുശേഷമേ ഓടകളിലും ജലാശയങ്ങളിലും ഒഴുക്കാവൂ എന്ന നിയമം സാര്‍വത്രികമായി നടപ്പില്‍ വന്നു. 19-ാം നൂറ്റാണ്ടോടു കൂടി മലിനജലം പ്രതേ്യകം ആവാഹിച്ചു ശുദ്ധീകരിച്ചു നിര്‍ഗമിക്കുന്നതിനുള്ള വന്‍കിടപദ്ധതികള്‍ വ്യവസായവത്‌കൃത രാജ്യങ്ങളില്‍ നടപ്പില്‍ വന്നു. ശുദ്ധീകരണം അസാധ്യവും അനാവശ്യവും ആയ പ്രകൃത്യാ ഉള്ള അധികജലവും ചെറിയ തോതിലുള്ള മലിനജലവും കൈകാര്യം ചെയ്യുന്നതിനുമാത്രം ഓടകള്‍ നിര്‍മിച്ചുപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു. ആരോഗ്യപരമായ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടു നിര്‍മിക്കപ്പെടുന്ന ആധുനിക ഓടകള്‍ക്ക്‌ ശാസ്‌ത്രീയമായ സംവിധാനമുണ്ടായിരിക്കും. "http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 18 ആം പടി കയറി അയ്യപ്പദര്‍ശനം നടത്തിയത് ജീവിതത്തിലിന്നു വരെ അനുഭവിച്ചതിൽ ഏറ്റവും വലിയ മാസ്മരിക നിര്‍വൃതിയുടെ ഭക്തി :ഡോക്ടര്‍ ഫസല്‍ റഹ്മാന്‍ ഭക്തസമൂഹം റെഡിയാകുന്നത് വരെയെങ്കിലും ശബരിമലയില്‍ പ്രവേശിക്കാന്‍ പുരോഗമനവാദികളും ആക്ടിവിസ്റ്റുകളും ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഡോക്ടര്‍ ഫസല്‍ റഹ്മാന്‍. ഇസ്ലാമായിട്ടും ആരുമറിയാതെ താനും ശബരിമലയില്‍ പോയിട്ടുണ്ടെന്നും 18ആം പടി… ‘ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രം ശ്രമിച്ച ശബരിമല തന്ത്രിയുടെ മുഖത്ത് നിങ്ങൾക്ക് തുപ്പണം, മറ്റു മത പുരോഹിതന്മാർക്ക് പരവതാനി വിരിക്കണം ‘: സഖാക്കളോടും മാധ്യമ സഖാക്കളോടും ജിതിൻ ജേക്കബ് ആരാണ് ശബരിമല തന്ത്രി? എന്താണ് അദ്ദേഹത്തിന്റെ സ്ഥാനം? വ്യക്തമായ ഉത്തരം തരാൻ എനിക്കറിയില്ല. പക്ഷെ ഒന്നറിയാം അദ്ദേഹം ഹിന്ദുക്കളുടെ ഏറ്റവും ഉയർന്ന മതപുരോഹിതനാണ്. ഞങ്ങൾ ക്രിസ്താനികളുടെ ഇടയിൽ… അടച്ചുറപ്പുള്ള വീട്ടില്‍ സുരക്ഷിതമായ ഒരു ജീവിതം. അത് സ്വന്തം അമ്മയോടും അനിയത്തിയോടും ഒപ്പം. അത് മാത്രമേ ജോബിത എന്ന പതിനഞ്ച് വയസ്സുകാരി ആഗ്രഹിക്കുന്നുള്ളൂ. തിരിച്ചറിവ് എത്തും മുന്‍പ്… ഇത് വേറിട്ടൊരു ‘തൂവെള്ള പുഷ്പം’; മിസോറാം ഗവർണ്ണർ കുമ്മനത്തിന്റെ എളിമയും, മാന്യമായ പെരുമാറ്റ രീതിയും എടുത്ത് പറഞ്ഞ് മുജീബ് പുരയിൽ കൊച്ചി: യൂത്ത് കോൺഗ്രസ്സ് നേതാവ് മുജീബ് പുരയിലിന്റെ കുറിപ്പ് വൈറലാകുകയാണ്. വൈറലാകാൻ കാരണം മറ്റൊന്നുമല്ല, മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനെ പറ്റി മുജീബ് എഴുതിയ വ്യത്യസ്ത അനുഭവമാണ്… കശ്മീരി പെണ്‍കുട്ടിയെ ഓര്‍ത്ത് കരഞ്ഞവൻ തിയേറ്റർ പീഡനത്തിലെ പെൺകുട്ടിയെ അപമാനിച്ചു : മുഹമ്മദ് ഷഫീക്കിന് പൊങ്കാല മലപ്പുറം: മലപ്പുറത്തെ തിയേറ്റര്‍ പീഡനം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാനെങ്കിലും ചിലരെങ്കിലും അതിനെ ന്യായീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കശ്മീരിലെ പെൺകുട്ടിയുടെ ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്റെയും മോദിയെയും കണക്കറ്റു ശകാരിക്കുകയും… കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വൈദ്യുതി വിഭാഗത്തിൽ ഉപരി വിജ്ഞാനവുമായി ഗള്‍ഫ് എന്ന സ്വപ്നവുമായി 1982 ലാണ് രവി കടല്‍ കടക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യം രാവിലെ തേടിയെത്തിയത് ഒരു… ഭാര്യ അറിയാതെയാണ് അയാള്‍ കിടപ്പുമുറിയില്‍ ക്യാമറ വച്ചത്. എന്നാല്‍ അതില്‍ പതിഞ്ഞ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാര്യ അറിയാതെ ഭര്‍ത്താവ് മുറിയില്‍ ക്യാമറ വെച്ച്… നമ്മുടെ വീട്ടിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ഒരു പ്രാണിയാണ് ‘സ്പാനിഷ് ഫ്ലൈ’ എന്നറിയപ്പെടുന്ന ‘ബ്ലിസ്റ്റര്‍ ബീറ്റില്‍’. കണ്ടാല്‍ ആരും നോക്കി നിന്നുപോകുന്ന സൗന്ദര്യമുള്ളവനും ഫോക്സ് വാഗണ്‍ കാറിനെപ്പോലെ മനോഹരമായ… ഒരു മിനുട്ട് മനസ്സിന്റെ കണ്ണാടിയിൽ നോക്കുക, നമ്മൾ മധുവിനെ കൊന്നവനെപ്പോലെയാണ് ഇരിക്കുന്നതെന്ന് തിരിച്ചറിയുക മുരളി തുമ്മാരുകുടി ഇന്നലെ മുഴുവൻ വേറെ ജോലികൾ ഉണ്ടായിരുന്നതിനാൽ അട്ടപ്പാടിയിലെ മധുവിന്റെ മരണം അറിഞ്ഞത് അതിനെതിരെ ഫേസ്ബുക്കിൽ പ്രതിഷേധം അണപൊട്ടി ഒഴുകിയപ്പോൾ ആണ്. ഒരിക്കലേ അദ്ദേഹത്തിൻ്റെ ചിത്രത്തിലേക്ക്… മലപ്പുറം•മലപ്പുറം മോങ്ങം താമസിക്കുന്ന തസ് രിയ എന്ന യുവതിയാണ് ഉറ്റവരുടെ വേര്‍പാടും രോഗവും മൂലമുണ്ടായ ഒറ്റപ്പെടലില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സുമനസ്സുകളുടെ സഹായം തേടുന്നത്. മാതാപിതാക്കളുടെയും സഹോദരന്‍റെയും… കാൻസർ ബാധിച്ച മാതാവിനെ നോക്കാന്‍ ജോലി ഉപേക്ഷിച്ചെത്തിയ മകന് വൃക്കരോഗം ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ഒരു കുടുംബം ആലപ്പുഴ•ക്യാന്‍സര്‍ ബാധിച്ച മാതാവിന്റെ ചികിത്സാര്‍ത്ഥമാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് റാഹിത്ത് നാട്ടിലെത്തിയത്. വിധി മറിച്ചായിരുന്നു. വൃക്കരോഗത്തിന്റെ രൂപത്തിലാണ് ദുരന്തം വീണ്ടും റാഹിത്തിനെ തേടിയെത്തിയത്. ചികിത്സയ്ക്കായി കിടപ്പാടം വരെ… തിരുവനന്തപുരം: പ്രമുഖയല്ലാത്ത തനിക്കെന്തു നീതികിട്ടുമെന്നു ചോദിച്ചു കൊണ്ട് യുവതി തനിക്ക് നേരിട്ട പീഡനത്തെ കുറിച്ച് തുറന്നു പറയുന്നു. ചെറുപുഴ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് മിഥിലാജ്… വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ചികിത്സാ സഹായം തേടുന്നു തലശ്ശേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ചികിത്സാ സഹായം തേടുന്നു. എരഞ്ഞോളി വടക്കുമ്പാട്ടെ പരപ്പാടി രതിയാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കഴിയുന്നത്.… ഇന്ത്യയിലെ ഏറ്റവും വലിയ ഫണ്ട് റൈസിംഗ് വെബ്‌സൈറ്റായ Ketto.org യിലൂടെ നിങ്ങള്‍ക്കും വൈഷ്ണവിയുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കാം.. ”അച്ഛാ… എനിക്കും സഞ്ജനയുടേത് പോലുള്ള ഒരു സ്കൂള്‍ ബാഗ്… ജിഗ്നേഷ് മേവാനിയുടെ വിജയം എന്തിനാണ് ഇത്ര ആഘോഷിക്കുന്നത്? കോൺഗ്രസ് സിറ്റിംഗ് സീറ്റിൽ ജയിച്ചതിൽ ഇത്ര ആഹ്ലാദിക്കാൻ എന്താണുള്ളത്?:ഷിഫാസ് എഴുതുന്നു ഷിഫാസ്: ജിഗ്നേഷ് മേവാനിയുടെ വിജയം എന്തിനാണ് പല ഗ്രൂപ്പുകളിലും ഇത്ര വിശേഷമായി ആഘോഷിക്കുന്നത്? അപൂർവ്വമോ അപ്രതീക്ഷിതമോ ആയ വിജയമല്ല അത്. പകരം അത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ… കമ്യൂണിസ്റ്റ്- മാർക്സിസ്റ്റുകൾ പണ്ടേ സ്വപ്നം കാണുന്ന വിജയം കരസ്ഥമാക്കിയത് ബിജെപി : ഗുജറാത്ത് ഒരു അവലോകനം റെജി കുമാര്‍ : കാലങ്ങളായി കമ്യൂണിസ്റ്റുകൾ ആഗ്രഹിച്ചിരുന്ന വിജയമാണ് ഗുജറാത്തിലൂടെ ബിജെപി നേടിയത്. ജാതികളെ അവഗണിച്ചും ജാതി സംഘങ്ങളെ തൂത്തെറിഞ്ഞും ജാതിസമ്മർദങ്ങളെ തൃണവൽഗണിച്ചും നേടേണ്ടതാണ് യഥാർഥ ജനകീയ… തിരുവനന്തപുരം: കഴക്കൂട്ടം സ്വദേശിയായ അരുൺദേവിന് (22 ) രണ്ടു കിഡ്നികളും തകരാറിലായിരിക്കുകയാണ്. കിഡ്‌നി ഉടൻ മാറ്റി വച്ചില്ലെങ്കിൽ ജീവന് ത്തന്നെ അപകടമാണെന്നാണ് ഡോക്ടർ മാരുടെ ഉപദേശം. ഇപ്പോൾ… അഞ്ചല്‍•കാരണം കണ്ടുപിടിച്ചിട്ടില്ലാത്ത രോഗം മൂലം ദുരിതം അനുഭവിക്കുന്ന ഏഴുവയസുകാരി ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. കൊല്ലം ജില്ലയിലെ അഞ്ചലിന് സമീപം ഏറത്ത് താമസിക്കുന്ന സുരേഷ്-സുജ ദമ്പതികളുടെ മകള്‍… സർക്കാരിന്റെ വേദനിക്കുന്ന കോടീശ്വരന്മാരുടെ സങ്കടങ്ങൾക്ക് ന്യായീകരണം നൽകുന്ന പാവങ്ങളുടെ പടത്തലവൻ: നിയമസഭയിലെ സംഭവങ്ങൾ വിലയിരുത്തി ജിതിൻ ജേക്കബ് ജിതിൻ ജേക്കബ് “പാവങ്ങളുടെ പടത്തലവൻ” നയിക്കുന്ന സർക്കാരിന്റെ വേദനിക്കുന്ന കോടീശ്വരന്മാരായ തോമസ് ചാണ്ടി മന്ത്രിയുടെയും, MLA അൻവർ മുതലാളിയുടെയും സങ്കടങ്ങൾക്കു “പാവങ്ങളുടെ പടത്തലവൻ” തന്നെ ന്യായീകരണവുമായി വന്നപ്പോൾ… പത്രപ്പരസ്യം കാരണം യഥാർത്ഥ കേരളത്തെ വൈകിയെങ്കിലും തിരിച്ചറിഞ്ഞു: 40 ലക്ഷം വിദേശമലയാളികൾ കേരളത്തിലേക്ക് തിരിച്ചുവരുന്നത് സ്വപ്നം കാണുന്ന ജിതിൻ ജേക്കബ് ജിതിൻ ജേക്കബ് ലോകം ആശങ്കയുടെ മുൾമുനയിൽ. അമേരിക്കയിൽ കമ്പനികളെല്ലാം പ്രവർത്തങ്ങൾ നിർത്തിവെച്ചു. നാസ റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു. എന്ത് ചെയ്യണമെന്നറിയാതെ ട്രംപ് താടിക്കു കയ്യും കൊടുത്തിരിക്കുകയാണ്. കാനഡയിലും… സമൂഹം തിരിച്ചറിയേണ്ടതും അവഗണിക്കുന്നതും; അടിമുടി മാറ്റങ്ങൾക്ക് വിധേയമാക്കേണ്ട കൊള്ളയടിക്കുന്ന ആശുപത്രികളെ കുറിച്ച് കലാ ഷിബു കലാ ഷിബു എന്റെ അമ്മയുടെ കാലിനു ഓപ്പറേഷൻ വേണ്ടി വന്നിരുന്നു…ബാംഗ്ലൂർ ഒരു ആശുപത്രിയിൽ നടത്തി..അത് ചെയ്ത മലയാളി അല്ലാത്ത ഡോക്ടർ , അദ്ദേഹത്തിന്റെ കാര്യം എത്ര വട്ടം… കാസർഗോഡ്: സ്​കോളര്‍ഷിപ്പ്​ നേടി ഉപരിപഠനത്തിന്​ ലണ്ടനിലെത്തിയ കാസര്‍കോട്​ സ്വദേശിയായ ആദിവാസി യുവാവ്​ ബിനേഷ്​ ബാലൻ എസ് എഫ് ഐക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്നും… ആർ എസ് എസ് കാര്യവാഹകിന്റെ പൈശാചികമായ കൊലയുടെ പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റ് സഹയാത്രികന്റെ പ്രതികരണം വൈറലാകുന്നു തിരുവനന്തപുരം ശ്രീകാര്യത്തു നടന്ന ആർ എസ് എസ് കാര്യവാഹിന്റെ ക്രൂരമായ കൊലപാതകത്തിനെ അപലപിച്ച് ഒപ്പം കമ്യൂണിസ്റ് സഹചാരികളെ പലതും ഓർമ്മിപ്പിച്ച് കമ്യൂണിസ്റ് അനുഭാവിയായ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ… കൊച്ചി: മെട്രോ ഉദ്ഘാടനത്തിന് വേദിയിൽ രമേശ് ചെന്നിത്തലയ്ക്ക് സ്ഥലം കൊടുത്തെങ്കിലും സംഘാടകർ ഉമ്മച്ചനെ സർവാണി സദ്യക്കു കൂടി ക്ഷണിച്ചില്ല എന്ന പരിഹാസവുമായി അഡ്വ ജയശങ്കർ.കൊച്ചി മെട്രോയുടെ പണി… എറണാകുളം: ജൂൺ 17 നു LD ക്ലാർക്ക് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്,അന്നേ ദിവസം കൊച്ചി മെട്രോ റെയിൽവേയുടെ ഉദ്ഘാദനത്തോട് അനുബന്ധിച്ചു ബഹു. പ്രധാനമന്ത്രി എത്തുന്നതിനാൽ എറണാകുളം ജില്ലയിലെ… <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലോക സാഹിത്യങ്ങളില്‍ അദ്ദേഹം വരച്ചു വെച്ച ആ വികാരം എന്റെ മനസ്സില്‍ നിറഞ്ഞു, വെറുതെയല്ല ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 65 ഭാഷകളിലായി 86 മില്യണ്‍ കോപ്പികള്‍ വിറ്റഴിച്ഛത്, ഓരോ വായനക്കാരെയും അദ്ദേഹത്തിന്‍റെ ഭാവനാ ചിറകുകളിലൂടെ അയാള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക് കൊണ്ട് പോകാന്‍ അയാള്‍ക്ക് കഴിയുന്നു, "എന്റെ സാഹിത്യരചന ഒരു ഗര്‍ഭിണിയുടെ അവസ്ഥയുമായിട്ടാണ് ഞാന്‍ തുലനം ചെയ്യുന്നത്. ഒരു പുതിയ സൃഷ്്ടിക്കായി രണ്ടുപേരും കാത്തിരിക്കുന്നു. പ്രചോദനത്തിനുവേണ്ടി എനിക്ക് ജീവിതവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്." ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ എവിടെയോ വായിച്ചതായി ഓര്‍ത്തു പോയി,.... പതിവ് പോലെ ഞാന്‍ കടല്‍തീരത്ത്‌ ഇരിക്കുകയായിരുന്നു നല്ല തണുത്ത കാറ്റ്, സമയം ഏറെ വൈകിയിരിക്കുന്നു, നല്ല നിലാവുണ്ട്, മടിയിൽ ഒരു യുവതിയുമായി ഇരിക്കുന്ന പൂർണ്ണ ചന്ദ്രൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, കുറച്ചു നേരം ഞാന്‍ അവളെത്തന്നെ നോക്കി, മടിത്തട്ടിൽ നിന്നും പതുക്കെ എഴുന്നേറ്റു അവള്‍ എന്റെ മുമ്പില്‍ വന്നു, സുന്ദരിയായ യുവതി. വിശ്വോത്തര ബ്രസീലിയന്‍ എഴുത്തുകാരന്റെ ഭാവനയുടെ ചിറകുകള്‍ എന്നെ തലോടുന്നതായി എനിക്ക് അനുഭവപ്പെട്ടു, ലോക സാഹിത്യങ്ങളില്‍ അദ്ദേഹം വരച്ചു വെച്ച ആ വികാരം എന്റെ മനസ്സില്‍ നിറഞ്ഞു, വെറുതെയല്ല ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ 65 ഭാഷകളിലായി 86 മില്യണ്‍ കോപ്പികള്‍ വിറ്റഴിച്ഛത്, ഓരോ വായനക്കാരെയും അദ്ദേഹത്തിന്‍റെ ഭാവനാ ചിറകുകളിലൂടെ അയാള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക് കൊണ്ട് പോകാന്‍ അയാള്‍ക്ക് കഴിയുന്നു, "എന്റെ സാഹിത്യരചന ഒരു ഗര്‍ഭിണിയുടെ അവസ്ഥയുമായിട്ടാണ് ഞാന്‍ തുലനം ചെയ്യുന്നത്. ഒരു പുതിയ സൃഷ്്ടിക്കായി രണ്ടുപേരും കാത്തിരിക്കുന്നു. പ്രചോദനത്തിനു വേണ്ടി എനിക്ക് ജീവിതവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ട്." ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഓർമയിൽ നിറഞ്ഞു. ശരിക്കും ഇദ്ദേഹത്തിന്റെ ഓരോ രചനയും അത്രമാത്രം സ്വാദീനമുള്ളവയായിരുന്നു. ഓരോ രചനക്കും വേണ്ടി ഗര്‍ഭസ്ഥ ശിശുവിനെ കാണാന്‍ കാത്തിരിക്കുന്ന പിതാവിന്റെ വികാരത്തോടെയാണ് വായനക്കാര്‍ കാത്തിരിക്കുന്നത് എന്നതില്‍ സംശയമില്ല. എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട സുന്ദരി അയാള്‍ പറഞ്ഞുവിട്ട യുവതി തന്നെ, സംശയമില്ല. അവളുടെ നോട്ടവും കടലിനടിയില്‍ നിന്നുള്ള ക്ഷേത്ര മണി മുഴക്കവും, കടല്‍ കാറ്റും എന്നെ കൂട്ടിക്കൊണ്ടു പോയത് അദ്ദേഹം മുമ്പ് പറഞ്ഞ, ഇത് പോലെ കടല്‍ തീരത്ത് സംസാരിച്ച യുവതിയുടെയും ആ കുട്ടിയുടെയും അടുത്തേക്കായിരുന്നു. അദ്ദേഹത്തിന്റെ വാരിയര്‍ ഓഫ് ലൈറ്റ് (വെളിച്ചത്തിന്റെ പോരളിയിലെക്ക്), ഒരു പക്ഷ ആ യുവതി എന്നെ പോലെ മില്യന്‍ കണക്കിന് വായനക്കാരുടെ മുമ്പില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവാം .... ആ യുവതിയുടെയും കുട്ടിയുടെയും അടുത്തേക്ക് പോകാന്‍ എന്റെ വായനക്കാരെ ഞാനും ക്ഷണിക്കുകയാണ്. ഒരിക്കല്‍ കൂടി artofwave ലേക്ക് സ്വാഗതം... ശ്രദ്ധിച്ചാല്‍ ഈ തിരകള്‍കിടയിലൂടെ നിങ്ങള്‍ക്കും ഈ കടലിനടിയില്‍ അകപ്പെട്ടുപോയ ദ്വീപില്‍ നിന്നുള്ള ക്ഷേത്ര മണിമുഴക്കം കേള്‍ക്കാനാവും .... ഈകടലിനുള്ളിലോട്ട് പടിഞ്ഞാര്‍ഭാഗത്ത് ഒരു ദ്വീപുണ്ട്, അതില്‍ ഒരു പാട് മണികളുള്ള ഒരു വലിയ ക്ഷേത്രമുണ്ട്, നീ ആ ക്ഷേത്രത്തില്‍ പോകണം, നീ അതിനെ കുറിച്ച് എന്ത് മനസ്സില്ലാക്കി എന്ന് എന്നോട് പറയണം, ഇതും പറഞ്ഞു ആ സുന്ദരി അവിടെ നിന്നും അപ്രത്യക്ഷമായി. ഈ കൊച്ചു ബാലന്‍ ആ കടല്‍തീരത്ത് ദിവസവും പോയിരിക്കും, കടല്‍ തുരുത്തില്‍ നിന്നും മുഴങ്ങുന്ന മണി നാദം കേള്‍ക്കാന്‍, പക്ഷെ അവന്‍ ആ തിരകള്‍കിടയിലൂടെ വരുന്ന അലയോലികള്‍ക്കിടയില്‍ മണി നാദം കേട്ടില്ല, ഇന്നലെവരെ കണ്ടിട്ടുള്ളതല്ലാത്ത പുതുതായൊന്നും കേള്‍ക്കുകയോ കാണുകയോ ചെയ്തില്ല, അവന്‍ നിരാശനായി, അടുത്തുള്ള ചില മീന്‍ പിടുത്തക്കാരോട് ഈ ഗ്രാമത്തെ പറ്റിയും ക്ഷേത്രത്തെ പറ്റിയും ചോദിച്ചു, ആര്‍ക്കും അറിയുമായിരുന്നില്ല, ഒരു കിഴവന്‍ ആ കുട്ടിയോട് പറഞ്ഞു: "വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ ഒരു ദ്വീപുള്ളതായും ഒരു ഭൂമി കുലുക്കത്തിന്റെ ഫലമായി ആ ദ്വീപ് കടലിനടിയിലെക്ക് മുങ്ങി പോയതുമായ കഥ എന്റെ അപ്പൂപന്മാര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടിണ്ട്". എന്നാലും ശ്രദ്ധിച്ചാല്‍, കടലില്‍ മുങ്ങിപ്പോയ ദ്വീപില്‍ നിന്നുള്ള മണിയൊച്ച ഇപ്പോഴും കേള്‍ക്കാന്‍ പറ്റും. ബാലന്‍ വീണ്ടും കടല്‍ തീരത്തേക്ക് തന്നെ മടങ്ങി, ക്ഷേത്ര മണിയൊച്ചക്ക് കാതോര്‍ത്തു, പക്ഷെ കേട്ടത് കടല്‍പക്ഷികളുടെയും തിരമാലകളുടെയും ശബ്ദം മാത്രം, അവന്‍ ദിവസവും രാവിലെ കടല്‍ തീരത്ത് പോയിരുന്നു. എന്നങ്കിലും ആ സുന്ദരിയോട് "മണിയൊച്ച കേട്ടു" എന്നെനിക്കു പറയാന്‍ കഴിയണം. ഈ ഒരു ലക്ഷ്യം മാത്രമായി ആ ബാലനില്‍. മാസങ്ങള്‍ കഴിഞ്ഞു, ഒന്ന് കൂടി ചോദിയ്ക്കാന്‍ വീണ്ടും ആസ്ത്രീയെ അവന്‍ കണ്ടില്ല. കൂടുകാരോട് കളിക്കാനോ, പഠിക്കാനോ അവനു തല്പര്യമില്ലതായി. മുങ്ങിപ്പോയ ദ്വീപില്‍നിന്ന് മണിയൊച്ച കേള്‍ക്കാന്‍ അവനു പറ്റിയില്ലങ്കിലും, തിരമാലയുടെ ശബ്ദവും, കാക്കയുടെ കരച്ചിലും, പ്രകൃതിയുടെ വ്യത്യസ്ഥ സ്വരങ്ങളും അവന്‍ പഠിച്ചെടുത്തു. മീന്‍ പിടുത്തക്കാരന്‍ കിഴവന്‍ ആ ശബ്ദം കേട്ടിട്ടുണ്ട് എന്ന് വീണ്ടും വീണ്ടും അവനോടു പറഞ്ഞങ്കിലും ഒരു പ്രാവശ്യം പോലും അവനു കേള്‍ക്കാന്‍ പറ്റിയില്ല. അവന്‍ വീണ്ടും ചിന്തിച്ചു ഞാന്‍ "ഒരു മുക്കുവനായി" ഇവിടെ മീന്‍ പിടിക്കാന്‍ കടലിലേക്ക് ഇറങ്ങിയാല്‍ എനിക്ക് ആ ശബ്ദം കേള്‍ക്കാന്‍ പറ്റിയേക്കും, അവന്‍ കടലിനോട് വിടപറഞ്ഞു, തിരിച്ചു വരുമ്പോള്‍ കടല്‍ കാക്കയുടെ ശബ്ദവും തിരയുടെ ഇരമ്പലും കേട്ടു, കുട്ടികളുടെ കളിയും ചിരിയും അവന്‍ കേട്ടു, പ്രകൃതിയുടെ എല്ലാ സ്വരങ്ങളും അവനു കേള്‍ക്കാന്‍ പറ്റി. അവന്റെ മനസ്സില്‍ ഇത്രയും നാളില്ലത്ത സന്തോഷം തോന്നിത്തുടങ്ങി, മറ്റുകുട്ടികളുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ ശ്രമിച്ചു, അതോടൊപ്പം യുവതി പറഞ്ഞ മണിയൊച്ചയും കേള്‍ക്കാന്‍ അവനു കഴിഞ്ഞു, സന്തോഷത്തോടെ ജീവിച്ചു മണികളെക്കുറിച്ചും ക്ഷേത്രത്തെ പറ്റിയും അവന്‍ മറന്നു. വളര്‍ന്നു വലുതായി, അവന്‍ ഓര്‍ത്തു ഞാന്‍ ചെറുപ്പത്തില്‍ തിരഞ്ഞ മണിയും ക്ഷേത്രവുമെല്ലാം ഒരു സാങ്കല്പിക കഥ മാത്രമായിരുന്നു.... അവന്‍ വീണ്ടും ഒരിക്കല്‍ കൂടി ആ കടല്‍ തീരത്തേക്ക് നടക്കാന്‍ തീരുമാനിച്ചു, മണി മുഴക്കെത്തെയോ ദ്വീപിനെയോ അന്വേഷിക്കാന്‍ ആയിരുന്നില്ല. കടല്‍ തീരത്ത്‌ എത്തിയപ്പോള്‍ അവന്‍ അത്ഭുതപ്പെട്ടു. അവനെ അത്ഭുതപ്പെടുത്തി കൊണ്ട് വളരെ കാലം മുമ്പ് കണ്ട ആ യുവതി ഒരു മാറ്റവുമില്ലാതെ അതിലേറേ സുന്ദരിയായി അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവള്‍ ഒരു പുസ്തകം അവനു നേരെ നീട്ടി. ഒന്നും എഴുതാത്ത പുസ്തകമായിരുന്നു അത്. അവള്‍ പറഞ്ഞു എഴുതൂ, വെളിച്ചത്തിന്റെ പോരാളി കുട്ടികളുടെ കണ്ണുകളെ വിലമതിക്കുന്നു, കാരണം അവര്‍ക്ക് കയ്പ്പില്ലാത്ത ലോകത്തെ നോക്കിക്കാണാന്‍ കഴിയുന്നു. വെളിച്ചത്തിന്റെ പോരാളി, അതാരാണ് ? അവള്‍ പറഞ്ഞു, നിനക്കറിയാം ജീവിതത്തെ മുഴുവനായും മനസ്സിലാക്കാന്‍ പറ്റുന്നവനാണവന്‍, ലക്ഷ്യ സക്ഷാല്‍കരതിനുവേണ്ടി മരിക്കുംവരെ പോരാടാന്‍ കഴിവുള്ളവനാണവന്‍, തിരമാലകള്‍ക്കടിയിലെ മണി മുഴക്കം ശ്രവിക്കാന്‍ കഴിവുള്ളവന്‍, അവന്റെ ചിന്തകള്‍ മുഴുവന്‍ ആയുവതി അവന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചത് പോലെ അവനു തോന്നി. എല്ലാവരും വെളിച്ചത്തിന്റെ പോരാളികളാണ് . അവന്‍ ആ എഴുതാത്ത പുസ്തകത്തിലേക്ക് നോക്കി, യുവതി അവനോട പറഞ്ഞു എഴുതുക. പുസ്തകത്തിന്റെ ഓരോ പേജിലും വത്യസ്ഥ അനുഭവങ്ങളും, പ്രതിസന്ധികളില്‍ കാലിടറി വീഴാത്ത അനുഭവങ്ങളും സംഘര്‍ഷങ്ങളെ പുഞ്ചിരിയോടെ വരവേറ്റ കഥകളും അവന്‍ എഴുതി ....... യുവതി പറഞ്ഞു, കടലിന്നടിയിലെ മണികള്‍ വെറും കടങ്കഥയെല്ലന്നു നീ അറിഞ്ഞില്ലേ, നിനക്കത് കേള്‍ക്കാന്‍ കഴിഞ്ഞത് കാറ്റും തിരയും കടല്‍ പക്ഷിയും തിരയുടെ ആരവവും മണിമുഴക്കത്തിന്റെ ഭാഗമാണെന്ന യഥാര്‍ത്ഥ്യം നീ തിരിച്ചറിഞ്ഞപ്പോഴാണ്. അത് പോലെ തന്റെ ചുറ്റുമുള്ള സകലതും, വിജയങ്ങളും പരാജയങ്ങളും എല്ലാം നല്ല പോരാട്ടത്തിന്റെ ഭാഗമാമണന്ന് വെളിച്ചത്തിന്റെ പോരാളി മനസ്സിലാക്കുന്നു. നീ ആരാണന്നു ആ യുവതിയോടു അയാള്‍ ചോദിക്കുന്നതോട് കൂടെ അവള്‍ വീണ്ടും തിരമാലകല്‍ക്കിടയിലൂടെ ആകാശത്ത് ഉദിച്ചുയര്‍ന്ന ചന്ദ്രനിലേക്ക് അപ്രത്യക്ഷമാവുന്നു. ഇതായിരുന്നു വാരിയര്‍ ഓഫ് ലൈറ്റ് (വെളിച്ചത്തിന്റെ പോരളിയുടെ ആമുഖത്തില്‍ നമുക്ക് പൗലോ കൊയ്‌ലോ പറഞ്ഞു തന്നത്. എന്റെ മുമ്പില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട സുന്ദരി എന്തോ എന്റെ കാതില്‍ മന്ദ്രിച്ചു പക്ഷെ എനിക്കത് വ്യക്തമല്ലായിരുന്നു. അത് വ്യക്തമാകാന്‍ വേണ്ടി, ഇങ്ങനെ ഓരോ വായനക്കാരിലും തന്റെ കഥാപാത്രങ്ങളെ ജീവിപ്പിക്കുകയാണ് പൗലോ കൊയ്‌ലോ, എന്ന വിഖ്യാത എഴുത്തുകാരന്‍ .... ഈ പുസ്തകം പൂര്‍ണമായും മലയാളത്തിലേക്ക് ഫിലിപ് എം പ്രസാദ് തര്‍ജമ ചെയ്തിട്ടുണ്ട് പബ്ലിഷ് ചെയ്തത് ഡി സി ബുക്സ്. കലാപത്തിന്റെ അവസാനം അധികാരം പിടിച്ചെടുത്തു, രാജ്യത്ത് പട്ടിണി ഇല്ലാതാക്കാനും പുരോഗതിയിലേക്ക് നയിക്കാനും തീരുമാനിച്ചു, പെട്രോളിയം കമ്പനികളെ ദേശവത്കരിച്ച്തിനു ശേഷം അമേരിക്കന്‍ കമ്പനി കളെയും മറ്റു പല പാശ്ചാത്യന്‍ കമ്പനികളെയും നാട് കടത്തി, പുതിയ ഭരണ പരിഷ്കാരങ്ങളിലൂടെ, മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഇസ്‌ലാമികസോഷ്യലിസം എന്നൊരു വ്യവസ്ഥിതി കൊണ്ടുവരാന്‍ ശ്രമിച്ചു. ഇതിനെ മൂന്നാം പ്രപന്‍ജനിയമമായി അദ്ദേഹം വ്യാഖ്യാനിച്ചു, പക്ഷേ, അധികാരമാണ് എല്ലാറ്റിലും വലുത് എന്നുവന്നപ്പോള്‍ കാലക്രമേണ അദ്ദേഹം നിഷ്ഠുരനായൊരു സ്വേച്ഛാധിപതിയായി പരിണമിച്ചു, വിശുദ്ധ ഖുര്‍ആനിനെ പോലും സ്വന്തം ഇഷ്ട്ടത്തിനു മാറ്റാന്‍ ശ്രമിച്ചു........ നാട്ടുകാര്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പരാതി നല്‍കിയിട്ടും പരിഹരിക്കാത്ത പ്രശ്നം ജനജീവിതം ദുസ്സഹമാക്കാതെ ഗള്‍ഫിലെ പ്രവാസികളുടെ വിരല്‍തുമ്പു കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞു എന്നത് കുറ്റിയാടി ഓണ്‍ലൈന്‍ കൂട്ടത്തിനു അഭിമാനിക്കാം, പലരും വിനോദത്തിനുവേണ്ടി ക്ളിക്കും, കമ്മന്റും, ലൈകും, ഉപയോഗിക്കുമ്പോള്‍ അതിനപ്പുറം പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് കുറ്റിയാടി ഓണ്‍ ലൈന്‍ കൂട്ടം........ ബസ് യാത്രാപ്രശ്ന പരിഹാരത്തിന് പലപ്പോഴും നാം കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുള്ള തെറ്റായ ചില സമര മാര്‍ഗങ്ങളാണ് ബസ്സിനുകല്ലെറിയുക, കടകള്‍ അടപ്പിക്കുക, റോഡുകള്‍ ബ്ലോക്ക് ചെയ്യുക, ഹര്‍ത്താല്‍ ആചരിക്കുക, ജനജീവിതം സ്തംഭിപ്പിക്കുക, ചുരുക്കി പറഞ്ഞാല്‍ ഒരു പ്രശ്ന പരിഹാരത്തിന് മറ്റു 100 പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സമര രീതികള്‍. ഇതിനു തികച്ചും വിപരീതമായി മാതൃകാപരമായ രൂപത്തില്‍ ഒരു നാട്ടിലെ ബസ് യാത്ര പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഇവിടെ. കല്ലും വടിയും ഒന്നുമില്ലാതെ നൂതന ടെക്നോളജി ഉപയോഗിച്ചാണ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്. തൊട്ടില്‍പ്പാലം മുള്ളന്‍കുന്നു നിവാസികള്‍ക്ക് ഇന്ത്യ വിഷ്യനോടും കുറ്റിയാടി ഓണ്‍ലൈനിന്നോടും മുഖ്യ മന്ത്രിയുടെ വെബ്‌ സൈറ്റിനോടും ഇനി നന്ദി പറയാം. പ്രശ്നപരിഹാരങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി തുടങ്ങിയ വെബ്‌ സൈറ്റ് പരക്കെ സ്വഗതാര്‍ഹമായിരുന്നു. ഇതിനകം ഒരു പാട് പ്രശ്നങ്ങള്‍ പരിഹരിക്കാനും ജനങ്ങള്‍ക്ക്‌ നേരിട്ട് മുഖ്യ മന്ത്രിയോട് കാര്യങ്ങള്‍ സംസാരിക്കാനും പരാതികള്‍ ബോധിപ്പിക്കാനും ഇത് മൂലം സാധിച്ചു. കുറ്റിയാടിക്കടുത്ത് തൊട്ടില്‍പ്പാലം മുള്ളന്‍കുന്നു ഭാഗത്ത് സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുന്ന കാരണത്താല്‍ ജീപ്പില്‍ കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും കുത്തി നിറച്ചു അപകടമുണ്ടാക്കും വിധത്തില്‍ നടത്തുന്ന ജീപ്പ് യാത്ര ഇന്ത്യവിഷ്യന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജീപ്പില്‍ തൂങ്ങി പ്പിടിച്ചു യാത്ര ചെയ്യുന്ന കാഴ്ച വളരെയധികം ദയനീയവും അപകടകരവുമായിരുന്നു, ഈ ദ്ര്ശ്യം സോഷ്യല്‍ നെറ്റ് വര്‍കായ ഫേസ് ബൂകിലൂടെ കുറ്റിയാടി ഓണ്‍ ലൈന്‍ ചര്‍ച്ച ചെയ്തു, 1500 ലധികം അംഗങ്ങളുള്ള ഈ ഓണ്‍ ലൈന്‍ കൂട്ടം ഇന്ത്യവിഷ്യന്‍ പുറത്ത് വിട്ട വാര്‍ത്ത‍ ദ്ര്ശ്യങ്ങള്‍ സഹിതം മുഖ്യ മന്ത്രിയുടെ വെബ്‌ സൈറ്റിലേക്ക് പരാതി അയച്ചു. വളരെ പെട്ടന്ന് തന്നെ മുഖ്യ മന്ത്രി പരിഹാരം കാണാനുള്ള വഴി ഒരുക്കി, മുഖ്യ മന്ത്രി ട്രാന്‍സ്പോര്‍ട്ട് കമ്മിഷന് ഇമെയില്‍ നിര്‍ദേശം നല്‍കി ഉടനെ തന്നെ കമ്മീഷന്‍ വടകര ആര്‍ ടി ഓ വിനു ഇമെയില്‍ മുഖേന നിര്‍ദേശങ്ങള്‍ അയച്ചു, ആര്‍ ടി ഓ പ്രശ്നം പരിഹരിക്കാന്‍ തുടങ്ങി, അതിന്റെ ഭാഗമായി സ്ഥിരമായി ട്രിപ്പുകള്‍ മുടക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു ഇതിന്റെ നടപടിയും റിപ്പോര്‍ട്ടും വെബ്‌ സൈറ്റ് ലുണ്ടന്നു ഇന്ത്യ വിഷിയന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. നാട്ടുകാര്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പരാതി നല്‍കിയിട്ടും പരിഹരിക്കാത്ത പ്രശ്നം ജനജീവിതം ദുസ്സഹമാക്കാതെ ഗള്‍ഫിലെ പ്രവാസികളുടെ വിരല്‍തുമ്പു കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞു എന്നത് കുറ്റിയാടി ഓണ്‍ലൈന്‍ കൂട്ടത്തിനു അഭിമാനിക്കാം, പലരും വിനോദത്തിനുവേണ്ടി ക്ളിക്കും, കമ്മന്റും, ലൈകും, ഉപയോഗിക്കുമ്പോള്‍ അതിനപ്പുറം പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് കുറ്റിയാടി ഓണ്‍ ലൈന്‍ കൂട്ടം. കുറ്റിയാടി ഓണ്‍ലൈന്‍ അംഗങ്ങള്‍ക്ക് അഭിവാദനങ്ങള്‍. സാമൂഹ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അതിനെതിരെ പ്രതികരിക്കാനും അതിലൂടെ സമാധാന രൂപത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാന്നാനും ഇത്തരം ഓണ്‍ ലൈന്‍ കൂട്ടായ്മകള്‍ക്ക് കഴിയട്ടെ. കുറ്റിയാടി ഓണ്‍ ലൈന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും മാത്രകയാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം. ഐക്യരാഷ്ട്രസഭയില്‍ അംഗത്വം ആവശ്യപ്പെട്ട് പലസ്തീന്‍ നല്‍കിയ അപേക്ഷ രക്ഷാസമിതിയുടെ പ്രത്യേക കമ്മിറ്റി വെള്ളിയാഴ്ച ചര്‍ച്ചയ്‌ക്കെടുത്തു. പലസ്തീന്റെ അപേക്ഷയെ പിന്തുണയ്ക്കുന്നതായി ഇന്ത്യ യോഗത്തില്‍ അറിയിച്ചു. യു.എന്‍. ലോകത്ത് പട്ടിണി മരണം കൂടിക്കൊണ്ടിരിക്കുകയാണ് ദിവസങ്ങളോളം ആഹാരം കഴിക്കാതെ എല്ലും തൊലിയുമായി കഴിയുന്ന പട്ടിണി പാവങ്ങള്‍, ഉടുക്കാന്‍ ഉടു തുണിയില്ലാതെ കിടക്കാന്‍ ഒരിടം പോലുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യ മക്കള്‍, പകര്‍ച്ചവ്യാതി പോലെയുള്ള മാറാ രോഗങ്ങള്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  Mother's Day 2018: Aishwarya Rai Bachchan and Aradhaya in Cannes festival:ജീവിതം മകള്‍ക്കു ചുറ്റും, കാനില്‍ കറങ്ങിത്തിരിഞ്ഞ് ഐശ്വര്യയും ആരാധ്യയും Mother's Day 2018: 'സര്‍ക്കിള്‍ ഓഫ് ലൈഫ്' എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. Mother’s Day 2018: വര്‍ഷങ്ങളായി കാന്‍ ചലച്ചിത്ര മേളയുടെ സജീവസാന്നിദ്ധ്യമാണ് ഐശ്വര്യ റായ് ബച്ചന്‍. ‘ദേവ്ദാസ്’ എന്ന തന്റെ ചിത്രത്തിന്റെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടും അല്ലാതെയുള്ള ബ്രാന്‍ഡ് എന്‍ഡോര്‍സ്‌മെന്റുകള്‍ക്കുമായി കാനില്‍ ഐശ്വര്യ എത്തിയപ്പോഴെല്ലാം ലോക സിനിമയുടെ ആഘോഷ നഗരി അവരെ അത്യുത്സാഹത്തോടെ വരവേറ്റിരുന്നു. ഐശ്വര്യ മാത്രമല്ല, അമ്മയ്‌ക്കൊപ്പം കാനില്‍ തിളങ്ങാന്‍ കുഞ്ഞു ആരാധ്യയുമുണ്ട്. ചിത്രശലഭത്തെയോ, പീലി നിവര്‍ത്തിയ മയിലിനെയോ ഓര്‍മ്മിപ്പിക്കും വിധം നീലയും പര്‍പ്പിളും കൂടിക്കലര്‍ന്ന നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു ഐശ്വര്യയുടെ വേഷം. ചുവപ്പു നിറത്തിലുള്ള ഗൗണില്‍ മാലാഖയായി ആരാധ്യയുമുണ്ട്. ഐശ്വര്യയുടെ കൈ പിടിച്ച് ആരാധ്യ കറങ്ങുന്ന വീഡിയോ, താരം തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ‘സര്‍ക്കിള്‍ ഓഫ് ലൈഫ്’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ എല്ലാമെല്ലാമാണ് മകള്‍ ആരാധ്യ. ഐശ്വര്യ എവിടെ പോയാലും കൂടെ പ്രത്യക്ഷപ്പെടുന്ന മുഖം. ഒടുവില്‍ മുന്‍ ലോക സുന്ദരി ആദ്യമായി ഇന്‍സ്റ്റഗ്രാം തുടങ്ങിയപ്പോഴും സമര്‍പ്പണം മകള്‍ക്കു തന്നെ. ഇത്രയും നാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടു നിന്ന ഐശ്വര്യ മാതൃദിനത്തിനു മുന്നോടിയായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. ആരാധ്യ തീരെ കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രങ്ങളാണ് ഐശ്വര്യയുടെ ആദ്യ പോസ്റ്റുകള്‍. ”ഞാന്‍ വീണ്ടും ജനിച്ചു” എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പ്. ഐശ്വര്യ റായ് ഒരു ‘ഒബ്സസ്സിവ് മദര്‍’ ആണെന്ന് നേരത്തേ ഇന്ത്യന്‍ എക്സ്പ്രസിന്റെ പ്രതിവാര മുഖാമുഖം പരിപാടിയായ ‘ഐഡിയ എക്സ്ചേഞ്ചി’ല്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചന്‍ പറഞ്ഞിരുന്നു. ‘ഐശ്വര്യ ഒരു ‘ഒബ്സസ്സിവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസ്സിവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.  Heavy rain causes train delay in Kochi-kottayam rout-എറണാകുളം- കോട്ടയം പാതയിന്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു കോട്ടയം: എറണാകുളം-കോട്ടയം പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ശക്തായ കാറ്റിലും മഴയിലും മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. വിവിധ സ്ഥലങ്ങളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടെങ്കിലും മരങ്ങള്‍ നീക്കി ട്രെയിനുകള്‍ ഓടിത്തുടങ്ങി. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇടിമിന്നലും കാറ്റോടുകൂടിയ മഴയ്ക്കും സാധ്യതയെന്നു കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയായിരിക്കുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Sabarimala Special Trains 2018-19: ശബരിമല തീർത്ഥാടനം; കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ ഞാനും -പാർവതി | Gramajyothi News അനുജന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടി പാർവതി . ഫെയ്സ്ബുക്ക് പോസ്റ്റിൽ പാർവതി പറഞ്ഞത് ഇങ്ങനെ … ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. സ്നേഹം. ബഹുമാനം. ഐക്യം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരുവനന്തപുരം: സംസ്ഥാനത്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ വച്ചാണ് ഇക്കാര്യം ഷൈലജ മാധ്യമങ്ങളോട് പറഞ്ഞത്. എയിംസ് സ്ഥാപിക്കുന്ന വിശദമായി പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്ത് നാലിടങ്ങളിലാണ് എയിംസ് സ്ഥാപിക്കുന്നതിന് കണ്ടെത്തിയിരിക്കുന്നത്. അതില്‍ കോഴിക്കോടാണ് കേരളം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി 200 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഷൈലജ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലവില്‍ ഒരു പ്രയാസവുമുണ്ടാകില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അടുത്തഘട്ടത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്താമെന്ന് ഇപ്പോള്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. അത്യാധുനിക ആരോഗ്യ സംരക്ഷണകേന്ദ്രം സംസ്ഥാനത്ത് സജ്ജമാകേണ്ടതിന്റെ അനിവാര്യതയാണ് നിപ വൈറസ് ബാധയിലൂടെ തെളിഞ്ഞതെന്ന് നീതി ആയോഗ് ഭരണസമിതിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എയിംസ് ഇല്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിപ വൈറസ് ബാധ പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നുള്ള ഗവേഷണസംവിധാനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണ ലഭിച്ചതായി ഷൈലജ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച കുട്ടിക്ക് ദയാവധമല്ല: അഞ്ചു വയസുകാരന്റെ ചികിത്സ എയിംസ് ഏറ്റെടുത്തു നോട്ട് നിരോധനം നടപ്പിലാക്കിയത് ശരിയായില്ല, ബി.ജെ.പി അപകടകാരിയായ പാര്‍ട്ടി; നിലപാട് മാറ്റി രജനീകാന്ത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കാഞ്ഞങ്ങാട്: (my.kasargodvartha.com 26.03.2018) സ്വഹാബി വര്യരായ ഔലിയാക്കളുടെ പേരില്‍ നടത്തി വരാറുള്ള ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന് ഉജ്വല തുടക്കം. മാര്‍ച്ച് 26 ന് തിങ്കളാഴ്ച വൈകിട്ട് ജമാഅത്ത് വൈസ് പ്രസിഡണ്ട് ടി.കെ അബ്ദുര്‍ റഹ് മാന്‍ ഹാജി പതാക ഉയര്‍ത്തി. മഖാം സിയാറത്തിന് മമ്മി മൗലവി നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് സംയുക്ത ഖാസിയും സമസ്ത പ്രസിഡണ്ടുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ രണ്ടു വരെയാണ് ഉറൂസ്. ജമാഅത്ത് ട്രഷറര്‍ ഇസ്മാഈല്‍ സഅദി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് അബൂബക്കര്‍ ഹാജി കാലിച്ചാംപാറ അധ്യക്ഷത വഹിച്ചു. പ്രമുഖ മതപണ്ഡിതനും വാഗ്മിയുമായ അല്‍ഹാഫില്‍ സിറാജുദ്ദീന്‍ അല്‍ കാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. മാര്‍ച്ച് 28ന് മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും. മാര്‍ച്ച് 29ന് നടക്കുന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അല്‍ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. മാര്‍ച്ച് 30ന് ഡോ അബ്ദുല്‍ ജലീല്‍ ദാരിമി കണ്ണൂര്‍ മുഖ്യ പ്രഭാഷണവും സയ്യിദ് അഹ്മദ് തങ്ങള്‍ ഏഴിമല ദിക്ര് ഹല്‍ഖക്ക് നേതൃത്വവും നല്‍കും. മാര്‍ച്ച് 31ന് നടക്കുന്ന സമൂഹ വിവാഹത്തിന് പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ കാര്‍മികത്വം വഹിക്കും. രാത്രി ഒമ്പത് മണിക്ക് നവാസ് മന്നാനി പ്രഭാഷണം നടത്തും. ഏപ്രില്‍ ഒന്നിന് ഉത്തര മേഖലാ ദഫ് മത്സരവും നടക്കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ലംഘനമുണ്ടായതായി പ്രതിപക്ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ലംഘനമുണ്ടായതായി പ്രതിപക്ഷം. ആലപ്പുഴയിലെ എന്‍ടിപിസി ഹെലിപ്പാഡില്‍ രാഷ്ര്ടപതിയെ സ്വീകരിച്ചതില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായെന്നാണ് പരാതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രി കൂടിയായ കെ.സി. വേണുഗോപാല്‍ എം.പി എന്നിവരെ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനുളള പട്ടികയില്‍ ജില്ലാകളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പിന്നില്‍ നിര്‍ത്തിയെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രാഷ്ട്രപതിക്ക് പരാതി നല്‍കും. പാലക്കാട് മണ്ണാര്‍ക്കാട്മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കുന്തിപ്പുഴ സ്വദേശി സഫീറാണ് മരിച്ചത്. സിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ലീഗ് ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ലീഗ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇന്നലെ രാത്രിയില്‍ മണ്ണാര്‍ക്കാട് കോടതിപടിയിലെ സഫീറിന്‍റെ തുണിക്കടയിലെത്തിയ മൂന്നംഗ സംഘം സഫീറിനെ കുത്തുകയായിരുന്നു. ഉടന്‍തനെ വട്ടംന്പലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.മണ്ണാര്‍ക്കാട് കുന്തിപ്പുഴ ഡിവിഷനിലെ ലീഗ് കൌണ്‍സിലര്‍ സിറാജുദ്ദീന്‍റെ മകനാണ് സഫീര്‍. ഗുണ്ടാസംഘമാണ് സഫീറിനെ കൊലപെടുത്തിയതെന്നും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍ക്കുന്നത് സിപിഐയാണെന്നും മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. സഫീറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ പാലക്കാട് -മണ്ണാര്‍ക്കാട് ഹൈവേ ഉപരോധിച്ചു. ഇന്ന് മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ മുസ്ലീം ലീഗും, വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ സിപിഐക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.ഇതിന് മുമ്പും മണ്ണാര്‍ക്കാട് ലീഗ്-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം സംസ്ക്കരിക്കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തൃശൂര്‍: തൃശൂര്‍ ചെറുതിരുത്തിയില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികളായ അഞ്ചേരി മുല്ലശ്ശേരി പോളി(44), പുത്തൂര്‍ രമേശ്(43) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ചെറുതിരുത്തിയില്‍ കെട്ടിടനിര്‍മ്മാണ ജോലികള്‍ക്കിടെയായിരുന്നു സംഭവം. ഇരുവരുടേയും പുറംകഴുത്തിനടുത്താണ് പൊള്ളലേറ്റത്. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രളയത്തിനുശേഷം കൊടുംചൂടാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. തൃശൂരില്‍ പലയിടത്തും 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കോഴിക്കോട്‌: എല്ലാ വൃത്തികെട്ട കളികളും അറിയുന്ന ആളായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിയെന്ന്‌ കെ.എം ഷാജി. ഇത്‌ കോടതിയില്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു. മാന്യനല്ലാത്ത സ്ഥാനാര്‍ഥിയോട്‌ മത്സരിച്ചു എന്ന ഒറ്റ അബദ്ധമേ പറ്റിയിട്ടുള്ളൂ എന്നും അഴിമതി കേസില്‍ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട ഒരാളാണ്‌ നോട്ടീസ്‌ പിടിച്ചെടുത്തതെന്നും കെ.എം ഷാജി പറഞ്ഞു. തനിക്കെതിരായ ഹൈക്കോടതി വിധി അപ്രതീക്ഷിതമാണെന്നും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഷാജി പറഞ്ഞു. താന്‍ ജീവിതം കൊണ്ട്‌ മതേതര വാദിയാണെന്ന്‌ തെളിയിച്ച ആളാണെന്നും ഷാജി പറഞ്ഞു. അതേസമയം, കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്‌തു. രണ്ടാഴ്‌ചത്തേക്കാണ്‌ വിധി സ്റ്റേ ചെയ്‌തത്‌. അപ്പീലിനു പോകാനുള്ള സാവകാശം അനുവദിച്ചാണ്‌ കോടതി നടപടി. ഒരുമാസത്തേക്ക്‌ വിധി സ്റ്റേ ചെയ്യണമെന്നാണ്‌ കെ.എം ഷാജി ആവശ്യപ്പെട്ടത്‌. എന്നാല്‍ അപ്പീല്‍ പോകാനായി രണ്ടാഴ്‌ചത്തേക്കു മാത്രം വിധി സ്റ്റേ ചെയ്യുകയാണെന്ന്‌ കോടതി അറിയിക്കുകയായിരുന്നു. കേസ്‌ ചൊവ്വാഴ്‌ച കോടതി വീണ്ടും പരിഗണിക്കും. വിധി പുറപ്പെടുവിച്ച അതേ ബെഞ്ച്‌ തന്നെയാണ്‌ രണ്ടാഴ്‌ചത്തേക്ക്‌ സ്റ്റേ അനുവദിച്ചിരിക്കുന്നത്‌. കോടതി ചിലവിനത്തില്‍ 50,000 രൂപ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കെട്ടിവെയ്‌ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്നുരാവിലെയാണ്‌ കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ്‌ വന്നത്‌. തെരഞ്ഞെടുപ്പില്‍ വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ്‌ കുമാറിന്റെ പരാതിയിലായിരുന്നു കോടതി നടപടി. ഷാജിക്കെതിരെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ്‌ കുമാര്‍ നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി അനുവദിച്ച്‌ ജസ്റ്റിസ്‌ പി.ഡി രാജന്റെ ബെഞ്ചാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. മുല്ലപ്പള്ളിയുടെ എതിര്‍പ്പിനെ മറികടന്ന്‌ യു.ഡി.എഫ്‌ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു തൃപ്‌തി ദേശായി വെള്ളിയാഴ്‌ച കേരളത്തില്‍; ശബരിമല സന്ദര്‍ശനത്തിന്‌ സുരക്ഷ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കി സി.ബി.ഐയിലെ വിവാദം: കേന്ദ്ര വിജിലന്‍സ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വൈകിയതില്‍ വിമര്‍ശനവുമായി സുപ്രീം കോടതി; ക്ഷമചോദിച്ച്‌ സി.വി.സി ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരം; മണ്ഡലകാലം സംഘര്‍ഷഭരിതമാകും; സ്‌ത്രീകളെ തടഞ്ഞത്‌ തെറ്റായ നടപടി; ഹൈക്കോടതിയില്‍ സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്‌ ബി.ജെ.പിയ്‌ക്ക്‌ വന്‍തിരിച്ചടിയെന്ന്‌ സര്‍വെ: മധ്യപ്രദേശിലും തെലുങ്കാനയിലും കോണ്‍ഗ്രസ്‌ തിരിച്ചുവരും <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മൂന്ന് വയസ്സുകാരിയോട് കണ്ണില്ലാത്ത ക്രൂരത; പീഡന ശേഷം രഹസ്യ ഭാഗങ്ങളില്‍ മരക്കഷ്ണം തിരുകിക്കയറ്റി കൊലപ്പെടുത്തി ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിനെതിരേ വിമർശിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. ഇടിയുന്ന രൂപയുടെ മൂല്യവും ഉയരുന്ന പെട്രോള്‍ വിലയും മെല്ലാം പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളായി നിലനില്‍ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതിനിടയിലാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്, ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ച് ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വിറ്റ്. വിനായകചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിനൊപ്പമാണ് വിമർശനവും ഉയർത്തിയത്. പ്രധാനമായും മല്യ വിഷയത്തെ ചൂണ്ടിക്കാട്ടിയാണ് ട്വിറ്റ്. ' എന്താണ് ഇവിടെ നടക്കുന്നത്, സാർ..? ' എന്ന് ചോദിച്ചു കൊണ്ടാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീറ്റ് ആരംഭിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 'എനിക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ താല്പര്യമുണ്ടായിട്ടില്ല.., പക്ഷേ, റോക്കറ്റ് പോലെ ഉയരുന്ന പെട്രോള്‍ വിലയും ഡോളറിനെതിരെ താഴേക്ക് ഇടിയുന്ന രൂപയുടെ മൂല്യവും റാഫേല്‍ കരാറായാലും.., ഒന്നും തന്നെ നമുക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ല.., ഇതെല്ലം ജനങ്ങളെ വലിയ നിരാശയിലേക്ക് എത്തിച്ചിരിക്കുകയാണ്..' <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 'കൃത്യമായ മറുപടികളാണ് ജനങ്ങള്‍ക്ക് വേണ്ടത്, നീയാണ് കുറ്റക്കാരന്‍ എന്ന തരത്തിലുള്ള ആരോപണപ്രത്യാരോപണങ്ങളല്ല.., കയ്പ് കൂടുതലുള്ള പാവക്കയിലേക്ക് വേപ്പില കൂടി ചേര്‍ന്നാലുള്ള അവസ്ഥ പോലെയാണ് നിലവിലെ സ്ഥിതി. മഹാഭാരതത്തിലെ ധൃതരാഷ്ട്രരുടെ അവസ്ഥയിലാണ് ജനങ്ങള്‍. അവര്‍ക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു എന്നാണ്.' <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ' (സാർജി.., ?) താങ്കളുടെ ആശീര്‍വാദമോ അനുവാദമോ കൂടാതെയാണ് ഇതൊക്കെ നടന്നതെന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാണ്. ഇനി ഈ ആരോപണത്തെ മൂടിവയ്ക്കുന്നത് പ്രതിവിധി അല്ല. എന്തിനാണ് നമ്മൾ വസ്തുതകളെ വളച്ചൊടിക്കുന്നത് ? മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ടല്ലോ നമ്മുടെ ആള്‍ക്കാര്‍ക്കും താങ്കള്‍ക്കും. സന്തോഷകരമായ വിനായക ചതുര്‍ഥി ആശംസിക്കുന്നു, ജയ് ഹിന്ദ്.' <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലണ്ടൻ ഇരുപത്തെട്ടു വർഷത്തിനുശേഷം ലോകകപ്പ് സെമിയിലെത്തിയത് വൻ ആഘോഷത്തോടെ ഇംഗ്ലീഷുകാർ വരവേറ്റു. നഗരഹൃദയങ്ങളിൽ സ്ഥാപിച്ച കൂറ്റൻസ്ക്രീനുകളിൽ കടുത്ത ചൂടിനെ അവഗണിച്ച് നിരവധിപേർ കളികാണാനെത്തി. ഉച്ചയോടെ നഗരങ്ങൾ ശൂന്യമായി. ജനങ്ങൾ ടി വിക്ക് മുന്നിലായി. കളിയുടെ തുടക്കത്തിൽ പിരിമുറക്കും അനുഭവപ്പെട്ടെങ്കിലും ഗോൾനേടിയതോടെ ഇംഗ്ലീഷുകാർ തുള്ളിച്ചാടി. റെക്കോഡ് തുകയുടെ ബിയറാണ് വിറ്റത്. ദക്ഷിണ ലണ്ടനിലെ ബ്രൈറ്റൺ ബീച്ചിലും മില്ലേനിയും സ്ക്വയറിലും ആരാധകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. റഷ്യയിലേക്കുള്ള വിമാന സർവീസ് അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ ബ്രിട്ടിഷ് എയർവെയ്സിൽമാത്രം 700 ശതമാനം വർധന ഉണ്ടായി. സർവീസുകൾ വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിമാനക്കമ്പനികൾ. അതിരുവിടുന്ന ആഘോഷമാണ് പലയിടത്തുമുണ്ടായത്. ലണ്ടനിൽ ആംബുലൻസ് കാറിനു മുകളിൽകയറി നൃത്തം ചെയ്തതിനെ തുടർന്ന് വാഹനത്തിന് കേടുപറ്റി. വൈദ്യുതി പോസ്റ്റിനുമുകളിൽ കയറിയും ആളുകൾ ആഘോഷിച്ചു. Read on deshabhimani.com <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ‘പെണ്ണുകാണൽ’ ചടങ്ങാണ്‌ നടന്നിരുന്നത്‌. സ്‌ത്രീധനമായി കൊടുക്കേണ്ട സ്വർണ്ണത്തെക്കുറിച്ചും പണത്തെക്കുറിച്ചും സംസാരിക്കുകയും, ഏകദേശ ധാരണയിൽപ്പോലും എത്താനാവാതെ വിഷമിക്കുകയുമായിരുന്നു അപ്പോൾ ഉമ്മറത്തിരുന്നവർ. അതിനിടയിലേക്കാണ്‌ അമ്മയുടെ അകമ്പടിയോടെ സ്വപ്‌നങ്ങൾ കൊരുത്ത മനസ്സുമായി ‘പെണ്ണ്‌’ കടന്നുവന്നത്‌. ചായപ്പാത്രങ്ങൾ ടീപോയിൽ വച്ച്‌ കാൽനഖംകൊണ്ട്‌ ചിത്രംവരച്ചു നിന്നപ്പോൾ അവൾ അറിഞ്ഞു ‘ആരുടേയും ശ്രദ്ധ തന്നിലേക്കല്ല.’ പൊന്നുരുക്കുന്നിടത്തേക്ക്‌ അറിയാതെ കയറിവന്ന പൂച്ചയെപ്പോലെ പരിഭ്രമിച്ച്‌ അവൾ പൊടുന്നനെ പിറകോട്ട്‌ വലിഞ്ഞു. പതിവുപോലെതന്നെ…. പൈത്തുരുത്തി, അണ്ണല്ലൂർ (തപാൽ), ഗുരുതിപ്പാല - 680 731, തൃശൂർ ജില്ല. Address: Phone: 9745306457, 9809188929 1958-ൽ തിരുവനന്തപുരം ജില്ലയിലെ കിഴക്കനേലയിൽ ജനിച്ചു. അച്‌ഛൻഃ ശ്രീ.വി.കുട്ടൻപിളള അമ്മഃ ശ്രീമതി. സി.സരോജിനിയമ്മ. മെരിറ്റ്‌ സ്‌കോളർഷിപ്പോടുകൂടി കോളെജ്‌വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. 1993-ൽ ചെറുകഥയ്‌ക്കുളള കുങ്കുമം അവാർഡും 1994-ൽ നോവലെറ്റിനുളള കുങ്കുമം അവാർഡും ലഭിച്ചു. കേരള നിയമസഭാസെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥൻ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മാഡ്രിഡ്‌: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ഉടന്‍ തന്നെ റയാല്‍ മാഡ്രിഡില്‍ ചേരുമെന്ന്‌ ബ്രസീലിന്റെയും റയാലിന്റെയും പ്രതിരോധ താരം മാഴ്‌സലോ. ലോകത്തെ മികച്ച താരങ്ങള്‍ക്ക്‌ റയാല്‍ മാഡ്രിഡില്‍ കളിക്കാതിരിക്കാനാവില്ല. നെയ്‌മര്‍ റയാലില്‍ എത്തിയാല്‍ അത്‌ വലിയ സംഭവം തന്നെയായിരിക്കും. ഒരുനാള്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം റയാലില്‍ കളിക്കുമെന്നാണ്‌ പ്രതീക്ഷ- മാഴ്‌സലോ പറഞ്ഞു. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ നെയ്‌മര്‍ ലോകത്തെ മികച്ച താരമെകുമെന്നും റയാല്‍ താരം പറയുന്നു. നെയ്‌മര്‍ സ്‌പാനിഷ്‌ കളിക്കാന്‍ യോഗ്യനാണെന്ന്‌ റയലിന്റെ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇനി പന്തെറിഞ്ഞാല്‍ മരണം വരെ സംഭവിക്കാം: ആ 'ദുരന്ത'ത്തിനു മുന്നില്‍ കീഴടങ്ങി ഹേസ്റ്റിങ്‌സ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചു 24 മണിക്കൂറും പത്തംഗ ഡോക്ടര്‍മാരുടെ സംഘം: ആ അപകടത്തിനു ശേഷം ഷുമാക്കറുടെ സ്ഥിതിയെക്കുറിച്ച് ആദ്യമായി ഭാര്യയുടെ വെളിപ്പെടുത്തല്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ പ്രവാസിയെ പ്രവാസിയാക്കി മാറ്റിയത്. വ്യത്യസ്ഥ സ്ഥലങ്ങളില്‍ അതി വിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്, വ്യത്യസ്ഥ ഭാഷ സംസാരിക്കുന്നവര്‍. നമ്മുടെ സംസ്കാരവും ഭാഷയും ആരും മറന്നിട്ടില്ല. എന്നതാണ് പ്രവാസി, എഴുത്തിലൂടെയും വായനയിലൂടെയും വിളിച്ചു പറയുന്നത് . പ്രവാസ ലോകത്ത് ഒരു പാട് പുതിയ എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും മറ്റു പ്രിന്റ്‌ മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. വിവിധ വിഷയങ്ങളിലുള്ള കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും പുറമെ യഥാര്‍ത്ഥമായതും അയഥാര്‍ത്ഥമായതുമായ കഥാ പ്രപഞ്ചം സൃഷ്ടിക്കാൻ ചിലരെങ്കിലും ശ്രമിക്കുന്നു. പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു. അത്തരം വിഷയങ്ങള്‍ അനുവാചകന്‍റെ ബോധമണ്ഡലത്തില്‍ ചലനം സൃഷ്ടിക്കില്ല എന്നു തോന്നിയിട്ടാണോ എന്നറിയില്ല. സമകാലിക രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, അസഹിഷ്ണുത പ്രാദേശിക സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഘലകളിലെ വിപണിയുടെ തള്ളിക്കയറ്റം അത് മൂലം രൂപപ്പെടുന്ന ഉപഭോഗ ക്രയ വിക്രയങ്ങളിലെ പ്രശ്നം, നാട്ടിൽ വര്‍ധിച്ചുവരുന്ന ജീര്‍ണത, മൂല്യച്യുതി ഇത്തരം വിഷയങ്ങളിൽ അവഘാഹത്തോടു കൂടെയുള്ള എഴുത്തു കുറവാണ് . ബാഹ്യമായുള്ള ഒരു തൊട്ടു പോക്ക് മാത്രമേ ഇത്തരം വിഷയങ്ങളിൽ പലപ്പോഴും ഉണ്ടാവാറുള്ളൂ . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുമ്പോഴാണ് അത് എഴുത്തിൽ പ്രതിവാദ്യ വിഷയമാകുകയുളൂ . അതിനു ആഴത്തിലുള്ള വായന അനിവാര്യമാണ്, വായന കുറയുന്നതും പ്രവാസികൾ ഇത് നേരിട്ട് അനുഭവിക്കുന്നില്ല എന്നതും ഇതിനു ഒരു കാരണമാണ്. രോഗാതുരയായ സമൂഹത്തിനു ഔഷദം കണ്ടത്തലാണ് ഓരോ എഴുത്തുകാരന്റെയും ധര്‍മ്മം. സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയണം സമൂഹത്തെ ശരിയായി അറിയുന്നവനെ സമൂഹത്തെ സംസ്കരിക്കാന്‍ കഴിയൂ. എങ്കിലേ നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍ എഴുത്തുകാർക്ക് കഴിയുകയുള്ളൂ, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ എഴുത്തുകാര്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു. ഇവിടെ ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന അനുഭവങ്ങളും നിസ്സഹായതയും കഥകൾക്കും കവിതകൾക്കും ആധാരമാകാതെ വരുമ്പോള്‍ പ്രവാസകഥകളുടെയും കവിതകളുടെയും മര്‍മ്മങ്ങള്‍ നഷ്ടമാവുകയാണ്, സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്. പക്ഷെ ഇത് മാത്രമായി പരിമിതപ്പെടുത്തുന്നതിൽ യോചിക്കാൻ കഴിയില്ല, പ്രവാസി ഒരിക്കലും ഈ ഒരു പ്രാദേശിക സ്ഥലത്തെ അനുഭവങ്ങളിൽ മാത്രം തളച്ചിടപ്പെടേണ്ടവരല്ല. ഇത്തരം വിഷയങ്ങൾ ആധാരമാക്കിയ കഥകൾ വായനക്കാർ നെഞ്ചോടു ചേർത്തു വെക്കുന്നു എന്നത് പല എഴുത്തുകളും സാക്ഷ്യപ്പെടുത്തുന്നു. പ്രവാസികളിൽ പ്രശസ്തി നേടിയ പല എഴുത്തും പഠന വിധയമാക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് പ്രവാസി എഴുത്തുകാരുടെ കഥകള്‍ക്കാധാരമാക്കുന്ന വിഷയങ്ങള്‍ കൂടുതലായും പ്രവാസ ജീവിതം എന്ന വികാരത്തില്‍ ഒതുങ്ങുന്നു എന്നതാണ്. ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന മരുഭൂമിയിലെ പാവങ്ങളുടെയും അധികാരികളാല്‍ വഞ്ചിക്കപ്പെടുന്ന തൊഴിലാളികളുടെയും വിഷയത്തിലാവുന്നു അത്തരം കഥകള്‍ അധികവും. മനുഷ്യ രാശിയുടെ കഥകള്‍ പറഞ്ഞ പഴയ ഒരു പാടു എഴുത്തുകാരുടെ രചനകള്‍ വായിച്ചതാവാം എഴുത്തിന്റെ ചിത്രീകരണത്തിലൂടെ മാനുഷ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യഥാര്ത്ഥ മനുഷ്യന്റെ കഥകള്‍ രചിക്കാന്‍ പ്രവാസ എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്. കഥയേക്കാൾ ഉപരി അത് പ്രവാസിയുടെ നേരിട്ടുള്ള ജീവിതമായി മാറുന്നു എന്ന ഒരു സത്യമാണ് അതിന്റെ മർമ്മം. അതിനെ ഒരിക്കലും നിഷേധിക്കാനോ തള്ളിപ്പറയാനോ കഴിയില്ല . ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന്‍ ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും വിജയം കണ്ടതിന്റെ രഹസ്യം യഥാര്ത്ഥ ജീവിതത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക് കാണിക്കുകയും ചെയ്തു എന്നതാണ്. ഇത് തുടരുമ്പോഴും നേരത്തെ സൂചിപ്പിച്ചത് പോലെ നാട്ടിലെ മലീസമായ സാമൂഹിക വ്യവസ്ഥയ്‌ക്കെതിരെ എഴുതാൻ പ്രവാസികൾ മടിക്കുന്നു എന്നത് യാഥാർഥ്യമാണ് ലോക മെംബാടും പീഡിപ്പിക്കപ്പെടുന്ന മൗനഷ്യരുണ്ടന്നിരിക്കെ, ചിന്തയും വിഷയവും ഈ പ്രവാസ ലോകത്ത് പരിമിതപ്പെടുന്നത് പോലെ. നമുക്ക് മുമ്പില്‍ മാനവികതയുടെ ശത്രുക്കളെ കാണാം, വേദന കടിച്ചിറക്കുന്ന കുട്ടികളെയും സ്വാതന്ത്ര്യം നിഷേദിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പാവങ്ങളെയും കാണാം. മാനവികതയുടെ മഹാ ശത്രുക്കള്‍ ലോകത്ത് എന്നും ഉണ്ടായിട്ടുണ്ട്, അവരെ വാഴ്ത്തപ്പെടുന്നത് നാം കാണുന്നു. അവര്‍ വാഴ്ത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ് സംഭവിക്കുന്നത്. മാനവികതയുടെ ശത്രുക്കള്‍ക്കും, സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും യഥാസമയങ്ങളില്‍ ശബ്ദിക്കാനും അതിനെതിരെ പോരാടാനും എഴുത്തിലൂടെ കഴിയണം. ആധുനിക ടെക്നോളജിയുടെ കടന്നു കയറ്റവും അത് മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളും അവയുടെ ഉപയോഗത്തിലെ നല്ല വശവും ചീത്ത വശവും പല പ്രവാസ എഴുത്തുകാരും വിഷയ മാക്കുന്നു. സമകാലിക പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങി സ്ത്രീകളുടെ വീര്‍പ്പു മുട്ടലും വിങ്ങലുകളും സങ്കീര്‍ണമായ പ്രശ്നങ്ങളും സ്ത്രീയുടെ കാഴ്ച്പ്പാടിലൂടെ അവതരിപ്പിക്കുന്നതില്‍ സ്ത്രീ എഴുത്തുകാരും മുന്നോട്ട് വരാറുണ്ട്, പ്രവാസത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ ഏകാന്തതയും അവരുടെ മാനസിക വിഹ്വലതകളും പ്രയാസങ്ങളും മനസ്സില്‍ തട്ടും വിധം പലരും അവതരിപ്പിക്കാറുണ്ട് എന്നതും ശ്രദ്ധേയമാണ് . ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും പ്രവാസി അറിയേണ്ടിയിരിക്കുന്നു. മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പല എഴുത്തുകാരെയും അവരുടെ കൃതികളും മലയാളികൾ പരിചയപ്പെട്ടിട്ടുണ്ട് അറിയാത്ത ഒരു പാട് എഴുത്തുകാർ ഇനിയുമുണ്ട് റബിഅ്‌ അലാവുദ്ദീന്, തൗഫീഖ്‌ അവ്വാദ്, ഹലീം ബറകാത്ത്‌, അലി അസ്‌വാനി, ലൈനബദര്, മുരീദ്‌ ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്‌, നജീബ്‌ സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്‌തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും ശ്രമിക്കേണ്ടതുണ്ട്‌. അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല. കഴിഞ്ഞ വര്ഷം( 2014 ) കേരള സാഹിത്യ അക്കാദമി ആദ്യമായി നാട്ടിൽ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന മലയാളം അറബി അന്തർ ദേശീയ സാഹിത്യോത്സവം ഒരു പാട് പ്രതീക്ഷ നൽകുന്നതായിരുന്നു. മലയാള സാഹിത്യ ചരിത്രത്തില്‍ പുതിയൊരധ്യായം രേഖപ്പെടുത്തുകയായിരുന്നു. ടാഗോർ പുരസ്കാരം നേടിയ ശിഹാബ് ഗാനിമിനെ ആദരിക്കുകയുണ്ടായി. അറബ് ലോകത്തെ എഴുത്തുകാരായ സ്വാലിഹ ഉബൈദ് ഗാബിശ്, ഡോ. മര്‍യം അശ്ശിനാസി, ഖാലിദ് സാലിം അല്‍റുമൈമി, അസ്ഹാര്‍ അഹ്മദ്, ഫലസ്തീൻ കവയത്രി ലിയാന ബദ്ര്‍ , ഇറാഖ് കവി മഹമൂദ് സായിദ്, സിറിയൻ കവി അലി ഖനാണ്, ഈജിപ്ത് കവി മുഹമ്മദ് ഈദ് ഇബ്‌റാഹീം, തുടങ്ങിയവർ ആ സംഗമത്തിൽ പങ്കെടുത്തിരുന്നു. സാമൂഹികജാഗരണത്തിന്റെ ആഴമുള്ള അനുഭൂതികള്‍ കാവ്യഭാവുകത്വത്തിലേക്ക് സന്നിവേശിപ്പിച്ചു മലയാള കവിതയുടെയും അറബി കവിതയുടെയും കാല്പനികതയുടെ ധാരയെ സജീവമാക്കി അപൂര്‍വ്വ ചാരുതയാര്‍ന്ന സാഹിത്യ ശില്‍പ്പങ്ങള്‍ കൊത്തി വെക്കുകയായിരുന്നു. തനിമയാര്‍ന്നതും ബഹുസ്വരവുമായ അറബി സാഹിത്യത്തില്‍നിന്ന് അനേകം ആവിഷ്‌കാര മാതൃകകള്‍ മലയാളത്തിന് സ്വാംശീകരിക്കാനുണ്ടെന്നും നമ്മുടെ ഭാഷയില്‍നിന്ന് അറബിയിലേക്കും തിരിച്ചും നടക്കുന്ന ആദാന പ്രദാനങ്ങള്‍ ഇരുഭാഷകളെയും സര്‍ഗാത്മകമായി സമ്പുഷ്ടമാക്കുമെന്നും സംഗമം വിളിച്ചോതി.കേരളവും ഗൾഫ് നാടുകളും തമ്മിലുള്ള സൗഹൃദവും കൂടുതൽ ദൃഢപ്പെടുത്താൻ ഇത്തരം സംഗമങ്ങൾ കൊണ്ട് സാധിക്കുമെന്നതിൽ സംശയമില്ല. അറബ് ലോകത്തും ഇത്തരം അറബ് മലയാളം സാഹിത്യ സംഗമങ്ങൾ കൂടുതലായി നടക്കേണ്ടിയിരിക്കുന്നു. ഖത്തറിലെ എഫ് സി സി സംഘടിപ്പിച്ച ഇൻഡോ അറബ് സംസ്കാര വേദി ശ്രദ്ധേയമായിരുന്നു. ഗൾഫിൽ നടക്കുന്ന അന്താ രാഷ്ട്ര പുസ്തക മേളകളിൽ കേരളത്തിന്റെ പ്രസാധകർ പുസ്തകവുമായി വരുന്നത് പ്രവാസി വായനയ്ക്കാർ ഒരു പാട് സന്തോഷം നൽകുന്നു. സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദി എഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം കുറെയൊക്കെ മലയാളികൾ അറിഞ്ഞിട്ടുണ്ട് . സച്ചിതാനന്ദനെ പോലെയുള്ള കവികൾ ഇതിനു വേണ്ടി ഒരു പാട് ശ്രമങ്ങൾ നടത്തുന്നു . അവരുടെ സേവനം വളരെ വലുതാണ് ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയും മലയാളികൾ നേരത്തെ തന്നെ അറിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ അവരെ പരിചയപ്പെടുത്താൻ മുൻപന്തിയിൽ നിൽക്കേണ്ടത് പ്രവാസ എഴുത്തുകാരും വായനക്കാരുമാണ്. പക്ഷെ എത്ര പ്രവാസികൾ അതിനു ശ്രമിക്കുന്നുണ്ട് പലപ്പോഴും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് ആശയ ദാരിദ്ര്യം പ്രവാസ എഴുത്തിനെബാധിക്കുന്നുവെന്നത്. യഥാര്‍ത്ഥത്തില്‍ ഒരു എഴുത്തുകാരന് അങ്ങിനെയൊന്നുണ്ടോ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സ്വത്താണ് ചിന്തയും അത് ഉണ്ടാക്കുന്ന ആശയവും. മനസ്സില്‍ നിന്നു വരുന്ന വികാരം അതവന്റെ ചിന്തയില്‍നിന്നും ഉല്‍ഭൂതമാവുന്നതാണ്, മനസ്സില്‍ ഒരു ആശയം ഉദിച്ചാല്‍ അത് അനുവാചകന്റെ മനസ്സില്‍ എത്തിക്കാന്‍ അവന്‍ വെമ്പല്‍ കൊള്ളും ഈ ആന്തരിക പ്രചോദനത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആശയങ്ങളാണ് യഥാര്‍ത്ഥത്തില്‍ നല്ല രചനകളാവുന്നത്. രചനയുടെ ഇത്തരം സവിശേഷ മുഹൂര്‍ത്തങ്ങളാണ് എഴുത്തുകാരന്റെ ആ സൃഷ്ടിയുടെ ശൈശവം. അറബ് സാഹിത്യത്തില്‍ പറയപ്പെടാറുണ്ട് ഒരു രചനയുടെ കാതല്‍ അതിലെ സൌന്ദര്യത്തിലും ശൈലിയിലും ഭവനയിലും വികാരത്തിലും ചിന്തയിലും ആണന്നു, (അനാസിറുല്‍ അദബ്) ആശയത്തില്‍ നിന്നു ശൈലിയെ വേര്‍തിരിക്കാന്‍ സാധ്യമല്ല ആശയത്തിനനുയോജ്യമായ പദവിന്യാസത്താല്‍ ഉല്‍ഭൂതമാകുന്നതാണ് ശൈലി. ജിബ്രാന്‍ വിശേഷിപ്പിച്ച സൌന്ദര്യം പോലെ ജീവിതത്തിന്റെ ഹൃദയത്തില്‍ നാം എത്തുമ്പോള്‍ സര്‍വ്വത്തിലും സൌന്ദര്യം ദര്‍ശിക്കുന്നു. നഗ്നമായ കണ്ണുകളില്‍പോലും. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൌന്ദര്യം, അതല്ലാത്തവ നാം പ്രതീക്ഷിക്കുന്ന രൂപങ്ങള്‍ മാത്രമാണ്. ഭൂമി ആകാശത്തില്‍ എഴുതുന്ന കവിതകളാണ് വൃക്ഷങ്ങള്‍, നാമത് മുറിച്ചു കടലാസ് നിര്‍മ്മിക്കുന്നു. ആ ഒരു മരം ഒരു എഴുത്തുകാരനെ എത്രത്തോളം സ്വാധീനിക്കുന്നു. എത്ര മനോഹരമായും സൌന്ദര്യത്തോടെയുമാണ് ജിബ്രാന്‍ ആ വരികള്‍ നമുക്ക് സമ്മാനിച്ചത്, ചില എഴുത്തുകൾ നാം വായിക്കുമ്പോള്‍ അത് നമ്മുടെ മനസ്സിന്റെ അഗാധ തലത്തിലേക്ക് ഇറങ്ങി വരാറുണ്ട്, മറ്റ് ചിലത് നമ്മെ വളരെ ദൂരം അകറ്റി നിര്‍ത്തുന്നു. നല്ല രചനകളും ആശയവും ഉണ്ടാവാന്‍ നാം നമുക്ക് ചുറ്റിലും കാതു കൊടുക്കണം എല്ലാം നമുക്ക് കേള്‍ക്കാനും കാണാനും കഴിയണം. ജിബ്രാന്‍ പറഞ്ഞത് പോലെ നീ നന്നായി ചെവിയോര്‍ക്കുമെങ്കില്‍ കേള്‍ക്കും, എല്ലാ ശബ്ദങ്ങളിലും നിന്റെ ശബ്ദം, വാക്കുകള്‍ വെളിപ്പെടുത്തുന്ന അഭിപ്രായമല്ല കവിതകള്‍ രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗമാണ്. പ്രവാസികളുടെ ചിന്തകളും ആശയങ്ങളും ഭാവനയും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ബ്ലോഗ് പോലുള്ള സംവിധാനങ്ങൾ സംസ്കാരികോദ്ഗ്രഥനത്തിന്റെ വേദിയായി കൂടി രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. യുഗദീര്‍ഘമായ സാംസ്കാരിക പാരമ്പര്യം പ്രവാസ എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി വര്‍തിക്കേണ്ടിയിരിക്കുന്നു. ആശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹ ചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ഓരോ എഴുത്തുകാരനും കഴിയണം. നിരന്തരമായ വായനയും ഓരോ വിഷയത്തിലുള്ള പഠനവും പ്രവാസികൾക്കാവശ്യമാണ്. എങ്കിൽ മാത്രമേ മൂല്യവത്തായ രചനകൾ സമൂഹത്തിനു മുൻപിൽ പ്രവാസികൾക്ക് സമർപ്പിക്കാൻ കഴിയുകയുള്ളൂ സ്വപ്‌നങ്ങളുടെ ആകാശത്തേക്ക് ഒരായിരം പേരെ പറത്താന്‍ കഴിയുന്ന പൈലറ്റായിരുന്നു അയാള്‍- ക്യാപ്റ്റന്‍ അബൂ റായിദ്. ശരിക്കും അയാള്‍ ക്യാപ്റ്റനായിരുന്നില്ല, വിമാനത്താവളത്തിലെ ക്ലീനിംഗ് ജീവനക്കാരന്‍ മാത്രമായിരുന്നു. എന്നിട്ടും വിമാനത്താവളത്തിലെ വേസ്റ്റ് ബോക്‌സില്‍ നിന്നും കിട്ടിയ ക്യാപ്റ്റന്റെ ഒരു പഴയ തൊപ്പി അയാളെ കുട്ടികള്‍ക്കിടയിലെ ഹീറോയാക്കുന്നു. അയാള്‍കുട്ടികളുടെ മാത്രം ഹീറോ ആയിരുന്നില്ല, ജീവിതത്തിലും ഹീറോ തന്നെയായിരുന്നു. ക്യാപ്റ്റന്‍ അബൂ റായിദ് എന്ന ചലച്ചിത്രം കാഴ്ചക്കാരനെ കൊണ്ടുപോകുന്നത് അതിമനോഹരമായ ഇതിവൃത്തത്തിലേക്കാണ്. പൈലറ്റായ മുറാദ് തന്റെ കാബിനിലേക്ക് പോകുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ നിന്നും ഓര്‍ത്തെടുക്കുന്ന തന്റെ പഴയ കാലത്തിലൂടെയാണ് ക്യാപ്റ്റന്‍ അബു റായിദിനെ സംവിധായകന്‍ വരച്ചുകാട്ടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുറാദ് ചെറിയൊരു കുട്ടിയായിരുന്നു. അബൂ റായിദ് എന്ന 'ക്യാപ്റ്റന്‍ അബൂ റായിദ്' കുട്ടികള്‍ക്കു കഥപറഞ്ഞും മുതിര്‍ന്നവരുടെ ലോകത്ത് ഇടപെട്ടും കഴിഞ്ഞിരുന്ന അക്കാലത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ഈ ചലച്ചിത്രത്തിന് വേണ്ടി സംവിധായകന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ജോര്‍ദാനിയന്‍ സ്വദേശി അമിന്‍ മതാല്‍ഖാ രചനയും സംവിധാനവും നിര്‍വഹിച്ച ക്യാപ്റ്റന്‍ അബു റായിദ് 2007ലാണ് പുറത്തിറങ്ങിയത്. 27ലേറെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ച അറബിക് സിനിമയില്‍ അബു റായിദായി നദീം സ്വാല്‍ഹയാണ് വേഷമിട്ടത്. റനാ സുല്‍ത്താന്‍ നൂറയായും ഹുസൈന്‍ അല്‍സൂസ് മുറാദായും ഉദയ് അല്‍ ഖുദ്‌സി താരിഖായും ഗാന്ധി സാബിര്‍ അബു മുറാദായും ദിനാ രഅദ് ഉമ്മു മുറാദായും അഭിനയിച്ചിരിക്കുന്നു. അബൂ റായിദ് താമസിക്കുന്ന മനോഹരമായ പഴയ വീടിനടുത്ത് കുറേ കുട്ടികള്‍ കളിക്കാറുണ്ട്. അവര്‍ റായിദുമായി വളരെ വേഗത്തിലാണ് അടുപ്പത്തിലാകുന്നത്. പ്രസന്നമായ മുഖമുള്ള അബൂ റായിദ് എപ്പോഴും പുഞ്ചിരിയോടെയാണ് സംസാരിക്കുക. ഒറ്റ നോട്ടത്തില്‍ ആരേയും ആകര്‍ഷിക്കുന്ന മുഖത്തോടെയുള്ള മധ്യവയസ്‌കനാണ് അദ്ദേഹം. വിമാനത്താവളത്തിലെ ക്ലീനിംഗ് ജീവനക്കാരനാണ് അബു റായിദ്. ഒരു ദിവസം അദ്ദേഹത്തിന് എയര്‍പോര്‍ട്ടിലെ വേസ്റ്റ് ബോക്‌സില്‍ നിന്നും ക്യാപ്റ്റന്റെ പഴയയൊരു തൊപ്പി ലഭിക്കുന്നു. അതും ധരിച്ചെത്തുന്ന അബൂ റായിദിനെ കാണുന്ന കുട്ടികള്‍ അദ്ദേഹം പൈലറ്റാണെന്ന് വിശ്വസിക്കുകയും ക്യാപ്റ്റനെന്ന് വിളിക്കുകയും ചെയ്യുന്നു. താരിഖ് എന്ന കുട്ടി അബൂ റായിദിനോട് നിങ്ങള്‍ കാപ്റ്റനല്ലേയെന്ന് ചോദിക്കുന്നുമുണ്ട്. അതിനദ്ദേഹം അല്ല എന്നാണ് മറുപടി നല്കുന്നതെങ്കിലും അത് വിശ്വസിക്കാന്‍ താരീഖ് തയ്യാറാകുന്നില്. താരിഖ് മറ്റു കുട്ടികളെയും കൂട്ടി അബൂ റായിദിന്റെ അടുത്ത വരികയും എല്ലാവരും ചേര്‍ന്ന് ക്യാപ്റ്റന്‍, ക്യാപ്റ്റന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു അബൂ റായിദിന്റെ കൂടെ ഇരിക്കുകയുമാണ്. ഈണത്തില്‍ അവര്‍ പാട്ടുകള്‍ പാടുന്ന അവരോടൊപ്പം ഡിങ് ഡിങ് ടോം ടോം, ഡിങ് ഡിം ഡോങ് ടോമെന്ന് അബൂറായിദും കൂടുന്നുണ്ട്. കുട്ടികളുമായി കളി ചിരിയുമായി കഴിയുന്ന രംഗം മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിമാനം പറക്കുന്നതിനെ കുറിച്ച് അബൂ റായിദിനോട് ചോദിക്കുന്ന കുട്ടികള്‍ സാഹസികതയെ കുറിച്ചും ഓരോന്നായി അന്വേഷിക്കുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ വിമാനം പറത്തിയിട്ടുണ്ടെന്നുള്‍പ്പെടെയുള്ള കുട്ടികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ റായിദിനെ അത്ഭുതപ്പെടുത്തുന്നു. അതിനെല്ലാം രസകരമായ മറുപടിയാണ് അദ്ദേഹം നല്കുന്നത്. യഥാര്‍ഥത്തില്‍ അമ്മാന്‍ എയര്‍പോര്‍ട്ടിലെ ക്ലീനിംഗ് ജോലിക്കാരനാണെങ്കിലും കുട്ടികളുടെ ആകാംക്ഷയും അതവരില്‍ നിറക്കുന്ന പ്രതീക്ഷയും മനസ്സിലാക്കി അബൂ റായിദ് അവരുടെ മുമ്പാകെ ക്യാപ്റ്റനായി മാറുകയായിരുന്നു. എന്നും കലഹമുണ്ടാക്കുന്ന ഒരു കുടുംബമായിരുന്നു അബൂ റായിദിന്റെ അയല്‍പക്കത്തുണ്ടായിരുന്നത്. കുടുംബനാഥനായ അബൂ മുറാദ് എന്നും കുട്ടികളെയും ഭാര്യയെയും ഉപദ്രവിക്കുന്നയാളാണ്. കലഹത്തിന്റെ ശബ്ദം പലപ്പോഴും അബൂ റായിദിന് അസഹ്യമായിരുന്നു. കുട്ടികളില്‍ മുറാദ് എന്ന മുതിര്‍ന്ന കുട്ടി മാത്രം അബൂ റായിദിന്റെ സംസാരം കേള്‍ക്കാതെ മാറി ഇരിക്കുകയാണ്. അബൂ റായിദ് ക്യാപ്റ്റനല്ലെന്ന് മനസ്സിലാക്കിയ മുറാദ് മറ്റു കുട്ടികളോട് ഇക്കാര്യം പറയുന്നു. മുറാദിന്റെ വാക്കുകള്‍ മറ്റു കുട്ടികള്‍ വിശ്വസിക്കാതെ വന്നപ്പോള്‍ വീട്ടില്‍ നിന്നും പിതാവിന്റെ പണം മോഷ്ടിച്ചു മൂന്നു കുട്ടികളെയും കൂട്ടി മുറാദ് ടാക്‌സിയില്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് എയര്‍പോര്‍ട്ടിലേക്ക് പോവുകയാണ്. അവിടെ ക്ലീനിംഗ് ജോലിയില്‍ ഏര്‍പ്പെട്ട റായിദിനെ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയും മറ്റു കുട്ടികളുടെ മനസ്സില്‍ അത് വല്ലാത്ത വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. തന്റെ ജോലിക്കിടയില്‍ വ്യത്യസ്തരായ നിരവധി പ്രമുഖരെ അബൂ റായിദ് കാണുന്നുണ്ട്. വ്യത്യസ്ത ഭാഷകളില്‍ കൊച്ചു പദങ്ങള്‍ ഉപയോഗിക്കാനും റായിദിന് കഴിയുന്നുണ്ട്. ഒരു ഫ്രഞ്ച് യാത്രക്കാരനോടുള്ള സംസാരത്തിലൂടെയാണ് സംവിധായകന്‍ അത് പ്രേക്ഷകര്‍ക്ക് വ്യക്തമാക്കുന്നത്. അതിനിടയില്‍ അബൂ റായിദ് യഥാര്‍ഥ പൈലറ്റായ നൂറയെ പരിചയപ്പെടുകയാണ്. അബൂ റായിദിനോടൊപ്പം ഒരു ബസ് യാത്ര ചെയ്യാന്‍ ഇടയായ നൂറ, ഇത്രയും അറിവും ബുദ്ധിയും ഉണ്ടായിട്ടും നിങ്ങള്‍ എന്താണ് ക്ലീനിംഗ് ജോലി ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നുണ്ട്. അതിന് വ്യക്തമായ ഉത്തരം നല്‍കാതെ ജീവിതത്തിന്റെ മറ്റു മേഖലയിലേക്കുള്ള ചിന്തയിലേക്ക് നീങ്ങുകയാണ് റായിദ്. നൂറയോടൊപ്പം ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ റായിദ് പുസ്തകം വായിക്കുകയായിരുന്നു. ഏതു പുസ്തകമാണ് താങ്കള്‍ വായിച്ചു കൊണ്ടിരിക്കുന്നതെന്ന നൂറയുടെ ചോദ്യത്തിന് 'മൗസിമുല്‍ ഹിജ്‌റത് ഇല ഷമാല്‍' എന്ന പേരാണ് അബൂ റായിദ് മറുപടിയായി പറയുന്നത്. ത്വയ്യിബ് സാലിഹിന്റെ പുസ്തകമല്ലേ ഇതെന്ന നൂറയുടെ ചോദ്യത്തിന് അതെയെന്ന് പറയുന്നു. (അറബി ഭാഷയിലെ വളരെ പ്രശസ്തമായ ഒരു ഗ്രന്ഥമാണ് അത്). രണ്ടായിരത്തോളം പ്രശസ്തമായ പുസ്തകങ്ങള്‍ തന്റെ വീട്ടിലുണ്ടെന്നും അബൂ റായിദ് നൂറയോട് പറയുന്നുണ്ട്. ആ സംസാരത്തില്‍ നിന്നും നൂറയ്ക്ക് റായിദിനോടുള്ള ബഹുമാനം വര്‍ധിക്കുകയാണ്. ഒരു ദിവസം തന്റെ മുറി സന്ദര്‍ശിക്കുന്ന നൂറയുമായി റായിദ് വീടിന്റെ മുകളിലെ ടെറസ്സിലേക്ക് പോകുന്നു. തനിക്ക് ലോകം കാണണമെന്ന് തോന്നുമ്പോള്‍ ഈ ടെറസ്സില്‍ മലര്‍ന്നു കിടക്കുമെന്നും അമ്മാനിന്റെ മനോഹരമായ കെട്ടിടങ്ങള്‍ ഇവിടെ നിന്നും കാണാമെന്നും അദ്ദേഹം പറയുന്നു. കുറച്ചു നേരം അവിടെ ഇരുന്ന നൂറ അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നുണ്ട്. റായിദാകട്ടെ മകന്‍ നഷ്ടപ്പെട്ട കഥയും ഭാര്യയുടെ മരണത്തെ കുറിച്ചുമാണ് നൂറയോട് സംസാരിക്കുന്നത്. മദ്യപിച്ച് വന്ന അബൂ മുറാദ് ഭാര്യയേയും മക്കളേയും തല്ലുന്നു. കൈക്ക് മുറിവേറ്റ് മുറാദ് വേദന സഹിക്കാതെ റായിദിന്റെ വീട്ടിലേക്കാണ് പോയത്. റായിദ് മുറാദിന്റെ മുറിവ് വെച്ച് കെട്ടുകയാണ്. മുറാദ് തന്റെ പഴയകാല പ്രവര്‍ത്തനങ്ങളില്‍ റായിദിനോട് ക്ഷമ ചോദിക്കുന്നുണ്ട്. സ്‌കൂളില്‍ പോകാതെ ബിസ്‌കറ്റ് വിറ്റു നടക്കുന്ന താരിഖിനെ കാണുന്ന റായിദ് മുഴുവന്‍ ബിസ്‌കറ്റും വില കൊടുത്തു വാങ്ങി അവനെ സഹായിക്കുകയാണ്. അവനോട് സ്‌കൂളില്‍ പോകാന്‍ പറയുകയും താരിഖിന്റെ പിതാവിനെ കാണാന്‍ പോവുകയും ചെയ്യുന്നു. താരിഖിനെ സ്‌കൂളില്‍ പറഞ്ഞയക്കാന്‍ അബു റായിദ് ആവശ്യപ്പെടുന്നുണ്ടെങ്കിലും തന്റെ മകന്റെ കാര്യം നോക്കാന്‍ തനിക്കറിയാമെന്ന മറുപടിയാണ് ലഭിക്കുന്നത്. കുട്ടികളുടെ പ്രതീക്ഷകളെയും അവര്‍ക്ക് ആര്‍ജിച്ചെടുക്കാന്‍ കഴിയുന്ന കഴിവുകളെയും അബൂ റായിദിന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അവര്‍ക്ക് നല്‍കുന്ന ചിന്തകള്‍ വലിയ മാറ്റത്തിന് സാധ്യമാകുന്നു. ഇത്തരം സാമൂഹിക പാശ്ചാലത്തില്‍ അബൂ റായിദിനെ പോലെയുള്ളവര്‍ ജീവിക്കേണ്ട ആവശ്യം പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ സംവിധായകന് കഴിയുന്നു എന്നത് ഈ ദൃശ്യാവിഷ്‌കാരത്തിന്റെ വിജയമാണ്. അബൂ മുറാദിന്റെ പീഡനം സഹിക്കവയ്യാതായ ഭാര്യയേയും കുടുംബത്തേയും രക്ഷപ്പെടുത്താന്‍ നുറ തയ്യാറാവുകയാണ്. അബൂ മുറാദ് വീട്ടില്‍ തിരികെയെത്തുന്നതിന് മുമ്പ് നൂറയോടൊപ്പം പോകാന്‍ തയ്യാറാകുന്ന മുറാദ് യാത്രയ്ക്കു മുമ്പ് അബൂ റായിദിന്റെ പഴയ ക്യാപ്റ്റന്‍ തൊപ്പി അദ്ദേഹത്തിന് തിരികെ നല്കുകയാണ്. എന്നാല്‍ ഈ തൊപ്പി മുറാദിന്റെ തലയില്‍വെച്ചുകൊടുത്താണ് അബൂ റായിദ് അവരെ യാത്രയയക്കുന്നത്. അബൂ മുറാദിന്റെ വരവും കാത്ത് അബൂ റായിദാണ് അവരുടെ വീട്ടിലിരിക്കുന്നത്. ഭാര്യയേയും മക്കളേയും കാണാതെ അബൂ റായിദിനെ മാത്രം കാണുന്ന അബു മുറാദ് ദേഷ്യപ്പെടുകയാണ്. തനിക്ക് ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ അബു റായിദിനുനേരെ വലിയൊരു വടിയുമായി അബു മുറാദ് തിരിയുകയാണ്. അടഞ്ഞുകിടക്കുന്ന വാതിലിനപ്പുറത്തി നിന്നുള്ള ബഹളം മാത്രമാണ് പ്രേക്ഷകര്‍ കേള്‍ക്കുന്നത്. പൈലറ്റായ മുറാദ് തന്റെ കാബിനിലേക്ക് പോകുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ നിന്നും ഓര്‍ത്തെടുക്കുന്ന തന്റെ പഴയ കാലത്തിലൂടെയാണ് ക്യാപ്റ്റന്‍ അബു റായിദിനെ സംവിധായകന്‍ വരച്ചുകാട്ടുന്നത്. 2007ല്‍ ദുബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്‍, 2008ല്‍ ഡര്‍ബന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിം, ഹേര്‍ട്ട്‌ലാന്റ് ഫിലിം ഫെസ്റ്റിവലില്‍ ക്രിസ്റ്റര്‍ ഹേര്‍ട്ട് അവാര്‍ഡ്, ന്യൂപോര്‍ട്ട്ബീച്ച് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനും നടിക്കുമുള്ള ജൂറി പുരസ്‌ക്കാരം, സെറ്റില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം, സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡ് തുടങ്ങിയവ ക്യാപ്റ്റന്‍ അബു റായിദ് കരസ്ഥമാക്കിയിട്ടുണ്ട്. ഖലീഫ ഉമര്‍(റ) തന്റെ സഹായിയായ അസ്‌ലമിനോടൊപ്പം വേഷപ്രച്ഛന്നനായി ജനങ്ങളുടെ ക്ഷേമാന്വേഷണത്തിനായി രാത്രി നടക്കുകയായിരുന്നു. ഒരു കൊച്ചു വീട്ടിനടുത്ത് എത്തിയപ്പോള്‍ അവിടെ വെളിച്ചമുണ്ട്. കുട്ടികളുടെ കരച്ചിലും കേള്‍ക്കുന്നു. കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. അവിടെ അടുപ്പില്‍ ഒരു കലം വെച്ചു തീ കത്തിക്കുന്ന സ്ത്രീയേയും അതിനും ചുറ്റും വിശന്നു കരയുന്ന കുട്ടികളെയും അദ്ദേഹം കണ്ടു. സ്ത്രീ പറഞ്ഞു: 'വെറും വെള്ളം. കുട്ടികള്‍ക്ക് ഉറക്കം വരുംവരെ അവരെ സമാധാനിപ്പിക്കാന്‍ വേണ്ടിവെച്ചതാണ്. ഈ നാട്ടിലെ ഭരണാധികാരിയായ ഉമര്‍ ഇതൊന്നും കാണുന്നില്ലല്ലോ?' ഇത് കേട്ടപ്പോള്‍ ഉമര്‍ അവിടെ നിന്നും നേരെ പൊതുഖജനാവിലേക്ക് പോയി ഗോതമ്പിന്റെ ചാക്കും വെണ്ണയും എടുത്ത് ആ വീട്ടിലേക്കു തിരിച്ചു. 'ഈ ഗോതമ്പ് ചാക്ക് ഞാന്‍ ചുമക്കാം'- അസ്‌ലം പല തവണ പറഞ്ഞിട്ടും ഉമര്‍ അതിന് സമ്മതിച്ചില്ല. അദ്ദേഹം തന്നെ ഗോതമ്പ് മാവും വെണ്ണയും ചുമന്നു. ആ വീട്ടിലെത്തിയപ്പോള്‍ ഉമര്‍ തന്നെ അടുപ്പില്‍ തീ ഊതി ഗോതമ്പ് മാവ് പാകം ചെയ്ത് സ്ത്രീ നല്കിയ ഒരു പാത്രത്തില്‍ വിളമ്പി. കുട്ടികളെ ഭക്ഷിപ്പിക്കാന്‍ സ്ത്രീയോട് പറഞ്ഞു. കുട്ടികള്‍ വയറു നിറച്ചു തിന്നു. മിച്ചമുള്ളത് അവിടെ വെച്ചിട്ട് ഉമറും അസ്‌ലമും തിരിച്ചു പോകാന്‍ എഴുന്നേറ്റു. വേഷപ്രച്ഛന്നനായ ഭരണാധികാരിയെ തിരിച്ചറിയാന്‍ കഴിയാത്ത സ്ത്രീ ഉമറിനോട് പറഞ്ഞു: 'നിങ്ങള്‍ ചെയ്ത ഉപകാരത്തിന് ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്കട്ടെ. ഭരണം നടത്താന്‍ ഉമറിനെക്കാള്‍ പറ്റിയ ആള്‍ നിങ്ങളാണ്.' ഈ റമദാനിലും ഭക്ഷണമായും വസ്ത്രങ്ങളായും മരുന്നായും മറ്റും ലക്ഷക്കണക്കിന് റിയാലിന്റെ സഹായ വിതരണമാണ് നടക്കുന്നത്. അഭയാര്‍ഥി കാംപുകളിലേക്കും ദുരിതമനുഭവിക്കുന്നവരിലേക്കും മികച്ച ആസൂത്രണത്തോടെ ഖത്തര്‍ പോലെയുള്ള അറബ് രാജ്യങ്ങള്‍ സഹായമെത്തിക്കുന്നു. എന്നിട്ടും എത്രയോ പാവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സഹായങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു. പല സന്നദ്ധ സംഘടനകളും ദരിദ്രരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നു. ഒരുപാട് പാവങ്ങള്‍ക്കും നിരാലംബര്‍ക്കും ഈ സഹായം തുണയാവുന്നു. റിലീഫിന്റെ കിറ്റുകള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി കാത്തിരിക്കുന്ന എത്രയോ പാവങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഇത്തരം നല്ല സംരംഭങ്ങളെ സഹായിക്കാന്‍ തയ്യാറുള്ള പതിനായിരക്കണക്കിന് സുമനസ്സുകള്‍ നാട്ടിലും പ്രവാസ ലോകത്തുമുണ്ട്. ഇവരില്‍ കൂടുതല്‍ പേരും യാതൊരു തരത്തിലുമുള്ള പ്രസിദ്ധിയും ആഗ്രഹിക്കാത്തവരാണ്. ദൈവപ്രീതി മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഓരോ വര്‍ഷവും റമദാന്‍ റിലീഫ് പ്രവര്‍ത്തനം നടത്തുമ്പോള്‍ നാട്ടിലെ സംഘടനകള്‍ തമ്മില്‍ കുറച്ചു കൂടെ ആസൂത്രണം നടത്തേണ്ടിയിരിക്കുന്നു. പല മഹല്ല് കൂട്ടായ്മകളും തങ്ങളുടെ മഹല്ലിലെ കഷ്ടത അനുഭവിക്കുന്ന പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആസൂത്രണമില്ലായ്മയുടെ പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയും. ഈ രംഗത്തും സാമ്പത്തിക വിദഗ്ധരേയും പട്ടിണി നിര്‍മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ ആവശ്യപ്പെടുന്നത് നന്നായിരിക്കും. ഈ കാര്യങ്ങള്‍ക്കിടയില്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന മറ്റു ചിലതുണ്ട്. ചെറിയ സഹായങ്ങളാണങ്കിലും അതിന് വലിയ പ്രചാരണം കൊടുക്കാനാണ് ശ്രമിക്കാറുള്ളത്. സോഷ്യല്‍ മീഡിയ ഉപയോഗം വ്യാപകമായതോടെ പ്രചരണവും കൊഴുത്തിട്ടുണ്ട്. സഹായം ലഭിച്ച ആളുടേയോ കുടുംബത്തിന്റേയോ ഫോട്ടോയും വിവരണങ്ങളും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. സഹായം ലഭിക്കുന്ന ആളുടെ താത്പര്യം ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടാറേയില്ല. ഒരുപക്ഷെ അവരുടെ ഗതികേട് കൊണ്ടും നിര്‍ബന്ധം കൊണ്ടുമായിരിക്കും ഫോട്ടോ എടുക്കാന്‍ പോലും നില്‍ക്കേണ്ടി വന്നത്. അവരുടെ ദയനീയ അവസ്ഥയെ തികച്ചും ചൂഷണം ചെയ്യുന്നത് പോലെയാണിത്. പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ് സഹായം വാങ്ങാന്‍ എത്തുക. കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍ ഫോട്ടോ എടുത്ത് അത് പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റു കുട്ടികളുടെ മുമ്പില്‍ അവനുണ്ടായേക്കാവുന്ന പ്രയാസം കാണാതെ പോവുകയാണ്. ഈ കാര്യങ്ങളൊന്നും മനഃപ്പൂര്‍വ്വമായിരിക്കില്ലെങ്കിലും സഹായം സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥ മറന്നു പോവുകയാണ് പതിവ്. ദരിദ്രരെ ആരുമറിയാതെ സഹായിക്കുന്ന രീതി എത്ര മാതൃകാപരവും മഹത്തരവുമായിരിക്കും. സഹായങ്ങള്‍ ആരുമറിയാതെ വീട്ടിലെത്തിച്ച് ഇത് നിങ്ങളുടെ അവകാശമാണെന്നും ഞങ്ങളുടെ ആനുകൂല്യമല്ലെന്നും പറയുമ്പോള്‍ അവര്‍ അനുഭവിക്കുന്ന സന്തോഷം എത്ര വലുതായിരിക്കും. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളുമുണ്ടെന്നു കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. പ്രശസ്ത ഈജിപ്ത്യന്‍എഴുതുകാരന്‍ മുസ്തഫ ലുതുഫി തന്റെ വീക്ഷണം എന്ന പക്തിയില്‍ ഒരിക്കല്‍ എഴുതി, 'നീ രാത്രി കാലങ്ങളില്‍ പാവപ്പെട്ടവരുടെ വീടിന്റെ മുമ്പിലൂടെ നടക്കുക. നീ അറിയാതെ, നീ സഹായിച്ച പാവങ്ങള്‍ നിന്നെ പറ്റി പറയുന്ന നല്ല വാക്കുകള്‍ ഉണ്ടല്ലോ അത് കേള്‍ക്കുന്നതിനേക്കാള്‍ ആനന്ദകരമായി മറ്റൊന്നുമില്ല. അത്രയും ആനന്ദകരമായിരിക്കും നിന്റെ കാതുകള്‍ക്ക് അവരുടെ ആ സംസാരം.' ഇവിടെയാണ് ഖലീഫ ഉമര്‍ നമുക്ക് കാണിച്ചു തന്ന മാതൃക പിന്തുടരേണ്ടത്. ഭക്ഷണവുമായി ഉമര്‍ ആ വീട്ടിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചുമക്കാം ഈ ഗോതമ്പ് മാവ് എന്ന് പല തവണ അസ്‌ലം പറഞ്ഞിട്ടും സമ്മതിക്കാതെ ഖലീഫ തിരികെ ചോദിച്ച ഒരു ചോദ്യമുണ്ട്- 'അന്ത്യനാളില്‍ എന്റെ പാപഭാരം ചുമക്കാന്‍ നിനക്ക് കഴിയുമോ അസ്‌ലം'?. ഈ ചോദ്യം ഓരോരുത്തരുടെയും മനസ്സിലേക്ക് ആഴ്ന്നിറങ്ങേണ്ടിയിരിക്കുന്നു. മറ്റൊരിക്കല്‍ ഖലിഫ ഉമര്‍ രാത്രി സഞ്ചരിക്കുമ്പോള്‍ ഒരു കൊച്ചു വീട്ടില്‍ നിന്ന് ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടു. പ്രസവ വേദന അനുഭവപ്പെട്ട സ്ത്രീയുടെ കരച്ചില്‍ ആയിരുന്നു അത്. അവള്‍ പറഞ്ഞു എനിക്കിവിടെ ആരുമില്ല. ഇത് കേട്ടപ്പോള്‍ ഉമര്‍ വീട്ടിലേക്ക് ഓടി ഭാര്യ ഉമ്മുക്കുല്‍സൂമിനോട് പറഞ്ഞു, നിനക്ക് പുണ്യം ലഭിക്കാന്‍ ഒരു വഴി തുറന്നു വന്നിട്ടുണ്ട്. കാര്യങ്ങള്‍ ഉമര്‍ വിവരിച്ചു കൊടുത്തു. കുറച്ചു ഭക്ഷണവും വെണ്ണയും ഉമറും, പ്രസവ ശുശ്രൂക്കാവശ്യമായ സാധനങ്ങളുമായി ഉമ്മുകുത്സൂമും ആ വീട്ടിലേക്ക് വേഗത്തില്‍ നടന്നു. ഉമര്‍ അവരുടെ ഭര്‍ത്താവിനോടൊപ്പം പുറത്തും ഉമ്മുകുത്സൂം വീട്ടിനുള്ളിലേക്കും പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അകത്തു നിന്നും ഉമ്മുകുത്സൂം സന്തോഷത്തോടെ വിളിച്ചു പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍ ഒരാണ്‍ കുഞ്ഞ്.' ഇത് കേട്ടപ്പോള്‍ സ്ത്രീയുടെ ഭര്‍ത്താവ് ഞെട്ടി. അപ്പോഴാണ് തന്റെ വീട്ടില്‍ ഭാര്യയേയും കൂട്ടി വന്നിരിക്കുന്നത് ഖലീഫ ഉമര്‍ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. തന്റെ ഭാര്യയുടെ ഈറ്റെടുക്കുന്ന 'രാജ്ഞി', അത് ഏർപ്പാട് ചെയ്തത് റോമ- പേര്‍ഷ്യ സാമ്രാജ്യങ്ങളുടെ ഭരണാധിപന്‍. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ഉമറിനോട് ഖേദം പ്രകടിപ്പിച്ചു. ഉമര്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് തിരിച്ചു പോന്നു. ജാതി- മത ചിന്തകള്‍ക്കതീതമായി എല്ലാ ജാതി മത വിഭാഗങ്ങളിലുള്ള പാവങ്ങളെയും ഒരു പോലെ കാണാനും അയല്‍ക്കാര്‍ക്ക് തങ്ങളുടെ സമ്പത്തും അഭിമാനവും സുരക്ഷിതമായിരിക്കുന്നുവെന്ന ബോധം പകര്‍ന്നു നല്കുവാനും ഓരോ വിശ്വാസിക്കും കഴിയണം. സഹായിക്കാന്‍ കഴിയുമെന്നിരിക്കെ ഒരു വിശ്വാസിയുടെയും അയല്‍ക്കാരന്‍ പട്ടിണിയാലോ സാമ്പത്തിക ബാധ്യതയാലോ കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല എന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. നോമ്പ്തുറകളിലും മറ്റും ആവശ്യത്തിലേറെ ഭക്ഷണമുണ്ടാക്കി അത് പാഴാക്കപ്പെടുമ്പോള്‍ ലോകത്ത് ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ടെന്ന ബോധം ഓരോ വിശ്വാസിക്കും ഉണ്ടാകേണ്ടതുണ്ട്. വിശപ്പിന്റെ വില ശരിക്കും അറിഞ്ഞവരായിരുന്നു പ്രവാചകരും അനുയായികളും. ഒരിക്കല്‍ പ്രവാചകന്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു. വഴിയില്‍ അദ്ദേഹം അബൂബക്കറിനേയും ഉമറിനെയും കണ്ടു. വിശപ്പ് സഹിക്ക വയ്യാതെ അബൂബകറും ഉമറും രാത്രിയില്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു. പ്രവാചകന്‍ ചോദിച്ചു: നിങ്ങളെന്താണ് ഈ സമയത്ത്? അവര്‍ പറഞ്ഞു: 'വിശപ്പാണ് പ്രവാചകരെ.' എന്നിട്ടവര്‍ തിരികെ ചോദിച്ചു: 'എന്താണ് നബിയേ അങ്ങീ രാത്രിയില്‍ ഇറങ്ങി നടക്കുന്നത്?' 'നിങ്ങള്‍ ഏതു കാരണത്താലോ വന്നത്, അതേ കാരണം തന്നെ.' സര്‍വ ഐശ്വര്യങ്ങള്‍ കൊണ്ട് അനുഗ്രഹീതമായ മക്കയെ വിളിച്ചു മഹാനായ കവി അല്ലാമാ ഇഖ്ബാലിന്റെ ചോദ്യം എത്ര പ്രസക്തം: ഭരണാധികാരിയായ ഉമര്‍ ആണ് ഈ കാര്യങ്ങള്‍ ചെയ്തത് എന്ന് ഓര്‍ക്കുമ്പോള്‍ ഇന്ന് കൊട്ടിഘോഷിച്ചു ചെയ്യുന്ന കാര്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. പ്രവാചകന് ശേഷം യൂഫ്രട്ടിസിന്റെ തീരത്ത് ഒരു ആട്ടിന്‍ കുട്ടി സംരക്ഷണം ലഭിക്കാതെ ചത്തു പോയാല്‍ അതിന്റെ പേരില്‍ അല്ലാഹു എന്നെ ചോദ്യം ചെയ്യുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് പ്രഖ്യാപിച്ച ഉമറിനെക്കാള്‍ മാതൃകയാക്കാന്‍ ലോകത്ത് വേറെ ഏത് ഭരണാധികാരിയുണ്ട്? മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി. പ്രതീക്ഷിക്കാത്ത വേര്‍പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വെറുങ്ങലിച്ചു നില്‍കുന്ന വിഷാദത്തിന്റെ കറുത്ത നിഴല്‍പാടുകള്‍, കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി...... ഹയ്യിന്‍റെ കഥ വായിക്കുമ്പോള്‍ പുതുമ നിറഞ്ഞൊരു സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ വിസ്മയങ്ങളിലൂടെ നിങ്ങള്‍ കടന്നു പോകും, വായനക്കാരെ വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തി ഈ നോവലില്‍ ഉണ്ട്, ജീവിതദര്‍ശനം അത് കൂടുതല്‍ തെളിഞ്ഞതും, ലളിതവുമാക്കുന്ന ചിന്തകള്‍. ചുരുക്കത്തില്‍ തത്വ ശാസ്ത്രത്തില്‍ അന്ത്യമായ സൂഫിസത്തിന്റെ പരമാനന്ദമാണ് ഈ ആഖ്യായികയുടെ സാരാംശം എന്നു പറയുന്നതില്‍ തെറ്റില്ല. കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, "മനുഷ്യ വാസമില്ലാത്ത ദ്വീപ്" പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്. ഒരു കൊച്ചു കുഞ്ഞ് "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍ എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, കുഞ്ഞ് വളരാന്‍ തുടങ്ങി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാതത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. ജീവിതത്തിന്റെ പല ഘട്ടങ്ങളും അവന്‍ പിന്നിട്ടു. വിവിധ ഘട്ടങ്ങളെ പ്രത്യേകം പ്രത്യേകം നോവലില്‍ എടുത്തു പറയുന്നുണ്ട്. ഒന്നാമത്തെ ഘട്ടം ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണമായിരുന്നു, മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി. പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി. മാന്‍ പേടക്കെന്ത് പറ്റി, അവന്‍ ചിന്തിച്ചു, മാനിന്റെ ഓരോ അവയവങ്ങളും തൊട്ട് നോക്കി, ഒന്നിനും ഒന്നും സംഭവിച്ചതായി കണ്ടില്ല, ചെവിയും മൂക്കും കണ്ണും എല്ലാം അങ്ങിനെ തന്നെ, ഓരോ ചെറു ജീവിയെയും സൂക്ഷ്മമായി നിരീക്ഷിച്ചു, ജീവികളുടെ ആന്തരാവയവങ്ങളെ പറ്റി ചിന്തിച്ചു, ശാന്തമായ ആ പൂങ്കാവനത്തില്‍നിന്നും ജീവന്റെ മധുരനിശ്വാസം നിലച്ച മാന്‍ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരു ഓപ്പറേഷന്‍ നടത്തി, ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. ശൈത്യ കാല ശീതക്കാറ്റു അയാളെ തലോടിക്കൊണ്ടിരുന്നു, കാട്ടുമരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന, കാട്ടുവള്ളിച്ചെടികളിലാടുന്ന കുരങ്ങുകളും, ശോക ഗാനങ്ങള്‍ പാടിക്കൊണ്ട് കുയിലുകളും, വട്ടമിട്ടുപറന്നുകൊണ്ടു കാക്കകളും ദുഖത്തില്‍ പങ്കുചേര്ന്ന് ഹയ്യിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. മാനിന്റെ ഉള്ളറ മുഴുവന്‍ പൂവിതളുകള്‍ പോലെ അയാള്‍ക്ക് തോന്നി. സൂര്യ രശ്മികള്‍ അതിനെ തിളക്കമുള്ളതാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ "ഹൃദയം ചലിക്കുന്നില്ല" എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി, രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു ഇവിടെ ഹൃദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ മറ്റൊരു കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, മാന്‍ പേടയുടെ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടതിനെ അവന്‍ അറിഞ്ഞു. അത് ആത്മാവാണന്നു മനസ്സിലാക്കി, മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യം അവന്‍ അറിഞ്ഞു. ഇത് ഹയ്യിന്‍റെ ഒന്നാമത്തെ കണ്ടെത്തലായിരുന്നു. തൊട്ടറിയാന്‍ കഴിവുള്ള ഇന്ദ്രീയങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതായി അവന്‍ മനസ്സിലാക്കി. മറ്റൊരിക്കല്‍ ആ ദ്വീപില്‍ കാട്ടൂ തീ പടര്‍ന്ന് പിടിച്ചു, അവന്‍ തീ തൊട്ട് നോക്കി പൊള്ളലേറ്റു, കരിഞ്ഞ മാംസങ്ങളുടെ രുചിയും അതിന്റെ ഗന്ധവും അവന്‍ ആസ്വദിച്ചു. തീ ഇരുട്ടിനെ പ്രകാശിപ്പിച്ചപ്പോള്‍, ജീവിതത്തിന്റെ എല്ലാ വിഭവങ്ങളുടെയും കനികളുടെയും നിറഞ്ഞ സ്വാദു വരെ അവന്‍ ആസ്വദിച്ചു, എന്താണ് തീ എന്നും തീ കൊണ്ടുള്ള ഉപയോഗവും അവന്‍ മനസ്സിലാക്കി, അങ്ങിനെ തീ ഹയ്യിന്‍റെ രണ്ടാമത്തെ കണ്ടത്തലായി. അനുഭവങ്ങള്‍ അഗണ്യമാകാതെ വിധി പോലെ അനാവൃതമായിക്കൊണ്ടിരുന്നു. നിസ്സാര സംഭവം പോലും അവനില്‍ മാറ്റങ്ങള്‍ ഉളവാക്കി, ചിന്തകള്‍ക്കു വര്‍ണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. അവന്റെ ചിന്ത സസ്യങ്ങളിലും ജന്തു ലോകത്തേക്കും തിരിഞ്ഞു, സസ്യങ്ങള്‍ ജന്തുക്കള്‍ തമിലുള്ള ബന്ധം, അതായി ഹയ്യിന്‍റെ മൂന്നാമത്തെ കണ്ടെത്തല്‍. അകം നിറഞ്ഞ, നിശ്ശബ്ദമായ, എളിമപ്പെട്ട അവന്റെ മനസ്സ് ഇല കൊഴിഞ്ഞ മരക്കൊമ്പുകള്‍ക്കിടയിലൂടെ, ഇരുണ്ട വഴിയിലൂടെ, ശൂന്യമായ ആകാശത്തിലൂടെ, അലക്ഷ്യമായി മേഘങ്ങള്‍ക്കിടയില്‍ അലയുമ്പോഴും, തന്റെ മനസ്സിന്റെ അന്തരാളങ്ങളില്‍ നിന്നുള്ള ജല്പനങ്ങള്‍ അവന്‍ കേട്ടുകൊണ്ടിരുന്നു. ആന്തരാത്മാവിനും അനുഭൂതികള്‍ക്കും ഹയ്യ് കാത് കൊടുത്തു, അങ്ങിനെ ആന്തരജീവിതത്തിന്റെ വികാസം കാലക്രമേണ മറ്റുള്‍ക്കാഴ്ചകളിലേക്കു നയിച്ചു. അകലെയിരുന്നു സൂര്യോദയത്തെ ദര്‍ശിക്കുമ്പോഴും, അസ്തമയ സൂര്യന്റെ ച്ഛായ ആകാശ മേഘങ്ങളില്‍ വര്‍ണങ്ങള്‍ തീര്‍ക്കുമ്പോഴും, അവന്റെ ചിന്തകള്‍ മനോഹരമായ പച്ചപ്പിലേക്കും ജന്തു ലോകത്തെ വിസ്മയ കാഴ്ചകളിലേക്കും നീങ്ങി, കിളികളോടു തത്തകളോടും കുരുവികളോടും നരികളോടും ആടുകളോടും നായകളോടും അവരുടേതായ ഭാഷയില്‍ അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. പച്ചപ്പുകള്‍, ചില്ലകള്‍, പടര്‍പ്പുകള്‍, കാലമാവുമ്പോള്‍ കായ്ക്കുന്ന മരങ്ങള്‍ പൂവുകള്‍ ഇതിലെല്ലാം ഒരു ശക്തിയുള്ളതായി അവന്‍ അറിഞ്ഞു ‘വസ്തുക്കളുടെ ആന്തരഘടന പ്രപഞ്ചത്തിന്റെ അന്തരാര്‍ത്ഥം’ കാരണങ്ങളെയും ഉദ്ദേശ്യങ്ങളെയും അവന്‍ ചിന്തിച്ചു. പിന്നീട് പതുക്കെ പതുക്കെ, ശരീരവും മനസ്സും തമ്മിലുള്ള ബന്ധം അറിയാന്‍ അവന്‍ ശ്രമിച്ചു. ആ ചിന്ത വളര്ന്നു വളര്ന്നു പ്രകൃതി വിസ്മയങ്ങളുടെ ഉള്ളറകളിലേക്ക് നീങ്ങി. ആകാശങ്ങളുടെയും നക്ഷത്രങ്ങളുടെയും കാഴ്ച അവനെ വല്ലാതെ അമ്പരിപ്പിക്കാന്‍ തുടങ്ങി, പ്രപഞ്ചം, അതിന്റെ സംവിധാനത്തെ കുറിച്ച് അവന്‍ ചിന്തിച്ചു. മനസ്സ് ബാഹ്യാകാശത്തിലെ തേജോ ഗോളങ്ങളില്‍ വിഹരിച്ചു, മനോഹരമായ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് കൂടിയേ തീരൂ എന്നു ബോധ്യപ്പെടാന്‍ തുടങ്ങി. അനുഭൂതിയുടെ ഭ്രൂണമോരോന്നും ഉള്ളിന്റെയുള്ളില്‍, ഇരുട്ടില്‍, കാഴ്ചക്കപ്പുറം, യുക്തിക്കപ്രാപ്യമായ ചോദനകളുടെ മണ്ഡലത്തില്‍ പൂര്‍ത്തീകരിക്കാന്‍ തുടങ്ങി, പ്രഭാതം പൊട്ടിവിടരുമ്പോള്‍, അവിടെ, ആ മരങ്ങള്‍ക്കു മേല്‍ കാണുന്ന സുവര്‍ണമായദീപ്തിയില്‍ പോലും അവന്‍ ആനന്ദം കൊണ്ടു, മരങ്ങളിലും പൂക്കളിലും, കുന്നുകളിലും നിലാവിലും സൂര്യനിലും അവന്‍ ഒരു അദൃശ്യ ശക്തിയെ കണ്ടത്തി. തന്റെ മുപ്പത്തഞ്ചാം വയസ്സില്‍, അവനൊരു സത്യം കണ്ടത്തി', ഈ പ്രപഞ്ചങ്ങളെ ആരോ നിയന്ത്രിക്കുന്നുണ്ട്, ഇതിന് പിന്നില്‍ ഒരു ശക്തിയുണ്ട് ആ ശക്തി പൂര്‍ണ്ണനും സര്‍വ്വജ്ഞനുമാണ്. അത് ദൈവമാണ് അങ്ങിനെ അവന്‍ സ്വയം ദൈവത്തെ കണ്ടത്തി, നാം ദൈവത്തെ വിശേഷിപ്പിക്കുന്ന എല്ലാ വിശേഷണങ്ങളും ഹയ്യ് ദൈവത്തില്‍ ഉള്ളതായി സ്വയം അറിഞ്ഞു. ഹയ്യ് ചിന്തിച്ചു, ഈ ദൈവീക ചിന്തയിലേക്ക് ഞാന്‍ എങ്ങിനെ എത്തി, കൈ കൊണ്ടോ കാല് കൊണ്ടോ അല്ല എന്റെ ബാഹ്യമായ ഒരു അവയവം കൊണ്ടല്ല, ദൈവത്തെ ബന്ധിപ്പിക്കുന്ന എന്തോ എന്നു എന്റെ ശരീരത്തില്‍ ഉണ്ട്. മൌനമിരുന്നപ്പോള്‍ ആത്മാവ് അതിന്റെ വിചിത്രവീണയും സപ്തസ്വരങ്ങളും അവനെ കേള്‍പ്പിച്ചു, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറി, അകക്കണ്ണില്‍ വിശാലമായൊരു ജാലകം തുറന്നു, ആ ജാലകത്തിലൂടെ പലതും അവന്‍ ദര്‍ശിച്ചു, മഴയുടെ താളങ്ങള്‍, നിലാവിന്റെ പരാഗങ്ങള്‍, ധൂസരമേഘങ്ങളുടെ വിഷാദങ്ങള്‍, എല്ലാം എല്ലാം. ഒടുവില്‍ ഹയ്യിന് ബോധ്യമായി. എന്നെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്, ഇതായിരുന്നു ഹയ്യിന് ഉണ്ടായ ഉന്നതമായ ദര്‍ശനം. ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക് കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞു. ആ നിമിഷം ഒരു ദിവ്യ വചനം നല്കിയ അനുഭൂതി ഹയ്യിന് അനുഭവപ്പെട്ടു, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. അങ്ങിനെ ഹയ്യ് ഇസ്ലാമിക ദര്‍ശനവുമായി സൂഫിസത്തിലെ മിസ്റ്റിക് ലഹരിയില്‍ മുഴുകി കൊണ്ടിരുന്നു. നോവലിന്റെ അവസാന ഭാഗത്ത് മറ്റൊരു ദ്വീപിനെ പരിചയപ്പെടുത്തുകയാണ്, അവിടെ മതസന്ദേശങ്ങള്‍ എത്തിയ ജനസമൂഹം വസിക്കുന്നു, സമൂഹം സംശുദ്ധമായിരിക്കാന്‍ ഏതോ മനീഷി അര്‍ഥവും ആയുസ്സും അവിടെ ചെലവഴിച്ചിട്ടുണ്ട്, സാത്വികമായി ചിന്തിക്കാന്‍ അവരെ ശീലിപ്പിക്കുകയും മതവസ്തുതകള്‍ ലളിതമായി അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു, പക്ഷേ വ്യത്യസ്ത മേഖലകളില്‍ വിവിധ സംസ്കൃതികള്‍ വളരുകയും, വ്യത്യസ്ത ചുറ്റുപാടില്‍ വ്യത്യസ്ത ദൃശ്യചക്രവാളങ്ങളില്‍ വ്യാപരിച്ച മനുഷ്യകങ്ങളില്‍ ചിന്തകളും ദൈവിക കാഴ്ചപ്പാടും വ്യത്യസ്തമായി മാറുകയും ചെയ്തു. ആ ദ്വീപിലെ രണ്ടു സുഹൃത്തുക്കളെ ഇബ്നു തുഫൈല്‍ നമുക്ക് പരിചയപ്പെടുത്തുകയാണ്, മതത്തേയും തത്വശാസ്ത്രത്തെയും സംയോജിപ്പിക്കാന്‍ വേണ്ടിയാണ് ആ ദ്വീപിലെ സലാമാനെയും ഉസാലിനെയും ഇബ്നു തുഫൈല്‍ പരിചയപ്പെടുത്തുന്നത്. ഉസാല്‍ മതനിയമങ്ങള്‍ മനസ്സിലാക്കിയവനും അതിനെ പൂര്‍ണമായി അംഗീകരിക്കുന്നവനും സലാമാന്‍ നേരെ മറിച്ചും. ഉസാലും സലാമാനും തമ്മില്‍ തര്‍ക്കത്തിലായി, ഉസാലിന് സലാമാനുമായി പൊരുത്തപ്പെട്ടു പോവാന്‍ പറ്റാത്ത അവസ്ഥയായി. ഇരുളടഞ്ഞ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ തേടി ഉസാല്‍ ഇറങ്ങി. ഭൗതിക നിര്‍വൃതി വെടിഞ്ഞും, ദൈവസാമീപ്യം തേടിയും സ്വന്തം ദ്വീപ് വെടിയാനും, ഏകാന്തധ്യാനത്തിലിരിക്കാനും തീരുമാനിച്ചു. ഏതോ ഒരു നൌകയില്‍ ഓളപ്പരപ്പിലൂടെ ഉസാല്‍ സഞ്ചരിച്ചു. സഞ്ചാരത്തിനിടയില്‍ അവന്റെ മനസ്സ് മന്ത്രിച്ചു, ശൂന്യതയില്‍ നിന്നുതന്നെ സർവതിനുമാവിർഭാവം, സ്വന്തം ദ്വീപില്‍നിന്നും അകലെ വിശ്രാന്തിയുടെ വിശാലമായ ഏകാന്തമായൊരു ദ്വീപില്‍ എത്തി, ഹയ്യ് വസിക്കുന്ന ദ്വീപായിരുന്നു അത്. ചുറ്റും വിജനതയായിരുന്നു. തന്റെ ചുറ്റുപാടുകളെ ചേതോഹരവും സകലവിധത്തിലും ഗണനീയവുമാക്കി, ഭൗതികമോ വാചികമോ വിവരിക്കാന്‍ കഴിയാത്ത ധർമപുഷ്പത്തെ നെഞ്ചില്‍ താലോലിച്ചും പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും മുഖത്തു നൃത്തം വയ്ക്കുന്ന ശൈത്യകാലനീലാവിനെ കണ്ടും തികഞ്ഞ തയ്യാറെടുപ്പോടെ നിശ്ശബ്ദയാമങ്ങളില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകി. ഒരിക്കല്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന ഉസാലിനെ ഹയ്യ് കാണാന്‍ ഇടയായി, ഉസാലിന്റെ വേഷവും കര്‍മങ്ങളിലെ വിപര്യയയും ഹയ്യിനെ അത്ഭുതപ്പെടുത്തി, എല്ലാം അകലെ നിന്നു ഒളിഞ്ഞു നോക്കി, പതുക്കെ ഹയ്യ് ഉസാലിന്റെ അടുത്തേക്ക് നീങ്ങാന്‍ തീരുമാനിച്ചു. പുറംലോകത്തിന്റെ ആരവങ്ങളില്‍ നിന്നും അകന്നു ഏകാന്തതയിലൂടെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് ദൈവീക പ്രേമത്തിന്റെ വേരുകള്‍ ഓടിക്കാന്‍ ധ്യാനമന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നൊരു മുഹൂർത്തത്തിൽ ഒരു മനുഷ്യ രൂപം ഉസാലിന് മുമ്പില്‍ ആവിർഭവിച്ചു. ഹയ്യ് ഉസാലിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു, എല്ലാം ഒരു നിമിഷം ആവിയായിപ്പോയത് പോലെ, ബുദ്ധി മരവിച്ചത് പോലെ ഉസാലിന് തോന്നി, എങ്കിലും ഉസാല്‍ തന്റെ ധ്യാനശക്തിയിലൂടെ മനോധൈര്യവും ഇച്ഛാശക്തിയും വീണ്ടെടുത്ത് ഹയ്യിനെ വീക്ഷിച്ചു. കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് അവര്‍ തമ്മില്‍ ഗാഢസൌഹൃദത്തിലായി, എല്ലാ നന്മകളും ബലപ്പെട്ടതും പാകവുമായിരുന്ന ഹയ്യ്, തിന്മകള്‍ ഒട്ടും തീണ്ടിയിട്ടില്ലാത്ത ജീവിതം, ഇത്രയും ചാരുത പകര്‍ന്ന ഒരു ജീവിതം ഉസാലിന് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല, ഒരു ജ്ഞാനിയുടെ മുമ്പില്‍ ഇരിക്കുന്നതു പോലെ തോന്നി. ഹയ്യിന് സംസാരിക്കാന്‍ അറിയില്ല എന്നു മനസിലാക്കിയ ഉസാല്‍ ഹയ്യിനെ സംസാരിക്കാന്‍ പഠിപ്പിച്ചു, സംസാരിക്കാന്‍ പഠിച്ചപ്പോള്‍ ഹയ്യ് തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും ജീവിതത്തിലെ വിപര്യയങ്ങൾ -ദുഃഖപൂർണ്ണമായതും സന്തോഷകരമായതും - ഉസാലിന് പറഞ്ഞു കൊടുത്തു, തന്റെ ശൈശവങ്ങളിലെ ബോധാബോധങ്ങളില്‍ പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും കൌതുകം കണ്ടതും മനസ്സിന്റെ ആന്തരാത്മാവില്‍ സൃഷ്ടി സ്ഥിതി സംഹാര ദര്‍ശനം ചേതോഹരപരികല്‍പനകള്‍ ഉരുവം കൊണ്ടതും തീ, മരണം, മാന്‍, ആത്മാവ്, വെള്ളം, മനസ്സ്, ദൈവം എല്ലാം അവന്‍ പറഞ്ഞു, ഉസാല്‍ എല്ലാം ഹയ്യില്‍ നിന്നും ശ്രവിച്ചു. മതകാര്യങ്ങളിലെ സ്വര്‍ഗവും നരകവും ആത്മീയ യാഥാര്‍ഥ്യങ്ങളിലെ ദര്‍ശനവും ഉസാല്‍ ഹയ്യിനെ പഠിപ്പിച്ചു. മത ചിന്തയും ഹയ്യ് സ്വയം കണ്ടെത്തിയ തത്വദര്‍ശനവും തമ്മില്‍ ബന്ധമുള്ളതായി ഹയ്യിന് ബോധ്യമായി, പ്രവാചകന്റെ തത്വങ്ങളില്‍ വിശ്വസിക്കാന്‍ ഹയ്യിന് വലിയ പ്രയാസം തോന്നിയില്ല. ഹയ്യിന്‍റെ മനസ്സില്‍ ഒന്നുരണ്ടു ചോദ്യങ്ങള്‍ ബാക്കിയായി, പ്രവാചകര്‍ എന്തിന് ആത്മീയ യാഥാര്‍ഥ്യങ്ങള്‍ ദര്‍ശന ചിത്രീകരണങ്ങളിലൂടെ പറയുന്നു. എന്തു കൊണ്ട് ഞാന്‍ മനസ്സിലാക്കിയത് പോലെ ജനങ്ങള്‍ സ്വയം മനസ്സിലാക്കുന്നില്ല. മതങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു, അതോടൊപ്പം ധനസമ്പാദനവും മറ്റ് സുഖഭോഗങ്ങളും അനുവദിച്ചു അത് കൊണ്ടല്ലേ ജനങ്ങളില്‍ ഭിന്നത വരുന്നതും താന്തോന്നികള്‍ ആവുന്നതും. ജനങ്ങളെല്ലാം ഹയ്യിനെ പോലെ ബുദ്ധിശാലികളാണെന്ന ചിന്തയാണ് ഹയ്യിനെ അങ്ങിനെ ചോദിക്കാന്‍ പ്രേരിപ്പിച്ചത്. സ്വാഭിവകമായി ഹയ്യിന് തോന്നിയ ഇത്തരം ചിന്തകള്‍ക്ക് ഉത്തരം ഇബ്നു തുഫൈല്‍ കഥയിലൂടെ തന്നെ വായനക്കാര്‍ക്ക് നല്കുന്നുണ്ട്. ഉസാലിന്റെ ദ്വീപിലേക്ക് പോകാന്‍ ഹയ്യിന് ആഗ്രഹമുണ്ടായി, അങ്ങിനെ ഉസാലിന്റെ ദ്വീപിലേക്ക് അവര്‍ രണ്ടു പേരും പുറപ്പെട്ടു, അവിടെ ചെന്നപ്പോള്‍ ഉസാലിന്റെ കൂടുകാരന്, സലാമാന്‍ രാജ സിംഹാസനത്തില്‍ ഉപവിഷ്ടനായ കാഴ്ചയാണ് ഉസാല്‍ കണ്ടത്. ദ്വീപിലെ ജനങ്ങളുടെ അവസ്ഥയെ പറ്റി ഉസാല്‍ ഹയ്യിനോട് പറഞ്ഞു, അജ്ഞ്തയിലും ബുദ്ധി ഹീനതയിലും മൃഗ തുല്ല്യരാണു ജനങ്ങളെന്ന് ഹയ്യിന് തോന്നി, ഹയ്യിന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും ജനങ്ങളുടെ നേരെ കാരുണ്യത്തിന്റെ നീര്‍ ചാലുകള്‍ ഒഴുകി, ഹയ്യിനു തന്റെ മനസ്സില്‍ നിന്നുള്ള ആശയങ്ങള്‍ ദ്വീപ് വാസികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തിടുക്കമായി............... ഹയ്യ് തന്റെ ദര്‍ശനങ്ങള്‍ സലാമാനെ പഠിപ്പിക്കാന്‍ ശ്രമിച്ചു, ഒപ്പം ജനങ്ങളെയും പക്ഷേ ജനങ്ങളും, സലാമാനും അത് കേള്‍ക്കാനോ ഉള്‍കൊള്ളാനോ തയ്യാറായിരുന്നില്ല, ഹയ്യിന്‍റെ സൂഫിവാക്യങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു, ജീവിതത്തിലെ വിപര്യയങ്ങൾ മനസ്സിലാക്കിയ ഹയ്യ് സലാമാനോട് ഒഴുകുന്ന ഈ ലോകത്തിൽ അള്ളിപ്പിടിക്കാതിരിക്കാൻ പ്രേരിപ്പിച്ചു നോക്കി. ഹയ്യു മാറ്റത്തിനുവേണ്ടി ഒരു ശ്രമം നടത്തീ, സത്യമറിഞ്ഞുകൊണ്ട് അതിലൊന്നും ഒരു പ്രയോജനവുമില്ലന്നു വിശ്വസിക്കുകയും ഇതാണ് ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം എന്നു നടിച്ചു. ഒപ്പം നീരസം നിറഞ്ഞ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അവര്‍ ജീവിച്ചു, ഇത് കണ്ട ഹയ്യിന് ഒരു കാര്യം ബോധ്യമായി, തന്റെ ദര്‍ശനം മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഇങ്ങനെ ഒരു രീതി ശരിയാവില്ല, അത് കൊണ്ടാണ് പ്രവാചകന്മാര്‍ അവര്‍ക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഒരു ദര്‍ശനവുമായി വരുന്നത്, ഏകനായിരിക്കുമ്പോള്‍ ഉസാലിനോട് ചോദിച്ച ചോദ്യം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു, അവസാനമായി ഹയ്യ് അവരോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ മതത്തിന്റെ പുറം ചട്ടങ്ങള്‍ തന്നെ സ്വീകരിച്ചു കൊള്ളുക നിങ്ങളുടെ നന്‍മയ്ക്കുള്ള വഴി അതാണ്, തത്വശാസ്ത്ര ദര്‍ശനങ്ങളില്‍ നിന്നു ലഭിക്കാത്ത ഈ ഒരു സത്യം മനസ്സിലാക്കി ഹയ്യും ഉസാലും നിരാശയോടെ ഹയ്യിന്‍റെ ദീപിലേക്ക് തന്നെ മടങ്ങി. മതത്തേയും തത്വശാസ്ത്രത്തെയും യോജിപ്പിക്കാന്‍ ഇബ്നു തുഫൈല്‍ ഇവിടെ ശ്രമിച്ചു, അതില്‍ അദ്ദേഹം വിജയിച്ചു, പക്ഷേ മതത്തിന്റെയും തത്വചിന്തയുടെയും ഉറവിടങ്ങള്‍ അദ്ദേഹം രണ്ടായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഇ.വി അബ്ദു പറഞ്ഞ വാക്കുകള്‍ ഒര്‍മ വരുന്നു "ഇബ്നു തുഫൈല്‍ ഈ നോവലില്‍ മതത്തേയും ശാസ്ത്രത്തെയും സംയോജിപ്പിക്കുവാന്‍ അതിവിദഗ്ദ്ധമായ ദാര്‍ശനിക കൌശലങ്ങള്‍ പ്രയോഗിച്ചിരിക്കുന്നു പക്ഷേ രണ്ടിന്റെയും ഉറവിടങ്ങള്‍ നോവലില്‍ തന്നെ രണ്ടായി സ്ഥിതി ചെയ്യുന്നത് നാം കാണുമ്പോള്‍ എല്ലാ കൌശലങ്ങളും പരാജയപ്പെടുന്നു". മാന്‍ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ ഹ്ര്‍ദയം ചലിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി, രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു ഇവിടെ ഹ്ര്‍ദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ മറ്റൊരു കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, അതോടൊപ്പം ശരീരത്തില്‍ എന്തോ ഒന്നു നഷ്ടപ്പെട്ടതായി അവന് അനുഭവപ്പെട്ടു. അത് ആത്മാവാണന്നും മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യവും അവന്‍ അറിഞ്ഞു. ഇത് ഹയ്യിന്‍റെ ഒന്നാമത്തെ കണ്ടത്തലായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഗ്രനാഡ പട്ടണത്തിലെ വാദി ആഷ് എന്ന ഗ്രാമത്തിലാണ് ഇബ്നു തുഫൈല്‍ ജനിക്കുന്നത്. എല്ലാ വിജ്ഞാന ശാഖകളിലും നിപുണനായ അദ്ദേഹം അനേകം തത്വ ചിന്തകള്‍ ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ചു, മറാകിഷിലാണ് അദ്ദേഹം മരിക്കുന്നതു. ഇബ്നു തുഫൈലിന്റെ ജീവിതചരിത്രത്തെ ആസ്പദമാകിയുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ വളരെ വിരളമാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ അദ്ദേഹം എഴുതിയ ദാര്‍ശനിക നോവല്‍ "ഹയ്യിബ്നു യഖ്ളാന്‍" ലോക പ്രശസ്തമാണ്, ഈ നോവലിന്റെ പ്രാധാന്യം മനസ്സിലാക്കിയ അഡ്വാര്‍ഡ് ബോകൊക്ക് എന്ന ബ്രിടീഷുകാരന്‍ പതിനേഴാം നൂറ്റാണ്ടില്‍ ലത്തീന്‍ പരിഭാഷയോട് കൂടിയ മൂല ഗ്രന്ഥം പുനപ്രസിദ്ധീകരിച്ചു, ഇന്ന് ഫ്രെഞ്ച് സ്പാനിഷ്, ഡച്ച് ഇംഗ്ലിഷ് ഭാഷകളില്‍ പ്രസിദ്ധമാണ് ഈ നോവല്‍. "റോബിന്‍സ് ക്രൂസോയെ" The Life and Strange Surprising Adventures എന്ന നോവല്‍ എഴുതാന്‍ പ്രചോദനം നല്കിയത് ഈനോവല്‍ ആണന്നു പറയപ്പെടുന്നു, റോബിന്‍സണ്‍ കൃസോയുടെ നോവലും ഈ നോവലും തമ്മില്‍ നല്ല ബന്ധമുണ്ട് എന്നതാണ് കാരണമായി പറയപ്പെടുന്നത്. പില്ക്കാലത്ത് അബുല്‍അലാമഅരിയും ഇത്തരം ഒരു കഥയുമായി അറബ് ലോകത്ത് കടന്നു വന്നിട്ടുണ്ട് "രിസാലത്തുല്‍ ഗഫ്രാന്‍" ഇത്തരം ചിന്തയുടെ ഭാഗമായിരുന്നു എന്നു വിലയിരുത്തപ്പെടുന്നു. നോവലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അല്പം ചില കാര്യങ്ങള്‍ ആമുഖമായി പറയേണ്ടതുണ്ട്. ഗ്രീകില്‍ നിന്നും ഉടലെടുത്ത പല തത്വചിന്തകളും, അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ അമവി ഭരണ കൂടത്തിന് കഴിഞ്ഞു, അമവി ഭരണാധികാരി "ഇബ്നുയസീദ്" ഗ്രീക് ചിന്തയെ ആസ്പദമാകി അനേകം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി, ഹാറൂന്‍ റഷീദിന്റെ പുത്രനായ മഅമൂന്റെ കാലത്ത് അന്യ ഭാഷാ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ബൈതുല്‍ ഹിക്മ എന്ന പേരില്‍ ഒരു ഡിപാര്‍ട്ട്മെന്‍റ് തന്നെ രൂപം കൊള്ളുകയുണ്ടായി, അരിസ്റ്റോടലിന്റ്റെയും, പ്ലാറ്റൊവിന്റെയും ചിന്തകള്‍ അവര്‍ അറബിയിലേക്കു കൊണ്ടുവന്നു, അക്കാലത്താണ് അബ്ബാസിയാ ഭരണത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയുടെ പ്രത്യക്ഷ രൂപം അതിന്റ പാരമ്യത്തിലെത്തിയത്. അറബ്‌ലോകം ശാസ്ത്രത്തിന്റേയും തത്വചിന്തയുടേയും, വൈദ്യശാസ്ത്രത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും കേന്ദ്രമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ പണ്ഡിതന്മാരും ലോകത്തിലെ സര്‍വ്വ വിജ്ഞാനങ്ങളും ശേഖരിക്കാനും തര്‍ജമ ചെയ്യാനുമായി ഒത്തുകൂടി. ഗണിതശാസ്ത്രം, മെക്കാനിക്‌സ്, ജ്യോതിശ്ശാസ്ത്രം, തത്വചിന്ത, വൈദ്യം എന്നവയെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, സുറിയാനി, പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അങ്ങിനെ അക്കാലത്ത് ഗ്രീക്ക് പുസ്തകങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടം ലഭിച്ചു, യവന തത്വ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒരു പാട് വിവര്‍ത്തനം ചെയ്യപ്പെട്ടു, അറിസ്ടോട്ടിലിന്റെ കാറ്റഗരീസ് , ഫിസിക്സ്, മാഗ്നമൊറാലിയ, പ്ലറ്റൊവിന്റെ റിപബ്ലിക് തുടങ്ങിയ അറിയപ്പെട്ട യവന ക്ലാസ്സിക് ഗ്രന്ഥങ്ങളല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, ഇന്ത്യയില്‍ നിന്നുണ്ടായ തത്വ ശാസ്ത്ര സംകൃത കൃതികളും അക്കാലത്ത് അറബിയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ണ്ട്, പഞ്ചതന്ത്ര കഥകളായി അറിയപ്പെട്ട കലീല വദിംന പേര്‍ഷ്യന്‍ വംശജനായ അബ്ദുല്ലഹിബ്നു മുഖ്‌ഫ്ഫ ആണ് അറബിയില്‍ വിവര്‍ത്തനം ചെയ്തത്, ഖലീഫ മമൂന്റെ വൈജ്ഞാനിക അഭിരുജിയായിരുന്നു ഇതിന്റെ എല്ലാം മുഖ്യ പ്രചോദക ബിന്ദു .. അരിസ്റ്റോടലിന്റെ തത്വ ശാസ്ത്രത്തെ അവഗാഹമായി പഠിച്ച ഫാറാബി പല ഗ്രന്ഥങ്ങളും രചിച്ചു, രചനയില്‍ മനശാസ്ത്രവും രാഷ്ട്ര മീമാംസയും വിശകലനത്തിന് വിധേയമാക്കി, സിയാസത്തുല്‍ മദനിയ്യ (സാധാരണക്കാരന്റെ രാഷ്ട്രീയം) ഭരണ കൂടത്തെ മനുഷ്യ ശരീരത്തോട് തുലനം ചെയ്തു, ഇത് പ്ലാടോവിന്‍റെ "റിപബ്ലിക്" നോട് സാമ്യമുള്ളതായി പറയപ്പെടുന്നു, മുസികിന്റെ സൌന്ദര്യത്മക ദര്‍ശനങ്ങളെ ഫാറാബി കണ്ടത്തി. "കിതാബുല്‍ മുസിക" എന്ന രചനയിലൂടെ സംഗീതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വിശദീകരിച്ചു. അറബികളില്‍ തത്വ ശാസ്ത്രഞ്ജ്നന്‍ എന്ന പേരില്‍ അറിയപ്പെട്ട "ഇബ്നു ഇസ്ഹാക് അല്‍കിന്ദി" പദാര്‍ഥങ്ങളെ അഞ്ചു രൂപമായി തിരിച്ചു, വസ്തു, രൂപം, ചലനം, ദേശം, കാലം, അരിസ്റ്റോടലിന്റെയും ടോളമിയുടെയും ഗ്രന്ഥങ്ങള്‍ക്ക് അറബിയില്‍ വ്യാഖ്യാനങ്ങള്‍ എഴുതി. മറ്റൊരു ഫിലോസഫര്‍ ആയിരുന്ന ഇബ്നു സീനയുടെ ഗ്രന്ഥങ്ങള്‍ വൈദ്യ ശാസ്ത്രത്തില്‍ ഇന്നും വായിക്കപ്പെടുന്നു ഖാനൂനുഅഥ്വിബ്ബ്, കിത്താബു അല്‍ഷിഫാ, ലോക പ്രശസ്തമാണ്. ഇസ്ലാമികലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു ഇബ്നു സീന. മധ്യകാല തത്വജ്ഞാനത്തിന്റെ ഗിരി ശൃംഗത്തിലാണ് അദ്ദേഹം സ്ഥാനമുറപ്പിച്ചത്. പക്ഷേ വിജ്ഞാനത്തിന്റെ സകല മേഘലകളിലും വ്യാപരിച്ച അബൂ റൈഹാന്‍ അല്‍ ബിറൂനിയോളം ശാസ്ത്രജ്ഞാനമാര്‍ജിക്കാന്‍ ഇബ്നുസീനക്ക് സാധിച്ചില്ല. പക്ഷേ, ഇബ്നുസീനയുടെ പ്രശസ്തിയുടെ നിഴലില്‍ വീണ്‌പോവുകയായിരുന്നു അല്‍ബിറൂനി. വാനശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞ്ജന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ മാത്രമല്ല ആ പ്രതിഭ സംഭാവനകളര്‍പ്പിച്ചത്. വൈദ്യശാസ്ത്രം, ഫാര്‍മസി, ദൈവശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, എന്സൈക്ലോപീഡിയ തുടങ്ങിയവയിലെല്ലാം അദ്ദേഹം അസാമാന്യ പ്രാഗല്‍ഭ്യം പ്രകടിപ്പിച്ചു. ചുരുക്കത്തില്‍ ഗ്രീക് തത്വചിന്തയെ ഇസ്ലാമിക ദര്‍ശനവുമായി ബന്ധിപ്പിക്കാന്‍ "കിന്ദി" തുടക്കം കുറിക്കുകയും "ഫാറാബിയിലൂടെയും" "ഇബ്നു സീനയിലൂടെയും" "ഇബ്നു റുശുദ്ലൂടെയും", ഇബ്നു തുഫൈല്‍ അത് പൂര്‍ത്തീകരിക്കുകയുണ്ടായി. ഇവരുടെ ഓരോരുത്തരുടെയും ജീവിതവും ദര്‍ശനവും വായനക്കാരുടെ പ്രതികരണമനുസരിച്ച് അടുത്ത പോസ്റ്റുകളായി പ്രസിദ്ധീകരിക്കാം. ഇബ്നു തുയഫിലിലേക്ക് നമുക്ക് വീണ്ടും മടങ്ങിയെത്താം, ഇബ്നു തുഫൈലിന്റെ ദാര്‍ശനിക നോവലായഹയ്യിബ്നു യഖ്ളാനിലേക്ക് നിങ്ങളെ "ആര്‍ട്ട് ഓഫ് വേവ് " ഒരിക്കല്‍ കൂടെ സ്വാഗതം ചെയ്യുന്നു. കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, മനുഷ്യ വാസമില്ലാത്ത ദ്വീപ്. പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്......... കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഗള്‍ഫ് പ്രവാസി അമേച്വര്‍ നാടക മത്സരത്തില്‍ ഖത്തറില്‍ നിന്ന് മൂന്നും ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുവീതം നാടകങ്ങളുമായിരുന്നു പങ്കെടുത്തത് - മൊത്തം പതിമൂന്നു നാടകങ്ങള്‍. സംസ്‌കൃതി അവതരിപ്പിച്ച 'കടല്‍ കാണുന്ന പാചകക്കാരന്‍', ക്യു മലയാളത്തിന്റെ 'കരടിയുടെ മകന്‍', കൂറ്റനാട് കൂട്ടായ്മയുടെ 'കാഴ്ച ബംഗ്ലാവ്' എന്നിവയായിരുന്നു ഖത്തറിലെ നാടകങ്ങള്‍. നാടക പ്രവര്‍ത്തകനും ചലച്ചിത്ര താരവും തിരക്കഥാകൃത്തും സംവിധാനയകനുമായ പ്രൊഫ. പി ബാലചന്ദ്രനും നാടക പ്രവര്‍ത്തകനും ലോകധര്‍മ്മി നാടക സംഘം സ്ഥാപക ഡയരക്ടറുമായ പ്രൊഫ. ചന്ദ്രദാസുമായിരുന്നു ജൂറി അംഗങ്ങള്‍. സൈബര്‍ ബന്ധങ്ങള്‍ കൂടുകയും ജൈവികമായ ബന്ധങ്ങള്‍ കുറയുകയും ചെയ്യുന്ന ഈ കാലത്ത് നാട്ടിലെ ചില വാര്‍ത്തകള്‍ കാണുമ്പോള്‍ മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാത്ത, സ്‌നേഹം വറ്റി വരണ്ട ആസുര കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രവാസ ലോകത്ത് നിന്നും തോന്നും. സര്‍ഗാത്മകത നഷ്ടപ്പെടുന്നിടത്ത് അനീതിയും അക്രമവും വളരും എന്ന തിരിച്ചറിവിലൂടെ കലകള്‍ വളരണം. അങ്ങനെ പുതിയ കാലത്തിന്റെ സര്‍ഗ്ഗാത്മകതയിലേക്ക് ഒഴുകിച്ചേരാന്‍ കഴിയേണ്ടിയിരിക്കുന്നു. താന്‍ ജീവിക്കുന്ന കാലത്തിന്റേതായ സമയവര്‍ണം കൂരിരുട്ടിനെ കുറിച്ചാണെന്നും നാം എത്തിച്ചേരേണ്ടത് ഒരു വലിയ വെളിച്ചത്തിലേക്കാണെന്നും ആ വെളിച്ചത്തിന് സ്‌നേഹമെന്നും സ്വാതന്ത്ര്യമെന്നും ശാന്തിയെന്നും സൗന്ദര്യമെന്നും സഹിഷ്ണതയെന്നും വിളിപ്പേരുണ്ടെന്നും തിരിച്ചറിയാനാവണം. സംസ്‌കൃതി അവതരിപ്പിച്ച 'കടല്‍ കാണുന്ന പാചകക്കരന്‍' നാടകത്തിലൂടെ ഖലീല്‍, ശിവാനന്ദന്‍ എന്നീ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് ഇവിടെയാണ്. നാടകം പ്രേക്ഷകരില്‍ അസഹിഷ്ണുതക്കെതിരെയുള്ള പ്രതിരോധത്തിന്റെ പാലങ്ങള്‍ തീര്‍ക്കുകയായിരുന്നു - സ്‌നേഹബന്ധങ്ങളിലേക്ക് നീളുന്ന പാലങ്ങള്‍. സാംസ്‌കാരിക അധിനിവേശം മനുഷ്യന്റെ വായനയേയും വായനശാലകളെയും കൊല്ലുമ്പോള്‍ പുസ്തകങ്ങളെ ഏറെ സ്‌നേഹിക്കുന്ന ശിവാനന്ദന്‍ എന്ന കഥാപാത്രത്തിന്റെ അന്ത്യം അതിമനോഹരമായ ദൃശ്യഭാഷയിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരുവേള ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചു നാട്ടിന്‍പുറത്തെ പഴയകാല നാടകകൂട്ടായ്മയുടെയും വായനശാല വാര്‍ഷികത്തിന്റെയും ദൃശ്യങ്ങള്‍ നാടകത്തില്‍ പുനരവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകരില്‍ ചിലരെങ്കിലും ആ ഓര്‍മ്മകള്‍ ചികഞ്ഞെടുത്തിട്ടുണ്ടാവും. വലിയ പരീക്ഷണങ്ങളൊന്നും നടത്താതെ പരിമിതമായ സമയവും സ്ഥലവും ഉപയോഗിച്ചു കുറച്ചു കലാകാരന്മാര്‍ ചേര്‍ന്ന് ഓരോ നാടകവും അരങ്ങില്‍ എത്തിക്കുകയായിരുന്നു. പ്രവാസി നാടക വേദികളില്‍ ഇപ്പോഴും എഴുപതുകളിലെയും എണ്‍പതുകളിലെയും പരമ്പരാഗത രീതിയാണ് തുടരുന്നത് എന്ന ജൂറി അംഗങ്ങളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കാന്‍ പ്രവാസി നാടക പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ലോകനാടകത്തെ കുറിച്ചും കേരളത്തിലെ സമകാലീന നാടക ശൈലിയെ കുറിച്ചും തികച്ചും ബോധമുള്ളവരാണ് പ്രവാസി നാടക പ്രവര്‍ത്തകരില്‍ പലരും. കാലത്തിനനുസരിച്ച് നാടകത്തെ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കാന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല എന്നത് സത്യമാണ്. എങ്കിലും വെറും ഫലിതങ്ങളും പൊള്ളയായ കുറെ വാക്കുകളും പറഞ്ഞു പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനു പകരം സമകാലീന വിഷയങ്ങള്‍ നാടകത്തിലൂടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അടുക്കിവെക്കലിലും ശൈലിയിലും പോരായ്മകള്‍ ഉണ്ടായിട്ടുണ്ടാങ്കിലും നാടകത്തില്‍ ഉടനീളം ജൈവികത നില നിര്‍ത്താനും സമകാലീന വിഷയങ്ങള്‍ അതിഭാവുകത്വത്തിന്റെ മേമ്പൊടികള്‍ ഇല്ലാതെ പക്വമായി അവതരിപ്പിക്കാനും അഭിനേതാക്കള്‍ക്ക് കഴിഞ്ഞു. കടല്‍ കാണുന്ന പാചകക്കാരന്‍ എടുത്തു പറയേണ്ടിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് രചിക്കപ്പെട്ട പല നാടകങ്ങളും ജനപ്രീതിയിലും പ്രചാരത്തിലും ഏറെ മുമ്പില്‍ നില്‍ക്കാന്‍ കാരണം അന്നത്തെ സാമൂഹിക ചുറ്റുപാടുകളായിരുന്നു. ഇന്നും അത്തരം സാഹചര്യങ്ങളില്‍ പലതും നിലനില്‍ക്കുന്നുണ്ട്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' മലയാള നാടക ചരിത്രത്തിലെ അപൂര്‍വസംഭവമായാണ് പലരും വിലയിരുത്തുന്നത്. അക്കാലത്തെ നാടക സംഘങ്ങളും ഗ്രാമീണ നാടക പ്രവര്‍ത്തനങ്ങളുമെല്ലാം ചേര്‍ന്ന് നാടകത്തെ ജനകീയവത്കരിച്ചത് പോലെ ഈ കാലത്തും നാടക കലയെ ജനകീയമാക്കുകയും അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനത്തിനായി ഇരകളുടെ ശബ്ദമായി മാറുന്ന നാടകങ്ങള്‍ കൂടുതലായി വരേണ്ടിയിരിക്കുന്നു. അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് എന്ന നാടകം ആദ്യം നോവലായി എഴുതാനായിരുന്നു വി ടി ചിന്തിച്ചത്. ഒരു നോവലിനേക്കാള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുക നാടകത്തിനാണ് എന്ന ചിന്തയാണ് മാറ്റത്തിന് കാരണമായത്. അക്ഷരാഭ്യാസമില്ലാത്തആളുകള്‍ക്കുകൂടി പ്രയോജനപ്പെടണം എന്ന ഉദ്ദേശത്തിലാണ് ആശയം നാടക മാറ്റാന്‍ പ്രധാന കാരണം. അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ശബ്ദിച്ച ഏറെ ശ്രദ്ധിക്കപ്പെട്ട നാടകങ്ങളായിരുന്നു അവ. അനീതിക്കെതിരെ കലയിലൂടെ പ്രതിരോധം തീര്‍ക്കാനും നഷ്ടപ്പെടുന്ന സൗഹാര്‍ദവും സമാധാനവും പരസ്പര സ്‌നേഹവും തിരിച്ചു കൊണ്ടുവരാനും ഈ കലയിലൂടെ സാധിക്കും. അതിനു വേണ്ടിയുള്ള വേഷപ്പകര്‍ച്ച തന്നെയായിരുന്നു ഖത്തറിലെ നാടക മത്സരത്തില്‍ കണ്ടത്. ഓരോ രംഗവും ഓരോ അഭിനേതാവും പ്രേക്ഷകരോട് നേരിട്ട് സംവദിക്കുകയായിരുന്നു. നാട്ടില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടാനും പാവങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനും വേണ്ടിയാണ് മൂന്നു നാടകങ്ങളും ശ്രമിച്ചത്. അടുക്കളയുടെ നാല് ചുമരുകള്‍ക്കിടയില്‍ തളച്ചിടപ്പെടുമ്പോഴും പിറന്ന നാടും കടലും നാട്ടിലെ വായനശാലയും അവിടുത്തെ സൗഹൃദങ്ങളും സുഹറ എന്ന തന്റെ പ്രണയിനിയെയും ഒരു വികാരമായി കൊണ്ടുനടക്കുന്ന ഖലീല്‍ എന്ന പ്രവാസിയിലൂടെയാണ് 'കടല്‍ കാണുന്ന പാചകക്കരന്‍' കഥ നീങ്ങുന്നത്. പ്രവാസികളുടെ നൊമ്പരത്തെ അടയാളപ്പെടുത്തുകയായിരുന്നു ഈ നാടകം. മനസ്സില്‍ ആര്‍ത്തിപൂണ്ട മനുഷ്യന്റെ കയ്യേറ്റം സമുദ്രസമ്പത്തിനെ ഊറ്റിയെടുത്ത് ഇല്ലാതാക്കുമ്പോള്‍ 'കടലിന്റെ അടിമാന്തി ഞങ്ങളുടെ അണ്ഡങ്ങളെയും നിങ്ങള്‍ കവര്‍ന്നെടുത്തു, ഞങ്ങളുടെ കുഞ്ഞു മക്കളെയെങ്കിലും വെറുതെ വിട്ടുകൂടായിരുന്നോ' എന്ന പെണ്‍മീനിന്റെ ചോദ്യം പ്രേക്ഷകരെ തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്. പെണ്‍മീനിന്റെ നിലവിളികളില്‍ വംശഹത്യകളും ഭ്രൂണഹത്യകളും മാതൃഹത്യകളും മാറിമാറി നിഴലിക്കുകയായിരുന്നു. പെണ്‍മീനായി വേഷമിട്ടത് ദര്‍ശന രാജേഷായിരുന്നു. മികച്ച കഥാപാത്രമായി മാറാന്‍ പെണ്‍മീനിലൂടെ ദര്‍ശനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഖലീലിന്റേയും സുഹറയുടെയും പ്രണയവും പെരുകിവരുന്ന സ്ത്രീപീഡനങ്ങളും പിഞ്ചുകുഞ്ഞുങ്ങളോടു പോലും കാണിക്കുന്ന ക്രൂരതകളോടുള്ള സുഹറയുടെ പ്രതിഷേധവും മനോഹരമായി വരച്ചു ചേര്‍ക്കുന്നു. ഖലീല്‍, ശിവാനന്ദന്‍, പെണ്‍മീന്‍, ആയിഷ, സുഹറ, ജോസേട്ടന്‍, ബാപ്പ, രാഘവേട്ടന്‍ തുടങ്ങി കടലോരം സമൃദ്ധമാക്കിയ പ്രതിഭകള്‍, മാലാഖമാരായി അവതരിച്ച കുരുന്നുകള്‍ തുടങ്ങിയവരെല്ലാം അഭിനയകലയുടെ മര്‍മ്മംകണ്ട പ്രകടനം കാഴ്ചവെച്ചു. ഇരുളും വെളിച്ചവും വിദഗ്ധമായി സന്നിവേശിപ്പിച്ച ദൃശ്യചാരുത, വേദിയുടെ പിരിമുറുക്കങ്ങള്‍ക്കൊപ്പം സഞ്ചരിച്ച പശ്ചാത്തല സംഗീതം, അങ്ങനെ ഒരുപിടി പ്രതിഭാ വിലാസങ്ങളെ ഒരു കുടക്കീഴിലേക്ക് മനോഹരമായി പ്രതിഷ്ഠിച്ച സംവിധാന മികവ് ഈ നാടകത്തില്‍ പ്രകടമായിരുന്നു. സമകാലിക ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ പാശ്ചത്തലങ്ങള്‍ അതിഭാവുകത്വത്തിന്റെ മേമ്പൊടികളില്ലാതെ പക്വമായി അവതരിപ്പിച്ചു എന്നത് ഈ നാടകത്തെ ശ്രദ്ധേയമാക്കുന്നു. ബാബു വൈലത്തൂര്‍ രചനയും ഫിറോസ് മൂപ്പന്‍ സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ പാശ്ചാത്തലസംഗീതം സുഹാസ് പാറക്കണ്ടിയും ദീപ നിയന്ത്രണം ഗണേഷ് ബാബുവും ക്രിയേറ്റീവ് കോര്‍ഡിനേറ്റര്‍ നൗഫല്‍ ഷംസ്, രംഗ സജ്ജീകരണം വിനയന്‍ ബേപ്പൂരും നിര്‍വഹിച്ചു. നാടകത്തില്‍ മുഖ്യകഥാപാത്രങ്ങളായി വേഷമിട്ടത് ഫിറോസ് മൂപ്പന്‍, ദര്‍ശന രാജേഷ്, മനീഷ് സാരംഗി, ജെയിസ് കിളന്നമണ്ണില്‍, ഫൈസല്‍ അരിക്കാട്ടയില്‍, ശ്രീലക്ഷി സുരേഷ്, ഗൗരി മനോഹരി തുടങ്ങിയവരാണ്. കൂടാതെ നേഹ കൃഷ്ണ, അസ്ലേശ സന്തോഷ്, ശ്രീനന്ദ രാജേഷ്, സഞ്ജന എസ് നായര്‍, റഫീക്ക് തിരുവത്ര, മന്‍സൂര്‍ ചാവക്കാട്, ഷെറിന്‍ പരപ്പില്‍, താഹിര്‍, വിനയന്‍ ബേപ്പൂര്‍, നിതിന്‍ എസ് ജി, സുരേഷ്‌കുമാര്‍ ആറ്റിങ്ങല്‍, ശരത് തുടങ്ങിയവരും അഭിനയിച്ചു. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്യുന്ന പ്രൊഫസര്‍ ചാണ്ടിയും ഏതാനും കോളെജ് വിദ്യാര്‍ഥികളും തമ്മിലുള്ള ഒരു അഭിമുഖീകരണമായിരുന്നു കരടിയുടെ മകന്‍. എല്ലാം പദാര്‍ഥത്തിന്റെ നിയമങ്ങളിലൂടെ മനസ്സിലാക്കി അതില്‍ തന്നെ വ്യഥ അനുഭവിക്കുന്ന പ്രൊഫസര്‍, സത്യാന്വേഷണത്തിനു മുന്നില്‍ വ്യക്തിപരമായ ദുഃഖങ്ങള്‍ പ്രൊഫസര്‍ അവഗണിക്കുന്നു. പ്രകൃതി മനുഷ്യനെ പരിഗണിക്കുന്നുണ്ടോ എന്ന ജ്ഞാനിയുടെ സംശയംകൊണ്ട് പ്രൊഫസര്‍ വിദ്യാര്‍ഥികളിലുണ്ടാക്കുന്ന മാറ്റം ഏതു തരത്തിലുള്ളതാണെന്നും തന്റെ വേദനകളെ നിസ്സംഗമായി നേരിടുന്ന ഒരു മനുഷ്യന് കഴിയുന്നതെന്ത് എന്നും നാടകം പ്രേക്ഷകര്‍ക്ക് മുമ്പില്‍ തുറന്നു കാണിക്കുകയായിരുന്നു. കരടിയുടെ മകന്‍ തത്വചിന്തകളിലൂടെ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു. കളിയും ചിരിയുമായി കോളെജ് കാംപസും കാന്റീനും കോളെജ് ജീവിതത്തിലെ രസകരമായ നിമിഷങ്ങളും ചിത്രീകരിച്ച മനോഹര രംഗങ്ങള്‍. എപ്പോഴും തലച്ചോറിനെ കുറിച്ചു മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുന്ന പട്ടാളച്ചിട്ടയുള്ള ചാണ്ടി മാഷ്. അദ്ദേഹത്തിന്റെ ഓരോ വാക്കിലെയും തത്വജ്ഞാനം പുതുതലമുറയിലെ കുട്ടികള്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ചിന്തകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കുട്ടികള്‍ അദ്ദേഹത്തിനു നല്കുന്ന പേരാണ് കരടി. കൃത്യതയിലും അച്ചടക്കത്തിലും പട്ടാള സമാനമായ സ്വഭാവമായത് കൊണ്ടും പരുക്കന്‍ പ്രകൃതമായതുകൊണ്ടും അവര്‍ അദ്ദേഹത്തെ എപ്പോഴും കരടി എന്ന് വിളിക്കുന്നു. അദ്ദേഹത്തിനു കൂടുതല്‍ സമയവും പറയാനുണ്ടായിരുന്നത് മനുഷ്യന്റെ തലച്ചോറിനെ കുറിച്ചായിരുന്നു. എന്നും ശത്രുവിനെ പോലെ അവര്‍ കണ്ടിരുന്ന അധ്യാപകന്‍ ആശുപത്രിയുടെ ഐ സി യുവിന്റെ മുമ്പില്‍ ഇരിക്കുന്ന തന്റെ വിദ്യാര്‍ഥികളോട് മകന്റെ തലയുടെ എക്‌സ്‌റേ വിറക്കുന്ന കയ്യാലെ പിടിച്ച് അതിന്റെ ഓരോ ഭാഗത്തേക്കും വിരല്‍ചൂണ്ടി വികാരത്തോടെ പറയുന്ന രംഗം എന്നും ഓര്‍മ്മയില്‍ അവശേഷിക്കും. 'ഇതാ ഇവിടെയാണ് ഇഞ്ചുറി, ഇവിടെ ബ്ലഡ് ക്ലോട്ട് ചെയ്തിട്ടുണ്ട്. ആ വെളുത്ത ഒരു ശര്‍ക്കരപ്പൊതിയുടെ വലിപ്പം മാത്രമുള്ള ഈ തലച്ചോറിനകത്താണ് എല്ലാം. മൂന്ന് മിനിറ്റ് ഓക്‌സിജന്‍ കിട്ടിയില്ലെങ്കില്‍ ബ്രെയിന്‍ സെല്ലുകള്‍ മരിക്കും. നിങ്ങളുടെയൊക്കെ മുന്നില്‍ വന്നുനിന്ന് എപ്പോഴും അപമാനിതനാകുമ്പോഴും ഞാന്‍ ഇതൊക്കെ ആലോചിച്ചിരുന്നു. മനുഷ്യനില്ലെങ്കിലും ഈ പ്രകൃതിക്ക് ഒന്നും വരാനില്ല.' 'ഒരു മൃഗത്തിനും സസ്യത്തിനും പറവയ്ക്കും മനുഷ്യനെ ആവശ്യമില്ല. പിന്നെ എന്തിനാണ് മനുഷ്യര്‍ അഹങ്കരിക്കുന്നത്. നോക്ക്, ഈ ഫിലിമില്‍ കാണുന്നതാണ് അവന്റെ തലച്ചോറ്. എന്നാല്‍ ഞാന്‍ വരാന്‍ വൈകിയാല്‍ പുറത്തേക്ക് നോക്കിയിരിക്കുന്ന അവന്‍ ഇതിലെവിടെയാണ്. ഉറങ്ങുമ്പോള്‍ ഏതോ സ്വപ്‌നംകണ്ട് വിതുമ്പിയിരുന്ന അവന്റെ ചുണ്ടുകള്‍ ഇതില്‍ കാണാനില്ലല്ലോ.' 'കഴിഞ്ഞ വിഷുവിന്റന്ന് ഒരു കൊച്ചു കുരുവി അവന്റെ കൈത്തണ്ടയില്‍ വന്നിരുന്ന് ചിറകനക്കി. മഞ്ഞച്ചിറകുള്ള ഒരു കുരുവി. അതിനുശേഷം കണ്ണടച്ചാല്‍ ആ പക്ഷിയെ കാണാറുണ്ടെന്ന് അവന്‍ എപ്പോഴും പറയുമായിരുന്നു. ഇതാ…ഇതില്‍ ആ പക്ഷി എവിടെ? എനിക്കറിയാം, അവന്‍ ഇനി കണ്ണ് തുറക്കില്ല.' പ്രൊഫസറുടെ സംസാരം കേള്‍ക്കുന്ന വിദ്യാര്‍ഥികളെ ഐ സി യുവിന്റെ ചില്ലുജനലിലൂടെ വരുന്ന തളര്‍ന്ന വെളിച്ചത്തില്‍ നാം കാണുമ്പോള്‍ ഒരു നെഞ്ചിടിപ്പ് അനുഭവപ്പെടുകയായിരുന്നു. അതിലൊരു കുട്ടിയുടെ ചോദ്യമുണ്ട്. മനസ്സില്‍ തറക്കുന്ന ചോദ്യം. 'ഈ പൂവും വാടും ഇല്ലേ. ഈ പൂവ് വാടാതിരുന്നങ്കില്‍...' അത് കേള്‍ക്കുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും കണ്ണ് നനയുകയായിരുന്നു. പ്രേക്ഷകരെ മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച് നാടകത്തോടൊപ്പം സഞ്ചരിപ്പിക്കാന്‍ കരടി മാഷ് എന്ന കഥാപാത്രത്തിലൂടെ ശംസുവിനു കഴിഞ്ഞു. തന്റെ മകനെ മടിയില്‍ കിടത്തി ശലഭങ്ങളെ പറ്റി പറയുന്ന രംഗം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല. 'ശലഭങ്ങള്‍ ഇലകള്‍ക്കടിയില്‍ തൂങ്ങിക്കിടക്കുന്നത് ഇരപിടിയന്മാരായ പക്ഷികളില്‍നിന്നും പിന്നെ മഴയില്‍ നിന്നും രക്ഷപ്പെടാനാണ്. ഈ ലോകത്തെവിടേയും ഇരകളും ഇരപിടിയന്മാരുമാണ്. ശലഭങ്ങള്‍ ഉറങ്ങുമ്പോള്‍ അവയെ തിന്നാന്‍ തക്കം പാര്‍ത്തു നടക്കുന്ന ഇരപിടിയന്മാരുണ്ട്. ഒരു ജീവിയുടെ ഉറക്കമാണ് മറ്റൊരു ജീവിയുടെ ഭക്ഷണം.…ഇവിടെ പറയാതെ പറഞ്ഞു വെക്കുന്ന ഒരു കാര്യമുണ്ട്- ഒന്നുറങ്ങുന്നതും മയങ്ങുന്നതും കാത്ത് ഇരകളെ പിടിക്കാന്‍ ഇറങ്ങുന്ന വേട്ടക്കാരാണ് ഇവിടുത്തെ ഇരകള്‍. ഇരകളെന്നും ഇരകള്‍ തന്നെയാണ്- ഈ ശലഭങ്ങലെ പോലെ. എം കമറുദ്ദീന്‍ രചനയും അസീസ് വടക്കേക്കാട് സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ പാശ്ചാത്തല സംഗീതം പ്രജിത് രാമകൃഷ്ണനും ദീപ നിയന്ത്രണം നിക്കുകേച്ചേരിയും രംഗ സജ്ജീകരണം മുത്തു ഐ സി ആര്‍ സിയും നിര്‍വ്വഹിച്ചു. നാടകത്തില്‍ വേഷമിട്ടത് ശംസുദ്ദീന്‍, പോക്കര്‍, രാമചന്ദ്രന്‍ വെട്ടിക്കാട്, നവാസ് മുക്രിയകത്ത്, ഡെന്നി തോമസ്, ശ്രീനാഥ് ശങ്കരന്‍ കുട്ടി, ഷാന്‍ റിയാസ്, ആരതി രാധാകൃഷ്ണന്‍, അസി സബീന, ഷഫീക് കെ ഇ, രാഹുല്‍ കല്ലിങ്ങല്‍, ബേബി മനോജ്, ഷറഫുദ്ദീന്‍, ബീന പ്രദീപ്, സൈനുദ്ദീന്‍ ഷംസു എന്നിവരാണ്. മുതലാളിത്വ വ്യവസ്ഥിതിയുടെ ആര്‍ത്തിമൂലം സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയിറക്കപ്പെട്ട് പാര്‍ശ്വവത്ക്കരിക്കപ്പെട്ട കര്‍ഷകര്‍ ഒരു പ്രകൃതിദുരന്തത്തില്‍ നിസ്സഹായരാവുമ്പോള്‍ അതിജീവനത്തിനായി നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ കഥയാണ് 'കാഴ്ചബംഗ്ലാവ്' പറഞ്ഞുവെച്ചത്. മുതലാളിമാരുടെ ബംഗ്ലാവുകളില്‍ ചലനമറ്റുകിടക്കുന്ന വസ്തുക്കള്‍ക്ക് കാറ്റിനോടുള്ള പ്രണയത്തിന്റേയും അനുകമ്പയുടേയും നിറഭേദങ്ങള്‍ ബിംബവത്കരിച്ച് അമേച്വര്‍ നാടകവേദിയില്‍ വ്യത്യസ്തമായ രംഗഭാഷാ ശൈലിയാണ് കാഴ്ചബംഗ്ലാവില്‍ ഉപയോഗിച്ചത്. കൂറ്റനാട് ജനകീയ കൂട്ടായ്മ അവതരിപ്പിച്ച 'കാഴ്ച ബംഗ്ലാവ്' രാജേഷ് എം പിയുടെ സ്വതന്ത്ര രചന ഖത്തര്‍ പ്രവാസിയായ അജയ് വേല്‍ സംവിധാനം നിര്‍വ്വഹിച്ചു. ഫൈസല്‍ കുഞ്ഞുമോന്‍, പാര്‍വ്വതി, മുസ്തഫ കമാല്‍, നിഹാരിക പ്രദോഷ്, ജംഷീദ് കേച്ചേരി, സ്മിജാന്‍, ഷാഹുല്‍ ഹമീദ്, ഐഷു അഷറഫ്, അമര്‍ നവാസ്, ഋത്വിക് പ്രദോഷ് എന്നിവര്‍ വേഷമിട്ടു. സംഗീതം ഫൈസല്‍ അലിയും രംഗപടം ഷറഫുദ്ദീനും ചമയം ഹസ്‌ന ഫൈസലും ബേബി റുബീഷും നിര്‍വഹിച്ചു. ഷമീര്‍ ടി കെ ഹസ്സന്‍, വി ബുക്കാര്‍, പി എ അഷ്‌റഫ്, സക്കീര്‍ വി പി തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. 'പ്രേക്ഷകരോളം വളരാന്‍ നാടകങ്ങള്‍ക്ക് കഴിയണം' ജൂറിഅംഗങ്ങളുടെ ക്രിയാത്മകമായ നിർദേശങ്ങളും വിമർശനങ്ങളും പൊസറ്റീവ് ആയി എടുത്തു കൊണ്ട് കൂടുതൽ മെച്ചപ്പെടുത്താൻ ഈ രംഗത്തുള്ളവർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും അവരുടെ വിലയിരുത്തലുകൾ : നാടകങ്ങളിൽ രംഗ പാഠം ദുര്ഭാലമായിരുന്നു 1970 കളിലെയും 80 തു കളിലെയും നാടക ശൈലിയാണ് ഇവിടങ്ങളിലെ നാടക വേദികൾ തുടർന്ന് വന്നിരിക്കുന്നത്. കേരളത്തിൽ ഉൾപടെ നാടക വേദികൾ വളരെമുന്നോട്ട് സഞ്ചരിച്ചതായും ലോക നാടക രംഗത്ത് വലിയ പരീക്ഷണങ്ങൾ നടക്കുന്നതായും ജൂറി അംഗങ്ങൾ പറഞ്ഞു. സംഭാഷണങ്ങളിൽ ഒച്ച വെക്കലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിക്കലുമല്ല നാടകം. കൃതിയിൽ നിന്ന് രംഗപടതിലെക്ക് മാറുന്ന ജൈവികതയാണ് നാടകത്തിൽ ഉണ്ടാവേണ്ടത്. ഊർജമുള്ള അഭിനേതാക്കൾ ഉണ്ടങ്കിലും അവർക്കിടയിൽ സംഭവിക്കേണ്ട ചില ജൈവിക പ്രതിഭാസങ്ങളുടെ അഭാവമാണ് പൊതുവെ മുഴച്ചു നിന്നത്. കഥപറയൽ അടുക്കി വെക്കൽ ലോജിക് ശൈലി സങ്കേതം ഇവയിലെല്ലാം അപാകതകൾ ഉണ്ടായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മത്സരിച്ച 13 നാടകങ്ങളിൽ എട്ടണ്ണത്തിൽ സംവിധായകൻ വേഷമിട്ടിട്ടുണ്ട് സംവിധായകൻ അഭിനയിക്കുന്നതിന് പകരം അഭിനേതാക്കളെ വേദിയിലേക്ക് ഒരുക്കുകയാണ് വേണ്ടത്. അമിത സാങ്കെതികതകളിൽ ശ്രദ്ധിക്കുകയും വേദിയിലെ കഥാ പാത്രങ്ങളെ അത്ര ശ്രദ്ധിക്കാതിരിക്കുകയും ചെയൂന്ന പ്രവണത നാടക മത്സരത്തിൽ പങ്കെടുത്ത നാടകങ്ങളിൽ കാണുകയുണ്ടായി. വേദിയെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളുടെ അറിവില്ലായ്മ പ്രധാന പോരായ്മയാണ്. വെളിച്ചവും സംഗീതവും എങ്ങിനെയെന്ന് പഠിക്കേണ്ടിയിരിക്കുന്നു. പരിമിതികൾ ഉണ്ടായപ്പോഴാണ് എല്ലാ നാടുകളിലും മികച്ച നാടകങ്ങൾ സുര്ഷ്ടിക്കപ്പെട്ടത് ഇന്ത്യയിൽ പഞ്ചാബും നാഗാലാണ്ടും അതിനുധാഹരങ്ങലാണ് അത്കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്നും മികച്ച നാടകങ്ങൾ പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു. നാടകങ്ങളെ കുറിച്ചു പഠിക്കാൻ സൗകര്യമുണ്ടാകണമെന്നും പുതിയ അന്വേഷണങ്ങൾ നടക്കണമെന്നും അവർ സൂചിപ്പിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അച്‌ഛൻഃ ‘മഴയത്തും വെയിലത്തും മാറാത്ത ഭംഗി...’ വില്ലൊടിഞ്ഞിട്ടും ഞങ്ങളുടെ തലകൾക്കുമുകളിൽ രക്ഷാകവചമായി.... തളർന്നുനില്‌ക്കുന്ന കുട. അമ്മഃ ‘വഴുതലിൽനിന്നും സംരക്ഷണം...’ ഏതു നിമിഷവും ‘വാറ്‌’ പൊട്ടാവുന്ന രീതിയിൽ ജീവിതം തുടരുമ്പോഴും വേദനകളിലമർന്ന്‌, കല്ലുംമുളളും കൊളളിക്കാതെ ഞങ്ങളുടെ കാലുകൾക്കുവേണ്ടി തേഞ്ഞുതീരുന്ന ചെരുപ്പ്‌. മക്കൾഃ ‘നോ ചെയിഞ്ച്‌’ അത്യാവശ്യത്തിന്‌ അച്‌ഛനും അമ്മയ്‌ക്കും ധൈര്യത്തോടെ മാറ്റിയെടുക്കാനാവാത്ത ‘കളളനോട്ടുകൾ.’ ... ആദ്യകാല ഗുരുക്കന്മാർ- ലക്ഷ്‌മീപുരത്ത്‌ രവിവർമ കോയിത്തമ്പുരാൻ കളർകോട്ടു ചക്രപാണിവാരയർ, ​‍ാരിപ്പാട്ടു വാസുദേവനുണ്ണി, ഏവൂർ വേലുപ്പിളള, എൻ. രാമക്കുറുപ്പ്‌, കരമന വൈദ്യനാഥശാസ്‌ത്രി പ്രൊഫ. സുന്ദരംപിളള, ടി. ഗണപതിശാസ്‌ത്രി ഔദ്യോഗികസ്‌ഥാനങ്ങൾ- തിരുവനന്തപുരം ടൗൺസ്‌കൂൾ അധ്യാപകൻ, സെൻസസ്‌ ക്ലർക്ക്‌, ഹെഡ്‌ ക്ലർക്ക്‌, തഹസീർദാർ, മുൻസിഫ്‌, അസിസ്‌റ്റന്റ്‌ സെക്രട്ടറി, ചീഫ്‌ സെക്രട്ടറി (പകരം), സെക്രട്ടറി പദവികൾ- ചരിത്രരേഖാസംരക്ഷണസമിതി, നാട്ടുഭാഷാക്കമ്മിറ്റി, മലയാള പാഠ്യപുസ്‌തക പരിഷ്‌കരണക്കമ്മിറ്റി, ശമ്പളപരിഷ്‌കരണക്കമ്മിറ്റി, റോയൽ സൊസൈറ്റി, ഏഷ്യാറ്റിക്‌ സൊസൈറ്റി, നരവംശ ശാസ്‌ത്രസമിതി, ക്ഷേത്രപ്രവേശനക്കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. പ്രസിഡന്റ്‌ സാഹിത്യപരിഷത്ത്‌ (1935‘ -49), പത്രാധിപർ സാഹിത്യപരിഷൽ ത്രൈമാസിക 91935-1944), ഡീൻ പൗരസ്‌ത്യ ഭാഷാവകുപ്പ്‌ (1942-1949), മെമ്പർ സിൻഡിക്കേറ്റ്‌ (1943’46) അദ്ധ്യക്ഷൻ കൊച്ചി ഭാഷാപരിഷ്‌കരണക്കമ്മിറ്റി, മുഖ്യപ്രസാധകൻ നാട്ടുഭാഷാഗ്രന്ഥാവലി എന്നി പദവികളിലുമിരിന്നിട്ടുണ്ട്‌. പുരസ്‌കാരങ്ങൾ വീരശൃംഖല-ശ്രീമൂലം, കവിതിലകൻ-ചിത്തിരതിരുനാൾ, വീരശൃംഖല-കൊച്ചിരാജാവ്‌, സ്വർണ്ണഘടികാരം-റീജന്റ്‌ റാണി, കേരളതിലകം-യോഗക്ഷേമസഭ, റാബുസാഹിബ്‌-ബ്രിട്ടീഷ്‌ ഗവണ്മെന്റ്‌, സാഹിത്യഭൂഷൺ-കാശിവിദ്യാലയം, സ്വർണ്ണമോതിരം-കേരളവർമ്മ. ദാമ്പതയം ആദ്യഭാര്യ അനന്തലക്ഷ്‌മിഅമ്മാൾ (അവനവഞ്ചേരി), മക്കൾ 2 (പുത്രൻ + പുത്രി), ദ്വിതീയഭാര്യ സുബ്ബമ്മാൾ (വടശ്ശേരി), മക്കൾ 8 (മൂക്ക്‌ പുത്രിമാർ, അഞ്ചു പുത്രന്മാർ) പങ്കെടുത്ത മുഖ്യവാദങ്ങൾ- ദ്വിതീയാക്ഷരപ്രാസവാദം, രാമമന്മഥശരേണവാദം രാമപാണിവാദം, ഉണ്ണുനീലിസന്ദേശം, കണ്ണശ്ശപ്പണിക്കർവാദം, കല്യാണപദവാദം വഞ്ചിരാജവംശം, ഗോദ-കോതവാദം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : "സീതാറാം യെച്ചൂരി മല്‍സരിച്ചാല്‍ പിന്തുണയ്ക്കാം"; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യെച്ചൂരിയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് | Reporter Live “സീതാറാം യെച്ചൂരി മല്‍സരിച്ചാല്‍ പിന്തുണയ്ക്കാം”; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യെച്ചൂരിയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ദില്ലി : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മല്‍സരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ്. സിപിഐഎം നേതൃത്വത്തെയാണ് കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പിന്തുണതേടി യെച്ചൂരി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യെച്ചൂരിയുടെ രാജ്യസഭാ കാലാവധി ആഗസ്റ്റില്‍ അവസാനിക്കുകയാണ്. പശ്ചിമബംഗാളിലെ ആറ് രാജ്യസഭ സീറ്റുകളിൽ ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റുകളിൽ അഞ്ചെണ്ണം തൃണമൂൽ കോൺഗ്രസിെൻറ കൈവശവും ഒരെണ്ണം സിപിഐഎമ്മിനുമാണ്. 294 അംഗ ബംഗാള്‍ നിയമസഭയില്‍ 211 അംഗങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന് 44 ഉം, സിപിഐഎമ്മിന് 26 ഉം അംഗങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമാണ്. അതേസമയം യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഐഎം അന്തിമതീരുമാനമെടുത്തിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിപിഐഎം കേന്ദ്രനേതൃത്വം അറിയിച്ചു. ബംഗാൾ ഘടകത്തിന് യെച്ചൂരി മൽസരിക്കുന്നതിനോട് എതിർപ്പില്ലെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മറ്റൊരു പാര്‍ട്ടിയുടെ പിന്തുണയോടെ മല്‍സരിക്കുന്നത് അനൌചിത്യമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, സിപിഐഎം നയമനുസരിച്ച് ഒരാള്‍ക്ക് രാജ്യസഭാ എംപി പദവിയിലേക്ക് രണ്ട് ടേമില്‍ കൂടുതല്‍ അനുവദിക്കാറില്ല. യെച്ചൂരിയുടെ രണ്ട് ടേമാണ് ആഗസ്റ്റില്‍ അവസാനിക്കുന്നത്. അതിനാല്‍ നിലവില്‍ പിന്തുടരുന്ന രീതി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയ്ക്ക് വേണ്ടി മാറ്റേണ്ടതുണ്ടോ എന്നും ഒരു വിഭാഗം ഉന്നയിക്കുന്നു. എന്തായാലും രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേയ്ക്ക് സിപിഐഎം കേന്ദ്രനേതൃത്വം ഇതുവരെ കടന്നിട്ടില്ലെന്നാണ് സൂചന. 'പ്രിയപ്പെട്ട അപ്പു, നീ സിനിമയില്‍ തകര്‍ത്ത് മുന്നേറുമെന്ന് അറിയാം'; പ്രണവിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍ | Reporter Live ‘പ്രിയപ്പെട്ട അപ്പു, നീ സിനിമയില്‍ തകര്‍ത്ത് മുന്നേറുമെന്ന് അറിയാം’; പ്രണവിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ നായകനായി അരങ്ങേറുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. ഫെസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പ്രണവിന് ദുല്‍ഖര്‍ ആശംസയറിച്ചത്. പ്രണവ് നായകനാകുന്ന ചിത്രം ‘ആദി’യുടെ ടീസറും പോസ്റ്റിനൊപ്പം ദുല്‍ഖര്‍ പങ്കുവെച്ചു. ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി. പ്രിയപ്പെട്ട അപ്പു എന്ന് സംബോധന ചെയ്താണ് ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്ന അപ്പുവിന് എല്ലാവിദ ആശംസകളും നേരുന്നുവെന്ന് ദുല്‍ഖര്‍ കുറിച്ചു. സ്റ്റണ്ട് സീനുകള്‍ക്കായി നീയെടുക്കുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് അറിയാം. നിന്റെ കടന്നുവരവ് എല്ലാവര്‍ക്കും മനോഹരമായ ഒരു അനുഭവമായിരിക്കും. നീ സിനിമയില്‍ തകര്‍ത്ത് മുന്നേറുമെന്ന് നമുക്കെല്ലാം അറിയാമെന്നും ദുല്‍ഖര്‍ കുറിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദി. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ ചിത്രം എന്ന നിലയില്‍ ഇതിനോടകം തന്നെ ‘ആദി’ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവിന് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ നേരത്തേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. “അരങ്ങേറ്റം ഗംഭീരമാക്കാന്‍ പ്രണവ് പാര്‍ക്കൗര്‍ പരിശീലിക്കുന്നു, ജീത്തുവിനായി വേണ്ടെന്ന് വച്ചത് ഹിന്ദി, തമിഴ്… <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പെന്‍ഷന്‍ വിതരണം നിലച്ചതോടെ പ്രതിസന്ധിയിലായ കെ.എസ്‌.ആര്‍.ടി.സിയുടെ അവസ്‌ഥയിലേക്ക്‌ സംസ്‌ഥാന വൈദ്യുതി ബോര്‍ഡും വഴുതിവീഴാന്‍ അധികനാള്‍ വേണ്ടിവരില്ല. സംസ്‌ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നിവയ്‌ക്കായി 1948 ലെ ഇലക്‌ട്രിസിറ്റി ആക്‌ട്‌ സെക്ഷന്‍ 5 അനുസരിച്ച്‌ 1957 ഏപ്രില്‍ ഒന്നിനാണ്‌ കെ.എസ്‌.ഇ.ബി. സ്‌ഥാപിക്കപ്പെട്ടത്‌. വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതകളെല്ലാം ദൈനംദിന വരുമാനത്തില്‍നിന്നാണ്‌ ബോര്‍ഡ്‌ നല്‍കിയിരുന്നത്‌. എന്നാല്‍ 2013 ഒക്‌ടോബര്‍ 31 നു സംസ്‌ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്‌ഞാപനം അനുസരിച്ച്‌ വൈദ്യുത ബോര്‍ഡ്‌ കെ.എസ്‌.ഇ.ബി. ലിമിറ്റഡ്‌ എന്ന പുതിയ കമ്പനിയായി മാറി. ഇതേ വിജ്‌ഞാപനം അനുസരിച്ച്‌ പെന്‍ഷന്‍ നല്‍കുന്നതിനായി ഒരു പുതിയ പദ്ധതിയും കൊണ്ടുവന്നു. ഇതനുസരിച്ച്‌ ഭാവിയിലെ പെന്‍ഷന്‍ ബാധ്യതകള്‍ കൂടി ഏറ്റെടുക്കാനായി ഒരു മാസ്‌റ്റര്‍ ട്രസ്‌റ്റ്‌ രൂപീകരിക്കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ സംഘടനകളും സര്‍ക്കാരും കെ.എസ്‌.ഇ.ബിയും ഒപ്പിട്ട ത്രികക്ഷി കരാറിലും ഇക്കാര്യം വ്യക്‌തമാക്കിയിരുന്നു. 2013 ഏപ്രില്‍ ഒന്നിന്‌ ശേഷം നിയമനം ലഭിച്ചവരെ ഈ പെന്‍ഷന്‍ പദ്ധതിയിലേക്കു മാറ്റി. ഇത്തരത്തില്‍ നിയമനം ലഭിച്ചവര്‍ ഏകദേശം 5,000 പേരുണ്ട്‌. പഴയ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ 31,000പേര്‍ വരും. ഇവരുടെ മുഴുവന്‍ പെന്‍ഷന്‍ ബാധ്യത മാസ്‌റ്റര്‍ ട്രസ്‌റ്റിനു കീഴിലാക്കി. സ്‌ഥാപനത്തിന്റെ ചെലവു കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണു പെന്‍ഷന്‍ ട്രസ്‌റ്റിനു കീഴിലാക്കിയത്‌. 2013 ല്‍ പെന്‍ഷന്‍ ബാധ്യത 12,418 കോടി രൂപയായിട്ടാണ്‌ നിശ്‌ചയിച്ചിരുന്നത്‌. എന്നാല്‍ 2008 മുതല്‍ 2013 വരെ വിരമിച്ച ജീവനക്കാെരക്കൂടി കണക്കിലെടുത്താല്‍ ഇത്‌ 16,150 കോടിയായി വര്‍ധിക്കും. പെന്‍ഷന്‍ ഫണ്ടില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ വിഹിതം 5,861 കോടി രൂപയാണ്‌. ബോര്‍ഡ്‌ സര്‍ക്കാരിന്‌ നികുതി ഇനത്തില്‍ വര്‍ഷം തോറും നല്‍കേണ്ട തുക സര്‍ക്കാര്‍ വിഹിതമായി പെന്‍ഷന്‍ ഫണ്ടിലേക്കു നല്‍കാനാണ്‌ തീരുമാനിച്ചിരുന്നത്‌. ട്രസ്‌റ്റിനു വേണ്ടി രണ്ടു ബോണ്ടുകള്‍ കെ.എസ്‌.ഇ.ബി. ലിമിറ്റഡ്‌ പുറത്തിറക്കും. 20 വര്‍ഷത്തെ ഒരു ബോണ്ടും 10 വര്‍ഷത്തെ മറ്റൊരു ബോണ്ടുമാണ്‌ പുറത്തിറക്കുക. 2012-13 മുതല്‍ സംസ്‌ഥാന ബജറ്റുകളില്‍ 52.4 കോടി രൂപ സര്‍ക്കാര്‍ നീക്കിവയ്‌ക്കുന്നുണ്ട്‌. വാട്ടര്‍ അതോറിറ്റി നല്‍കേണ്ട കുടിശികയായിട്ടായിരിക്കും ബജറ്റ്‌ വിഹിതമായി നല്‍കുക. എന്നാല്‍ 2017 ഏപ്രില്‍ ഒന്നു വരെ പെന്‍ഷന്‍ ഫണ്ടിലേക്ക്‌ ഒരു രൂപ പോലും സര്‍ക്കാരോ കെ.എസ്‌.ഇ.ബിയോ നല്‍കിയിട്ടില്ല. മാസ്‌റ്റര്‍ ട്രസ്‌റ്റിന്റെ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം ഒരിക്കല്‍ പോലും ചേര്‍ന്നിട്ടില്ല. ബോര്‍ഡിന്റെ ദൈനംദിന വരുമാനത്തില്‍നിന്നുതന്നെയാണു തുടര്‍ന്നും പെന്‍ഷന്‍ നല്‍കിയിരുന്നത്‌. എന്നാല്‍, ഇങ്ങനെ പെന്‍ഷന്‍ നല്‍കുന്നതിനെതിരേ2017 ഏപ്രില്‍ 17ന്‌ റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു. പെന്‍ഷന്‍ നല്‍കാനായി രൂപീകരിച്ച മാസ്‌റ്റര്‍ ഫണ്ടില്‍നിന്നും മാത്രമേ പെന്‍ഷന്‍ നല്‍കാവൂ എന്നായിരുന്നു കമ്മിഷന്റെ ഉത്തരവ്‌. ദൈനംദിന വരുമാനത്തില്‍നിന്നും പെന്‍ഷന്‍ നല്‍കിയാല്‍ അതു ചെലവായി അംഗീകരിക്കില്ലെന്നും കമ്മിഷന്‍ വ്യക്‌തമാക്കി. 2003 കേന്ദ്ര വൈദ്യുതി നിയമപ്രകാരം സംസ്‌ഥാന റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിക്കുന്ന കണക്കുകള്‍ക്ക്‌ മാത്രമാണ്‌ നിയമപ്രബാല്യമുള്ളത്‌. അതിനാല്‍ ദൈനംദിന വരവില്‍നിന്ന്‌ പെന്‍ഷന്‍ നല്‍കുന്നത്‌ കമ്മിഷന്‍ വിലക്കിയിട്ടുള്ളതിനാല്‍ മാസ്‌റ്റര്‍ ട്രസ്‌റ്റ്‌ മാത്രമാണ്‌ ബോര്‍ഡിന്‌ ആശ്രയം. ഇതില്‍ പണമില്ലാതെ വന്നതോടെ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായി. 2013ല്‍ പെന്‍ഷന്‍ പദ്ധതി ആരംഭിക്കുമ്പോള്‍ 2014-15 ല്‍ ചെലവാകുന്നത്‌ 963.77 കോടിയും 2015-16 ല്‍ 1004.05 കോടിയുമായാണ്‌ കണക്കാക്കിയിരുന്നത്‌. ഓരോ വര്‍ഷവും പെന്‍ഷന്‍ നല്‍കേണ്ട തുക വര്‍ധിക്കും. 2016-17 വര്‍ഷത്തേക്കുള്ള ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ പ്രകാരം സംസ്‌ഥാന വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത നഷ്‌ടം 1,877 കോടി രൂപയാണ്‌. പെന്‍ഷന്‍ ഫണ്ടിലേക്ക്‌ കെ.എസ്‌.ഇ.ബി. തുക മാറ്റിവെച്ചില്ലെങ്കില്‍ കെ.എസ്‌.ആര്‍.ടി.സിയുടെ അവസ്‌ഥയാവും കെ.എസ്‌.ഇ.ബിയുടേത്‌. വര്‍ഷം തോറും പെന്‍ഷന്‍ തുകയ്‌ക്കായി 840 കോടിയിലധികം തുകയാണ്‌ കെ.എസ്‌.ഇ.ബിക്ക്‌ ചെലവിടേണ്ടി വരുന്നത്‌. 2015-16 പെന്‍ഷന്‍ ബാധ്യത 1207 കോടിയായി ഉയരുകയും ചെയ്‌തിട്ടുണ്ട്‌. ഇതിനെ മറികടക്കാന്‍ ബോണ്ട്‌ പുറപ്പെടുവിക്കുക മാത്രമാണ്‌ പോംവഴി. ഇതിന്റെ പലിശ മാസ്‌റ്റര്‍ ട്രസ്‌റ്റിലേക്ക്‌ മാറ്റും. ഇതിനുള്ള നീക്കങ്ങള്‍ വൈദ്യുതി ബോര്‍ഡ്‌ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ മാസ്‌റ്റര്‍ ട്രസ്‌റ്റ്‌ നിലവില്‍ വന്നുവെന്ന്‌ വ്യക്‌തമാക്കിയ 2103 മുതല്‍ 2017 വരെ നാലു വര്‍ഷക്കാലം പെന്‍ഷന്‍ നല്‍കിയത്‌ ദൈനംദിന വരവില്‍ നിന്നാണ്‌. ഇതു കമ്മിഷന്‍ അംഗീകരിച്ചില്ലെങ്കില്‍ പെന്‍ഷനായി ചെലവാക്കിയ 3,000 കോടി രൂപ ബോര്‍ഡിന്റെ നഷ്‌ടമായി കണക്കാക്കേണ്ടി വരും. ഇത്‌ എങ്ങനെ പരിഹരിക്കുമെന്നതാണ്‌ ബോര്‍ഡിന്റെ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം. മിസോറമില്‍ തരംതാണ രാഷ്‌ട്രീയക്കളികള്‍ എല്ലാവരും ബി.ജെ.പിയോടു കൂട്ടുകൂടിയവര്‍; പക്ഷേ, എല്ലാവരും 'ബി.ജെ.പി. വിരുദ്ധര്‍'! <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരുവനന്തപുരം: കേരളത്തെ പിറകോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രപ്രവേശന വിളംബരാഘോഷത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ `ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ തമസോ മാ ജ്യോതിര്‍ഗമയ' എന്ന പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി പുരോഗമനപരമായ ഇടപെടലുകളിലൂടെ നാം നേടിയ മുന്നേറ്റത്തെ വലിയ തോതില്‍ പിന്നോട്ടടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്‌. ഇതിനെ വിട്ടുവീഴ്‌ചകളില്ലാതെ ചെറുത്തേ പറ്റൂ. എല്ലാ കാലത്തും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കെതിരെ യാഥാസ്ഥിതിക വിഭാഗം രംഗത്തെത്തിയിരുന്നതായി ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. `സാമൂഹ്യ മുന്നേറ്റങ്ങളെ എതിര്‍ക്കുന്നവരെ പിന്തിരിപ്പന്‍മാരുടെ നിരയിലേക്ക്‌ തള്ളിമാറ്റി ചരിത്രം മുന്നോട്ട്‌ പോകും. അവരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിഞ്ഞാണ്‌ സമൂഹം മുന്നോട്ട്‌ പോയത്‌.' അവര്‍ണര്‍ എന്ന്‌ മുദ്രയടിക്കപ്പെട്ടവര്‍ക്ക്‌ ക്ഷേത്രപ്രവേശന വിധി വന്നപ്പോള്‍ അതിനെ എതിര്‍ത്തവര്‍ ഉണ്ട്‌. ക്ഷേത്രം അടച്ചിട്ടവര്‍ ഉണ്ട്‌. അതെല്ലാം എല്ലാകാലത്തും ഉണ്ടായിട്ടുണ്ടൈന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അങ്ങനെയാണ്‌ എല്ലാ വിഭാഗത്തിനും ക്ഷേത്ര പ്രവേശനം സാധ്യമായത്‌. ക്ഷേത്രപ്രവേശനവിളംബരം എന്നത്‌ ദീര്‍ഘകാലമായി നമ്മുടെ മുന്‍തലമുറ, ഒരു ജനത നടത്തിയ പോരാട്ടത്തിന്റെ ഫലമായി പ്രഖ്യാപിക്കേണ്ട വന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ബെംഗളൂരു: സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ ഐടി ജീവനക്കാരായ രണ്ട് യുവാക്കള്‍ക്കായി തിരച്ചില്‍ തുടരുന്നു. രാമനഗര കനക്പുരയില്‍ കാവേരി നദിയിലുള്ള മേക്കേദാട്ടു വെള്ളച്ചാട്ടത്തില്‍ വീണീ ബെംഗളുരു സ്വദേശികളായ ഷമീര്‍ റഹ്മാന്‍ (29), ഭവാനി ശങ്കര്‍ (29) എന്നിവര്‍ക്കായി തിരച്ചില്‍ നടത്തുന്നത് ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അമിത്, ശ്രീകാന്ത് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇരുവരും. സെല്‍ഫി എടുക്കാനായി പാറയിലിരുന്ന് വെള്ളം കൈകൊണ്ടു കോരാന്‍ ശ്രമിച്ച ഷമീര്‍ കാല്‍വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് ഷമീറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭവാനിയും വെള്ളച്ചാട്ടത്തില്‍ ഴുകിപ്പോയതായി ചന്നപട്ടണ ഡിവൈഎസ്പി ലോകേഷ് കുമാര്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് കാവേരി നദി കുത്തിയൊഴുകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡെല്‍ഹി: മുത്തലാഖ് നിരോധിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കുന്നതുമായുള്ള ബില്‍ ഇന്ന് വീണ്ടും രാജ്യസഭ പരിഗണിക്കും.ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയില്‍ മുത്തലാഖ് ബില്ലവതരണം ഇന്നലെ തടസ്സപ്പെട്ടിരുന്നു. ബില്‍ സെലക്‌ട് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പ്രമേയമാണ് ഭരണപക്ഷത്തെ വെട്ടിലാക്കിയത്. ബില്‍ സെലക്‌ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. സെലക്‌ട് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളുടെ പേരുവിവരങ്ങള്‍ സഹിതം കോണ്‍ഗ്രസ്സ് നേതാവ് ആനന്ദ് ശര്‍മ്മ ഇന്നലെ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ഒരു ദിവസം മുമ്ബെങ്കിലും നോട്ടീസ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടി ധനമന്ത്രി അരുണ്‍ ജെയ്റ്റി ഇതിനെ എതിര്‍ത്തു. ലോക്സഭയില്‍ ബില്ലിനെ പിന്തുണയ്ക്കുകയും രാജ്യസഭയില്‍ എതിര്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് നിലപാട് ഇരട്ടത്താപ്പാണന്നും അരുണ്‍ ജയ്റ്റ്ലി പരിഹസിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 28നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ അവകാശ ബില്‍ ലോക്സഭ പാസാക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ബില്ലാണിത്. വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്‌ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍. ഇതിന് പുറമെ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഉത്തര്‍പ്രദേശില്‍ ഡോ. ബിആര്‍ അംബേദ്കറിന്റെ പ്രതിമയും തകര്‍ത്തു. മീററ്റിന് സമീപം മാവാനയില്‍ ചൊവ്വാഴ്ച രാത്രിയാണ് അംബേദ്കര്‍ പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ ദലിത് സമൂഹം പ്രതിഷേധവുമായി തെരുവിലിറങ്ങി. തകര്‍ക്കപ്പെട്ട പ്രതിമയ്ക്കു പകരം പുതിയ പ്രതിമ ഉടന്‍ സ്ഥാപിക്കുമെന്നു ജില്ലാ ഭരണകൂടം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ അഗര്‍ത്തലയ്ക്കു സമീപം ബെലോണിയയില്‍ ലെനിന്റെ പ്രതിമ ജെസിബി ഉപയോഗിച്ചു തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന ദ്രാവിഡ രാഷ്ട്രീയ ആചാര്യനായ പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്ക്് നേരെയും ആക്രമണമുണ്ടായി. പ്രതിമയുടെ മൂക്കു തകര്‍ക്കുകയും മുഖം വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയും അക്രമികള്‍ തകര്‍ത്തു. ‘സംവരണം എന്ന രോഗം രാജ്യത്ത് പരത്തിയ ആള്‍’; അംബേദ്കറെ അധിക്ഷേപിച്ച് ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയില്‍ നാളെ (മെയ് 31) യു.ഡി.എഫ് ഹര്‍ത്താല്‍. ഇന്ന്(ബത്തേരിക്കടുന്നത്ത് പൊന്‍കുഴിയില്‍ പത്ത് വയസ്സുകാരനെ ചവിട്ടിക്കൊന്ന വടക്കനാട്ടെ കാട്ടുകൊമ്പനെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സി.പി വര്‍്ഗീസ്, കണ്‍വീനര്‍ പി.പി.എ കരീം എന്നിവര്‍ അറിയിച്ചു. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ഹര്‍ത്താല്‍. നോമ്പുതുറ കണക്കിലെടുത്താണ് ഹര്‍ത്താല്‍ 4 മണി വരെയാക്കിയത്. <eos>